മൂന്നു മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി; സാധനങ്ങൾ വിതരണം ചെയ്തിരുന്ന കമ്പനികൾക്കു കൊടുക്കാനുള്ളതു കോടികൾ; ബാങ്കുകളേയും കബളിപ്പിച്ചതായി സൂചന; 25 സൂപ്പർമാർക്കറ്റുകളുടെ ഉടമയായ യുഎഇയിലെ മലയാളിയായ കോടീശ്വരൻ മുങ്ങി; അജ്മാൻ ആസ്ഥാനമായ അൽ മനാമ ഹൈപ്പർ മാർക്കറ്റ് ശൃംഖല ഉടമ അബ്ദുൾ ഖാദർ സബീറിനെ തേടി കടക്കാരും പൊലീസും; അനേകം മലയാളികളും തൊഴിൽ രഹിതരായി; അപ്രതീക്ഷിതമായി അവസാനിച്ചത് ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് അധിപനായ മറ്റൊരു പ്രവാസി വ്യവസായി കൂടി
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: കടക്കെണിയെ തുടർന്ന് നാല്പതു വർഷത്തോളം പാരമ്പര്യമുണ്ടായിരുന്ന അൽമനാമ സൂപ്പർമാർക്കറ്റിന് താഴുവീണു. നിരവധി ജീവനക്കാരെ വഴിയാധാരമാക്കിക്കൊണ്ട് മലയാളിയായ അബ്ദുൾ ഖാദർ സബീറിന്റെ ഉടമസ്ഥതയിലുള്ള അൽമനാമ ഹൈപ്പർമാർക്കറ്റാണ് അപ്രതീക്ഷിതമായി അടച്ചുപൂട്ടിയത്. ബാങ്കുകൾക്കും വിതരണക്കാർക്കും കോടികൾ കൊടുക്കാനുണ്ടായിരിക്കവേ ഏവരേയും ഞെട്ടിച്ചുകൊണ്ട് അൽ മനാമ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടിയതിനു ശേഷം എംഡി യുഎഇയിൽ നിന്ന് മുങ്ങുകയും ചെയ്തതായാണ് പറയപ്പെടുന്നത്.
വർഷങ്ങളായി വിപണിയിൽ നല്ല പേരുണ്ടായിരുന്ന അൽ മനാമയിൽ ജൂണിലാണ് സാമ്പത്തിക പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. മുമ്പ് ഒരുമാസം പോലും ശമ്പളം മുടങ്ങുകയോ വൈകുകയോ ചെയ്തിട്ടില്ലാത്ത കമ്പനിയിൽ മെയ് മാസത്തിൽ ശമ്പളം വൈകിയെങ്കിലും ജീവനക്കാർ സംശയിച്ചില്ല. നാലു പതിറ്റാണ്ടോളം മികച്ച പാരമ്പര്യത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്ന കമ്പനിയിൽ ഒരു മാസം ശമ്പളം വൈകിയപ്പോൾ അത് സൂപ്പർമാർക്കറ്റ് ചെയിന്‍ താഴുവീഴുന്നതിലേക്ക് എത്തുമെന്ന് ജീവനക്കാരും ഓർത്തില്ല.
പതുക്കെ പതുക്കെ വിതരണക്കാർക്കും പേയ്മെന്റുകൾ വൈകുകയും ബാങ്കിൽ ചെക്കുകൾ മടങ്ങുകയും ചെയ്യാൻ തുടങ്ങിയതോടെ ജീവനക്കാർക്കിടയിൽ തന്നെ ആശങ്ക ഉടലെടുക്കാൻ തുടങ്ങുകയായിരുന്നു. മുമ്പ് ഒരിക്കൽ പോലും ചെക്കുകൾ മടങ്ങിയ ചരിത്രമില്ലാത്ത അൽമനാമയുടെ ചെക്കുകൾ ജൂൺ മാസം മുതൽ മടങ്ങാൻ തുടങ്ങിയെങ്കിലും ആദ്യമൊന്നും ബാങ്കുകൾ ഇതുകാര്യമായി എടുത്തില്ല. നവംബർ മാസമായപ്പോഴേയ്ക്കും സ്ഥിതി ആകെ വഷളായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹെഡ്ഡ് ഓഫീസ് പൂട്ടിയതായി ജീവനക്കാർ കണ്ടെത്തി. മാനേജ്മെന്റ് തലത്തിലുള്ള ആരും ഫോൺ എടുക്കുക കൂടി ചെയ്യാതിരുന്നതോടെ ചെക്ക് മടങ്ങിയ വിതരണക്കാർ പരാതി ഫയൽ ചെയ്യുകയായിരുന്നു.
പിന്നീട് ബാങ്കുകൾക്കും കോടികൾ നൽകാനുണ്ടെന്ന് കണ്ടെത്തി. അബുദാബി ഒഴിച്ച് എമിറേറ്റ്സിൽ ഇരുപതിലേറെ ഹൈപ്പർമാർക്കറ്റുകളാണ് അൽമനാമ ഗ്രൂപ്പിനുള്ളത്. മൊത്തം 1400-ഓളം ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നു. അൽമനാമയുടെ ലോക്കൽ സ്പോൺസർ പോലും അറിയാതെയാണ് അബ്ദുൾ ഖാദർ സബീർ രാജ്യം വിട്ടത്. ്അൽ മനാമയ്ക്ക് സാധനങ്ങൾ വിതരണം ചെയ്തിരുന്ന നൂറിലേറെ സപ്ലയർമാരാണ് സബീറിനായി കാത്തിരിക്കുന്നത്. ഇവരെല്ലാം സബീറിനെതിരേ പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് എംഡി മുങ്ങിയ കാര്യം പുറംലോകമറിയുന്നതും. മാനേജ്മമെന്റ് തലത്തിൽ ഉത്തരവാദിത്വപ്പെട്ടവർ എല്ലാവരും തന്നെ പതുക്കെ പതുക്കെ ഇവിടെ നിന്ന് മാറുകയായിരുന്നു.
അപ്രതീക്ഷിതമായി നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടേണ്ടി വന്നതെന്നാണ് പറയപ്പെടുന്നത്. അതേസമയം ഒരു മാധ്യമത്തിന് സബീർ അയച്ച വോയ്സ് മെസേജിൽ എല്ലാ പ്രതിസന്ധിയും ഉടൻ തീർക്കുമെന്നാണ് പറയുന്നത്. പുറത്തു നിന്നുള്ള ഇടപെടലുകൾ കാരണം കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയായിരുന്നുവെന്നും ഇവിടെ നിന്ന് സമ്പാദിച്ചിട്ടുള്ള പണമെല്ലാം യുഎഇയിൽ തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്നും സബീർ അവകാശപ്പെടുന്നു. 400 മില്യൺ ദിർഹം വിലമതിപ്പുള്ള ആസ്തിയാണ് ഗ്രൂപ്പിനുള്ളതെന്നാണ് പറയുന്നത്.
കമ്പനി അടച്ചുപൂട്ടിയതു മൂലം ജീവനക്കാരാണ് കെണിയിലായത്. മിക്കവരുടേയും വിസകൾ റദ്ദാക്കപ്പെട്ടു. പലർക്കും തിരിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. കമ്പനി നൽകിയിരുന്ന താമസസൗകര്യം ഇല്ലാതയതോടെ പെരുവഴിയിലായവരും ഒട്ടേറെ. വിസാ കാലാവധിയുള്ളവരിൽ പലരും ജോലിക്കായി ഇപ്പോഴും നെട്ടോട്ടം ഓടുന്നുണ്ട്.
എല്ലാം പരിഹരിക്കുമെന്ന് അബ്ദുൾ ഖാദർ സബീർ
എന്നാൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാകുമെന്ന പ്രതീക്ഷ അബ്ദുൾ ഖാദർ സബീർ പ്രകടിപ്പിക്കുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാക്കുകളുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എല്ലാം വേഗത്തിൽ തന്നെ പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ ചില അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് സ്ഥിതി ഗുരുതരമായത്. ബാഹൃ ശക്തികളുടെ ഇടപെടലായിരുന്നു ഇതിന് കാരണം.
