ഒരു ദശകക്കാലത്തോളം നീണ്ടുനിന്ന നിധിവേട്ടക്ക് അവസാനമാകുന്നു; അരവട്ടനായ പുരാവസ്തു വ്യാപാരി ഫോറസ്റ്റ് ഫെൻ അജ്ഞാത സ്ഥലത്ത് നിധി ഒളിപ്പിച്ചു വച്ചത് 2010-ൽ; ആത്മകഥയിലൂടെ ആ സ്ഥലത്തേ കുറിച്ചുള്ള സൂചനകൾ നൽകിയത് കവിതാരൂപത്തിൽ; തുടർന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത നിധിവേട്ടയിൽ മരണമടഞ്ഞത് അഞ്ച് പേർ; ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന നിധി ഒരാൾ കണ്ടെത്തിയതായി ഫെൻ സമ്മതിച്ചു; സമീപകാല ലോകത്തെ ഏറ്റവും വലിയ നിധിവേട്ടയുടെ കഥ
മറുനാടൻ ഡെസ്ക്
ലണ്ടൻ: കേരളത്തിലെ ക്ഷേത്രങ്ങളിലെ വിളക്കുകളും കിണ്ടികളും വില്പനക്ക് വയ്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ, പുരാവസ്തുക്കളുടെ പരിധിയില്ലാത്ത മൂല്യത്തെ സൂചിപ്പിക്കുന്ന ഒരു നിധിവേട്ടയുടെ കഥയാണിത്. സ്വർണം, ആഭരണങ്ങൾ, മറ്റ് പുരാവസ്തുക്കൾ എന്നിവയടങ്ങിയ, ഏകദേശം 1 മില്ല്യൺ ഡോളർ വിലമതിക്കുന്ന നിധിശേഖരം പ്രശസ്ത പുരാവസ്തു വ്യാപാരിയായ ഫോറസ്റ്റ് ഫെൻ ഒരിടത്ത് ഒളിപ്പിച്ചു വച്ചത് 2010-ൽ ആയിരുന്നു. വനാന്തരത്തിൽ പാറക്കെട്ടുകൾക്കിടയിൽ എവിടെയോ ഒളിപ്പിച്ചുവച്ച നിധി കിഴക്കൻ ദേശങ്ങളിൽ നിന്നെത്തിയ ഒരാൾ കണ്ടുപിടിച്ചതായി 89 കാരനായ ഫെൻ സ്ഥിരീകരിച്ചു. പ്രസ്തുത നിധിയുടെ ഫോട്ടോഗ്രാഫുകൾ കണ്ടാണ് താൻ ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നക്ഷത്രങ്ങൾ വിടർത്തിയ കുടയ്ക്ക് കീഴെ, വനാന്തരങ്ങളിൽ, പാറക്കെട്ടുകൾ നിറഞ്ഞ പർവ്വതത്തിലായിരുന്നു ആ നിധി ഒളിപ്പിച്ചത് എന്നുമാത്രം പറഞ്ഞ അദ്ദേഹം ഇപ്പോഴും യഥാർത്ഥ സ്ഥലം വ്യക്തമാക്കിയില്ല. അത് കണ്ടെടുത്ത ആൾ പേര് വെളിപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2010-ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിലെ, നിധി ഇരിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള സൂചനകൾ അടങ്ങിയ കവിത ഫെൻ ഓൺലൈനിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നിട്ടാണ് ആ നിധി കണ്ടെത്താൻ വെല്ലുവിളിച്ചത്. പിച്ചളയുടെ വലിയൊരു പെട്ടിക്കകത്താണ് നിധി സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആയിരങ്ങളാണ് അമേരിക്കയുടെ ഉൾപ്രദേശങ്ങളിൽ പോലും ഈ നിധിക്കായി വേട്ട ആരംഭിച്ചത്. പലരും അവരുടെ ജോലി ഉപേക്ഷിച്ചിട്ടാണ് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. ചിലർ അവരുടെ ജീവിതകാല സമ്പാദ്യം മുഴുവൻ ഇതിനായി ചലവാക്കുകയും ചെയ്തു. കുറഞ്ഞത് അഞ്ചു പേരെങ്കിലും ഈ ഉദ്യമത്തിനിടയിൽ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഏറ്റവും ഒടുവിൽ മരണമടഞ്ഞത് ഡീർ പാർക്കിൽ നിന്നുള്ള മൈക്കൽ സെക്സൺ എന്ന 53 കാരനായിരുന്നു.
