ആകാശത്തോളം വളർന്നപ്പോഴും വിദ്യാർത്ഥിയെന്ന് ഭാവിച്ച് അറിവ് ശേഖരിച്ചു; മരണം വിളിച്ചത് പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ മുമ്പിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ; ആയിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ടു കഴിഞ്ഞപ്പോൾ പുഞ്ചിരിച്ച് കൊണ്ട് ഭാഗ്യമരണം
മറുനാടൻ മലയാളി ബ്യൂറോ
ഭാഗ്യമരണം എല്ലാവർക്കും വിധിച്ചിരിക്കില്ല. ഭാഗ്യം ചെയ്തവർക്ക് മാത്രമേ അത് സാധിക്കൂ. ആയിരം പൂർണ്ണ ചന്ദ്രന്മാരെ കാണുവാൻ ഭാഗ്യം ലഭിച്ച ഒരാൾ, ഒരു നിമിഷം പോലും വയ്യാതെ കിടക്കാതെ അവസാന നമിഷം വരെ പുഞ്ചിരിച്ച് കൊണ്ട് മരണം പുൽകുക എന്ന മഹാഭാഗ്യമാണ് അബ്ദുൾ കലാമിനെ തേടി എത്തിയത്. അതും ഏറ്റവും ഇഷ്ടപ്പെട്ട അറിവ് പങ്കുവയ്ക്കുന്നതിനിടയിൽ ശാന്തമായി ദൈവം എത്തി കൊത്തിക്കൊണ്ട് പോവുകയായിരുന്നു.
അറിവ് പകർന്ന് നൽകാൻ ആഗ്രഹിച്ച മഹാനായിരുന്നു എപിജെ അബ്ദുൾ കലാം. അപ്പോഴും തനിക്ക് എല്ലാം അറിയാമെന്ന് ഭാവിച്ചില്ല. കുട്ടികളെ എല്ലാത്തിനുമരി സ്നേഹിച്ച കലാം വിടവാങ്ങുന്നതും പ്രിയപ്പെട്ടവരുടെ മുന്നിൽ ക്ലാസെടുക്കുമ്പോൾ. തന്റെ കർമ്മ മണ്ഡലത്തിൽ മരണവും ലോകം അംഗീകരിച്ച അതുല്യ പ്രതിഭയെ തേടിയെത്തി. മുൻ രാഷ്ട്രപതിക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങളുമായി ചുമ്മായിരിക്കാൻ കലാം തയ്യാറായിരുന്നില്ല. ലോകം മുഴുവൻ സഞ്ചരിക്ക് അദ്ദേഹം പലരുമായി സംവദിച്ചു. ഇതിലൂടെ കൂടുതൽ അറിവുകൾ നേടി. ഭാവിക്ക് വേണ്ടത് കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.
കലാമിന്റെ ജീവത സാഹചര്യവും പഠനകാലവുമെല്ലാം ഇതിന് അദ്ദേഹത്തെ പരുവപ്പെടുത്തി. അറിവിനോടുള്ള അഗാധ ആഗ്രഹമാണ് കലാമിനെ ലോകമറിയുന്ന ശാസ്ത്രകാരനാക്കിയത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ജില്ലാ കേന്ദ്രമായ രാമനാഥപുരത്തെ ഷ്വാസ് ഹൈസ്കൂളിൽ ചേർന്നു പഠിക്കാൻ അബ്ദുൾ കലാം ബാപ്പയുടെ അനുവാദം ചോദിച്ച രംഗം അദ്ദേഹത്തിന്റെ 'അഗ്നിചിറകുകൾ' എന്ന ആത്മകഥയിൽ വിവരിച്ചിരിക്കുന്നത് ഹൃദയസ്പർശിയായാണ്. ഇതിൽ നിന്ന് തന്നെ എല്ലാ വ്യക്തമാണ്.
സ്കൂളിന്റെ പടിപോലും കാണാത്ത ബാപ്പ ഒരു തത്ത്വജ്ഞാനിയെപ്പോലെ മകനോട് സംസാരിച്ചു. ഉറ്റവരേയും വിട്ട് പുതിയ സ്ഥലത്തേയ്ക്ക് പോകാൻ തയ്യാറായ മകനെക്കുറിച്ച ആകുലപ്പെട്ട ഉമ്മയെ ആശ്വസിപ്പിക്കാൻ ആ ബാപ്പ ഖലീൽ ജിബ്രാന്റെ വരികളാണ് ഉദ്ധരിച്ചത്. ജൈനുലബ്ദ്ദീൻ പറഞ്ഞു: 'നിന്റെ മക്കൾ നിന്റെ മക്കളല്ല. ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവർ. അവർ നിന്നിലൂടെ വളരുന്നു. എന്നാൽ നിന്നിൽ നിന്നല്ല. നിനക്ക് നിന്റെ സ്നേഹം അവർക്കായി നൽകാം. പക്ഷേ നിന്റെ ചിന്തകൾ നല്‍കരുത്. എന്തെന്നാൽ, അവർക്ക് അവരുടേതായ ചിന്തകളുണ്ട്.'
