അനേകം ഭൂമി ഇടപാടുകൾ വെറുതെയാകും; ആധാർ വന്നാൽ ഇൻകം ടാക്സുകാർക്കു ഓരോരുത്തരോടും സോഴ്സ് ചോദിക്കും; ബിനാമിക്കാർ അഴിക്കുള്ളിലുമാകും; അനധികൃത സ്വത്തുക്കൾക്കെതിരെ സർജിക്കൽ സ്ട്രൈക്കിന് ആധാർ! ബിനാമികളുടെ പേരിൽ കോടികളുടെ സ്വത്തുക്കൾ വാരിക്കൂട്ടിയവരെ വെള്ളം കുടിപ്പിക്കാൻ ഉറച്ച് മോദി സർക്കാർ; ബിനാമി സ്വത്ത് നിയമം നടപ്പാക്കാൻ പുതിയ തന്ത്രം: ഇ പ്രോപ്പർട്ടി പാസ്ബുക്കും പരിഗണനയിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ അടുത്ത നടപടി ബിനാമി വസ്തുക്കളിന്മേലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിനാമി നിയമം ശക്തമായി നടപ്പാക്കുമെന്ന് മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പറഞ്ഞിരുന്നു. ''ബിനാമി സമ്പത്ത് തടയാൻ രാജ്യത്ത് 1998ൽ നിയമം നിർമ്മിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പുറപ്പെടുവിക്കുകയോ വിജ്ഞാപനം നടത്തുകയോ ചെയ്തിട്ടില്ല. വെറുതെ ഐസു പെട്ടിയിൽ വെച്ചു. ഇപ്പോഴത് പുറത്തെടുത്ത് ശക്തമായ ബിനാമി സമ്പത്ത് നിയമം രൂപീകരിച്ചു. വരും ദിവസങ്ങളിൽ നിയമം അതിന്റെ ജോലി ചെയ്യും''. ഇതായിരുന്നു പ്രഖ്യാപനം. ബിനാമി ട്രാൻസാക്ഷൻസ് (പ്രൊഹിബിഷൻ) ഭേദഗതി നിയമം നിലവിൽ ഉണ്ട്. ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷ. വസ്തു കണ്ടുകെട്ടുകയും ചെയ്യും. പക്ഷേ ഇതിലേക്കുള്ള നടപടികൾ കേന്ദ്രം എടുത്തിരുന്നില്ല. എന്നാൽ ആധാരങ്ങൾക്ക് ആധാർ നിർബന്ധമാക്കി ബിനാമികളെ കുടുക്കാൻ തുടങ്ങുകയാണ് കേന്ദ്രസർക്കാർ.
എല്ലാ ഭൂമി ഇടപാടുകളും ആധാർ അധിഷ്ഠിതമാക്കണമെന്നു സംസ്ഥാനത്തിനു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കിട്ടികഴിഞ്ഞു. ഇതിനായി രൂപീകരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം റജിസ്ട്രേഷൻ ഐജിക്കു ലഭിച്ച കത്ത് അദ്ദേഹം സർക്കാർ നിലപാട് അറിയാൻ നികുതി സെക്രട്ടറിക്കു വിട്ടു. വില്ലേജ് ഓഫിസുകളിലെ പോക്കുവരവിനും ആധാർ നിർബന്ധമാക്കണമെന്നു ചട്ടത്തിലുണ്ട്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ഭൂമി റജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയിട്ടുണ്ടെന്നും കേരളവും ഇതിനു തയാറാകണമെന്നുമായിരുന്നു കത്തിലെ നിർദ്ദേശം. ഒരാളുടെ പേരിൽ രാജ്യത്ത് എവിടെയൊക്കെ, എത്രത്തോളം ഭൂമിയുണ്ടെന്നു കണ്ടെത്താൻ ആധാർ നിർബന്ധമാക്കുന്നതോടെ സാധിക്കും.
സബ് രജിസ്റ്റ്രാർ ഓഫിസിലെത്തി വിരലടയാളം മാത്രം നൽകിയാൽ വ്യക്തിയുടെ പൂർണ വിവരം ആധാർ ഡേറ്റാബേസിൽനിന്നു ലഭിക്കുന്ന തരത്തിലാണു കേന്ദ്രസർക്കാർ ആധാർ പദ്ധതി ഭൂമി ഇടപാടിൽ കൊണ്ടു വരുന്നത്. ഇതോടെ അനേകം ഭൂമി ഇടപാടുകൾ വെറുതെയാകും. ആധാർ വന്നാൽ ഇൻകം ടാക്സുകാർക്കു ഓരോരുത്തരോടും സോഴ്സ് ചോദിക്കും. ബിനാമികൾ അറിയാത്തവർ കാണും. അവർ കൈമലർത്തും. ഇതോടെ സ്വത്തിന് അവകാശികൾ ഇല്ലാതാകും. ഇത് കേന്ദ്ര സർക്കാരിലേക്ക് വന്ന് ചേരുകയും ചെയ്യും. അങ്ങനെ ബിനാമി സ്വത്തുക്കൾ കണ്ടു കെട്ടാം. റജിസ്ട്രേഷൻ വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയിൽനിന്ന് ആധാർ നമ്പർ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഭൂമി ഇടപാടുകൾ മുഴുവൻ ഒന്നിച്ചു ശേഖരിക്കാം. ആദായനികുതി വകുപ്പിനും വിജിലൻസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ഒരാളുടെ സമ്പാദ്യം കണ്ടെത്തുക എളുപ്പമാകും.
