Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോക്കുകുത്തിയായി ഇരിക്കാൻ വേറെ ആളെ നോക്കണം; ചങ്കുറപ്പോടെ പണി മതിയാക്കി കേരളവർമകോളേജ് പ്രിൻസിപ്പൽ; ഡോ.എ.പി.ജയദേവൻ രാജി വച്ചത് എ.വിജയരാഘവന്റെ ഭാര്യ ഡോ.ആർ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ച്; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യക്ക് വേണ്ടി സൃഷ്ടിച്ചത് ഇല്ലാത്ത തസ്തിക; പ്രിൻസിപ്പലിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജ് നൽകിയതും ചട്ടവിരുദ്ധം; വിവാദങ്ങൾ അവസാനിക്കുന്നില്ല

നോക്കുകുത്തിയായി ഇരിക്കാൻ വേറെ ആളെ നോക്കണം; ചങ്കുറപ്പോടെ പണി മതിയാക്കി കേരളവർമകോളേജ് പ്രിൻസിപ്പൽ; ഡോ.എ.പി.ജയദേവൻ രാജി വച്ചത് എ.വിജയരാഘവന്റെ ഭാര്യ ഡോ.ആർ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ച്; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യക്ക് വേണ്ടി സൃഷ്ടിച്ചത് ഇല്ലാത്ത തസ്തിക; പ്രിൻസിപ്പലിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജ് നൽകിയതും ചട്ടവിരുദ്ധം; വിവാദങ്ങൾ അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: മുതിർന്ന അദ്ധ്യാപകരെ വെട്ടി സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവന്റെ ഭാര്യ ഡോ.ആർ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പലാക്കിയതിൽ പ്രതിഷേധിച്ച് കേരളാ വർമ കോളജ് പ്രിൻസിപ്പൽ ഡോ. എപി ജയദേവൻ രാജിവച്ചു. രാജിക്കത്തുകൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി.

ഒക്ടോബർ മുപ്പതിനാണ് കേരള വർമ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസർ ആർ. ബിന്ദുവിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഇതോടെ പ്രിൻസിപ്പലിന്റെ അധികാരം വൈസ് പ്രിൻസിപ്പലിന് വീതിച്ച് നൽകിയിരുന്നു. കോളജിൽ ആദ്യമായാണ് ഒരു വൈസ് പ്രിൻസിപ്പലിനെ നിയമിക്കുന്നത്. നിലവിലുള്ള ചുമതലകൾക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകൾ നിർവഹിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. കോളജിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വികസനപ്രവർത്തനങ്ങൾ, കോളേജ് അക്രഡിറ്റേഷൻ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും സംയുക്തമായി നിർവഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

തൃശൂർ കേരള വർമ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിമാത്രമായിരുന്ന ബിന്ദുവിനാണ് മുതിർന്ന എത്രയോ അദ്ധ്യാപകരെ വെട്ടി വൈസ് പ്രിൻസിപ്പാൾ പദവി ഏൽപ്പിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്വന്തം കോളേജിലാണ് വഴിവിട്ട രീതിയിൽ ഈ നിയമനം നടന്നത്. സർക്കാർ കോളേജുകളിൽ വൈസ് പ്രിൻസിപ്പാൾ പോസ്റ്റ് നിലവിൽ ഇല്ലാതിരിക്കേയാണ് ഇടതുമുന്നണി കൺവീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇത്തരം ഒരു പോസ്റ്റ് ക്രിയേറ്റ് ചെയ്ത് നിയമനം നൽകിയത്.

യുജിസി റെഗുലേഷൻസിന് വിരുദ്ധമായാണ് നിയമനം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പുറത്തിറങ്ങുന്നതിനു തൊട്ടു മുൻപ് ധൃതിപിടിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് യോഗം ചേർന്നാണ് ഇടതുമുന്നണി കൺവീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇല്ലാത്ത പോസ്റ്റ് ക്രിയേറ്റ് ചെയ്യുകയും ബിന്ദുവിനെ വൈസ് പ്രിൻസിപ്പാൾ ആയി അവരോധിച്ച് ഉത്തരവിറക്കുകയും ചെയ്തത്. അക്കാദമിക രംഗത്ത് വൻ കോളിളക്കമാണ് ബിന്ദുവിന്റെ നിയമനം സൃഷ്ടിച്ചത്. ചട്ടവിരുദ്ധവും രാഷ്ട്രീയവുമായ നിയമനം ആയതിനാലാണ് ഈ നിയമനത്തെക്കുറിച്ച് എതിർപ്പ് രൂപപ്പെട്ടത്.

