ജോലി ലഭിക്കാൻ പരിശോധനയ്ക്ക് നൽകിയ രക്തത്തിലെ സ്റ്റിക്കർ മാറ്റി ഒട്ടിച്ച് ബംഗ്ലാദേശി; കൈക്കൂലി വാങ്ങി തിരിമറി നടത്തിയെന്ന ആരോപണം കുടുക്കിയത് രക്തം പരിശോധനയ്ക്ക് എടുത്ത് നഴ്സിനെ: വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാവാതെ എബിൻ തോമസ്; മലയാളിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി; ജാമ്യത്തിൽ നിന്ന് അപ്പീൽ നൽകാൻ അനുമതി ലഭിച്ചതോടെ തൊടുപുഴക്കാരന് ഉടൻ ജയിലിൽ പോകേണ്ടി വരില്ല
മറുനാടൻ മലയാളി ബ്യൂറോ
കുവൈറ്റ് സിറ്റി: അറബിയുടെ വീട്ടിൽ ജോലിക്ക് നിയോഗിച്ച ബംഗ്ളാദേശി യുവാവിന് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ചുവച്ചെന്ന് ആരോപിച്ച് തൊടുപുഴ സ്വദേശിയായ മെയിൽ നേഴ്സിനെ കുവൈത്ത് കോടതി ശിക്ഷിച്ചു. തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തൻപുരയിൽ പരേതനായ ബേബിയുടെ മകൻ എബിൻ തോമസിനെ(29) തടവ് ശിക്ഷയും പിഴയുമാണ് കോടതി വിധിച്ചത്. അഞ്ച് വർഷമാണ് തടവ് ശിക്ഷ. ജാമ്യത്തിൽ നിന്നു തന്നെ അപ്പീൽ നൽകാനുള്ള അവസരവും കോടതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എബിന് ഉടൻ ജയിലിലേക്ക് പോകേണ്ടി വരില്ല.
കുവൈത്തിലെ അൽഫാഹീൽ മെഡിക്കൽ സെന്ററിലെ നേഴ്സായ എബിന് രക്തസാംപിൾ ശേഖരിക്കുന്ന ജോലിയായിരുന്നു. അറബിയുടെ വീട്ടിൽ പാചകക്കാരനായി ജോലിയിൽ പ്രവേശിക്കുന്നതിന് രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്താൻ ബംഗ്ളാദേശി യുവാവ് രക്തസാംപിൾ പരിശോധനക്ക് ക്ളിനിക്കിൽ എത്തിയിരുന്നു. എബിൻ ഇയാളുടെ രക്തം ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഫലം വന്നപ്പോൾ ഇയാൾക്ക് രോഗമുള്ളതായി കണ്ടില്ല. ബംഗ്ളാദേശുകാരൻ അറബിയുടെ വീട്ടിൽ പാചകക്കാരനായി നിയോഗിക്കപ്പെട്ടു. എന്നാൽ ഇയാൾക്ക് മഞ്ഞപ്പിത്തമുണ്ടെന്ന് പിന്നീട് ആരോ കുവൈത്ത് സർക്കാരിനെ അറിയിച്ചു. ഇതേ തുടർന്ന് ഇയാളുടെ രക്തസാംപിൾ വീണ്ടും പരിശോധിച്ചപ്പോൾ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.
ഇതോടെയാണ് രോഗവിവരം മറച്ചുവച്ചെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി എബിനെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. എബിൻ ഉൾപ്പെടെ ഏഴുപേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. മറ്റുള്ളവരെല്ലാം ബംഗ്ളാദേശുകാരാണ്. സഹോദരനെ ഇവർ ചതിക്കുകയായിരുന്നുവെന്ന് ലിബിൻ പറയുന്നു. ബംഗ്ളാദേശിയായ ഹസൻ എന്നൊരാൾ ബംഗ്ളാദേശി യുവാവിൽനിന്നും 300 കുവൈറ്റ് ദിനാർ കൈപ്പറ്റി രക്തസാംപിൾ മാറ്റുകയായിരുന്നുവത്രെ. ഈ വാദം വിചാരണ കോടതി അംഗീകരിച്ചില്ല. ഇനി അപ്പീൽ കോടതിയിലാണ് പ്രതീക്ഷ. രോഗിയായ അമ്മയ്ക്കും ജോലി ഒന്നും എടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ള വികലാംഗനായ ജ്യേഷ്ഠനും സുഖമായി ജീവിക്കാൻ വേണ്ടിയാണ് തൊടുപുഴ സ്വദേശിയായ എബിൻ തോമസ് എന്ന ചെറുപ്പക്കാരൻ കുവൈറ്റിലേക്ക് പോയത്.