പരിഷ്കരണ നിയമ പ്രകാരം അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിനു പരാമവധി കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. 30 ഏക്കറിൽ കൂടുതലുള്ള തോട്ടങ്ങളെ ഈ നിയമത്തിൽനിന്നും മിച്ചഭൂമി ഏറ്റെടുക്കൽ നടപടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. റബർ, കാപ്പി, തേയില, ഏലം തുടങ്ങിയവയ്ക്കും കൃഷിചെയ്യുന്ന ഭൂമിക്കും 15 ഏക്കർ ഭൂപരിധി ബാധകമല്ല. എന്നാൽ, 29 ഏക്കർ വരെ തോട്ടം ഭൂമിയുള്ളവർ പ്രത്യേക പ്ലാന്റേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവിന് അപേക്ഷിക്കണമെന്നാണ് ചട്ടം. അതായത് ആധാർ നിർബന്ധമാകുമ്പോൾ ഏതെങ്കിലും കുടുംബത്തിനോ വ്യക്തിയ്ക്കോ നിശ്ചിത പരിധിയിൽ അധികം വസ്തുവുണ്ടോ എന്ന് മനസ്സിലാക്കാനാകും. അത്തരം ഇടപാടുകൾ നടക്കാതെയും വരും. കാരണം ആധാർ നമ്പർ അടിച്ചു നോക്കിയാൽ ഏത് രജിസ്ട്രാർ ഓഫിസിലും ഇടപാടുകാരന്റെ സ്വത്തുക്കളെ കുറിച്ചുള്ള പൂർണ്ണ ചിത്രം ലഭ്യമാകും.
നിലവിൽ 30 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾ നടത്തുന്നവരുടെ വിശദാംശം എല്ലാ മാസവും റജിസ്ട്രേഷൻ വകുപ്പ് ആദായനികുതി വകുപ്പിനു കൈമാറുന്നുണ്ട്. അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വിലയിട്ടു രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന തിരിച്ചറിയൽ കാർഡാണ് ഇപ്പോൾ ഭൂമി റജിസ്ട്രേഷനായി സമർപ്പിക്കേണ്ടത്. ഫോട്ടോയും മേൽവിലാസവുമുള്ള തിരിച്ചറിയൽ കാർഡുകളേ സ്വീകരിക്കൂ. എന്നാൽ ഇതൊന്നും ഏകീകൃത സ്വഭാവത്തിലേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ പല തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഭൂമി ഇടപാട് നടത്തുന്നു. അതുകൊണ്ട് ഒരാൾക്ക് എത്ര ഭൂമിയുണ്ടെന്ന് കണ്ടെത്താനാകുന്നില്ല. 50 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഭൂമിയാണെങ്കിൽ പാൻ കാർഡും നൽകണം. ചില സബ് രജിസ്റ്റ്രാർമാർ 10 ലക്ഷത്തിനു മേലുള്ള ഇടപാടുകൾക്കും പാൻ കാർഡ് വേണമെന്നു നിർബന്ധം പിടിക്കുന്നുണ്ട്.
എന്താണ് ബിനാമി ആക്ട് ?
വസ്തുവകകൾ വാങ്ങുന്ന ആൾ സ്വന്തം പേരിൽ അവ വാങ്ങാതെ മറ്റൊരാളുടെ പേരിൽ വാങ്ങുന്നതിനെ ബിനാമി ഇടപാടെന്നും അങ്ങനെ സ്വത്ത് കൈവശമാക്കുന്ന വ്യക്തിയെ ബിനാമംഡർ എന്നും വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വ്യവസ്ഥയാണിത്. യഥാർത്ഥത്തിൽ ആരുടെ പേരിലാണോ ഇടപാടുകൾ നടത്തുന്നത് അയാൾക്ക് ഗുണഫലങ്ങൾ കിട്ടാതെ മറ്റൊരാൾക്ക് കിട്ടും വിധം ചെയ്യുന്ന ഇടപാടുകളെയാണ് ബിനാമി എന്ന് പറയുന്നത്.
