ആടു ജീവിതം നയിച്ച് ഭാര്യമാരെ കണ്ടെത്തി ആട് ആന്റണി ആയി; കോടമ്പാക്കത്തെ യുവതി മുതൽ ടെക്കി വരെ ഇരുപതിലധികം ഭാര്യമാർ; പരസ്പരം അറിഞ്ഞിട്ടും വിട്ടുപോകാത്ത ഭാര്യമാർ; പൊലീസ് കുടുക്കിയതും ഈ വീക്ക്നെസ് ഉപയോഗിച്ച്; ധ്യാനകേന്ദ്രങ്ങൾ പോലും കൊള്ളയ്ക്ക് ഉപയോഗിച്ചു; ആട് ആന്റണിയുടെ ജീവിതകഥ ഹോളിവുഡ് ത്രില്ലറുകളെ അതിശയിപ്പിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: മൂന്നു വർഷം കേരള പൊലീസിനെ കന്യാകുമാരി മുതൽ കാശ്മീർ വരെ ഓട്ടിച്ച കൊല്ലം സ്വദേശി വർഗീസ് ആന്റണി എന്ന ആട് ആന്റണിയുടെ ജീവിതം കെട്ടുകഥകളേക്കാൾ വിചിത്രമാണ്. വെളുപ്പിനെ വീടുകളിൽ നിന്ന് ആടിനെ മോഷ്ടിച്ച് ചന്തയിൽ കൊണ്ടു പോയി വിറ്റു കൊണ്ടായിരുന്നു വർഗീസ് ആന്റണി മോഷണലോകത്തേക്ക് കാൽവയ്ക്കുന്നത്. കൊല്ലം സ്വദേശിയായ ക്യാപ്റ്റർ ജോസ് ആയിരുന്നു ഇയാളുടെ ഗുരുനാഥൻ. ഇരുവരും ചേർന്ന് കൊല്ലം ജില്ലയിൽ വിവിധ ഭാഗങ്ങളിലുള്ള ആടുകളെ മോഷ്ടിക്കാൻ തുടങ്ങി. എന്നാൽ മോഷണകലയുടെ ഹരം മനസിലായതോടെ പുതിയ മേച്ചിൽ പുറങ്ങൾ തേടാനുള്ള ഒരുക്കത്തിലായിരുന്നു ആട് ആന്റണി. പിന്നീട് അമ്പലങ്ങൾ, പള്ളികൾ എന്നിവടങ്ങളിലെ മൈക്കുകളും കോളോമ്പികളുമായിരുന്നു ആട് ആന്റണിയുടെ ലക്ഷ്യം.
മോഷണം എന്നത് വരുമാനത്തിലപ്പുറം ഒരു ഹോബിയായിട്ടാണ് കണ്ടിരുന്നത്. ഓരോ മോഷണവും എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നത് ആട് ആന്റണിയുടെ പ്രത്യേകതയായിരുന്നു. ഇത് തന്നെയായിരുന്നു പൊലീസിന്റെ കണ്ണുകളിൽ നിന്ന് ആട് ആന്റണിയെ മാറ്റി നിർത്തിയതും. ഏതു രൂപത്തിലും വേഷത്തിലും എത്തുന്ന ആട് ആന്റണിയുടെ ഏറ്റവും വലിയ ദൗർബല്യം സ്ത്രീകളായിരുന്നു. ഇരുപതിലധികം ഭാര്യമാരുടെ ഭർത്താവാണ് കൊലയാളിയും മോഷ്ടാവുമായ ആട് ആന്റണിയെന്നത് അന്വേഷണ സംഘത്തെ ഞെട്ടിച്ചു കളഞ്ഞു. സിനിമാ മോഹവുമായി കോടമ്പാക്കത്ത് എത്തിയ യുവതി മുതൽ ടെക്കികൾ ഉൾപ്പെടെയുള്ള ഇരുപതിലധികം സ്ത്രീകളുടെ ഭർത്താവാണ് ആട് ആന്റണി.
