കാർ ബ്രാൻഡായ ഇന്നോവ സിപിഎം ഗുണ്ടായിസത്തിന്റെ പേരിൽ ചീത്തപ്പേരുള്ള ബ്രാൻഡായി! മാഷാഅള്ളാ സ്റ്റിക്കർ കുളംകലക്കുന്ന രാഷ്ട്രീയശൈലിയുടെ നേർ ചിത്രവും; ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ സിപിഎം ഗുണ്ടകൾ നടുറോഡിൽ വെട്ടിക്കൊന്നിട്ടു ഇന്ന് എട്ടാണ്ട്; ടി പിയെന്ന രണ്ടക്ഷരം വേട്ടയാടുമ്പോഴും കൊലക്കത്തി താഴെ വെക്കാതെ സിപിഎം; കൊലയാളികൾ സിപിഎമ്മുകാരാണെന്ന് പരസ്യമായി സമ്മതിച്ച് മുഖ്യമന്ത്രി പിണറായിയും; പ്രതികൾക്ക് ഇഷ്ടംപോലെ പരോൾ അനുവദിച്ചും വിവാഹം നടത്തിക്കൊടുത്തും പാർട്ടിയുടെ സംരക്ഷണം
മറുനാടൻ ഡെസ്ക്
കോഴിക്കോട്: ജീവിച്ചിരുന്ന ടി പി ചന്ദ്രശേഖരനേക്കാൻ ശക്തനായിരിക്കും കൊല്ലപ്പെട്ട ടി പിയെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമ തന്നെയാണ്. ഇത് ശരിയാണെന്ന് തെളിയിച്ചത് സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയെന്ന് കരുതപ്പെട്ട വടകര ലോക്സഭാ മണ്ഡലം ടിപിയുടെ കൊലപാതകത്തിന് ശേഷം രണ്ട് തവണയാണ് സിപിഎമ്മിന്റെ കൈയിൽ നിന്നും പോയത്. ഇപ്പോഴും രാഷ്ട്രീയമായി സിപിഎമ്മിനെ പിന്നോട്ടടിച്ചത് ഈ രാഷ്ട്രീയ കൊലപാതകമാണ്. എന്നാൽ, ടിപി യുടെ കൊലപാതകത്തിന് ശേഷവും കൊലക്കത്തി താഴെ വെക്കാൻ സിപിഎം തയ്യാറായിട്ടില്ല. ശരത്ലാൽ, കൃപേഷ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും രാഷ്ട്രീയ വൈരം തീർക്കാൻ വെട്ടിക്കൊന്നു. ഇതിലും പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകരായിരുന്നു. പ്രതികളെ രക്ഷിച്ചെടുക്കാൻ ഖജനാവിൽ നിന്നും കോടികൾ പൊടിച്ചു വക്കീലന്മാരെയും എത്തിച്ചു. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നു. ഈ സംഭവങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നു സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന കാലത്താണ് ടിപിയുടെ എട്ടാം ചരമവാർഷികം ആചരിക്കുന്നത്.
2012 മെയ് നാലിന് രാത്രി ഒഞ്ചിയത്ത് വച്ചാണ് ടി പി ചന്ദ്രശേഖരൻ ആക്രമി സംഘത്തിന്റെ വെട്ടേറ്റ് മരിക്കുന്നത്. സി പി എം നേതൃത്വം പ്രതിക്കൂട്ടിലായ സംഭവത്തിൽ അക്രമികളായ കൊടി സുനി, കിർമാണി മനോജ് ഉൾപ്പെടെയുള്ളവർ സിപിഎം പ്രതികൾ ജയിലിലാണ്. ടി പി യുടെ ഒഞ്ചിയത്തെ രക്തസാക്ഷി മണ്ഡപത്തിൽ ആർ എം പി നേതാക്കൾ പുഷ്പാർച്ചന നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംകൂടുന്ന വിധത്തിലുള്ള പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.
സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.പി ചന്ദ്രശേഖരൻ പാർട്ടിയിൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്നാരോപിച്ചാണ് 2009-ൽ ഒഞ്ചിയത്ത് റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എംപി)എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകുന്നത്. സംഘടനയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ടി.പി ചന്ദ്രശേഖരൻ.സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർ.എംപി പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് 2012 മെയ് 4നു ടി.പി കൊല്ലപ്പെടുന്നത്.
സംഭവദിവസം രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് സംശയിക്കുന്നതായി കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടിയും ആരോപിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്റെ വധം കേരളീയ രാഷ്ട്രീയ സാമൂഹിക മാധ്യമരംഗങ്ങളിൽ വ്യാപകമായ ചർച്ചാവിഷയമായി.
പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണപിഷാരടി തയ്യാറാക്കിയ 359 പേജുള്ള വിധിന്യായത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സിപിഎം. നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു. സിപിഎം. വിമതനും ആർ.എംപി. നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുകാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേസിലെ 14-ാം പ്രതിയുമായ പി. മോഹനനെതിരെ സ്വീകാരയോഗ്യമായ തെളിവുകൾ ഇല്ലാത്തതുകൊണ്ടാണ് കുറ്റമുക്തനാക്കിയതെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ പി മോഹനൻ ഇപ്പോൾ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. ടിപിയുടെ ചരമവാർഷികം സോഷ്യൽ മീഡിയയും ഓർമ്മപ്പെടുത്തുന്നുണ്. പ്രമുഖ കാർ ബ്രാൻഡായ ഇന്നോവ സോഷ്യൽ മീഡിയയിൽ ഒരു മെമ്മായി മാറി. സിപിഎമ്മിനെ വിമർശിക്കുന്നവരെ കാത്ത് ഇന്നോവ എത്തും എന്ന് ഭയപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ കളിയാക്കൽ രൂപത്തിൽചെയ്യുന്നത്.
ഗുണ്ടകൾക്ക് സഞ്ചരിക്കാൻ ഇന്നോവ ഒരുക്കി നൽകിയതു കൊണ്ടാണ് ഇന്നോവാ ബ്രാൻഡിന് തന്നെ ചീത്തപ്പേരായി. ഈ ഇന്നോവയിൽ ടിപിയെ കൊലപ്പെടുത്തിയത് മറ്റുള്ളവരാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മാഷാ അള്ളാ സ്റ്റിക്കറും പതിച്ചിരുന്നു. ഇത് സിപിഎം രാഷ്ട്രീയശൈലിയുടെ കുരുട്ടുബുദ്ധിയുടെ ഇമേജായി മാറിയിരുന്നു. കൊന്ന ശേഷം ഉത്തരവാദിത്തം മറ്റുള്ളവരിൽ കെട്ടിവെക്കാൻ വേണ്ടിയായിരുന്നു ഈ ശ്രമം. അതേസമയം കൊലയാളികൾക്ക് ഇപ്പോഴും രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സിപിഎം തന്നെയാണ്. ഇവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുകയാണ് സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ.
കാലങ്ങൾക്ക് ശേഷം നിയമസഭയിൽ ടിപിയുടെ കൊലയാളികൾ സിപിഎമ്മുകാരാനാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു സമ്മതിക്കുന്ന കാഴ്ച്ചയും കേരളം കണ്ടു. കിർമാണി മനോജിന്റെയും ഷാഫിയുടെയും കല്യാണവും പാർട്ടി തന്നെ നടത്തിക്കൊടുത്തു. എന്തായാലും കേരള സമൂഹം ഇപ്പോഴും ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ്. ടിപി കേസിന് എട്ടു പതിറ്റാണ് തികയുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതിയത് ചുവടേ ചേർക്കുന്നു:
ഇന്നോവയ്ക്കു സ്തുതിയായിരിക്കട്ടെ!