കള്ളപ്പേരിലോ പകരക്കാരന്റെ പേരിലോ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നവർക്ക് വലിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. 1988 ൽ പുറത്തിറക്കിയ പ്രൊഹിബിഷൻ ഓഫ് ബിനാമി ആക്ട് (പിബിപിടി) പ്രകാരം മൂന്ന് വർഷത്തെ തടവായിരുന്നു ശിക്ഷ. എന്നാൽ 2016 ലെ പുതിയ നിയമ പ്രകാരം ബിനാമി ഇടപാടുകൾ നടത്തുന്നവർക്ക് അഞ്ച് മുതൽ ഏഴ് വരെ വർഷം വരെ തടവും ഇതിലൂടെ സമ്പാദിച്ച സ്വത്തിന്റെ വിപണിവിലയുടെ 25 ശതമാനം പിഴയും ഈടാക്കേണ്ടി വരും. ബിനാമി ആക്ടിന്റെ അധീനതയിലുള്ള വസ്തു വീണ്ടെടുക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല. എന്നാൽ പ്രൊഹിബിഷൻ ഓഫ് ബിനാമി പ്രോപ്പർട്ടി ആക്ട് പ്രകാരം ബിനാമി ഇടാപാടുകളേക്കുറിച്ചുള്ള കേസുകളിൽ അപ്പീൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേസ് തെളിഞ്ഞാൽ അവകാശിക്ക് യാതൊരു നഷ്ടപരിഹാരവും നൽകാതെ ബിനാമി ഇടപാടിലൂടെ സമ്പാദിച്ച സ്വത്ത് മുഴുവൻ കേന്ദ്ര സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് സാധാരണയായി ചെയ്യുക.
ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരോ പ്രദേശത്തുമുള്ള ഇൻകം ടാക്സ് കമ്മീഷണർ, ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ, ടാക്സ് റിക്കവറി ഓഫീസർ എന്നിവരെയാണ് പിബിപിടി ആക്ട് പ്രകാരം അന്വേഷണം നടത്താനും ആവശ്യമായ നടപടികളെടുക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇ പ്രോപ്പർട്ട് പാസ്ബുക്കും ഉടൻ
കള്ളപ്പണം കുമിഞ്ഞുകൂടിയത് റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. കള്ളപ്പണം കറൻസിയായി അല്ല വൻകിടക്കാർ സൂക്ഷിക്കുന്നതെന്നും മറിച്ച് ഭൂമി വാങ്ങിയും സ്വർണംവാങ്ങിയുമെല്ലാം നിക്ഷേപം നടത്തിയാണ് ബിനാമി പേരുകളിൽ പലരും കൈക്കൂലിയും കോഴയുമുൾപ്പെടെ ഒളിപ്പിക്കുന്നതെന്നും പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നിക്ഷേപം നടത്തിയ കള്ളപ്പണക്കാരെ പിടികൂടാനാണ് മോദിയുടെ നീക്കം. ഇതിനാണ് ആധാർ നിർബന്ധമാക്കുന്നത്. നേരത്തെ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. രാജ്യത്ത് ഓരോ വ്യക്തിക്കും ഇപ്രോപ്പർട്ടി പാസ്ബുക്ക് നൽകുമെന്ന വിധത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട സന്ദേശങ്ങൾ.
2018ൽ രാജ്യത്തെ എല്ലാ വസ്തുക്കളും ഒരു വർഷത്തേക്ക് അസാധുവാക്കും. ഇതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള വസ്തുക്കൾ ഇപ്രൊപ്പർട്ടി പാസ് ബുക്കിൽ രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. അതുവരെ നിങ്ങളുടെ വസ്തു വിൽക്കാനോ മറ്റൊരു വസ്തു വാങ്ങാനോ അനുവാദം ഉണ്ടാകില്ല. ഇത്തരത്തിൽ നൽകുന്ന ഇപ്രൊപ്പർട്ടി പാസ് ബുക്ക് നിങ്ങളുടെ പാൻകാർഡ്, ആധാർ കാർഡ് എന്നിവയുമായി ബന്ധപ്പെടുത്തും. വസ്തുവിന്റെ ഉടമകൾ നേരിട്ട് ഉടമസ്ഥാവകാശ രേഖകളുമായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിൽ എത്തണം.
അവിടെ ബന്ധപ്പെട്ട സ്പെഷ്യൽ ഓഫീസർ നിങ്ങളുടെ രേഖകൾ ഇപ്രൊപ്പർട്ടി പാസ്ബുക്കുമായി ബന്ധപ്പെടുത്തും. ഇത്രയും ചെയ്തുകഴിഞ്ഞാൽ മാത്രമേ വസ്തു നിങ്ങളുടെ പേരിലേക്ക് മാറുകയും നിങ്ങൾക്ക് ക്രയവിക്രയത്തിന് അവകാശം ലഭിക്കുകയും ചെയ്യൂ. ഇതും ഉടൻ നടപ്പാക്കുമെന്നാണ് സൂചന.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ജെയ്ക്കിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത്
- ചരിത്ര പുസ്തകങ്ങളിൽ ഇടം ഉറപ്പിച്ചു നരേന്ദ്ര മോദി
- ഞങ്ങളുടെ സ്വത്ത് വിവരം മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ടതില്ല; ഇടുക്കി ജില്ലാ സെക്രട്ടറി
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്