ബിസിനസിൽ നിന്ന് ലഭിച്ച തുക മുഴുവൻ യുഎഇയിലാണ് നിക്ഷേപിച്ചിട്ടുള്ളത്, ഒരിക്കലും ഇവിടെ വിട്ട് പോകേണ്ടി വരുമെന്ന് ചന്തിച്ചിട്ടു പോലുമില്ല. എന്നെ ഈ നിലയിൽ എത്തിച്ചത് യുഎഇയാണ്. തനിക്ക് 400 മില്ല്യൻ ദിർഹം ആസ്തിയുണ്ടെന്നും പറയുന്നു. തന്റെ കടകളും മറ്റും ഏറ്റെടുക്കാൻ മറ്റ് ഗ്രൂപ്പുകൾ തയ്യാറാണ്. എന്നാൽ ഇതൊന്നും ഒറ്റ ദിവസം കൊണ്ട് തീരില്ല. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനുള്ള പണവും ഉണ്ട്. സർക്കാരിൽ 4.5 ദിർഹം ഇതിനായി നിക്ഷേപിച്ചിട്ടുണ്ട്. ശമ്പള കുടിശിക തീർക്കാൻ ഇതു തന്നെ ധാരളമെന്നും അവകാശപ്പെടുന്നു.
എവിടെയാണ് ഇപ്പോഴുള്ളതെന്ന് വെളിപ്പെടുത്താതെയാണ് ഇയാൾ ഖലീജ് ടൈംസിന് അഭിമുഖം നൽകിയിരിക്കുന്നത്. ചില ബാങ്കുകൾ തനിക്കെതിരെ ക്രിമിനൽ കേസുകൾ കൊടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഒളിവിൽ പോയതെന്നും വിശദീകരിക്കുന്നുണ്ട്. എല്ലാവരേയും സഹായിക്കുന്ന തരത്തിൽ പ്രശ്ന പരിഹാരം സാധ്യമാക്കുമെന്നും അബ്ദുൾ ഖാദർ സബീർ പറയുന്നു.
അജ്മാൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രമുഖ ഹൈപ്പർ മാർക്കറ്റ് സ്ഥാപനമാണ് അൽ മനാമ. ഗ്രൂപ്പിന് 250 കോടി ദിർഹത്തിലധികം സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ഏകദേശ കണക്ക്. ഈ സ്ഥാപനത്തിന് ഭക്ഷ്യ ഉൽപ്പന്നങ്ങളടക്കം വിതരണം ചെയ്തിരുന്ന 400 സ്ഥാപനങ്ങൾക്ക് മാത്രം 200 കോടി ദിർഹം നൽകാനുണ്ടെന്ന് വിവിധ സ്ഥാപനങ്ങളുടെ സെയിൽസ് വിഭാഗം ജീവനക്കാർആരോപിച്ചു.
നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ച ചെക്കുകൾ പണം ഇല്ലാത്തതിനാൽ മടങ്ങിയിട്ടുണ്ട്. 45 വർഷമായി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ചെക്കുകൾക്ക് പകരം പരസ്പ്പര വിശ്വാസത്തിന്റെ ഭാഗമായി ഇൻവോയിസുകളും നൽകിയിരുന്നു. പ്രമുഖ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത മലയാളികളടക്കമുള്ള സെയിൽസ് വിഭാഗം ജീവനക്കാരാണ് ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത്.
രണ്ട് വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നുവെന്ന് മുൻ ജീവനക്കാരൻ പറഞ്ഞു. നല്ല നിലക്ക് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെ ഉടമസ്ഥന്റെ ബന്ധുവായ അടുത്ത ജീവനക്കാരൻ തന്നെയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ഉടമയുടെ മറ്റു ബന്ധുക്കൾ പറഞ്ഞു. യുഎഇ യിലെ വിവിധ എമിറേറ്റുകളിലായി 22 ഹൈപ്പർ മാർക്കറ്റുകളാണ് പ്രവർത്തിച്ചിരുന്നത് അതിൽ 16 എണ്ണം അടച്ച് പൂട്ടിയിരിക്കുകയാണ്. ബാക്കിയുള്ള കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്.
ജീവനക്കാർക്ക് 4 മാസമായി ശമ്പളം പോലും ലഭിച്ചിരുന്നില്ല. തങ്ങളുടെ സ്ഥാപനത്തിന് മാത്രം 14 ലക്ഷം ദിർഹം നൽകാനുണ്ടെന്ന് ദുബയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ബേക്കർ മുഹബ്ബിയിലെ ക്രെഡിറ്റ് കൺട്രോളർ മുഹമ്മദ് ഷമീം പരഞ്ഞു. അൽ ജസീറ പോൾട്രി ഫാമിന് ഒന്നര ലക്ഷം നൽകാനുണ്ടെന്ന് സെയിൽസ് മാനേജർ പി.കെ കുട്ടി പറഞ്ഞു. ഫാം ഫ്രഷ് എന്ന സ്ഥാപനത്തിനും 60 ലക്ഷം ദിർഹം നൽകാനുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