ഈ വാക്കുകളായിരുന്നു എന്നും കലാമിന്റെ കരുത്ത്. അതുകൊണ്ട് തന്നെ തന്നെ പോലെയാകാൻ ആരേയും കലാം നിർബന്ധിച്ചില്ല. ഞാനും പൂർണ്ണനല്ലെന്ന് എല്ലായ്പ്പോഴും ആവർത്തിച്ചു. അതു കൊണ്ട് കൂടിയാണ് സ്വപ്നം കാണാൻ കലാം ഏവരേയും പഠിപ്പിച്ചത്. ശാസ്ത്ര ലോകത്ത് വെട്ടിപ്പിച്ച സുവർണ്ണ നേട്ടങ്ങൾ അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. എളിമയോടെ സാധാരണക്കാർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് തനിക്കറിയാവുന്ന ശാസ്ത്രം സാധാരണക്കാർക്ക് പകർന്ന് നൽകി. കേരളാ നിയമസഭയിൽ കേരളത്തിനായും വികസന പദ്ധതി അവതരിപ്പിച്ചു. എന്താണ് കേരളത്തിന് വേണ്ടതെന്ന് പഠിച്ച് മനസ്സിലാക്കിയായിരുന്ന അത്. എന്നും വിദ്യാർത്ഥിയും അദ്ധ്യാപകനുമായും ജീവിക്കാനായിരുന്നു അദ്ദേഹത്തിന് താൽപ്പര്യം. അറിവ് നേടലും പകർന്ന് കൊടുക്കലും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായി കരുതി.
രാഷ്ട്രപതിയായി ഭരണം നിയന്ത്രിക്കുന്നതിനേക്കാൾ കലാം ഇഷ്ടപ്പെട്ടത് ഒരു ശാസ്ത്രാധ്യാപകനായി ഇന്ത്യയുടെ യുവാക്കൾക്കിടയിൽ കഴിയാനായിരുന്നു. വിധിയുടെ വിളയാട്ടം പോലെ അദ്ധ്യാപകനായി വിദ്യാർത്ഥികൾക്ക് മുൻപാകെ പ്രബന്ധം അവതരിപ്പിക്കുമ്പോഴായിരുന്നു കലാമിന്റെ അന്ത്യവും. ലിവബിൾ പ്ലാനറ്റ് എന്നതായിരുന്നു വിഷയം. ഈ ചടങ്ങിലേയ്ക്ക് പോകുന്നുവെന്ന അറിയിപ്പാണ് കലാമിന്റെ അവസാനത്തെ ട്വീറ്റ്. രാഷ്ട്രപതിമാരുടെയും രാഷ്ട്രീയക്കാരുടെയും പതിവ് വിരസ പ്രസംഗങ്ങൾക്ക് പകരം ഓരോ പ്രസംഗവേദിയും ഓരോ ക്ലാസ്മുറിയാക്കുകയായിരുന്നു കലാം. അതുകൊണ്ടുതന്നെ അദ്ധ്യാപകന്റെ ശ്രദ്ധയും ശാസ്ത്രജ്ഞന്റെ അറിവും വിളക്കിച്ചേർത്തിക്കൊണ്ടുള്ള കലാമിന്റെ പ്രസംഗങ്ങൾക്കായി ഏവരും കാതോർത്തു.
വേദിയിലെ കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നതായിരുന്നു കലാമിന്റെ ശൈലി. കുട്ടികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവരെ അഭിനന്ദിക്കാനും കുശലാന്വേഷണം നടത്താനും കലാം ശ്രദ്ധിച്ചു. നല്ലത് എവിടെ കണ്ടാലും തുറന്നു പറഞ്ഞു. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞശേഷം വിശ്രമജീവിതം നയിക്കുകയല്ല, മുഴുവൻ സമയവും അദ്ധ്യാപകനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഷില്ലോങ്, അഹമ്മദാബാദ്, ഇൻഡോർ ഐ.ഐ.എമ്മുകളിലെ വിസിറ്റിങ് പ്രൊഫസറായിരുന്നു അദ്ദേഹം.
ഇതിന് പുറമെ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഹോണററി ഫെല്ലോയായും തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറായും ചെന്നൈ അണ്ണ സർവകലാശാലയുടെ എയറോസ്പെയ്സ് എഞ്ചിനീയറിങ്, മൈസൂർ ജെ.എസ്.എസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. നേരത്തെ ഹൈദരാബാദ് ഐ. ഐ.ടി.യിൽ ഇൻഫർമേഷൻ ടെക്നോളജിയും ബനാറസ് ഹിന്ദു സർവകലാശാലയിൽ ടെക്നോളജിയും പഠിപ്പിച്ചിട്ടുണ്ട്.
യുവാക്കളും കുട്ടികളുമായിരുന്നു എന്നും കലാമിന്റെ ആവേശം. നാളെയുടെ പൗരന്മാരിൽ വലിയ പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. എഴുത്തിലും പ്രസംഗങ്ങളിലുമെല്ലാം ഈ പ്രതീക്ഷ ജ്വലിച്ചുനിന്നു. ഇത് കണക്കിലെടുത്താണ് 2003ലും 2006ലും എംടി.വി. അദ്ദേഹത്തെ യൂത്ത് ഐക്കൺ ഓഫ് ദി ഇയർ അവാർഡിന് ശുപാർശ ചെയ്തത്. രാജസ്ഥാനി ബാലനായ ചോട്ടുവിൽ അദ്ദേഹം ചെലുത്തിയ സ്വാധീനമാണ് ഐ ആം കലാം എന്ന സിനിമയുടെ ഇതിവൃത്തം. രാഷ്ട്രപതിയുടെ പ്രസംഗം കേട്ട പന്ത്രണ്ടു വയസ്സുകാരനായ ചോട്ടു പിന്നീട് തന്റെ പേര് കലാം എന്നാക്കി മാറ്റുന്നതാണ് കഥ.
മൂന്ന് വർഷം മുൻപ് യുവാക്കളെ അഴിമതിക്കെതിരെ അണിനിരത്തുന്നതിന്റെ ഭാഗമായി കലാം ഒരു വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. വാട്ട് കാൻ ഐ ഗീവ് മൂവ്മെന്റ് എന്ന പ്രസ്ഥാനം ജീവൻ വച്ചു തുടങ്ങും മുൻപ് തന്നെ കലാം യാത്രയായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