ഉന്നത വിദ്യാഭ്യാസരംഗം കുഴച്ച് മറിച്ച് അവിലൂസ് പരുവമാക്കി എന്ന ആക്ഷേപം നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു നേരെയാണ് ഈ നിയമനകാര്യത്തിലും ആക്ഷേപശരങ്ങൾ ഉയർന്നത്. മാർക്ക് കൂട്ടിക്കൊടുക്കൽ, വഴിവിട്ട നിയമനങ്ങൾ തുടങ്ങി സ്വർണ്ണക്കടത്ത് വരെയുള്ള ആക്ഷേപങ്ങൾ മന്ത്രി ജലീൽ നേരിട്ട് കൊണ്ടിരിക്കെയാണ് ബിന്ദുവിന്റെ നിയമനവും വിവാദമാകുന്നത്. സിപിഎമ്മിന് വേണ്ടി ജലീൽ നടത്തിയതാണ് എന്ന ആക്ഷേപമാണ് ഈ നിയമനത്തെക്കുറിച്ച് ഉയരുന്നത്.

കോളേജ് കാര്യങ്ങളിൽ ഫൈനൽ അഥോറിറ്റി പ്രിൻസിപ്പാൾ ആണ്. സാമ്പത്തികമായും അക്കാദമികമായും പ്രിൻസിപ്പാളിനാണ് കോളേജുകളിൽ അധികാരമുള്ളത്. അതുകൊണ്ട് തന്നെ പ്രിൻസിപ്പാളിനെ കവച്ച് വയ്ക്കാൻ വിചിത്രമായ ഓർഡർ ആണ് ഇറങ്ങിയിരിക്കുന്നത്. ഗവേണിങ് ബോഡി നിശ്ചയിക്കുന്ന ചുമതലകൾ നിർവഹിക്കേണ്ടത് വൈസ് പ്രിൻസിപ്പാൾ ആണ്. കോളേജിന്റെ അക്കാദമിക പ്രവർത്തനങ്ങൾ എകോപിപ്പിക്കൽ, വികസന പ്രവർത്തനങ്ങൾ. കോളേജ് അക്രഡിറ്റെഷൻ തുടങ്ങി പ്രിൻസിപ്പാൾ ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും യോജിച്ച് ചെയ്യണം എന്നാണ് ഉത്തരവിൽ പറയുന്നത്.

പ്രിൻസിപ്പാൾ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ വൈസ് പ്രിൻസിപ്പാളിനു നൽകുകയാണ് ഉത്തരവ് വഴി ചെയ്തിരിക്കുന്നത്. കിഫ്ബി, ഡെവലപ്മെന്റ് ഫോറം, പിടിഎ എന്നിവയുടെ സഹായത്തോടെ നടക്കുന്ന വികസന പ്രവർത്തനങ്ങളും എൻഐആർഎഫ്, നാക്, ഐക്യുഎഎസ്സി ,റിസർച്ച് സെന്റെഴ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണമായും വൈസ് പ്രിൻസിപ്പാളിനാണ് നൽകിയിരിക്കുന്നത്. പ്രിൻസിപ്പാൾ ചെയ്യണ്ട കാര്യങ്ങൾ വൈസ് പ്രിൻസിപ്പാളിന് നൽകി പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കുകയാണ് ഉത്തരവിലൂടെ ചെയ്തത് എന്ന ആക്ഷേപമാണ് ഉയർന്നത്

വൈസ് പ്രിൻസിപ്പാളെ നിയമിക്കണമെങ്കിൽ അതിനു കോളേജ് പ്രിൻസിപ്പാൾ മുൻകൈ എടുക്കണം. ജോലിഭാരം മാനേജ്മെന്റിനെ ബോധ്യപ്പെടുത്തണം. പ്രിൻസിപ്പാൾ മാനേജ്മെന്റിനെ അറിയിച്ചാൽ പ്രിൻസിപ്പാലിന്റെ റെക്കമെന്റെഷന് അനുസരിച്ച് വൈസ് പ്രിൻസിപ്പാളിനെ നിയോഗിക്കാം. കോളേജിലെ മുതിർന്ന അദ്ധ്യാപകന് വേണം ഈ തസ്തിക നൽകാൻ. എന്നൊക്കെ നിബന്ധനകളുണ്ട്. സർക്കാർ കോളേജുകളിൽ ഇതേ രീതിയിൽ തസ്തികയില്ല. ഇത്തരം തസ്തികകൾ പ്രിൻസിപ്പാൾമാർ സൃഷ്ടിക്കുകയുമില്ല. കാരണം കോളേജ് കണക്കുകൾ ഓഡിറ്റിനു വിധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP