പ്രചരണത്തിനിടയിലും സമയം കണ്ടെത്തി നേരിട്ട് രമ്യ പരാതി നൽകിയതോടെ നടപടി എടുക്കേണ്ടി വരും; പട്ടികജാതി പീഡനം കൂടി ഉൾപ്പെടുത്തിയതിനാൽ പൊലീസിന് സമ്മർദ്ദങ്ങൾക്ക് വഴങ്ങുക അസാധ്യം; ഇടത് ബുദ്ധിജീവികളും തള്ളി പറഞ്ഞിട്ടും പരാമർശം പിൻവലിക്കാൻ മടിച്ച് വിജയരാഘവൻ; സ്ത്രീ വിരുദ്ധരുടേയും ദളിത് വിരുദ്ധരുടേയും ആൾക്കൂട്ടമായി എൽഡിഎഫിനെ ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ച് യുഡിഎഫ്; സമ്മർദ്ദം ശക്തമായതോടെ വിജയരാഘവനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ ആലോചന സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : പാർട്ടിപത്രത്തിലെ 'പപ്പു' പ്രയോഗമുണ്ടാക്കിയ നാണക്കേടിന് ഒപ്പം ഇടതുമുന്നണി കൺവീനറുടെ നാക്കുപിഴവിന്റെ പേരിലും സിപിഎം. പ്രതിരോധത്തിൽ. ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെക്കുറിച്ച് എ. വിജയരാഘവൻ കഴിഞ്ഞദിവസം നടത്തിയ പരാമർശമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഇടത് പക്ഷ ബുദ്ധിജീവികൾ പോലും വിജയരാഘവനെ കൈവിട്ടു. അതിനിടെ പരാതിയുമായി രമ്യാ ഹരിദാസ് പൊലീസിന് മുമ്പിലുമെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡിജിപിക്ക് പരാതി നൽകി. ഇതോടെ വിജയരാഘവൻ തീർത്തും ഒറ്റപ്പെടുകയാണ്. നേതാക്കളെല്ലാം വിജയരാഘവനെ തള്ളിപ്പറയാതെ കരുതലെടുക്കുന്നുണ്ടെങ്കിലും പറഞ്ഞത് കൂടിപോയി എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് തന്നെ ഇടത് കൺവീനർ സ്ഥാനത്ത് നിന്ന് വിജയരാഘവനെ നീക്കാനും ആലോചന സജീവമാണ്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് അതു ചെയ്യുന്നത് പാർട്ടിക്ക് ക്ഷീണമാകും. അതുകൊണ്ട് തന്നെ ചെയ്ത തെറ്റിന് ശിക്ഷയെന്നോളം വിജയരാഘവനെ വോട്ടെടുപ്പ് ശേഷം ചുമതലയിൽ നിന്ന് മാറ്റാനാണ് സാധ്യത.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 'പപ്പു'വെന്ന് വിളിച്ചത് ജാഗ്രതക്കുറവാണെന്നും വ്യക്തിഹത്യ ലക്ഷ്യമോ രീതിയോ അല്ലെന്നും പാർട്ടി പത്രം വിശദീകരണം നൽകിയതിന് പിന്നാലെയാണ് വിജയരാഘവനും പ്രതിക്കൂട്ടിലായത്. രമ്യാഹരിദാസിനെക്കുറിച്ച് അശ്ലീലാർഥം പ്രകടമാകുന്ന രീതിയിലായിരുന്നു വിജയരാഘവന്റെ പരാമർശം. വാക്കുകളെ തെറ്റായി വ്യാഖാനിച്ചതാണെന്നും സുഹൃത്തും സഹോദരിയുമാണ് രമ്യയെന്നും വിജയരാഘവൻ വിശദീകരിച്ചെങ്കിലും രാഷ്ട്രീയക്കളരിയിൽ അത് ഏശിയിട്ടില്ല. ഇതോടെ സിപിഎമ്മിനെതിരെ നവോത്ഥാനത്തിലെ കളിയാക്കലിന് കോൺഗ്രസിന് കഴിഞ്ഞു. ഇതോടെ രാഷ്ട്രീയമായി വലിയ തിരിച്ചടിയായി ഈ വിഷയം മാറി. കോടിയേരി, എസ്. രാമചന്ദ്രൻപിള്ള, എ.കെ. ബാലൻ തുടങ്ങിയവരെല്ലാം വിജയരാഘവനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇത്തരം പരാമർശങ്ങൾ തിരഞ്ഞെടുപ്പിൽ ബാധിക്കുമെന്നാണ് പിണറായി വിജയന്റെ നിലപാട്. മുന്നണി കൺവീനർ പ്രത്യക്ഷമായിട്ടല്ലെങ്കിലും ഖേദപ്രകടനം നടത്തിയത് ഈ വിയോജിപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നാൽ ഇടത് ബുദ്ധജീവികൾ പോലും കടന്നാക്രമിച്ചിട്ടും പരമാർശം പിൻവലിക്കാൻ വിജയരാഘവൻ തയ്യാറിയിട്ടില്ല.