2002യിൽ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ മൂന്നു ഭാര്യമാരാണ് ആട് ആന്റണിക്ക് ഉണ്ടായിരുന്നത് അതിൽ രണ്ടു പേർ ഗർഭിണികളും. എന്നാൽ ചോദ്യം ചെയ്യലിൽ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സമ്മതിക്കുകയും ചെയ്തു. വിവാഹം കഴിക്കുന്നവർക്ക് യാതൊരു കുറവുമില്ലാതെ നോക്കുന്നതിനോടൊപ്പം മോഷ്ടിച്ച വിലകൂടിയ സാധനങ്ങൾ സമ്മാനിക്കുന്നതും പതിവാണ്. മറ്റു പീഡനങ്ങളൊന്നുമില്ലാത്തതിനാൽ ആട് ആന്റണിയുടെ വിശ്വസ്തരായി ഭാര്യമാരും കൂടെ നിന്നു. ആന്റണി എവിടെ താമസിച്ചാലും അവിടെയൊക്കെ ഒരു ബന്ധം ഉണ്ടാക്കിയിരിക്കും. ഏറ്റവും കൂടുതൽ ഭാര്യമാരുള്ളത് തമിഴ്നാട്ടിലാണ്. കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവടങ്ങളിലാണ് ആട് ആന്റണിയുടെ ഭാര്യമാരുള്ളത്.
ആട് മോഷണവുമായി കൊല്ലത്ത് താമസിക്കുമ്പോഴാണ് ആന്റണി ആദ്യമായി വിവാഹിതനാകുന്നത്. ആന്റണിയുടെ ഔദ്യോഗിക വിവാഹം ഇതായിരുന്നു. തൃശൂർ സ്വദേശിനിയായ സോജയായിരുന്നു വധു. പ്ത്രപരസ്യത്തിലൂടെയാണ് സോജയെ പരിചയപ്പെടുന്നത്. വിവാഹശേഷമാണ് ആട് മോഷണത്തിൽ നിന്ന് മാറി മറ്റ് മോഷണങ്ങളിലേക്ക് തിരിഞ്ഞത്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ ബസിനസ് ആണെന്ന് സോജയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവാഹം. കള്ളന്റെ കല്യാണത്തിന് ആരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ വാടകയ്ക്ക് ആളിനെ വിളിച്ച്, ബന്ധുക്കളാക്കിയാണ് തൃശൂരിലെത്തി സോജയെ വിവാഹം കഴിച്ചത്. സോജ ഗർഭിണിയായ ശേഷമാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്.
കൊല്ലത്ത്് പിടിച്ച് നിൽക്കാൻ ആകാതെ വന്നതോടെ താവളം കോഴിക്കോട്ടേക്ക് മാറ്റി. കോഴിക്കോട്ടും പുതിയ ഭാര്യമാരെ കണ്ടെത്താൻ അധികം താമസമുണ്ടായില്ല. ഭർത്താവ് മോഷ്ടാവാണെന്ന് മനസിലാക്കിയതോടെ ആന്റണിയെ ഉപേക്ഷിച്ച് സോജ മക്കളുമായി തൃശൂരേക്ക് മടങ്ങി. പിന്നീട് ഒരിക്കലും ആന്റണി ഇവരെ അന്വേഷിച്ച് ചെന്നിട്ടില്ല. പിന്നീട് സിനിമാ മോഹവുമായി കോടമ്പാക്കത്ത് എത്തിയ ബിന്ദുവിനെ ഭാര്യയാക്കി. സിനിമാ നിർമ്മാതാവ് എന്ന പേരിലാണ് ബിന്ദുവിനെ പരിചയപ്പെട്ടത്. അങ്ങനെ ഭാര്യാഭർത്താക്കന്മാരായ ചെന്നൈയിൽ കഴിയുന്നതിനിടെ സോജയുടെ കാര്യം ബിന്ദു അറിഞ്ഞു. എങ്കിലും രണ്ടു പേരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. തമിഴ്നാട്ടിലാണ് ആട് ആന്റണിക്ക് ഏറ്റവും കൂടുതൽ ഭാര്യമാരുള്ളത്. ഇവർക്കും ചെലവിനു കൊടുക്കുന്നതും ആട് ആന്റണിയാണ്. ആട് ആന്റണിയുടെ ദൗർബല്യം മനസിലാക്കിയ സ്പെഷ്യൽ ടീം ഭാര്യമാരെ നിരീക്ഷണത്തിലാക്കിയിരുന്നു. നിയമപരമായി വിവാഹം കഴിക്കാതെ ഒരു വർഷം കൂടെ താമസിച്ച ശേഷം പുതിയ ഭാര്യയെ കണ്ടെത്തുന്നാണ് ഇയാളുടെ രീതി. അതേസമയം പഴയ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യും. ആട് ആന്റണിയുടെ ഭാര്യമാരെ കണ്ടെത്തിയെങ്കിലും ഇയാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല എന്നതും പൊലീസിനെ കുഴക്കിയിരുന്നു. ഭാര്യമാരെ തിരക്കി കേരളത്തിലോ തമിഴ്നാട്ടിലോ ഇയാൾ എത്തുമെന്ന സ്പെഷ്യൽ ടീമിന്റെ നിഗമനം തെറ്റിയില്ല. മൂന്നു വർഷം ഒളിവിൽ കഴിഞ്ഞതിനിടയ്ക്ക് രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിൽ ഒരു സ്ത്രീയിൽ നിന്നുമാണ് കേരളത്തിലേക്ക് എത്താറുണ്ടെന്ന സുപ്രധാന വിവരം ലഭിച്ചത്. എന്നാൽ ഇയാളുടെ മറ്റു ഭാര്യമാർ നൽകിയ വിവരങ്ങൾ പലപ്പോഴും തെറ്റായിരുന്നതിനാൽ ആട് ആന്റണിയെ കുറിച്ച് ലഭിക്കുന്ന വിവരങ്ങളെല്ലാം തലനാരിഴ കീറി പരിശോധിച്ചാണ് ഓരോ അടിയും മുന്നോട്ട് വച്ചത്. ഈ മൂന്നു വർഷത്തിനിടിയിൽ അന്വേഷണ സംഘം പോകാത്ത സ്ഥലങ്ങളില്ല. ചെന്നൈ, മുംബൈ,വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ മാസങ്ങളോളമാണ് അന്വേഷണ ഉദ്യോഗസ്ഥർ തങ്ങിയത്. ചെന്നെടുത്തെല്ലാം ആന്റണിക്ക് ഭാര്യമാരുണ്ട്.
പുനർവിവാഹ പരസ്യത്തിലൂടെയാണ് ആന്റണി പുതിയ ഭാര്യമാരെ കണ്ടെത്തുന്നത്. മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും കൊണ്ട് വധുവിന്റെ വീട്ടുകാരെ കയ്യിലെടുക്കുന്നതോടെ ആദ്യഘട്ടം കഴിയും. ഒരിടത്ത് പറഞ്ഞ കാര്യങ്ങൾ മറ്റൊരിടത്ത് പറയില്ല. എല്ലാ പരസ്യങ്ങളിലും വയ്സ് 43 ആണ്. ഒരു തവണ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ മറ്റു പരസ്യങ്ങളിൽ ഉപയോഗിക്കാറില്ല. വിവാഹം ആർഭാടം കൂടാതെ നടത്തണമെന്ന ഇയാളുടെ പിടിവാശിയിൽ വധുവിന്റെ വീട്ടുകാർ വീഴുകയും ചെയ്യും. ഒരിക്കലും സമ്പന്ന കുടുംബങ്ങളിൽ ബന്ധങ്ങൾ സ്ഥാപിക്കാറില്ല. നിർധനകുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇയാളുടെ ലക്ഷ്യം. കൊല്ലം കാവനാട് സ്വദേശി ഗിരിജ ആന്റണിയുടെ വലയിൽ വീണത് ദാരിദ്ര്യം കൊണ്ടായിരുന്നു. സെയിൽസ് ഗേളായിരുന്ന ഗിരിജയെ വശീകരിച്ചായിരുന്ന വിവാഹം കഴിച്ചത്. ആന്റണിക്കൊപ്പം മോഷണത്തിനു കൂട്ടുനിന്നന്നെ കാരണത്താൽ ഗിരിജ ഇപ്പോൾ ജയിലിലാണ്.
പാലക്കാട്ടെ ഗോപാലപുരത്തെ വീട്ടിൽ ഇയാൾ എത്താറുണ്ടെന്ന വിവരം ലഭിച്ചെങ്കിലും പൊലീസ് ആ വിവരത്തെ അവഗണിക്കുന്നതായി നടിച്ചു. ആട് ആന്റണിയെ കണ്ടെത്തിയന്ന പലരുടേയും വിവരത്തെ അനുസരിച്ച് പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പലർക്കും രൂപസാദൃശ്യം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് ഉണ്ടെന്നുള്ള വിവരത്തെ കുറിച്ച് രഹസ്യമായി അന്വേഷണം നടത്തി ഒരു കാരണവശാലും ഈ വിവരം ചോർന്നു പോകാതിരിക്കാൻ അന്വേഷണസംഘവും ശ്രദ്ധിച്ചു. ഈ വീടിന്റെ പരിസരത്തു കൂടി പോലും പൊലീസ് വാഹനങ്ങൾ പോകുന്നതിന് വിലക്കേർപ്പെടുത്തി കൊണ്ടുള്ള അന്വേഷണമാണ് സംഘം സ്വീകരിച്ചത്. ആട് ആന്റണി പാലക്കാടുണ്ടെന്ന വിവരം സ്ഥിരീകരിച്ച പൊലീസ്, ആട് ആന്റണിയുടെ ഫോട്ടോ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്ന ലുക്ക് ഔട്ട് നോട്ടീസുകൾ പിൻവലിച്ചു. ആരെങ്കിലും സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചെന്നു ആന്റണി മനസിലാക്കുന്നത് തടയാനായിരുന്നു ഈ നീക്കം. ദിവസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥർ വീടിന്റെ പരിസരങ്ങളിൽ വിവാഹബ്രോക്കർമാരായും സ്ഥലകച്ചവടക്കാരും ലോട്ടറി ഏജന്റുമാരുമായി കാവൽ നിന്നു. ഇത്തവണ വഴുതിപോയാൽ പിന്നൊരിക്കലും കൈയിൽ കിട്ടില്ലെന്ന് മനസിലാക്കിയതു കൊണ്ട് പഴുതടച്ചുള്ള ഓപ്പറേഷൻ ആയിരുന്നു നടത്തിയത്.
ആട് ആന്റണിക്ക് വിനയായത് സ്ത്രീകളോടുള്ള അമിതതാൽപര്യം ആണ്. വർഷത്തിൽ കുറഞ്ഞത് രണ്ടു സ്ത്രീകളെയെങ്കിലും വിവാഹം കഴിക്കുന്ന സ്വഭാവമുള്ള ആട് ആന്റണിക്ക്, ഒളിവിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രണ്ടു വിവാഹങ്ങൾ മാത്രം കഴിക്കാനേ സാധിച്ചിരുന്നുള്ളൂ. പാലക്കാട്ടെ ഗോപാലപുരത്തുള്ള രണ്ടു സ്ത്രീകളുമായിട്ടായിരുന്നു ഇയാൾക്ക് ബന്ധമുണ്ടായിരുന്നത്. എന്നാൽ താൻ ആട് ആന്റണിയാണെന്ന് വിവരം ഇവരിൽ നിന്ന് മറച്ചു വച്ചിരുന്നതായാണ് സൂചന. ആട് ആന്റണിയെ പിടികൂടാൻ സോഷ്യൽ മീഡിയയെ വരെ ആശ്രയിക്കേണ്ടി വന്നെങ്കിലും ആട് ആന്റിണി ഇവിടെയുണ്ട്, അവിടെയുണ്ടെന്നുള്ള തെറ്റായ വിവരങ്ങൾ അന്വേഷണ സംഘത്തെ പലപ്പോഴും കുഴപ്പിച്ചിരുന്നു. എന്തായാലും വർഷങ്ങളോളം ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ടതിന് ഫലം കിട്ടിയ സന്തോഷത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. പൊലീസിന്റെ മാനം കപ്പലുകേറ്റിയ ആട് ആന്റണിയെ അറസ്റ്റ് ചെയ്യുമ്പോൾ കേരള പൊലീസിനെ കളിയാക്കിയവർക്കുള്ള മറുപടി കൂടിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കിത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്