77 ബാറുകൾ ഞായറാഴ്ച മുതൽ മദ്യം വിളമ്പിത്തുടങ്ങും; സുപ്രീംകോടതി വിധിയും സർക്കാരിന്റെ കർശന നയവും കൂടുതൽ ബാറുകൾ തുറക്കുന്നതിന് തടയിടും; കൂടുതൽ അപേക്ഷ എത്തിയാലും പൂട്ടിയതിന്റെ പകുതിപോലും തുറക്കില്ലെന്ന് ഉറപ്പിച്ച് സർക്കാർ; 21 ബാറുമായി എറണാകുളം മുന്നിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യ വിൽപനയ്ക്ക് ഇതുവരെ അനുമതി ലഭിച്ച 77 ബാറുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഏറ്റവും കൂടുതൽ ബാറുകൾ തുറക്കുന്നത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. ഇതുവരെ 81 അപേക്ഷകളാണ് വിവിധ ജില്ലകളിൽ ബാർ ലൈസൻസിനായി എക്സൈസ് വകുപ്പിന് ലഭിച്ചത്. ത്രീസ്റ്റാർ, ഫോർസ്റ്റാർ നിലവാരം ഉറപ്പുവരുത്തിയാണ് അപേക്ഷകൾ പരിഗണിച്ച് ബാറുകൾ തുറക്കാൻ അനുമതി നൽകുന്നത്. ഇന്ന് ഡ്രൈ ഡേ ആയതിനാൽ ഞായറാഴ്ച മുതൽ ബാറുകളിൽ മദ്യവിൽപന തുടങ്ങും.
അതേസമയം, കുടുതൽ ബാറുകൾ തുറക്കുന്നതിനായി നിർമ്മാണ പ്രവൃത്തികൾ ഉൾപ്പെടെ നടത്തി നിലവാരം മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. ദേശീയ, സംസ്ഥാന പാതകളിൽ നിന്നുള്ള ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതി നിബന്ധന പ്രകാരവും പ്രവർത്തിക്കാൻ കഴിയാത്ത ബാറുകളുണ്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ നിഷ്കർഷകൾ ഉറപ്പുവരുത്തി കൂടുതൽ അപേക്ഷകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് അധികൃതർ.
ഇതിനകം എറണാകുളത്ത് 21ഉം തിരുവനന്തപുരത്ത് പതിമൂന്നും ത്രീ സ്റ്റാർ ബാറുകൾക്ക് പ്രവർത്തന അനുമതി ലഭിച്ചിട്ടുണ്ട്. കണ്ണൂരിൽ എട്ടും തൃശൂരിൽ ഒമ്പതും കോട്ടയത്തും ഏഴും പാലക്കാട്ട് ആറും ബാറുകൾ നാളെ തുറക്കും. ഇതുവരെ അനുമതി നൽകാത്ത അപേക്ഷകളിൽ പരിശോധന തുടരുകയാണ്.
ഇടുക്കി ഒന്ന് , ആലപ്പുഴയും വയനാട്ടിലും രണ്ട്, കൊല്ലത്ത് മൂന്ന്, മലപ്പുറവും കോഴിക്കോട്ടും നാലുവീതം, എന്നിങ്ങനെയാണ് പ്രവർത്തനാനുമതി ലഭിച്ച മറ്റു ജില്ലകളിലെ ബാറുകളുടെ എണ്ണം. സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ കള്ളും ബാറുകളിൽ ലഭ്യമാകുമെന്നാണ് സൂചനകൾ.
സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 753 ബാറുകളിൽ നിലവാരമില്ലാത്ത 418 ബാറുകൾക്ക് 2014 ഏപ്രിൽ 13ന് യുഡിഎഫ് സർക്കാർ പ്രവർത്തനാനുമതി നിഷേധിച്ചതോടെയാണ് ബാറുകളിൽ മദ്യവിൽപന ആശങ്കയിലായത്. 2014 ഓഗസ്റ്റ് 21നു ചേർന്ന യുഡിഎഫ് യോഗം പഞ്ചനക്ഷത്രം ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാൻ തീരുമാനിച്ചു. ഇതോടെ 730 ബാറുകൾ ഇല്ലാതായി.
എൽഡിഫ് സർക്കാർ അധികാരത്തിൽ വന്നാൽ യുഡിഎഫിന്റെ മദ്യനയം പൊളിച്ചെഴുതുമെന്നും മദ്യനിരോധനമല്ല, മറിച്ച് മദ്യവർജനമാണ് നയമെന്നും ആണ് പ്രഖ്യാപിച്ചത്. പിണറായി സർക്കാർ അധികാരത്തിലെത്തി ഒരു വർഷം പിന്നിട്ട ശേഷമാണ് പുതിയ മദ്യനയത്തിന് രൂപം നൽകുന്നതും സംസ്ഥാനത്തിന്റെ ടൂറിസം താൽപര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ത്രീസ്റ്റാർ മുതലുള്ള ബാറുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതും.
പുതിയ നയത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും നേരത്തേ ഉണ്ടായിരുന്നത്രയും ബാറുകൾ സംസ്ഥാനത്ത് തുറക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സുപ്രീംകോടതി വിധിയും ത്രീ സ്റ്റാറിന് മുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നവയ്ക്കേ അനുമതി നൽകൂ എന്ന സർക്കാർ നയവും കർശനമാകുമ്പോൾ മുമ്പുണ്ടായിരുന്നതിന്റെ പകുതിയിൽ താഴെപ്പോലും ബാറുകൾ സംസ്ഥാനത്ത് ഉണ്ടാവില്ല. ഇതിനാൽ തന്നെ ഇപ്പോൾ പ്രതിപക്ഷ കക്ഷികളും മദ്യവിരുദ്ധ സംഘടനകളും മറ്റും പ്രതിഷേധം ഉയർത്തുന്നുണ്ടെങ്കിലും അതിനെ ബാറുകളുടെ എണ്ണം ചൂണ്ടിക്കാട്ടി ചെറുക്കാമെന്ന നിലപാടിലാണ് സർക്കാർ.
2016 ഏപ്രിൽ ഒന്നിന് 29 ബാർഹോട്ടലും 814 ബീയർ-വൈൻ പാർലറും 270 ബവ്റിജസ് ഔട്ട്ലറ്റുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാല വേണ്ടെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പാതകളുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിച്ചിരുന്ന 137 റീട്ടെയിൽ ഔട്ട്ലറ്റുകളും 8 ബാർഹോട്ടലുകളും 18 ക്ലബ്ബുകളും 9 മിലിട്ടറി കാന്റീനുകളും 532 ബീയർ-വൈൻ പാർലറുകളും ഒരു ബീയർ റീട്ടെയിൽ ഔട്ട്ലറ്റും 1092 കള്ളുഷാപ്പുകളും അടച്ചുപൂട്ടി.
പുതിയ മദ്യനയം അനുസരിച്ച് പൂട്ടിയ പല ബാറുകളും നിലവാരം മെച്ചപ്പെടുത്തി തുറക്കാനുള്ള നീക്കം സജീവമാണ്. കോടതി വിധിപ്രകാരം അടച്ചുപൂട്ടിയവ ഒഴികെ മറ്റു കേന്ദ്രങ്ങളിൽ നിർമ്മാണങ്ങളും നിലവാരം മെച്ചപ്പെടുത്തലും ജീവനക്കാർക്കുള്ള പരിശീലനവും എല്ലാം നടക്കുന്നു.
2014 മാർച്ച് 31ന് പ്രവർത്തിച്ചിരുന്ന, അബ്കാരിനയം കാരണം ബാർപദവി നഷ്ടപ്പെട്ട, ഇപ്പോൾ മൂന്ന്, നാല്, അഞ്ച് നക്ഷത്രപദവിയുള്ളവർക്കാണു ലൈസൻസിന് അപേക്ഷിക്കാൻ കഴിയുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചും, എക്സൈസ് നിയമങ്ങൾ ലംഘിക്കാതെയും പ്രവർത്തിക്കുമെന്നു പരിശോധനയിൽ ബോധ്യമായാൽ ലൈസൻസ് അനുവദിക്കും. 28 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. കൗണ്ടറുകൾ കൂടുതൽ വേണമെങ്കിൽ ഫീസ് 30.5 ലക്ഷംവരെ ഉയരാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