പി. ജയരാജനെതിരെ 'കൊലയാളി' പരാമർശം നടത്തിയ കെ.കെ. രമയ്ക്കെതിരേ കേസെടുത്തിരുന്നു. അതിനാൽ, രമ്യയുടെ പരാതിയിൽ വിജയരാഘവനെതിരേയും കേസെടുക്കേണ്ടിവരുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ. ഇല്ലെങ്കിൽ, പൊലീസിന്റെ ഇരട്ടനിലപാടും യു.ഡി.എഫ്. പ്രചാരണായുധമാക്കും. ഇതിന് വേണ്ടി കൂടിയാണ് രമ്യാ ഹരിദാസ് പരാതി നൽകിയത്. വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ രമ്യ ഹരിദാസ് ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതി ജില്ലാ പൊലീസ് മേധാവിക്കു കൈമാറും. എ.വിജയരാഘവന്റെ സഭ്യേതര പരാമർശങ്ങൾ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു പരാതിയിൽ ആരോപിക്കുന്നു.രമ്യ ഹരിദാസിനെക്കുറിച്ചു പൊതു വേദിയിൽ മോശം പരാമർശം നടത്തി അപമാനിച്ച എ. വിജയരാഘവനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 354 എ (1) (4) അനുസരിച്ചും പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം അനുസരിച്ചും കേസെടുക്കണമെന്നാണ് ആവശ്യം. ഇത് ജാമ്യമില്ലാ കേസുകളാണ്.
പൊന്നാനിയിൽ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി എ.വിജയരാഘവൻ ഇന്നലെ രംഗത്തെത്തിയെങ്കിലും സഭ്യേതരവാക്കുകൾ പിൻവലിക്കാൻ തയാറായില്ല. എൽഡിഎഫ് കൺവീനറുടെ പരാമർശങ്ങളിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുമെന്നു പറഞ്ഞു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഒഴിഞ്ഞുമാറി. യു.ഡി.എഫ്. സ്ഥാനാർത്ഥിനിർണയം പൂർത്തിയാക്കിയ ആദ്യഘട്ടത്തിൽതന്നെ അഞ്ചുമണ്ഡലങ്ങളിൽ കോൺഗ്രസ്-ബിജെപി.സഖ്യമുണ്ടെന്ന ആരോപണവുമായി സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കാനായിരുന്നു ഇത്. ഇത് സംസ്ഥാന രാഷ്ട്രീയത്തിലെ അടിസ്ഥാന ചർച്ചയാക്കി മാറ്റാനും ഇടതുമുന്നണിക്കായി. വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വമാണ് ഇടതുമുന്നണിയുടെ പ്രചാരണ അജൻഡമാറ്റിയത്. കോൺഗ്രസിനെതിരേ പ്രതിരോധം കടുപ്പിച്ചപ്പോൾ വാക്കും നാക്കും പിഴച്ചു. ഇതാണ് രമ്യയ്ക്കെതിരായ അധിക്ഷേപമായി മാറിയത്.
ഇടത് ബുദ്ധിജീവികൾ അതിശക്തമായി വിജയരാഘവനെതിരെ രംഗത്തുണ്ട്. ആലത്തൂരെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കു നേരെ നടത്തിയ അധിക്ഷേപമുണ്ടല്ലോ അതിന് ഈ കേരളത്തിലെ ജനങ്ങൾ എന്തായാലും മറുപടി പറഞ്ഞിരിക്കും. ഏപ്രിൽ 23ന് ആ മറുപടിയുടെ ആഘാതം താങ്ങാൻ ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിക്കാവുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ടുതന്നെ പാർട്ടിയുടെയും മുന്നണിയുടെയും മുന്നിൽ ഒരു വഴിയേയുള്ളൂ. അത് പുതിയൊരു കൺവീനറെ എത്രയും പെട്ടെന്ന് കണ്ടെത്തുകയെന്നതാണെന്നതാണ് ബുദ്ധിജീവികളുടെ നിലപാട്. സ്ത്രീകളുടെ മെക്കിട്ട് കയറിയ ശേഷം വഷളൻ ചിരിയും ചിരിച്ച് വേദനിപ്പിക്കാനൊന്നും നമ്മളുദ്ദേശിച്ചിട്ടില്ല എന്ന വൃത്തികെട്ട ന്യായീകരണവും പൊക്കിപ്പിടിച്ച് രക്ഷപ്പെട്ടു കളയാമെന്ന് സഖാവ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് മനസ്സിലിരുന്നാൽ മതിയെന്ന് പറയാനുള്ള ആർജ്ജവം പാർട്ടി നേതൃത്വം കാണിച്ചേ തീരൂവെന്നും ഇവർ ആവശ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ വിജയരാഘവനിൽ കരുതലോടയുള്ള തീരുമാനം സിപിഎം എടുക്കുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. അതിനിടെ സ്ത്രീ വിരുദ്ധരുടേയും ദളിത് വിരുദ്ധരുടേയും ഉദാഹരണമായി എൽഡിഎഫിനെ ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ച് യുഡിഎഫും സജീവമായി രംഗത്തുണ്ട്. രമ്യാ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ അയ്യന്തോൾ ചുങ്കത്തെ വീട്ടിലേക്കു മാർച്ച് നടത്തി. പടിഞ്ഞാറേക്കോട്ടയിൽ ആരംഭിച്ച പ്രകടനം വീട് എത്തും മുൻപ് വെസ്റ്റ് പൊലീസ് തടഞ്ഞു.
