ഇന്ത്യയുടെ വീരയോദ്ധാവ് അഭിനന്ദൻ വർത്തമാനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് പാക്കിസ്ഥാൻ; വിലപേശൽ തന്ത്രം പാളിയതോടെ ഇന്ത്യൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇമ്രാൻഖാൻ; രാജ്യാന്തര സമ്മർദ്ദവും ഏറിയതോടെ പാക് നീക്കമെന്ന് വിലയിരുത്തൽ; ഇന്ത്യൻ പൈലറ്റിനെ വച്ച് മോദിയെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ച പാക് തന്ത്രം പാളി; അറസ്റ്റ് ചെയ്ത ഇന്ത്യൻ സൈനികനെ നാളെ ഇന്ത്യക്ക് കൈമാറുമെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി; മോദിയോട് നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും പ്രഖ്യാപനം
മറുനാടൻ ഡെസ്ക്
ഇസ്ളാമാബാദ്; പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ നാളെ തന്നെ ഇന്ത്യയെ തിരികെ ഏൽപിക്കുമെന്ന് പാക്കിസ്ഥാൻ. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് സ്ഥിരീകരിക്കുന്നത്. ഇന്ത്യൻ പൈലറ്റിനെ വച്ച് വിലപേശാൻ പാക്കിസ്ഥാൻ അവസാന ശ്രമവും നടത്തി നോക്കിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് പാക് പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് തിരിച്ചേൽപിക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്.
മോദി ഇമ്രാനുമായി സംസാരിച്ച ശേഷം ഇക്കാര്യം ആലോചിക്കാം എന്ന നിലപാടാണ് പാക്കിസ്ഥാൻ നേരത്തേ സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് പൊടുന്നനെ പാക് പ്രധാനമന്ത്രി ഇമ്രാൻ തന്നെ അഭിനന്ദനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന നിലപാട് പ്രഖ്യാപിക്കുന്നത്. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചതായാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയുന്നത്. പാക് മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രശ്നം വഷളാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാൻ മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹത്തെ ലഭ്യമായില്ലെന്നും ഇമ്രാൻ വെളിപ്പെടുത്തി. സമാധാന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നു എന്നാണ് പാക് പാർലമെന്റിൽ ഇമ്രാൻ വ്യക്തമാക്കിയിട്ടുള്ളത്.
കാണ്ഡഹാർ മോഡലിൽ പാക് വിലപേശൽ നടത്തുന്നുവെന്ന ആക്ഷേപമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോടെ ഉയർന്നത്. എന്നാൽ ഇത് ചർച്ചയാതത് ഭീകരവാദികളെ സഹായിച്ചതിന്റെ പേരിൽതന്നെ ഒറ്റപ്പെട്ട പാക്കിസ്ഥാന് തിരിച്ചടിയാകുമെന്ന നിലവന്നു. അതോടെ മോദി വിളിച്ചില്ലെങ്കിലും വർത്തമാനെ നാളെ തന്നെ കൈമാറുമെന്നും താൻ തന്നെ മോദിയുമായി നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും ഇമ്രാൻ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നലെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ പിടിയിലായ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടുനൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇമ്രാൻഖാനുമായി ചർച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു പാക്കിസ്ഥാൻ. ഇതോടെ പാക്കിസ്ഥാൻ വീണ്ടുമൊരു ഗൂഢതന്ത്രം മെനയുകയാണെന്ന സൂചനകളും വിലയിരുത്തലുകളും വന്നു.
'പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പൈലറ്റിനെ വിട്ടുനൽകും.. അതിന് മുമ്പ് ചർച്ചവേണം' എന്ന ഉപാധിയാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചത്. ഇതോടെ പാക്കിസ്ഥാൻ മണ്ണിൽ ഇജക്ട് ചെയ്ത് ഇറങ്ങിയ ഇന്ത്യൻ ഭടനെ വച്ച് വിലപേശാനുള്ള അതിനീചമായ തന്ത്രമാണ് പാക്കിസ്ഥാൻ പയറ്റാൻ പോകുന്നതെന്ന ചർച്ചകൾ സജീവമായി.
ഇന്ത്യ ഇനി പാക് മണ്ണിൽ ആക്രമണം നടത്തില്ലെന്നതുൾപ്പെടെ ഉപാധികൾ വച്ചുകൊണ്ട് ഇന്ത്യൻ സൈനികനെ വച്ച് വിലപേശാനാണ് പാക് നീക്കമെന്ന ആക്ഷേപവും ഉയർന്നു. പാക് വിദേശകാര്യമന്ത്രിയുടെ വാക്കുകൾ പുറത്തുവന്നതോടെ ഇന്ത്യ ഇക്കാര്യം ഗൗരവത്തോടെ സമീപിച്ചത്. വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്കു തിരിച്ചു നൽകാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞുവെങ്കിലും പക്ഷേ അതിന് ഉപാധി വയ്ക്കുകയായിരുന്നു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഷാ മഹമ്മൂദിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
'പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണർക്ക് ഇന്ത്യ ഒരു കത്ത് കൈമാറിയിട്ടുണ്ട്. ഞങ്ങൾ അത് പരിശോധിക്കും. തുറന്ന മനസോടെ ഇന്ത്യയുടെ ആവശ്യം പരിശോധിക്കും. അതിൽ ചർച്ചയുമായി മുന്നോട്ടു പോകണമോയെന്ന് തീരുമാനിക്കം. പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പിടികൂടിയ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ ഞങ്ങൾ തയ്യാറാണ്.' - ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയം ടെലിഫോണിൽ സംസാരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയ്യാറാണെന്ന് പറഞ്ഞാണ് മഹമ്മൂദ് ഖുറേഷി പ്രതികരിച്ചത്.
ഇന്നലെ രാവിലെയാണ് ഇന്ത്യൻ മണ്ണിലേക്ക് ബോംബുകൾ വർഷിക്കാനെത്തിയ പാക് എഫ്-16 യുദ്ധവിമാനങ്ങളെ തുരത്തുന്നതിന് ഇന്ത്യൻ മിഗ് വിമാനങ്ങൾ പറന്നുയരുന്നതും ലക്ഷ്യം നിറവേറ്റുന്നതിനിടെ അഭിനന്ദൻ വർത്തമാൻ പറത്തിയ ഫ്ളൈറ്റ് പാക് മണ്ണിൽ തകർന്നുവീഴുന്നതും. ഇതിന് പിന്നാലെ വർത്തമാനെ നാട്ടുകാർ ആക്രമിക്കുന്നതും പിന്നീട് പാക് സൈനികരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പാക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ലോക മാധ്യമങ്ങളിൽപോലും വ്ന്നിട്ടും ഇന്ത്യൻ സൈനികൻ പിടിയിലായി എന്ന വിവരം പാക്കിസ്ഥാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കാൻ തയ്യാറായില്ല.
യുദ്ധത്തിന് പാക്കിസ്ഥാൻ ഇല്ലെന്നും ഇന്ത്യൻ ആക്രമണം പാക് മണ്ണിൽ നടന്നതിന് പിന്നാലെ ഇന്നലെ വെറുമൊരു 'ഡെമോൺസ്ട്രേഷൻ' ആണ് ഉദ്ദേശിച്ചതെന്നും ആയിരുന്നു ഇമ്രാന്റെ പ്രതികരണം. എന്നാൽ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സൈനിക ക്യാമ്പുകൾ ആക്രമിക്കാനും ബോംബിട്ട് തകർക്കാനും ഇന്ത്യൻ മണ്ണിലെ സൈനിക പോസ്റ്റുകളിൽ നാശം വിതയ്ക്കാനുമാണ് പാക്കിസ്ഥാൻ ഉദ്ദേശിച്ചത്. എന്നാൽ പാക് വിമാന സാന്നിധ്യം റഡാറിൽ ദ്ൃശ്യമായപ്പോഴേ തയ്യാറായി നിന്ന ഇന്ത്യൻ സൈന്യം അഭിനന്ദന്റെ നേതൃത്വത്തിൽ പറന്നുയർന്നു.
ഇന്ത്യൻ വിമാനങ്ങളുടെ വെടിവയ്പ് തുടങ്ങിയതോടെ തന്നെ പാക് വിമാനങ്ങൾ തിരിച്ച് പറന്നു. ഇതിനിടെ കൊണ്ടുവന്ന ബോംബുകൾ അതിർത്തിക്ക് സമീപം നിക്ഷേപിച്ച് കടന്നു. പക്ഷേ, ഒരു എഫ് -16 വിമാനം വെടിയേറ്റ് നിലംപതിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും ദൃ്ശ്യമുൾപ്പെടെ ഇന്ത്യ പുറത്തുവിട്ടു. ഈ ആക്രമണത്തിന് ഇടെയാണ് പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദൻ പറത്തിയ ഇന്ത്യൻ മിഗ് അതിർത്തിയിൽ വെടിയേൽക്കുന്നതും അതിർത്തി കടന്ന് നിലംപതിക്കുന്നതും.
ഇജക്ട് ചെയ്ത അഭിനന്ദ് പാക് സിവിലിയന്മാരുടെ പിടിയിലകപ്പെട്ടത് ഏറെനേരത്തെ ചെറുത്തുനിൽപിന് ശേഷമാണ്. പിന്നീട് ക്രൂര മർദ്ദനം അരങ്ങേറി. പാക് സൈനികരുടെ കസ്റ്റഡിയിലും പീഡനമുണ്ടായെന്നാണ് സൂചനകൾ. മുഖത്ത് രക്തംവാർന്ന നിലയിലും കൈകാലുകൾ കെട്ടിയ നിലയിലുമാണ് ആദ്യ വീഡിയോയും ദൃശ്യങ്ങളും പുറത്തുവന്നത്. കണ്ണുകൾ മൂടിക്കെട്ടിയ നിലയിലാണ് ചോദ്യം ചെയ്തത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനെതിരെ ഉയർന്നത്. ഇത് ലോക മാധ്യമങ്ങളിലും ചർച്ചയായി.
ഇത്തരത്തിൽ ലോകത്ത് ഒറ്റപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് പുതിയ നീക്കവുമായി ഇമ്രാൻ എത്തുന്നത്. ഇന്ന് രാത്രിതന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും വർത്തമാനിനെ കൈമാറുന്നകാര്യം അറിയിക്കുമെന്നുമാണ് ഇമ്രാൻ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്