കൈക്കൂലി വാങ്ങി കൊഴുത്ത ബ്യൂറോക്രാറ്റുകൾക്ക് ആം ആദ്മി സർക്കാറിനോട് കടുത്ത രോഷം; തൊഴിലാളികളുടെ മിനിമം വേതനം 13500 രൂപയാക്കി ഉയർത്താനുള്ള നീക്കത്തിനും പാര; തൊഴിലാളിക്ക് കലോറി കണക്കാക്കി വേതനം നൽകണമെന്ന് ശഠിച്ചപ്പോൾ എട്ടിന്റെ പണി കൊടുത്തു കെജ്രിവാളും; 'ഐഎഎസുകാർക്കും കൂലി കലോറി അടിസ്ഥാനത്തിൽ മതിയോ' എന്ന് ഡൽഹി മുഖ്യൻ; ഡൽഹിയിൽ ചിലതൊക്കെ ശരിയാകുന്ന വിധം
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ കണ്ണിൽ കരടായ സർക്കാറാണ് ഡൽഹി ഭരിക്കുന്നത് ആം ആദ്മി സർക്കാർ. റിലയൻസ് മുതലുള്ള വമ്പന്മാരും കേന്ദ്രസർക്കാറും ബിജെപിയും കോൺഗ്രസുമൊക്കെ കിട്ടിയ അവസരത്തിൽ ഈ കൊച്ചു സർക്കാറിനെ തകിടം മറിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇതിനോടകം തന്നെ നിരവധി അട്ടിമറി ശ്രമങ്ങൾ അതിജീവിച്ചിട്ടുണ്ട് കെജ്രിവാൾ സർക്കാർ. പാവങ്ങൾക്ക് വേണ്ടി ശ്രമിക്കുന്ന ആപ്പ് സർക്കാറിന്റെ ചില നേട്ടങ്ങൾ മാധ്യമങ്ങൾ ബോധപൂർവ്വം അവഗണിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ രാഷ്ട്രീയക്കാർക്ക് ഒപ്പം ചേർന്ന് അഴിമതി വാങ്ങി ശീലിച്ച ഉദ്യോഗസ്ഥർക്കും സർക്കാറിനോട് എതിർപ്പാണ്. അതുകൊണ്ട് തന്നെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള നീക്കത്തിനും തുരങ്കം പണിയുകയാണ് ബ്യൂറോക്രാറ്റുകൾ. ഈ നീക്കത്തിന് അതേ നാണയത്തിൽ മറുപടി നൽകുകയും ചെയ്തു കെജ്രിവാൾ.
പൊരിവെയിലത്ത്് കഠിനാധ്വാനം ചെയ്യുന്ന മനുഷ്യർക്ക് കലോറി അടിസ്ഥാനത്തിൽ മിനിമം കൂലി നിശ്ചയിക്കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ ശഠിച്ചതോടെയാണ് കെജ്രിവാൾ അതിന് ശക്തമായ മറുപടി നൽകിയത്. ഇതേ മാനദണ്ഡം ഐഎഎസുകാർക്ക് എന്തുകൊണ്ട് ബാധകമാക്കുന്നില്ല എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ തൊഴിലാളികളുടെ മിനിമം കൂലി കെജ്രിവാൾ സർക്കാർ മാസം 9500 രൂപയിൽ നിന്ന് 13500 രൂപയായി വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് പഠിച്ച ഐ എ എസുകാരടങ്ങുന്ന സമിതിയുടെ കണ്ടെത്തൽ വിചിത്രമായിരുന്നു.
'തൊഴിലാളികൾക്ക് ഒരു ദിവസം 2700 കലോറി ഉർജ്ജമേ വേണ്ടു. അതിനുള്ള ഭക്ഷണം കഴിക്കാൻ ഇത്ര അധികം തുക വേണ്ട. അതുകൊണ്ട് മിനിമം കൂലി കൂട്ടണ്ട കാര്യമില്ല'. ബ്യൂറോക്രാറ്റുകളുടെ ഈ നിലപാടാണ് കെജ്രിവാൾ ചോദ്യം ചെയ്തത്. 'തൊഴിലാളിക്ക് കൂലി കലോറിയെ അടിസ്ഥാനപ്പെടുത്തിയല്ല നൽകേണ്ടത്. അവരും മനുഷ്യരാണ്. മൃഗങ്ങളല്ല. അവർക്ക് അവരുടെ കുട്ടികളെ പഠിപ്പിക്കണം,വസ്ത്രം വാങ്ങണം.നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ഐ എ എസു ഓഫീസർമാർക്ക് കലോറി അടിസ്ഥാനത്തിൽ വേതനം നൽകും'-മെയ് ദിനത്തോടനുബന്ധിച്ച് തൊഴിലാളികളെ അഭിസംബോധന ചെയ്ത് കെജ്രിവാൾ പറഞ്ഞു.
കെജ്രിവാൾ അധികാരത്തിൽ വന്നതിന് ശേഷം ഡൽഹിയിൽ ബ്യൂറോക്രാറ്റുകൾ കടുത്ത അമർഷത്തിലാണ്. ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആം ആദ്മി എം എൽ എമാർ കൈകാര്യം ചെയ്തുവെന്ന ആരോപണമുയർന്നതിനെ തുടർന്ന് വിഷയം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. പലപ്പോഴും സർക്കാർ ദരിദ്രർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾക്ക് തുരങ്കം വയ്ക്കുകയാണ് ബ്യൂറോക്രസി.
ഇതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഡൽഹി ലഫ്.ഗവർണറും അനുകൂലമായ നിലപാടെടുക്കുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ തൊഴിലാളികളുടെ കുറഞ്ഞ വേതനം സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യാൻ തൊഴിലാളികളും കോൺട്രാക്ടർമാരും ഓഫീസർമാരും ഉൾപ്പെടുന്ന സമിതി കാര്യങ്ങൾ പഠിച്ച് വരികയാണെന്നും എന്നാൽ ഇതിന് ലഫ്.ഗവർണറുടെ അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
കഴിഞ്ഞ ആഗസ്തിൽ തൊഴിലാളി വേതനത്തിൽ 50 ശതമാനം വർധന വരുത്താനുള്ള നിർദ്ദേശങ്ങൾ ഡൽഹി സർക്കാർ മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾക്ക് അന്നത്തെ ഗവർണറായിരുന്ന നജീബ് ജംഗ് അംഗീകാരം നൽകിയില്ല. ഇതിനു ശേഷമാണ് ഈ വർഷം ആദ്യം തന്നെ ഇത്തരത്തിൽ ഒരു നിർദ്ദേശം ക്യാബിനറ്റ് മുന്നോട്ട് വച്ചത്. സർക്കാറിന്റെ പുതിയ തീരുമാനം ഡൽഹിയിലെ 50 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനകരമായി തീരുമെന്നാണ് കരുതുന്നത്. സർക്കർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷയുണ്ടാവുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 50000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ കഠിനതടവും ആയിരിക്കും നിയമം ലംഘിക്കുന്നവർക്കുള്ള നിയമപരമായ ശിക്ഷയെന്നും വ്യവസ്ഥ ചെയ്യുകയുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