കൃഷിയിൽ നിന്ന് മാത്രം ലഭിക്കുന്ന തുച്ഛ വരുമാനത്തിൽ ജീവിച്ചിരുന്ന ഈ കുടുംബത്തിന് വളരെ ആശ്വാസമായിരുന്നു എബിൻ മാസം തോറും നാട്ടിലേക്ക് അയച്ചിരുന്ന പണം. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫഹീൽ ക്ലീനിക്കിലായിരുന്നു എബിൻ ജോലി നോക്കിയിരുന്നത്. ഇതിനിടെയാണ് വിവാദത്തിൽപ്പെടുന്നത്. അസുഖ ബധിതനായ ബംഗ്ലാദേശി കൈക്കൂലി നൽകി തന്റെ രക്ത സാമ്പിളിലെ സ്റ്റിക്കർ മാറ്റി മറ്റാരുടേതുമായി മാറ്റി ഒട്ടിക്കുകയായിരുന്നു. എന്നാൽ ഈ ബംഗ്ലാദേശിയുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് എടുത്തത് എബിൻ ആയിരുന്നു. ഇതിന് ശേഷമാണ് ആരോ ബ്ലഡ് സാമ്പിൾ മാറ്റിയത്. ബംഗ്ലാദേശിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ പിടികൂടുകയും വീണ്ടും രക്ത സാമ്പിൾ പരിശോധന നടത്തുകയും ചെയ്തതോടെയാണ് എബിൻ പിടിയിലായത്.
ഇതോടെ എബിൻ കൈക്കൂലി വാങ്ങി രക്തസാമ്പിളിൽ തിരിമറി നടത്തി എന്നാരോപിച്ച് പൊലീസ് കസ്ററഡിയിൽ എടുത്തു. കഴിഞ്ഞ ഫെബ്രുവരി 27നാണ് എബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രൂരമായ ശാരീരിക പീഡനം അഴിച്ചു വിട്ട പൊലീസ് എബിനെ നിർബന്ധിച്ച് കുറ്റ പത്രത്തിൽ ഒപ്പിടീക്കുകകയും ചെയ്തു. ബംഗ്ലാദേശി ഒരിക്കൽ പോലും എബിന്റെ പേര് പറഞ്ഞിട്ടില്ലെന്നാണ് എബിന്റെ സഹോദരൻ പറഞ്ഞിരുന്നത്. കുവൈറ്റിലുള്ള എബിന്റെ സുഹൃത്തുക്കളും ഒരു ബന്ധുവും ചേർന്നാണ് കേസ് നടത്തിയത്. പിന്നീട് ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. മറുനാടൻ വാർത്ത നൽകിയതോടെയായിരുന്നു ഇത്. പിന്നീട് ജാമ്യത്തിനുള്ള ശ്രമമായി. ഇത് കോടതി അനുവദിച്ചു. ഇതോടെ എബിൻ കുറ്റ വിമുക്തനാകുമെന്ന പ്രതീക്ഷയായി. ഇതാണ് കോടതി വിധിയോടെ അസ്ഥാനത്താകുന്നത്. എങ്കിലും അപ്പീൽ നൽകാനുള്ള അവസരം കോടതി നൽകിയത് ശുഭപ്രതീക്ഷയാണ്.
കുവൈറ്റിൽ ചെന്ന ശേഷം ശമ്പളത്തിൽ നിന്നും മൂന്നര വർഷത്തെ കാലയളവിലേക്ക് ഒരു ലോണും എബിൻ എടുത്തിരുന്നു. ഒരു വർഷം കൂടി ഉണ്ട് ഈ ലോണിന്റെ കാലാവധി. എബിൻ ജയിലിൽ ആയതോടെ എബിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഈ ലോണും അടയ്ക്കുന്നത്. മറ്റൊരു കേസ് കൂടി എബിന്റെ പേരിൽ വന്നാലോ എന്ന് പേടിച്ചാണ് സുഹൃത്തുക്കൾ ഈ ലോണും അടയ്ക്കുന്നത്. രക്തസാമ്പിൾ മാറ്റുന്നതിനായി ബംഗ്ലാദേശിയായ ഹസൻ എന്ന ആൾ വഴിയാണ് ആശുപത്രിയിലുള്ള സ്റ്റാഫിനെ സ്വാധീനിച്ചതെന്നാണ് റിപ്പോർട്ട്. പുറത്തു നിന്നും എത്തുന്ന ആളുകൾക്ക് വേണ്ടി ഒരു സഹായി ആയി പ്രവർത്തിച്ചിരുന്ന ആളാണ് ഹസൻ. മറ്റ് രണ്ട് ബംഗ്ലാദേശികൾ മുഖേനയാണ് ഇയാൾ ഹസനെ പരിചയപ്പെടുന്നത്. ഹസനെ പരിചയപ്പെടുത്തി കിട്ടുന്നതിനായി ഇവർക്കും ഇയാൾ പൈസ കൊടുത്തതായാണ് റിപ്പോർട്ട്.
എബിന്റെ വരുമാനം ഇല്ലാതായതോടെ കൃഷിയിൽ നിന്ന് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടണ് ഈ കുടുംബം ജീവിച്ച് പോകുന്നത്. 2015 മാർച്ചിലാണ് എബിൻ ജോലിക്കായി കുവൈറ്റിൽ എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