കൊളംബിയൻ കാലഘട്ടത്തിനു മുൻപുള്ള മൃഗങ്ങളുടെ ചിത്രങ്ങൾ, ചരിത്രാതീതകാലത്തെ ചില്ലുകൾ പതിപ്പിച്ച സ്വർണ്ണാഭരണങ്ങൾ, പുരാതന ചൈനീസ് ആഭരണങ്ങൾ, വിവിധ തരം രത്നങ്ങൾ എന്നിവ അടങ്ങിയതാണ് ഈ നിധിശേഖരം. പുരാതനകാലങ്ങളിൽ നടത്തിയതുപോലുള്ള നിധിവേട്ട ഇപ്പോഴത്തെ തലമുറക്ക് ആസ്വദിക്കുവാനും അവരെ വനാന്തരങ്ങളിലേക്ക് നയിക്കാനുമാണ് താൻ ശ്രമിക്കുന്നതെന്ന് ഫെൻ വെളിപ്പെടുത്തിയിരുന്നു. നിധി അടങ്ങിയ പെട്ടിക്ക് 9 കിലോ തൂക്കമുണ്ടെന്നും അതിലെ വസ്തുക്കൾക്ക് എല്ലാം കൂടി 10 കിലോ തൂക്കം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് തവണയായാണ് താൻ ആ നിധി ശേഖരം അവിടെ ഒളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരാൾ അത് കണ്ടുപിടിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെങ്കിൽ നിധി വേട്ട അവസാനിച്ചതിൽ ദുഃഖവുമുണ്ടെന്നായിരുന്നു ഫെന്നിന്റെ ഇതിനെ കുറിച്ചുള്ള പ്രതികരണം. ഈ നിധിവേട്ടയിൽ പങ്കെടുത്ത ആയിരങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ''ഇളം ചൂടുള്ള വെള്ളമുള്ള നീർത്തടം'', ''പ്രകാശ ജ്വാല'', ''താഴേക്ക് പോകുന്ന മലയിടുക്ക്'', ''തവിട്ട് നിറത്തിന്റെ ഗൃഹം'' തുടങ്ങിയ വാക്കുകളാണ് നിധി ഇരിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള സൂചനകൾ നൽകാൻ അദ്ദേഹം കവിതയിൽ ഉപയോഗിച്ചത്. ഇത് വ്യത്യസ്ത തരത്തിൽ വ്യാഖ്യാനിച്ച നിധി അന്വേഷകർ കൊളറാഡോ, ന്യു മെക്സിക്കോ, മൊണ്ടാന, വ്യോമിങ് എന്നിവിടങ്ങളിലെല്ലാം നിധിക്കായി തിരഞ്ഞുനടന്നു.
ഈ സ്ഥലത്തെ കുറിച്ചുള്ള മറ്റൊരു സൂചന 79 വയസ്സുള്ള ഒരു വ്യക്തിക്ക് എത്തിച്ചേരാവുന്ന ഇടമാണെന്നായിരുന്നു. നിധി ഒളിപ്പിക്കുമ്പോൾ ഫെന്നിന്റെ പ്രായം 79 വയസ്സായിരുന്നു. മാത്രമല്ല, താൻ നിധി പേടകം കുഴിച്ചിട്ടിട്ടില്ലെന്നും ഒളിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 2018-ൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഈ പ്രവർത്തിക്ക് പിന്നിലുള്ള ഉദ്ദേശങ്ങൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക മാന്ദ്യം മൂലം ധാരാളം പേർക്ക് തൊഴിൽ നഷ്ടമാകുന്നു എന്നും അതിൽ ചിലരെയെങ്കിലും സഹായിക്കുവാനും പ്രത്യാശ നൽകുവാനും ആണ് ഇത് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാമതായി, ലോകം മുഴുവൻ അമിതവണ്ണമുള്ള വ്യക്തികളുടെ എണ്ണം വർദ്ധിക്കുകയാണെന്നും അതിനാൽ പരമാവധി ആളുകളെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളിൽ നിന്നും അകത്തി കഠിനാദ്ധ്വാനത്തിന് പ്രേരിപ്പിക്കുവാൻ താൻ തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു. സാന്റാ ഫെ ആർട്ട് ഗാലറി എന്ന സ്ഥാപനം നടത്തുകയാണ് 89 കാരനായ ഫെൻ.
തന്റെ കവിതയ്ക്കുമപ്പുറത്തുള്ള ചില സൂചനകൾ ഇടക്കിടെ അദ്ദേഹത്തിന്റെ നാവിൽ നിന്നും വീണിരുന്നു സാന്റാ ഫെയിൽ നിന്നും 8.25 മൈൽ ദൂരെയാണ് സ്ഥലമെന്നും സമുദ്രനിരപ്പിന് 5000 അടി ഉയരെയാണെന്നും ഇടക്ക് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ മരണമടഞ്ഞ സെക്സണെ കൂടാതെ റാൻഡി ബില്യു (2016 ജനുവരി), ജെഫ് മർഫി (2017 ജൂൺ), പാസ്റ്റർ പാരീസ് വാലസ് (2017 ജൂൺ), എറിക് ആഷ്ബി (2017 ജൂൺ) എന്നിവരാണ് നിധിവേട്ടക്കിടെ മരിച്ച മറ്റ് നാലുപേർ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