കണ്ണിൽ ചോരയില്ലാത്ത വിധിയെന്ന് കോടിയേരി ബാലകൃഷ്ണൻ! ഫ്ളാറ്റുടമകൾ വഴിയാധാരമാകരുതെന്ന് രമേശ് ചെന്നിത്തല! സൗജന്യ നിയമ സഹായവുമായി ജസ്റ്റിസ് കമാൽ പാഷ! ഇടതു വലതു എംപിമാർ ഒന്നിച്ചു പ്രധാനമന്ത്രിക്ക് നിവേദനവും! കിടപ്പാടം പോകുന്നവരെ സർക്കാർ സംരക്ഷിക്കുമെങ്കിൽ മൂലമ്പള്ളിയിൽ അടക്കം വഴിയാധാരമായ പാവങ്ങളെയാണ് ആദ്യം സംരക്ഷിക്കേണ്ടത്; അതിനു ശേഷമുള്ള ദയ മാത്രമേ മരട് സമരം അർഹിക്കുന്നുള്ളൂ: അബ്ദുൾ റഷീദിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എന്താണ് മരടിൽ സംഭവിക്കുന്നത്?ഓർക്കേണ്ടത് മൂലമ്പള്ളിയെ കുറിച്ചാണ്. മരടിന് വേണ്ടി എല്ലാവരും ഒരുമിക്കുമ്പോൾ മൂലമ്പള്ളിയിലെ ഓർമ്മകൾ വീണ്ടും ചർച്ചയാക്കുകയാണ് മറ്റൊരു കൂട്ടർ. അബ്ദുൾ റഷീദിന്റെ കുറിപ്പും ഇത്തരത്തിൽ വൈറലാകുകയാണ്. നീതി നിഷേധിക്കപ്പെട്ട സമൂഹത്തെയാണ് കൂടുതൽ ഒന്നും പറയാനില്ലെന്ന തലവാചകത്തോടെ അബ്ദുൾ റഷീദ് ചർച്ചയാക്കുന്നത്.
അബ്ദുൾ റഷീദിന്റെ കുറിപ്പ് ചുവടെ
2008 ഫെബ്രുവരി ആറിനാണ് ഒറ്റ രാത്രികൊണ്ട് മൂലമ്പിള്ളിക്കാർക്ക് എല്ലാം നഷ്ടമായത്. ബലം പ്രയോഗിച്ചു കുടിയൊഴിപ്പിക്കില്ലെന്ന് ഭരണകൂടം പറഞ്ഞു മണിക്കൂറുകൾക്കകം അവരുടെ വീടുകൾ ഇടിച്ചു നിരത്തപ്പെട്ടു. ചെറുത്തുനിന്നവരെ പൊലീസ് നേരിട്ടു.
സാധന സാമഗ്രികൾ വലിച്ചെറിയപ്പെട്ടു. ചോറു കലങ്ങൾ ലാത്തിയടിയേറ്റു പൊട്ടി. ജനിച്ചു വളർന്ന വീടുകൾ ഇടിഞ്ഞു വീഴുമ്പോൾ പലരും ബോധംകെട്ടു. മൺകൂനകളായി മാറിയ വീടുകളുടെ മേൽ കുഞ്ഞുങ്ങൾ വെറും മണ്ണിൽ കിടന്നുറങ്ങി.
വലിയ മാധ്യമ പിന്തുണയൊന്നും മൂലമ്പള്ളിക്കാർക്ക് കിട്ടിയില്ല. മുഖ്യധാരാ രാഷ്ട്രീയക്കാർ അവിടെ തമ്പടിച്ചില്ല. സൗജന്യ നിയമ സഹായവുമായി ആരും വന്നില്ല. മൂലമ്പള്ളിക്കാർക്കായി സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ ആരും ഉണ്ടായില്ല. കൊച്ചിയിലെ അംബരചുംബികളായ ഫ്ളാറ്റുകളിൽ നിന്ന് മൂലമ്പള്ളിക്കാർക്കായി ആരും ശബ്ദമുയർത്തിയില്ല. 'വികസനവിരുദ്ധരായ' മൂലമ്പള്ളിക്കാരെ പലരും പരിഹസിച്ചു. മൂലമ്പള്ളി സമരത്തിന് പിന്നിൽ നക്സലുകളാണെന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആരോപിച്ചു.
മൂലമ്പള്ളിയിൽ പേരിനൊരു പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. അത് വലുതായൊന്നും ഫലവത്തായില്ല. അന്ന് കിടപ്പാടം നഷ്ടമായ പലരും ഇത്ര വർഷങ്ങൾക്കു ശേഷവും വാടക വീടുകളിലാണ്. കുറേക്കാലം അവർ സമരമൊക്കെ നടത്തിയിരുന്നു. ഇപ്പോൾ എവിടെയൊക്കെയോ ചിതറി....
പതിനൊന്നു വർഷങ്ങൾക്കിപ്പുറം മരട്...
തീരദേശ പരിപാലന നിയമം നഗ്നമായി ലംഘിച്ചു കെട്ടിപ്പൊക്കിയ അഞ്ചു ഫ്ളാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവ്.
കണ്ണിൽ ചോരയില്ലാത്ത വിധിയെന്ന് കോടിയേരി ബാലകൃഷ്ണൻ. ഫ്ളാറ്റുടമകൾ വഴിയാധാരമാകരുതെന്ന് രമേശ് ചെന്നിത്തല. സൗജന്യ നിയമ സഹായവുമായി ജസ്റ്റിസ് കമാൽ പാഷ. ഇടതു വലതു എംപിമാർ ഒന്നിച്ചു പ്രധാനമന്ത്രിക്ക് നിവേദനം. ഫ്ളാറ്റുടമകൾക്കായി സിപിഎം ധർണ. ഹൈബി ഈഡൻ ഒരാഴ്ചയായി അവിടെത്തന്നെയാണ്, സമരമുഖത്ത്.
ഒന്നരക്കോടിവരെ മുടക്കി ഫ്ളാറ്റ് വാങ്ങിയവർ ഇതാദ്യമായി പ്ലെക്കാർഡുകൾ പിടിച്ചു മുദ്രാവാക്യം മുഴക്കുന്നു. തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നു. കിടപ്പാടം, സമരം, പോരാട്ടം എന്നൊക്കെ അവർ പറഞ്ഞു പഠിക്കുന്നു. ഇതു കേട്ട്, ഭരണകൂടം മനസലിഞ്ഞു നിൽക്കുന്നു. ഫ്ളാറ്റുടമകൾക്ക് അനുകൂലമായ വാദങ്ങൾ കോടതിയിൽ ഉന്നയിക്കാൻ കേരളത്തിനായി സോളിസിറ്റർ ജനറൽ തന്നെ സുപ്രീം കോടതിയിൽ ഹാജരാകും. കരുണ കാട്ടണമെന്ന് അപേക്ഷിച്ചു ഫ്ളാറ്റ് ഉടമകൾക്കായി സർക്കാർ കോടതിയുടെ കാൽക്കൽ വീഴും.
മരടിലെ ഫ്ളാറ്റുടമകളിൽ ഒരു ചെറു വിഭാഗം തീർച്ചയായും പോകാൻ മറ്റൊരിടം ഇല്ലാത്തവരാണ്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നിക്ഷേപിച്ചു ഫ്ളാറ്റ് വാങ്ങിയവർ. എന്നാൽ, ഒരു ലാഭനിക്ഷേപമെന്ന നിലയിൽ വാങ്ങി താമസക്കാരില്ലാതെ അടഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളുണ്ട്. തീരദേശ നിയമം ലംഘിച്ചതിന് കേസ് ഉണ്ടെന്നു അറിഞ്ഞുകൊണ്ട് തന്നെ ഫ്ളാറ്റുകൾ വാങ്ങിയ അനേകം പേർ ഉണ്ട്. കോടതിയിലെത്തുന്ന എല്ലാ പരിസ്ഥിതി കേസുകളുംപോലെ ഇതും പണം നൽകി വക്കീലിനെ വച്ചാൽ അലിഞ്ഞു ഇല്ലാതാകുമെന്ന് കരുതി ഫ്ളാറ്റ് വാങ്ങിയവർ. ആ ധാരണകളാണ് കോടതി പൊളിച്ചത്. ഇടയ്ക്ക് ഒരടി നല്ലതാണ്.
ഈ അനധികൃത ആകാശ മന്ദിരങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇപ്പോൾ ചിത്രത്തിൽ ഇല്ല. കാരണം, നിരപരാധികളായ ഫ്ളാറ്റുടമകൾ ഃ കണ്ണിൽ ചോരയില്ലാത്ത കോടതി എന്ന ദ്വന്ദ്വത്തിൽ ഇത് നിൽക്കുന്നതാണ് എല്ലാവർക്കും നല്ലത്.
അല്ലെങ്കിൽ ആരാണ് ഈ നിർമ്മാണങ്ങൾക്ക് അനുമതി നൽകിയതെന്ന ചോദ്യം വരും. ഏതു തദ്ദേശ സ്ഥാപനങ്ങൾ? ഏതു ഉദ്യോഗസ്ഥർ? ഏതു ഭരണാധികാരികൾ? ഒപ്പം, അപ്പം ചുടുമ്പോലെ അതിവേഗം അനുമതികൾ ഓരോന്നായി വാങ്ങിയെടുത്ത് ഇതൊക്കെ കെട്ടിപ്പൊക്കിയ നിർമ്മാതാക്കൾ ആരെന്ന ചോദ്യം വരും. അതൊക്കെ എല്ലാവർക്കും തലവേദനയാകും. ഇടതിനും വലതിനും.