അതിനിടെ മോശം പരാമർശം നടത്തിയ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെ തിരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്ന് രമ്യാ ഹരിദാസ് ആവശ്യപ്പെട്ടു. തനിക്കെതിരേ മോശം പരാമർശം നടത്തിയ എ. വിജയരാഘവനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മനപ്പൂർവ്വമാണ് ഈ പരാമർശം നടത്തിയതെന്നാണ് വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് പറഞ്ഞു. കഴിഞ്ഞദിവസം പൊന്നാനിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരേ മോശം പരാമർശം നടത്തിയത്. ഇതിനുപിന്നാലെ മാർച്ച് 30-നും അദ്ദേഹം രമ്യക്കെതിരേ നടത്തിയ സമാനപരാമർശത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തനിക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പ്രസ്താവന നാക്കുപിഴയല്ലെന്നും മനഃപൂർവമാണെന്നും രമ്യ ഹരിദാസ് പറയുന്നു. ഒരിടത്തല്ല, മൂന്നിടത്ത് എ വിജയരാഘവൻ ഈ പ്രസ്താവന ആവർത്തിച്ചു. അതു കൊണ്ട് തന്നെ നൽകിയ പൊലീസ് പരാതിയിൽ ഉറച്ചു നിൽക്കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കിയിട്ടുണ്ട്.
''എൽഡിഎഫിന്റെ കൺവീനർ എനിക്കെതിരെ പോരാടേണ്ടത് ആശയപരമായിട്ടാണ്. പ്രത്യേകിച്ച് നവോത്ഥാനത്തിനും വനിതാമതിലിനും വേണ്ടി സംസാരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിൽ. എന്റെ പ്രായത്തിലുള്ള ഒരു മകളുണ്ടെങ്കിൽ വിജയരാഘവൻ ഇങ്ങനെ സംസാരിക്കുമോ?'', രമ്യ ഹരിദാസ് ചോദിക്കുന്നു. ''സ്ത്രീയെന്ന നിലയിൽത്തന്നെയാണ് താൻ അപമാനിതയായതെന്ന് രമ്യ പറയുന്നു. 'ആലത്തൂരിലെ ആ പെൺകുട്ടിയില്ലേ' എന്ന ചോദ്യത്തിൽത്തന്നെ മോശം അർത്ഥമുണ്ട്. അതിൽ നീതി കിട്ടണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. വ്യക്തിപരമായ പരാമർശങ്ങൾ നടത്തേണ്ടതില്ല. അത് ശരിയല്ലെന്ന് പോസ്റ്ററൊട്ടിക്കുന്ന, ഇരുപത്തിനാല് മണിക്കൂറും പണിയെടുക്കുന്ന ആലത്തൂരിലെ സഖാക്കൾക്കറിയാം. അത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതുമാണ്'', രമ്യ പറയുന്നു.
ആ കുട്ടി വേദനിച്ചെങ്കിൽ ഞാനും വേദനിക്കുന്നുവെന്നാണ് വിജയരാഘവന്റെ പുതിയ വിശദീകരണം. രമ്യയ്ക്കെതിരായ പരാമർശം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ്. ആ കുട്ടി വേദനിച്ചെങ്കിൽ ഞാനും വേദനിക്കുന്നു. സ്ത്രീകൾ പൊതുരംഗത്ത് കൂടുതലായി വരണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഭാര്യയും പൊതുപ്രവർത്തകയാണ്. ഏതെങ്കിലും വനിതകളെ വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സഹോദരിയായാണ് കാണുന്നത്. പ്രസംഗം അർധോക്തിയിൽ നിർത്തിയതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അതുവ്യക്തിപരമല്ല. കുഞ്ഞാലിക്കുട്ടി അടുത്ത സുഹൃത്താണെന്നും വിജയരാഘവൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്