ആന്റണിയുടെ സൂത്രങ്ങൾക്കെല്ലാം ഒപ്പം നിന്ന സൂസൻ ഇപ്പോൾ കൊച്ചിയിലെ അഗതി മന്ദിരത്തിൽ; ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് കള്ളനൊപ്പം ഇറങ്ങിയ സൂസിക്ക് മിണ്ടുവാൻ വാക്കുകളില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കുപ്രസിദ്ധ മോ്ഷ്ടാവ് ആട് ആന്റണിയുടെ കാമുകിയായും അമ്മയായും ഭാര്യയായും അമ്മായിഅമ്മയായും സഹോദരിയായും സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഷം മാറിയിരുന്ന എറണാകുളം സ്വദേശി സൂസൻ. കള്ളന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു സൂസൻ. ഭർത്താവിനെ ഉപേക്ഷിച്ചാണ് സൂസൻ ആടിനൊപ്പം ചേർന്നത്. എന്നാൽ ഇന്ന് സൂസൻ ആളാകെ മാറിയിരിക്കുന്നു. രണ്ട് വർഷം മുമ്പ് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ വച്ച് ആട് സൂസനെ ഉപേക്ഷിച്ചു. ഇന്ന് ആട് പൊലീസ് വലയിലാകുമ്പോൾ മകൾ ശ്രീകലയും ആട് ആന്റണിയിൽ അവൾക്കുണ്ടായ മൂന്നരവയസുള്ള ചെറുമകനുമായി എറണാകുളത്തെ അഗതിമന്ദിരത്തിലാണ് സൂസനെന്ന സൂസി.
പാരിപ്പള്ളിയിൽ പൊലീസുകാരന്റെ കൊലപാതകത്തിനുശേഷം ഫ്ളാറ്റിൽ തിരിച്ചെത്തിയ ആട് ആന്റണിയ്ക്കൊപ്പം സൂസൻ നാടുവിട്ടു. കൊലപാതകക്കേസിൽ അന്വേഷണം നടത്തിയ പൊലീസ് കണ്ണമ്മൂലയിലെ ഫ്ലാറ്റിൽ നിന്ന് ശ്രീകലെയയും മറ്റൊരു ഭാര്യയായ ഗിരിജയെയും പിടികൂടുകയും പൊലീസുകാരന്റെ കൊലപാതകം കഴിഞ്ഞെത്തിയ ആന്റണിയുടെ ഷർട്ട് കഴുകി കൊടുത്തതിന് തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആടിനൊപ്പം ചെന്നൈയിൽ നിന്ന് നേപ്പാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി സൂസൻ ഒളിവുജീവിതം തുടരുമ്പോൾ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിൽ മകൾ ഒരാൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഒന്നര വർഷം മുമ്പ് പൊലീസ് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്ന് സൂസനെ പിടികൂടി റിമാന്റ് ചെയ്തു.
അട്ടക്കുളങ്ങരയിലെ ജയിലിലെത്തിയപ്പോഴാണ് മകളെയും ചെറുമകനെയും സൂസൻ കാണുന്നത്. മകളോട് മാപ്പപേക്ഷിച്ച് കരഞ്ഞ ഇവർ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ പോകാനിടമില്ലാതായി. പൊലീസ് ഇടപെട്ട് തങ്ങളുടെ നിരീക്ഷണത്തിൽ കൊല്ലത്തെ മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് എറണാകുളം മഹിളാമന്ദിരത്തിലേക്ക് മാറിയത്. എന്തായാലും ഇന്ന് സൂസന് ഒന്നും പറയാനില്ല. ആട് ആന്റണിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ളവയിൽ നിശബ്ദതമാത്രമാണ് ഉത്തരം. മകൾക്കും ചെറുമകനുമൊപ്പം ആരോടും ഒന്നും പറയാതെ ജീവിതം നീക്കുകയാണ് സൂസനെന്ന സൂസി.
വർഷങ്ങൾക്കുമുമ്പ് പത്രത്തിൽ കണ്ട വൈവാഹിക പരസ്യമാണ് പെരുമ്പാവൂർ സ്വദേശിനിയായ സൂസന്റെ ജീവിതം വഴിമാറ്റിയത്. പരസ്യത്തിലെ ഫോൺ നമ്പരിൽ തമാശയ്ക്ക് വിളിച്ചുനോക്കിയ സൂസനെ ആദ്യസംഭാഷണത്തിൽ തന്നെ ആട് ആന്റണി വീഴ്ത്തി. കൂലിപ്പണിക്കാരനായ ഭർത്താവിനെയും മൂത്തമകളെയും ഉപേക്ഷിച്ച് ഇളയ മകളായ ശ്രീകലയെയും കൂട്ടി ആട് ആന്റണിയ്ക്കൊപ്പം കൂടി. ആട് മോഷ്ടാവാണെന്ന് അറിയാതെയായിരുന്നു ഇത്. പിന്നീട് ആടിനെ അടുത്തറിഞ്ഞപ്പോഴേക്കും അയാളിൽ നിന്ന് ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത വിധം അകപ്പെട്ടു. പിന്നെ സഹായവുമായി കൂടെ കൂടി. മോഷണത്തിനും വാണിഭത്തിനുമെല്ലാം പ്രധാന സഹായിയായി. പെരുമ്പാവൂരിലെ ഭർത്തൃവീട്ടിൽ നിന്നിറങ്ങിതിരിച്ച സൂസന് തിരികെ ചെല്ലാൻ സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തതും ആട് ആന്റണി നന്നായി ഉപയോഗിച്ചു.
ആന്റണിക്കൊപ്പം ആദ്യം ഭാര്യയായി കൂടിയ സൂസൻ വൈകാതെ മകൾ ശ്രീകലയെ ഇയാൾക്കു വിവാഹം കഴിച്ചുകൊടുത്ത് അമ്മായിയമ്മ പട്ടവുമണിഞ്ഞു. പാരിപ്പള്ളിയിൽ പൊലീസ് ഡ്രൈവറെ കൊല ചെയ്യുന്ന സംഭവത്തിന് മുമ്പ് കൊല്ലം സ്വദേശി ഗിരിജയെ പെണ്ണുകാണാൻ ആന്റണി കൊല്ലത്ത് എത്തിയപ്പോൾ അമ്മയുടെ വേഷത്തിലായിരുന്നു സൂസൻ. സൂസൻ അമ്മയുടെയും ആന്റണി അനുസരണയുള്ള മകന്റെയും വേഷത്തിലാണ് മുളങ്കാടകത്തെ ഗിരിജയുടെ വീട്ടിൽ പെണ്ണുകാണാനെത്തിയത്. താൻ നിമിത്തം ഗർഭിണിയായ ശ്രീകലയ്ക്ക് ഗർഭകാല പരിചരണത്തിന് ഒരാളെന്ന നിലയിലാണ് ഗിരിജയെ വിവാഹം കഴിക്കാൻ ആട് ആന്റണി സൂസന്റെ സമ്മതം വാങ്ങിയത്. 2012 മെയ് മാസം ആയിരുന്നു വിവാഹം. തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ വാടക ഫ്ളാറ്റിലായിരുന്നു സൂസനും ശ്രീകലയും ഗിരിജയും താമസം.
ഏതായാലും ആടിന്റെ മോഷണങ്ങൾക്ക് പൂർണ്ണത വന്നത് സൂസനൊപ്പം ചേർന്നപ്പോഴാണ്. ആന്റണിയെക്കാൾ വയസിനു മൂത്ത സൂസനെ വിവാഹം കഴിച്ചതോടെയാണ് 'പ്രൊഫഷണൽ' തലത്തിലേക്ക് ആന്റണി കടക്കുന്നത്. മണിയൻ പിള്ള എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തോടെയാണ് ആന്റണിയുടെ ഓപ്പറേഷനുകളിൽ മുഖ്യപങ്കാളിയായ സൂസനെ കുറിച്ചുള്ള വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കുന്നത്. ആന്റണി ഉൾപ്പെട്ടെ വന്മോഷണങ്ങളിലെല്ലാം സൂസന്റെ നിർണായക പങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. സൂസന്റെ ഭർത്താവായ കണ്ണനെ ഉപേക്ഷിച്ച് ആന്റണിയെ വിവാഹം കഴിച്ചതിന്റെ പ്രധാന ലക്ഷ്യം ആഡംബര ജീവിതവുമായിരുന്നു. സൂസനെ വിവാഹം കഴിച്ചത് സൂസൻ-കണ്ണൻ ദമ്പതികളുടെ മകളായ ശ്രീകലയെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. ആഡംബര ജീവിതവും സ്വർണാഭരണങ്ങളും സൂസന് ഇടമുറിയാതെ നൽകി കൈയിലെടുത്താണ് ആന്റണി തന്റെ ഇംഗിതം സൂസനോട് വ്യക്തമാക്കിയത്.
