കള്ള് കുടിക്കുന്നതുകൊണ്ട് ഒരു പക്ഷെ രാജുവിനെ 'കള്ളൻ ' എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്: അടയ്ക്ക രാജുവിനെ സല്യൂട്ട് ചെയ്ത് ബിഷപ് ഗീവർഗീസ് മാർ കൂറിലോസിന്റെ പോസ്റ്റ്; '.എന്റെ കുഞ്ഞിന് നീതി കിട്ടി..ഞാനിപ്പോൾ ഭയങ്കര ഹാപ്പിയാണ്': അഭയ കേസിലെ മൂന്നാം സാക്ഷി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'കള്ള് കുടിക്കുന്നതുകൊണ്ട് ഒരു പക്ഷെ രാജുവിനെ 'കള്ളൻ ' എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്. അഭയാ കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാജു സത്യത്തിൽ വിശുദ്ധനാണെന്നാണ് യാക്കോബായ ബിഷപ് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞത് ഉള്ളിൽ തട്ടുന്നതായി. ചെറിയ ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
'കള്ള് കുടിക്കുന്നതുകൊണ്ട് ഒരു പക്ഷെ രാജുവിനെ 'കള്ളൻ ' എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്.സല്യൂട്ട്, '
കേസിന്റെ വിധി വന്നപ്പോൾ മൂന്നാം സാക്ഷിയായ രാജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'കുഞ്ഞിന്റെ അപ്പനായിട്ട് നിന്ന് ഞാൻ പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാനിപ്പോൾ ഭയങ്കര ഹാപ്പിയാണ്.'
'കൊച്ചിന് നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. അവർക്കാർക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസുവരെ വളർത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. എന്റെ കുഞ്ഞിന് നീതി കിട്ടണം. ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. എനിക്കിപ്പോൾ ഏറെ സന്തോഷമുണ്ട്. ഒരുപാട് പേര് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചതാണ്. കോടികളാണ് ഓഫർ ചെയ്തത്. ഞാൻ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട. ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി'-രാജുപറഞ്ഞുനിർത്തി.
കേസിന്റെ ഭാവി നിർണയിച്ചത് രാജുവിന്റെ മൊഴി
കേസിൽ സാക്ഷികൾ ഇഷ്ടം പോലെ മൊഴി മാറ്റിയിരുന്നു. ഇതോടെ കേസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് അടക്കാ രാജുവിന്റെ മൊഴി കിട്ടിയത്. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി. ഇത് കേസിൽ അതിനിര്ണ്ണായകമായി. പ്രതികൾക്ക് ശിക്ഷയും കിട്ടി.
കേരളത്തിലെ അതിപ്രഗത്ഭനായ വക്കീലാണ് രാമൻ പിള്ള. മണിക്കൂറുകളാണ് പ്രതിഭാഗത്തിന് വേണ്ടി അടക്കാ രാജുവിനെ വിസ്തരിച്ചത്. മാറി മാറി ചോദ്യം ചെയ്തു. പക്ഷേ ഏത് സാക്ഷിയേയും വീഴ്ത്തുന്ന കൊലമ്പൊനെന്ന് പേരെടുത്ത ഹൈക്കോടതിയിലെ അഭിഭാഷകന് മുമ്പിൽ അടക്ക രാജു പതറിയില്ല. സാക്ഷി വിസ്താരത്തിന് മുമ്പിൽ വീഴാത്ത അടക്ക രാജു ഒടുവിൽ ജഡ്ജിക്ക് മുമ്പിൽ ആ സത്യം പറഞ്ഞു.
ഞാൻ മോഷ്ടിക്കാൻ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് തന്നെ അഭയ കൊല്ലപ്പെട്ടപ്പോഴും ഈ സമയത്ത് തന്നെയാണ് അവിടെ എത്തിയത്. ഈ തുറന്നു പറച്ചിലോടെ എല്ലാ സംശയവും മാറി. ഇത് വെറുമൊരു മോഷ്ടാവല്ല യഥാർത്ഥ സാക്ഷിയാണെന്ന് കോടതിയും അംഗീകരിച്ചു. ഈ കേസിൽ ഫാദർ ജോസ് പൂതൃക്കയലിന് വിചാരണയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. മറ്റ് രണ്ട് പ്രതികൾക്ക് ഇതോടെ ശിക്ഷ ഉറപ്പു വരികയും ചെയ്തു.
അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയലും കോൺവെന്റിൽ ഉണ്ടായിരുന്നതായാണ് രാജു കോടതിയിൽ മൊഴി നൽകിയത്. ഇരുവരെയും സംഭവദിവസം താൻ കോൺവെന്റിൽ കണ്ടതായും രാജു ആവർത്തിച്ചു. കോടതിയിൽവെച്ച് രാജു ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. മോഷ്ടിക്കാനെത്തിയ താൻ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയും കണ്ടെത്താണ് മൊഴി. അഭയ കൊല്ലപ്പെട്ട ദിവസം ചമ്പു കമ്പി മോഷ്ടിക്കാൻ വന്നു. അതിനായി പുലർച്ച നാലരയ്ക്ക് വന്നപ്പോൾ അടുക്കള ഭാഗത്തെ സ്റ്റെയർ കേസിലൂടെ പോകാൻ ശ്രമിച്ചു. ജനലിന് അടുത്ത് എത്തിയപ്പോൾ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോയി. ഒരാൾ തോമസ് കോട്ടൂരാണ്. മറ്റെയാൾ ജോസ് പൂതൃക്കയലും. മൂന്ന് ഘട്ടങ്ങളായാണ് ചെമ്പു കമ്പി മോഷ്ടിച്ചതെന്നും അവസാനം വന്നപ്പോഴാണ് അഭയാ കേസിലെ സാക്ഷിയായത് കണ്ടതെന്നും രാജു കോടതിയിൽ മൊഴി നൽകി.
മോഷണ വസ്തു വിറ്റ് വരുമ്പോൾ കോൺവന്റിൽ പൊലീസിനേയും ഫയർഫോഴ്സിനേയും കണ്ടു. അവിടെ ഉണ്ടായിരുന്ന ആളോട് ചോദിച്ചപ്പോൾ അഭയയുടെ മരണമറിഞ്ഞു. അതിന് ശേഷം പൊലീസ് തന്നെ മോഷണക്കേസിൽ പിടിച്ചു. പിന്നീട് അഭയയെ കൊന്നത് താനാണെന്ന് പറയാൻ നിർബന്ധിച്ചു. ഭീഷണിപ്പെടത്തിയെന്നാണ് കോടതിയിൽ രാജു പറഞ്ഞത്. എല്ലാം കേട്ട ശേഷം കേസിലെ യഥാർത്ഥ സാക്ഷിയാണ് രാജുവെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. അഭയ കൊല്ലപ്പെട്ടതിന് ശേഷം രാജു മോഷ്ടിച്ചിട്ടില്ല. അതിന് ശേഷം തടിപ്പണിക്ക് പോയി. ഇപ്പോൾ തടിവെട്ട് രാജുവെന്നാണ് നാട്ടുകാർ വിളിക്കുന്നത്. അടക്കാ മോഷണത്തിൽ കേന്ദ്രീകരിച്ചതു കൊണ്ടാണ് അഭയ കൊല്ലപ്പെടുമ്പോൾ ഇയാളെ നാട്ടുകാർ അടക്കാ രാജുവെന്ന് വിളിച്ചത്.
മോഷണക്കേസിൽ അടക്ക രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. അതിന് ശേഷം കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. തന്റെ മേൽ അഭയയുടെ കൊലക്കുറ്റം ചുമത്താനും ശ്രമിച്ചു. മർദ്ദനം ഭയന്ന് എങ്ങനെയാണ് കൊന്നതെന്ന് പറഞ്ഞു തന്നാൽ കുറ്റം ഏൽക്കാമെന്ന് പറഞ്ഞപ്പോൾ ക്രൈംബ്രാഞ്ചിന്റെ കൊടിയ മർദ്ദനത്തിനിരയായി. ബഞ്ചിൽ മലർത്തി കിടത്തി കൈയിൽ പുറകുവശത്തിലൂടെ വിലങ്ങ് അണിയിച്ച് കാലും ബെഞ്ചിൽ കെട്ടിവച്ച് കാൽ വെള്ളയിൽ (ഉള്ളം കാലിൽ) ചൂരൽ കൊണ്ട് കഠിനമായി ഉപദ്രവിച്ചു. വാഗ്ദാനം വിസമ്മതിച്ചതിനാൽ 55 ദിവസത്തോളം കസ്റ്റഡിയിൽ വച്ചു പീഡിപ്പിച്ചു. ഒടുവിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും കോടതിയിൽ കൊണ്ടുപോയ ഒരു പ്രതിയോട് തന്നെ അന്യായ തടങ്കലിൽ വച്ചിരിക്കുന്ന വിവരം മജിസ്ട്രേട്ടിനോട് ബോധിപ്പിക്കാൻ പറഞ്ഞതനുസരിച്ച് ആ പ്രതി വിവരം കോടതിയിൽ ധരിപ്പിച്ചു.