ആ കൂലം കുത്തിയെ തേടി ഇന്നോവ വന്ന് കറങ്ങിപ്പോയതിന്റെ എട്ടാം വാർഷിക ദിനമാണിന്ന്. കുലം കുത്തിയെ കാലപുരിക്ക് വിടാൻ സകല ഏർപ്പാടും ചെയ്ത മഹത്തായ പ്രസ്ഥാനം അക്കാലത്ത് പറഞ്ഞത് അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്നത് പാർട്ടിയുടെ നയമല്ലെന്ന് .- എത്ര നല്ല പാർട്ടി. - ഈ കൊലപാതകവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല - കുലം കുത്തിയുടെ കൊലയുമായി പരിശുദ്ധന്മാരെ വെറുതെ തെറ്റിദ്ധരിച്ചവർ മാപ്പു പറയണം -
ഇന്നോവ വന്നു തിരിഞ്ഞു പോയ കാലത്ത് പരിശുദ്ധ പ്രസ്ഥാനത്തിന്റെ തമ്പുരാക്കന്മാരുടെ കേന്ദ്രത്തിൽ നിന്ന് താഴെ പറയും പ്രകാരമിറക്കിയ തിരുവചനങ്ങൾ വായിച്ച് തൃപ്തരാകുവിൻ
' ഈ പശ്ചാത്തലത്തിലാണ് സിപിഎംനെതിരായ ഗൂഢാലോചന അരങ്ങേറുന്നത്. ടി.പി ചന്ദ്രശേഖരന്റെ അതിനിഷ്ഠൂരമായ കൊല, ഈ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിച്ചാൽ തെറ്റില്ല. കൊല നടന്ന ഉടൻ മന്ത്രിമാരും കോൺഗ്രസ് നേതാക്കന്മാരും സിപിഎംനെ പ്രതിസ്ഥാനത്ത് നിർത്താൻ വ്യഗ്രത കാട്ടിയത് ഈ സംശയം വർദ്ധിപ്പിക്കുന്നു.
അതിദാരുണമായ ഈ വധം നീചവും നികൃഷ്ടവും ദുഃഖകരവുമാണ്. ഈ കൊലപാതകത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിക്കുകയും പാർട്ടിയുടെ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. കൊലപാതകികളെ കണ്ടുപിടിക്കുന്നതിന് ജാഗ്രതയ്യാർന്ന അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പാർട്ടി ശത്രുക്കൾ പ്രചരിപ്പിക്കുന്നതുപോലെ ഈ കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും പാർട്ടി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. കൊലയാളികളെയും അവരെ കൊലയ്ക്ക് പ്രേരിപ്പിച്ചവരെയും എത്രയും വേഗം കണ്ടുപിടിച്ച് നീതിന്യായ സംവിധാനത്തിനു മുന്നിൽ ഹാജരാക്കി അർഹിക്കുന്ന ശിക്ഷ ലഭ്യമാക്കുവാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കേണ്ടതുണ്ട്.
അഭിപ്രായവ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്മ ചെയ്യൽ പാർട്ടിയുടെ നയമല്ല. രാഷ്ട്രീയ കാരണങ്ങളാലോ, സംഘടനാപരമായ കാരണങ്ങളാലോ, പാർട്ടി വിട്ടുപോയ ഒരാളെപ്പോലും കൊലപ്പെടുത്താൻ പാർട്ടി തുനിഞ്ഞിട്ടില്ല. ഈ സത്യങ്ങളെയെല്ലാം മൂടിവച്ചാണ് പാർട്ടിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് '
കുലം കുത്തിയെ ഭിത്തിയിലെ പടമാക്കിയതിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞവർ , കൃത്യം ആറ് കൊല്ലം കഴിഞ്ഞപ്പോൾ- ദാ ഇങ്ങനേം പറഞ്ഞിട്ടുണ്ട്. - ഇന്നോവയിലെ യാത്രക്കാർ എല്ലാം ഞങ്ങടെ പ്രസ്ഥാനത്തിലെ തീർത്ഥാടകരും ത്യാഗികളുമായിരുന്നു....
എത്ര നല്ല പ്രസ്ഥാനം ! എന്തൊരു കരുതൽ ...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്