എക്സ് എംപിയെന്ന് എഴുതിയ നമ്പറിലുള്ള ഇന്നോവ കാറിന്റെ ഉടമ ഡോ എ സമ്പത്ത്; ആറ്റിങ്ങലിലെ മുൻ പാർലമെന്റ് അംഗത്തിന്റെ പേരിലെ കാറിന്റെ ചിത്രം വൈറലാക്കി കോൺഗ്രസുകാർ; എത്രത്തോളം 'പാർലമെന്ററി വ്യാമോഹ'ങ്ങൾക്ക് അടിമപ്പെട്ടവരാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ തലമുറയിൽപ്പെട്ടവരുടെ രോദനങ്ങളും പ്രവൃത്തികളുമെന്ന് കളിയാക്കി വിടി ബൽറാം എംഎൽഎയുടെ പോസ്റ്റും; ആറ്റിങ്ങൽ മുൻ എംപി വിവാദത്തിലാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം 'പാർലമെന്ററി വ്യാമോഹ'ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.- വിടി ബൽറാമിന്റെ ഈ പോസ്റ്റ് വൈറലാകുകയാണ്. ഇതിനൊപ്പം നൽകിയ വെള്ള ഇന്നവോ കാറിൽ എക്സ് എംപിയെന്ന പേര് എഴുതി വച്ചിരിക്കുന്നതാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. രേഖകൾ പരിശോധിച്ചാൽ ബൽറാം ഫെയ്സ് ബുക്കിലിട്ട കാറിന്റെ ഉടമ തിരുവനന്തപുരത്തുകാരൻ ഡോ എ സമ്പത്താണ്.
അതായത് ആറ്റിങ്ങലിൽ തോറ്റ മുൻ എംപിയ്ക്കെതിരെയാണ് ബൽറാമിന്റെ ആരോപണങ്ങൾ. തിവവനന്തപുരം വിമാനത്താവളത്തിന് മുമ്പിലാണ് കെ എൽ 01 ബി ആർ 657 എന്ന കാർ നിർത്തിയിരിക്കുന്നതെന്നും ചിത്രങ്ങളിൽ വ്യക്തമാണ്. എംപി സ്ഥാനം നഷ്ടമായപ്പോൾ എക്സ് എംപിയെന്ന് കാറിൽ എഴുതി വയ്ക്കുന്നു. ഇത് തീർത്തും വിചത്രമാണ്. ജനപ്രതിനിധികളിൽ എംപിക്കും എംഎൽഎമാർക്കും മാത്രമേ കാറിൽ ഇത്തരത്തിൽ എഴുതി വയ്ക്കുന്ന ചുവപ്പു ബോർഡുകൾ വയ്ക്കാനാകൂ. എക്സ് എംപിമാർക്ക് ഈ അവകാശമില്ല. അതുകൊണ്ട് കൂടിയാണ് ബൽറാമിന്റെ പോസ്റ്റ് ചർച്ചകൾക്ക് വിധേയമാകുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സിപിഎമ്മിന്റെ മുൻ എംപിമാർക്ക് നില തെറ്റിയ അവസ്ഥയിലാണെന്നാണ് സോഷ്യൽ മീഡിയയിൽ കോൺഗ്രസുകാർ ഈ വിവാദത്തോട് പ്രതികരിക്കുന്നത്. മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും പ്രവർത്തകർ തന്നെ ഫോൺവിളിക്കുന്നുവെന്നും തോൽപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു എം.ബി. രാജേഷിന്റെ പരിഭവം. ഈ പരിഭവത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് കണക്കിന് ട്രോളും ഏറ്റുവാങ്ങി. ഇപ്പോഴിതാ മറ്റൊരു സിപിഎം മുൻ എംപിയുടെ വാഹനവും അതിലെ ബോർഡുമാണ് കൗതുകമാകുന്നതെന്ന തരത്തിലാണ് ചർച്ചകൾ. സ്വന്തം കാറിൽ വലിയൊരു ബോർഡും സ്ഥാപിച്ചാണ് ഡോ.എ. സമ്പത്ത് യാത്ര. ബോർഡിലെ വാചകം ഇങ്ങനെ 'Ex. MP' അതായത് തോറ്റ എംപിയെന്നൊക്കെ പറയുന്ന പോലെയാണെന്നാണ് കോൺഗ്രസുകാരുടെ ട്രോളുകൾ. എന്തുതന്നെയായാലും യാത്രപോകുന്നിടത്തൊക്കെ ആളുകൾക്ക് കൗതുക കാഴ്ച്ചയൊരുക്കുന്ന തോറ്റ എംപി ഡോ. എ. സമ്പത്തിന്റെ മാതൃക സിപിഎമ്മിന്റെ ബാക്കിയുള്ള തോറ്റ എംപിമാരും പിൻപറ്റുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികളെന്നും കോൺഗ്രസുകാർ കളിയാക്കുന്നത്.
കാറിന്റെ എക്സ് എംപി ബോർഡ് വൈറലായിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ട്രോളുകളും വിമർശനങ്ങളുമായാണ് എക്സ് എംപി ബോർഡിനെ സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ ഈ പോസ്റ്റുകൾ അധികം ശ്രദ്ധയിലേക്ക് വന്നില്ല. എന്നാൽ വിഷയം വിടി ബൽറാം ഏറ്റെടുത്തതോടെ സജീവ ചർച്ചയായി ഇത് മാറി. മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിലും കാർ സമ്പത്തിന്റെ പേരിലാണ്. 2014ലാണ് ഈ ഏഴ് സീറ്റുള്ള വാഹനം സമ്പത്ത് വാങ്ങിയിരിക്കുന്നതെന്നും വ്യക്തം. ഈ രേഖ സഹിതമാണ് കാർ സമ്പത്തിന്റേതാണെന്ന് കോൺഗ്രസുകാർ ആരോപിക്കുന്നത്. ഏതായാലും ചർച്ചകൾ ആറ്റിങ്ങലിൽ തോറ്റ സമ്പത്തിന് ഏറെ തിരിച്ചടിയുമാണ്. സാധാരണ തോൽക്കുന്ന എംപിമാർ കാറിൽ നിന്ന് ബോർഡ് മാറ്റുകയാണ് പതിവ്. ബൽറാമിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ സമ്പത്തിന്റെ പ്രവൃത്തിയെ അൽപ്പത്തരമെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
തനിക്ക് പ്രതീക്ഷിച്ചത്ര വോട്ടുകൾ കിട്ടാത്തതുകൊണ്ടും എതിരാളിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് കിട്ടിയതുകൊണ്ടുമാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്ന എ സമ്പത്തിന്റെ പ്രതികരണവും ചർച്ചയായിരുന്നു. എല്ലാവരും വിജയം ഉറപ്പിച്ചിരുന്ന സ്ഥാനാർത്ഥി ആയിരുന്നു സമ്പത്ത്. എന്നാൽ ആറ്റിങ്ങലിൽ പ്രവചനങ്ങൾ തെറ്റിച്ച് അടൂർ പ്രകാശ് ജയിച്ച് കയറി. 'ചില സുനാമിയും പ്രളയവും ചുഴലിയുമൊക്കെ വരുമ്പോൾ ആനപോലും പറന്നുപോകും, പിന്നെയല്ലേ ആട്ടിൻകുട്ടി?' എന്നായിരുന്നു സമ്പത്തിന്റെ മറുപടി. 2004ൽ യുഡിഎഫിന് ഉണ്ടായ പരാജയം പോലെ ഇപ്പോൾ ഇടതുമുന്നണിയും തോറ്റു. 1977ൽ സമ്പൂർണ്ണ വിജയം നേടിയ കോൺഗ്രസ് മുന്നണിക്ക് അതിന് പിന്നാലെ എന്തുസംഭവിച്ചു എന്നുള്ളതും ചരിത്രമാണ്. തോൽവി കണക്കാക്കുന്നില്ലെന്നും ജനങ്ങൾക്കൊപ്പം ജനങ്ങൾക്കിടയിൽ തുടരുമെന്നും എ സമ്പത്ത് പറഞ്ഞു. അത് കുട്ടിക്കാലം മുതലുള്ള ശീലമാണ്. തെരഞ്ഞെടുപ്പിൽ തോറ്റു, അതുകൊണ്ട് തന്നെ സൂപ്പാക്കരുതെന്നും തന്നിൽ ഔഷധമൂല്യം ഇല്ല എന്നും സമ്പത്തിന്റെ തമാശ. സാധാരണക്കാരനായ ഒരു മനുഷ്യനാണ് താൻ. പാർട്ടി ഏൽപ്പിച്ച ചുമതലപ്രകാരം ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പാർട്ടി ഭാവിയിൽ തരുന്ന ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കും. പ്രവർത്തരുടെ വോട്ടുകളൊന്നും ചോർന്നിട്ടില്ലെന്നും എ സമ്പത്ത് പറഞ്ഞിരുന്നു.
അടൂർ പ്രകാശ് വലിയ അട്ടിമറിയാണ് ആറ്റിങ്ങലിൽ നടത്തിയത്. ഇടത് ശക്തികേന്ദ്രത്തിൽ നാലാം അങ്കത്തിനിറങ്ങിയ എ സമ്പത്തിനെ മികച്ച മാർജിനിലാണ് അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. 379195 വോട്ടുകൾ നേടിയ അടൂർ പ്രകാശ്, 39216 വോട്ടിനാണ് വിജയിച്ചത്. എ സമ്പത്ത് 339979 വോട്ടാണ് നേടിയത്. അതേസമയം ഒരു തിരഞ്ഞെടുപ്പിലും തോൽക്കാത്ത ചരിത്രം അടൂർ പ്രകാശ് ആവർത്തിക്കുകയും ചെയ്തു. ആറ്റിങ്ങലും ചിറയിൻകീഴും വർക്കലയും അടക്കം ഇടത് ശക്തി കേന്ദ്രങ്ങളിൽ 20000 വോട്ടിനെങ്കിലും സമ്പത്ത് ലീഡ് ചെയ്യുമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ ഈ മണ്ഡലങ്ങളിൽ വരെ എൽഡിഎഫ് പിറകിലായിരിക്കുകയാണ്. ആറ്റിങ്ങൽ എൽഡിഎഫിന് മേധാവിത്വമുള്ള മണ്ഡലമാണ്. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് സിപിഎം നേതാവ് എ. സമ്പത്ത്.
ആറ്റിങ്ങൽ ഭൂരിഭാഗം സമയങ്ങളിലും സിപിഎം ആഭിമുഖ്യം പുലർത്തിയ മണ്ഡലമാണ്. 1991 മുതൽ സിപിഎം ഇവിടെ തോൽവി അറഞ്ഞിട്ടില്ല. ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലും ചിറയൻകീഴ് പാർലമെന്റ് മണ്ഡലത്തിലും ആർ.ശങ്കറെ പരാജയപ്പെടുത്തിയ കെ. അനിരുദ്ധന്റെ മകനാണ് എ.സമ്പത്ത്. എ. സമ്പത്തിന് മണ്ഡലത്തിലുള്ള ജനസ്വാധീനവും സ്വീകാര്യതയും സിപിഎമ്മിന് വലിയ നേട്ടമായിരുന്നു. എംപിയെന്ന നിലയിൽ സമ്പത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ സിപിഎമ്മിന് എല്ലാ കാലത്തും സിപിഎമ്മിന് ഗുണം ചെയ്തിരുന്നു. വർക്കല, ചിറയൻകീഴ്, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നി ഏഴ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലും എൽഡിഎഫാണ് ലീഡ് ചെയ്തത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും എൽഡിഎഫ് വിജയിച്ചിരുന്നു. ഇത്തവണ കണക്കുകൾ എല്ലാം സമ്പത്തിന് എതിരായി.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