തുടർന്ന് കുറച്ച് ഇരുമ്പു സാധനങ്ങൾ ചാക്കിൽ കെട്ടി തന്ന ശേഷം ജീപ്പിൽ കയറ്റി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം ഇറക്കി വിട്ടു. താനതുമായി നടന്നു പോകവേ പൊലീസ് പുറകിൽ നിന്ന് വന്ന് കോളറിൽ പിടിച്ച് സ്റ്റേഷനിൽ കൊണ്ടു പോയി വ്യാജമോഷണകേസെടുത്ത് റിമാന്റ് ചെയ്തു. താൻ പുറത്തിറങ്ങിയാൽ വിവരം പുറം ലോകം അറിയുമെന്നുള്ളതിനാൽ 45 മോഷണക്കേസുകൾ തന്റെ പേരിൽ കെട്ടിവച്ചു. തന്നെ 2 വർഷം കോടതി ശിക്ഷിച്ചു. അഭയ താമസിക്കുന്ന കോൺവെന്റിലെ ടെറസ്സിലുള്ള ഇടിമിന്നൽ രക്ഷാ ചാലകത്തിലെ ചെമ്പുകമ്പി പട്ട മോഷ്ടിക്കാനായി താൻ 3 പ്രാവശ്യം കൊക്കോമരത്തിലൂടെ മതിൽ ചാടി കോൺവെന്റ് കെട്ടിടത്തിൽ കയറിയിട്ടുണ്ട്.
മൂന്നാം തവണ പോയത് അഭയ കൊല്ലപ്പെടുന്ന ദിവസമാണ്. വെളുപ്പിന് 4.30 മണിക്ക് താൻ കൊക്കോമരത്തിൽ കയറാനായി മരത്തിന്റെ താഴെ വന്നതും ഫാ.തോമസ് കോട്ടൂരും ഫാ. ജോസ് പുതുക്കയിലും ടോർച്ചടിച്ച് കോൺവെന്റ് കെട്ടിടത്തിലെ സ്റ്റെയർകേസ് ഇറങ്ങി വരുന്നത് താൻ കണ്ടു. അവരെ കണ്ടതിനാൽ താൻ തിരികെ പോയി. അന്ന് കണ്ട ഫാ.തോമസ് കോട്ടൂർ കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതായും സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു ജഡ്ജി സനിൽകുമാർ മുമ്പാകെ ബോധിപ്പിച്ചു. ഇനി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ തോമസ് , കളർകോട് വേണു ഗോപാലൻ നായരെയും വിസ്തരിക്കും. കുറ്റം ഏൽക്കാൻ ക്രൈംബ്രാഞ്ച് എസ്പി സാമുവൽ 2 ലക്ഷം രൂപയും ഒരു വീടും കുട്ടികളുടെ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തായി അടയ്ക്കാ രാജു കോടതിയിൽ പറഞ്ഞതും അതി നിർണ്ണായകമാണ്. അമ്പത്തഞ്ചു ദിവസം കസ്റ്റഡിയിൽ പാർ പ്പിച്ചതായും രാജു കോടതിയിൽ വെളിപ്പെടുത്തി.
അഭയ കൊല്ലപ്പെട്ടത് പുലർച്ച നാലരയോടെയെന്നാണ് പ്രോസിക്യൂഷൻ കേസ്. അതുകൊണ്ട് തന്നെ പ്രതികളെ അടക്കാ രാജു കണ്ടത് ഒരു മണിയോടെയെന്ന് വന്നാൽ അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് വരുത്താൻ കഴിയും. ഇതിന് വേണ്ടിയാണ് അടക്കാ രാജുവിനെ തലങ്ങും വിലങ്ങും ക്രോസ് ചെയ്തത്. എന്നാൽ ഒരിക്കൽ പോലും കോടതിക്ക് സംശയമുണ്ടാകുന്ന ഒന്നും അടക്കാ രാജു പറഞ്ഞില്ല. ഇതാണ് ഈ മൊഴി അതിശക്തമായി മാറാൻ കാരണം. അഭയാ കേസിൽ കോടതി വിധിയെ ബാധിക്കുന്ന നിർണ്ണായക മൊഴിയായി ഇത് മാറുകയും ചെയ്തു.
സിബിഐയുടെ വിവിധ യൂണിറ്റുകളും ഉദ്യോഗസ്ഥരും വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതികളാക്കി കുറ്റപത്രം നൽകി. എന്നാൽ കേസിലെ പ്രതികളായ ഫാ. ജോസ് പുതൃക്കയിൽ ക്രൈംബ്രാഞ്ച് മുൻ എസ്പി കെ.ടി. മൈക്കിൾ എന്നിവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
1992 മാർച്ച് 27-നാണ് സിസ്റ്റർ അഭയ മരിച്ചത്. ആദ്യം കോട്ടയം വെസ്റ്റ് പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോൾ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അന്നത്തെ മദർ സുപ്പീരിയർ ബെനിക്യാസ്യ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകി. തുടർന്ന് സിബിഐ. കേസ് ഏറ്റെടുത്തു. 1996 വരെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിവെക്കുന്ന നിലപാടാണ് സിബിഐ. എസ്പി. ത്യാഗരാജനും അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് വീണ്ടും സിബിഐ. അന്വേഷിച്ചു.
2008 നവംബർ 18-ന് സിബിഐ. എ.എസ്പി. നന്ദകുമാർ നായർ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റൽ ഫിംഗർ പ്രിന്റ്, പോളിഗ്രാഫ്, നാർക്കോ അനാലിസിസ് പരിശോധനകൾക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നൽകി. കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് മൂവരും വിചാരണക്കോടതിയിൽ ഹർജി നൽകി. ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താൽ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടു. മറ്റു രണ്ടുപേർ വിചാരണ നേരിടാൻ കോടതി നിർദ്ദേശിച്ചു. വിചാരണക്കോടതി ഉത്തരവ് സുപ്രീം കോടതിവരെ ശരിവെച്ചു. പ്രതികൾ വിചാരണ നേരിട്ടു.
ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ കോടതിയിൽ മൊഴി നൽകി. കൈക്കോടാലിയുടെ പിടി കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സിസ്റ്റർ അഭയയെ പ്രതികൾ കിണറ്റിൽ എടുത്തിട്ടെന്നും അഭയ വെള്ളം കുടിച്ച് മുങ്ങിമരിച്ചെന്നുമാണ് സിബിഐ. നിഗമനം. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും ആത്മഹത്യ ചെയ്യാൻ കിണറ്റിൽച്ചാടിയ അഭയയുടെ തല കിണറ്റിലെ പമ്പിൽ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നുമായിരുന്നു പ്രതിഭാഗം വാദം. 49 സാക്ഷികളെ വിസ്തരിച്ചു. പത്തോളം പേർ വിചാരണയ്ക്കിടെ മൊഴി മാറ്റി. മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയശേഷം പിന്മാറിയ സഞ്ജു പി. മാത്യുവിനെതിരേ സിബിഐ. നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പൊലീസ് ചമഞ്ഞ് അടുത്തുകൂടി; ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; 5000 രൂപ അക്കൗണ്ടിൽ വാങ്ങിയെടുത്തു; പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്സലിനെതിരെ ഭീഷണിപ്പടുത്തി പണം തട്ടിയതിന് കേസ്
- നരേന്ദ്ര മോദി കണ്ടു പഠിക്കുമോ ഇസ്രയേലിന്റെ ഈ വിജയതന്ത്രം? ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്സിനും സ്വീകരിച്ചതോടെ രോഗവ്യാപനം കുറഞ്ഞു; പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം; വിജയം കണ്ടത് സൈന്യത്തിന്റെ സഹായത്തോടെയും 24 മണിക്കൂറും വാക്സിനുകൾ നൽകിയത്
- 'സനു തെറ്റു ചെയ്തിട്ടുണ്ടാകില്ല.. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാൽ എന്തെങ്കിലും സംഭവിച്ചതാകാം; മകൾ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു'; സനു മോഹനാകില്ല വൈഗയെ കൊലപ്പെടുത്തിയത് എന്ന വിശ്വാസത്തിൽ കുടുംബം; മൗനം പാലിച്ചു ഭാര്യ രമ്യയും
- ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി
- കോവിഡ് രണ്ടാം തരംഗത്തിൽ എല്ലാം പിടിവിട്ടു; ഉത്തരേന്ത്യയിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പോലും ബുദ്ധിമുട്ട്; ജനിതക വ്യതിയാനം പ്രധാന ഘടകം; വകഭേദം വന്ന വൈറസുകൾ വായുവിലൂടെയും പകരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ; വായുവിൽ തങ്ങുന്ന വൈറസ് മൂന്നു മണിക്കൂർ വരെ അപകടകാരി; അടച്ചിട്ട മുറികളിലെ ആൾക്കൂട്ടം സ്ഥിതി രൂക്ഷമാക്കും
- ജെർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളും അടക്കിവാഴുന്ന ഡോഗ് സ്ക്വാഡിലേക്ക് കുവി വന്നത് തല ഉയർത്തി പിടിച്ച്; ഇടുക്കി സ്ക്വാഡിലെ കുത്തിത്തിരിപ്പിൽ പെട്ട് അപ്രതീക്ഷിതമായി പടിയിറങ്ങിയതും തല ഉയർത്തി പിടിച്ച്; പെട്ടിമുടി ദുരന്തഭൂമിയിൽ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി മികച്ച ട്രാക്കർ ഡോഗെന്ന് പേരെടുത്തിട്ടും പുകച്ചുപുറത്താക്കി; കുവിയെ തെറിപ്പിച്ചത് ആര്?
- ഷോയിലെ പുരുഷന്മാരെല്ലാം തന്റെ പിന്നാലെയായിരുന്നു; മറച്ച് വെച്ചത് മറ്റ് പെൺകുട്ടികളുടെ പിന്തുണ പോകുമെന്ന് കരുതി; തമിഴ് സിനിമയിലെ അറിയപ്പെടുന്ന പേരുകളിൽ ഒന്നായ തന്നെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയത് അസൂയ കൊണ്ടെന്നും നടി മീര മിഥുൻ; വിമർശനവുമായി സൈബർ ലോകവും
- 'ഗോവയിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തിയതാണ്': കൊല്ലൂർ മൂകാംബികയിൽ സനുമോഹൻ സ്വയം പരിചയപ്പെടുത്തിയത് ചെറുപുഞ്ചിരിയോടെ; കുടുംബം നാട്ടിലാണെന്നും ഒരുമകൾ ഉണ്ടെന്നും പരിചയപ്പെടുത്തൽ; സനു മോഹന്റെ ചതി മറുനാടനോട് വെളിപ്പെടുത്തി കൊല്ലൂർ ബീനാ റെസിഡൻസി മാനേജർ
- മകൾ വൈഗ മിടുമിടുക്കിയെന്ന് പറയുന്ന അച്ഛൻ, സ്നേഹ സമ്പന്നൻ; ആ രാത്രി വൈഗയ്ക്ക് സംഭവിച്ചത് എന്ത്? മകളുടെ ഘാതകൻ അല്ലെങ്കിൽ എന്തിനാണ് പൊലീസിനെ ഒളിച്ചു കളിച്ചത്? സനു മോഹൻ പിടിയിലായതോടെ വൈഗയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാളെ മാധ്യമങ്ങളെ കാണും
- ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയ വഴിയിൽ; ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ തകർത്തത് ആറു വിക്കറ്റിന്; കൂറ്റൻ വിജയലക്ഷ്യം മറികടന്നത് ശിഖർ ധവാന്റെ ബാറ്റിങ് കരുത്തിൽ; തിങ്കളാഴ്ച ചെന്നൈയും രാജസ്ഥാനും നേർക്കുനേർ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- പ്രസാവാവധിയിൽ ആയിരുന്ന വിജിയെ പൊലീസും ആദ്യം തിരിച്ചറിഞ്ഞില്ല; ജീപ്പ് എത്തിച്ചത് ആശുപത്രിയിലേക്ക് യൂസഫലിയേയും ഭാര്യയേയും മാറ്റും വരെ വിശ്രമമില്ലാത്ത രക്ഷാ പ്രവർത്തനം; സിവിൽ പൊലീസ് ഓഫീസർ വിജിയും ഭർത്താവും കാട്ടിയത് അസാമാന്യ ഇടപെടൽ; പനങ്ങാട്ട് ലുലു ഗ്രൂപ്പ് ഉടമ തിരിച്ചറിഞ്ഞത് സ്നേഹത്തിന്റെ കരുതൽ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്