തന്റെ പ്രിയതമന്റെ ആഗ്രഹം മനസിലാക്കിയതോടെ ഇരുപത്തിയാറുകാരിയായ മകൾ ശ്രീകലയെ ആന്റണിക്ക് വിവാഹം കഴിച്ചു കൊടുക്കാമെന്ന് സമ്മതിച്ചു. എന്നാൽ ശ്രീകലയുടെ അച്ഛനും സൂസന്റെ യഥാർഥ ഭർത്താവുമായ കണ്ണൻ ഇതിനെ എതിർത്തു. ആദ്യമൊക്കെ ഈ വിവാഹത്തിന് ശ്രീകലയും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, അമ്മ അനുഭവിക്കുന്ന ആഡംബരജീവിതത്തിൽ മകളെയും പ്രലോഭിപ്പിച്ചു. ഇതോടെ അമ്മയുടെ വാക്കുകളിൽ മയങ്ങിയ മകൾ ശ്രീകല ആന്റണിയെ വിവാഹം കഴിക്കാൻ സമ്മതിച്ചു. അച്ഛൻ കണ്ണന്റെ എതിർപ്പ് വകവയ്ക്കാതെ ശ്രീകല ആന്റണിയുടെ ഭാര്യയായി. ആളുകൾക്കിടയിൽ സൂസൻ അമ്മയും ശ്രീകല ഭാര്യയുമായിരുന്നു. എന്നാൽ വീട്ടിൽ അമ്മയും മകളും ആന്റണിയുടെ ഭാര്യമായിരുന്നു. 2011ൽ വിവാഹം കഴിച്ചതോടെ മൂന്നുപേരും ചെന്നൈയിലാണ് താമസിച്ചത്. വിവാഹം കഴിഞ്ഞതോടെ അമ്മയുടെയും തന്റെയും കൂടി ഭർത്താവായ ആന്റണിയുടെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞെങ്കിലും എതിർക്കാതെ മൂവർ സംഘമായി തുടരുകയായിരുന്നു.
ആന്റണി കണ്ട് ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ വീട്ടിൽ ചെന്ന് കണ്ട് വിവാഹം ആലോചിക്കുന്ന ചുമതലയായിരുന്നു സൂസന്റേത്. വിവാഹപരസ്യങ്ങളിൽ അമ്മയുടെ റോളിലായിരുന്നു സൂസൻ. ശ്രീകല സഹോദരിയും. ഭാര്യ മരിച്ചു പോയ ആന്റണിയുടെ കഥയായിരുന്നു എല്ലായിടത്തും സൂസനും ശ്രീകലയും അവതരിപ്പിച്ചിരുന്നത്. മണിയൻ പിള്ള കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുമ്പോൾ ഒപ്പം സൂസനെയും കൂട്ടിയിരുന്നു. എന്നാൽ സൂസനെയും കൊണ്ട് രക്ഷപ്പെടുന്നത് അപകടമാണെന്ന് മനസിലാക്കിയാണ് സൂസന ഒഴിവാക്കിയത്. അങ്ങനെയിരിക്കെയാണ് കൊല്ലത്തെ സെയിൽസ് ഗേളായ ഗിരിജയിൽ ആന്റണിയുടെ കണ്ണുടക്കുന്നത്. നിർധന കുടംബത്തിലെ അംഗമായ ഗിരിജയെ സ്വന്തമാക്കാനായി സൂസനെയാണ് രംഗത്തിറക്കിയത്. അമ്മയുടെ റോളിൽ ഗിരിജയുടെ വീട്ടിൽ എത്തിയ സൂസൻ ഉദ്ദേശലക്ഷ്യം സാധിച്ചാണ് മടങ്ങിയത്. മണിയൻ പിള്ളയ്ക്ക് ഒത്താശ ചെയ്തെന്ന കാരണത്താൽ ശ്രീകലയെയും ഗിരിജയെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് സമയത്ത് ഗർഭിണിയായിരുന്ന ശ്രീകല അട്ടക്കുളങ്ങര ജയിലിൽ വച്ചാണ് പ്രസവിച്ചത്.
കൊലപാതകത്തിന് ശേഷം ആന്റണിക്ക് ഒപ്പം മുങ്ങിയ സൂസനെ മഹാരാഷ്ട്രയിലെ ഷിർദിയിൽ നിന്നുമാണ് അറ്സറ്റ് ചെയ്തത്. ഷിർദ്ദിയിൽ വച്ച് തെറ്റിയതോടെ സൂസനും ശ്രീകലയും അനാഥരായി. അങ്ങനെയാണ് അഗതി മന്ദിരത്തിൽ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