ശ്രദ്ധിച്ചാൽ മനസിലാകും, ' സർക്കാർ രക്ഷിക്കണം' എന്നാണു ഫ്ളാറ്റുടമകൾ പറയുന്നത്. നഷ്ടം സർക്കാർ വഹിക്കണമെന്ന്. ഒഴിപ്പിക്കാൻ നോക്കിയാൽ ആത്മഹത്യ ചെയ്യുമെന്നും. ഈ അനധികൃത നിർമ്മാണങ്ങൾ നടത്തി അത് വിറ്റഴിച്ച ഫ്ളാറ്റ് നിർമ്മാതാക്കളെക്കുറിച്ചു അവർക്ക് പരാതിയൊന്നും ഇല്ല. ആ ഫ്ളാറ്റ് നിർമ്മാതാക്കളുടെ പേര് പോലും പറയാൻ സമരക്കാർ മടിക്കുന്നു. അനധികൃത ഫ്ളാറ്റുകൾ നിർമ്മിച്ചു വിറ്റ് തങ്ങളെ വഞ്ചിച്ച ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് എതിരെ കേസിനു പോകുമെന്ന് ഏതെങ്കിലും ഫ്ളാറ്റുടമ പറഞ്ഞോ? ഇല്ല. പറയില്ല.
മരട് ഒരു പാഠമാണ്. ചട്ടങ്ങൾ കാറ്റിൽ പറത്തി അനുമതികൾ ചുട്ടെടുത്ത് ആകാശ മന്ദിരങ്ങൾ പണിയുന്നവർ ഇനിയും അത് തുടരും. എന്നാൽ, അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി അത് വാങ്ങാൻ ഇറങ്ങുന്നവർ ഇനി രണ്ടുവട്ടം ആലോചിക്കും. ചുരുങ്ങിയപക്ഷം കേസുണ്ടോ എന്നെങ്കിലും അന്വേഷിക്കും. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്ടുമെന്റ്, ആൽഫ വെഞ്ചേഴ്സ് എന്നൊക്കെയുള്ള പേരുകൾ കണ്ട് ലക്ഷങ്ങൾ മുടക്കുമ്പോൾ ഒരു മിനിമം പരിശോധനയെങ്കിലും നടത്തും. അതാണ് ഈ സുപ്രീംകോടതി ഇടപെടലിന്റെ ഗുണവും പാഠവും.
ഇതൊക്കെയാണെങ്കിലും മരടിലെ ആ ഫ്ളാറ്റുകൾ ഇടിച്ചു നിരത്താതിരിക്കാൻ സർക്കാരിന് മുന്നിൽ വഴിയുണ്ടെങ്കിൽ അത് പരിഗണിക്കപ്പെടണം. അഞ്ചു കൂറ്റൻ മന്ദിരങ്ങൾ ഇടിച്ചു നിരത്തുന്നതിന്റെ പാരിസ്ഥിതിക ആഘാതം ഭീകരമായിരിക്കും. ഒപ്പം ഫ്ളാറ്റുടമകളിൽ ഒരു ചെറിയ വിഭാഗം, ജീവിതത്തിലെ എല്ലാ സമ്പാദ്യവും ആ ഫ്ളാറ്റുകളിൽ മുടക്കിയവരാണ്. ആ മാനുഷിക വശം പരിഗണിക്കപ്പെടണം.
ആ അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി കൊടുത്തവർ ചിത്രത്തിൽ വരണം. അവർ വിചാരണ ചെയ്യപ്പെടണം. ആ മന്ദിരങ്ങൾ കെട്ടിപ്പൊക്കിയ നിർമ്മാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണം. മേലിൽ ഇത്തരം നിർമ്മാണങ്ങൾ ഉണ്ടാകാത്ത വിധം നിയമം കർശനമാക്കാൻ ഈ അവസരം സർക്കാർ ഉപയോഗിക്കണം. ഒരു തിരുത്തലിനുള്ള അവസരമാണിത്.
ഒന്നുകൂടി. ഫ്ളാറ്റുടമകളുടെ നഷ്ടം സർക്കാർ നികത്തണം എന്നുള്ള വാദങ്ങൾ ഉയർന്നു തുടങ്ങി. പൊതു ഖജനാവിൽ നിന്ന് ഒറ്റ പൈസ മരടിലെ ഫ്ളാറ്റ് നിവാസികൾക്കായി ഉപയോഗിക്കരുത്. നഷ്ടം, ഈ അനധികൃത കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയ നിർമ്മാതാക്കളിൽ നിന്നും അതിന് അനുമതി നൽകിയവരിൽ നിന്നും ഈടാക്കണം.
കിടപ്പാടം പോകുന്നവരെ സർക്കാർ സംരക്ഷിക്കുമെങ്കിൽ, മൂലമ്പള്ളിയിൽ അടക്കം വഴിയാധാരമായ പാവങ്ങളെയാണ് ആദ്യം സംരക്ഷിക്കേണ്ടത്. അതിനു ശേഷമുള്ള ദയ മാത്രമേ മരട് സമരം അർഹിക്കുന്നുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