Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർപ്പോ ആർത്തവത്തിന്റെ നായകർ തീവ്രവാദ ആശയക്കാരും ചുംബനസമരക്കാരും എന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകി; ഏറെ നാൾ ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ രഹന ഫാത്തിമയും മുഖ്യ സംഘാടക റോളിലെന്ന് പൊലീസ്; അവസാന നിമിഷം ആർത്തവാഘോഷ പരിപാടിയിൽ നിന്നും മുഖ്യമന്ത്രി ഒഴിവായി; ശബരിമല ഭക്തർക്ക് പാര പണിയാൻ തുടങ്ങിയ ആർപ്പോ ആർത്തവം വിവാദത്തിൽ ആകുന്നത് ഇങ്ങനെ

ആർപ്പോ ആർത്തവത്തിന്റെ നായകർ തീവ്രവാദ ആശയക്കാരും ചുംബനസമരക്കാരും എന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകി; ഏറെ നാൾ ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ രഹന ഫാത്തിമയും മുഖ്യ സംഘാടക റോളിലെന്ന് പൊലീസ്; അവസാന നിമിഷം ആർത്തവാഘോഷ പരിപാടിയിൽ നിന്നും മുഖ്യമന്ത്രി ഒഴിവായി; ശബരിമല ഭക്തർക്ക് പാര പണിയാൻ തുടങ്ങിയ ആർപ്പോ ആർത്തവം വിവാദത്തിൽ ആകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതോടെ ആർപ്പോ ആർത്തവം പരിപാടി  വിവാദത്തിലേക്ക്. സംഘാടകരെ സംബന്ധിച്ച് പൊലീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പരിപാടി തന്നെ വിവാദത്തിലായത്. ആർപ്പോ ആർത്തവം പരിപാടിയുടെ സമാപന സമ്മേളനത്തിന് എത്താം എന്ന് ഉറപ്പ് നൽകിയരുന്ന മുഖ്യമന്ത്രി അവസാന നിമിഷം അതിൽ നിന്ന് പിന്മാറുകയും ചെയ്തു. പരിപാടിയുടെ സംഘാടകരെ സംബന്ധിച്ച് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. പരിപാടി സംഘടിപ്പിക്കുന്നവർ തീവ്രവാദ ആശയക്കാരും പഴയ ചുമ്പന സമരക്കാരുമാണ് എന്നാണ് പൊലീസ് നൽകിയ റിപ്പോർട്ട്.

ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കുകയും പിന്നീട് ഫേസ്‌ബുക്ക് പോസ്റ്റിൽ മതവികാരം വൃണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റ് ഷെയർ ചെയ്തതിന് ഏറെ നാൾ ജയിലിൽ കിടക്കുകയും ചെയ്ത രഹ്ന ഫാത്തിമ ഉൾപ്പടെയുള്ളവരാണ് മുഖ്യ സംഘാടകർ. ഇത്തരത്തിൽ ഉള്ളവർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധവും ക്രമസമാധാന പ്രശ്‌നമവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ആർപ്പോ ആർത്തവം എന്ന പരിപാടിയുടെ സംഘാടകർ പഴയ ചുംബന സമരക്കാരും കുറച്ച് സാംസ്‌കാരിക നായകന്മാരുമാണെന്ന് അഡ്വ. ജയശങ്കർ ഉൾപ്പടെയുള്ളവർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഇന്ന് പൊലീസ് റിപ്പോർട്ട് വന്നതോടെയാണ് മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.ശബരിമലയിൽ ഭക്തർക്ക് എതിരെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന പ്രഖ്യാപനവുമായി 'ആർപ്പോ ആർത്തവം' പരിപാടിക്ക് കൊച്ചി മറൈൻഡ്രൈവിലാണ് തുടക്കം കുറിച്ചത്. ശബരിമലയിൽ ദർശനം നടത്തിയ ട്രാൻസ്‌ജെൻഡറുകളായ രഞ്ജുമോൾ മോഹൻ, അനന്യ അലക്‌സ്, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചത്. 'ആർത്തവം: വിശ്വാസം-ഭരണഘടന', 'ആർത്തവം: സമൂഹം-അനുഭവം' വിഷയങ്ങളിൽ ഡോ.രേഖ രാജ്, ദയ ഗായത്രി, പി.സി. ഉണ്ണിച്ചെക്കൻ, ധ്യാൻ, ആർ.ബി. ശ്രീകുമാർ, തങ്കമ്മ, മൈത്രേയൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചിരുന്നു.

ഇന്ന് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ 12 മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ പരിപാടിയുടെ സംഘാടകർ തീവ്രസ്വഭാവക്കാരാണെന്ന് കൊച്ചി റേഞ്ച് ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തീരുമാനം മാറ്റിയത്. അതേസമയം, ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരടക്കം ആയിരങ്ങൾ ആർത്തവ റാലിയിൽ അണിനിരക്കുമെന്നാണ് സംഘാടകർ പറയുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നവംബർ 25ന് ആർപ്പോ ആർത്തവത്തിന്റെ കൊടിയേറ്റം നടന്നിരുന്നു. ഒരു പകൽ നീണ്ട പൊതുപരിപാടിയും റാലിയുമാണ് അന്ന് നടന്നത്. സവർണ എതിർപ്പിനെ മറികടന്ന് പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് നയിക്കുന്ന മഹാത്മാ അയ്യങ്കാളിയുടെ ചിത്രമാണ് ആർപ്പോ ആർത്തവത്തിന്റെ ലോഗോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP