Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്; രോഗമുക്തി നേടിയത് 90 പേരും; ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്ന് വന്നവർ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നത് 19 പേരും; സമ്പർക്കം മൂലം മൂന്ന് പേർക്കും രോഗം ബാധിച്ചു; സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് 20 പേർ മരണമടഞ്ഞു; വിദേശ രാജ്യങ്ങളിൽ 277 കേരളീയർ രോഗം ബാധിച്ച് മരിച്ചു; സ്ഥിതിഗതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി; യാത്രാ വിലക്ക് നീങ്ങിയ ശേഷം രോഗികളുടെ എണ്ണം കൂടിയെന്ന് പിണറായി

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്; രോഗമുക്തി നേടിയത് 90 പേരും; ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്ന് വന്നവർ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നത് 19 പേരും; സമ്പർക്കം മൂലം മൂന്ന് പേർക്കും രോഗം ബാധിച്ചു; സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് 20 പേർ മരണമടഞ്ഞു; വിദേശ രാജ്യങ്ങളിൽ 277 കേരളീയർ രോഗം ബാധിച്ച് മരിച്ചു; സ്ഥിതിഗതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി; യാത്രാ വിലക്ക് നീങ്ങിയ ശേഷം രോഗികളുടെ എണ്ണം കൂടിയെന്ന് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് പോസിറ്റീവ് കേസുകളേക്കാൾ ഏറെ നെഗറ്റീവായ ദിനം. ഇന്ന് 75 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയിത് 90 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വീരമൃത്യു മരിച്ച സൈനികർക്ക് ആദരമർപ്പിച്ചായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് 20 പേർ മരണമടഞ്ഞു. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 കേരളീയർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്തിനകത്ത് വിവിധ നഗരങ്ങളിലായി കേരളീയർ കോവിഡ് ബാധിച്ച് മരണമടയുന്ന വാർത്ത കേൾക്കുന്നു. ഇന്നും ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ഇതെല്ലാം നൽകുന്ന സൂചന നാം നേരിടുന്ന അവസ്ഥ ഗുരുതരമാണെന്നാണ്. അതുപോലെ ഈ രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 19 പേരാണ്. സമ്പർക്കം മൂലം 3 പേർക്കാണ് രോഗം വന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 8, ഡൽഹി 5, തമിഴ്‌നാട് 4, ആന്ധ്ര, ഗുജറാത്ത് 1 വീതം. നെഗറ്റീവായത് തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 14, മലപ്പുറം 11, കാസർകോട് 9, തൃശ്ശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം. 5877 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

ബുധനാഴ്ച 203 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 1531 പേർ ചികിത്സയിലുണ്ട്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1989 പേർ ആശുപത്രികളിലാണ്. ഇതുവരെ 1,22,466 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

കോവിഡ് സ്ഥിതി ഗുരുതരമാണെന്നും കൂടുതൽ പേരിലേക്കു രോഗം പടരുന്നത് ഒഴിവാക്കാൻ നടപടി ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് സംസ്ഥാനം പ്രവേശിച്ചു. പുറമെ നിന്നുവന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്‌ക് ശീലമാക്കൽ, സമ്പർക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കൽ, റിവേഴ്‌സ് ക്വാറന്റീൻ എന്നിവ നല്ല രീതിയിൽ നടപ്പാക്കി. ഇതു തുടർന്നും ചെയ്തു കഴിഞ്ഞാൽ രോഗബാധ തടഞ്ഞു നിർത്താം. നിയന്ത്രണങ്ങൾ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ഇതരരോഗികളുടെ ചികിത്സ സർക്കാരാശുപത്രികളിൽ തുടങ്ങി. സ്വകാര്യാശുപത്രികളിലും ഇത് തുടങ്ങുന്നു. കൊവിഡിന്റെ സാമൂഹ്യവ്യാപനം അറിയാനുള്ള ആന്റിബോഡി ടെസ്റ്റും പുരോഗമിക്കുകയാണ്. സ്വകാര്യ ലാബുകളിലെ ആർടിപിസിആർ ടെസ്റ്റ് ചെലവ് മറ്റ് ചില സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും സർക്കാർ നിശ്ചയിച്ച് നിയന്ത്രിക്കണമെന്ന് വിദഗ്ധസമിതി നൽകിയിട്ടുണ്ട്. ഇതിൽ തീരുമാനം ഉടൻ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐസിഎംആർ അംഗീകരമുള്ള 30 മിനിറ്റിനകം ഫലം വരുന്ന ദ്രുതപരിശോധനാകിറ്റുകൾ കേരളത്തിലും ഉപയോഗിക്കണം എന്ന ശുപാർശയും പരിഗണിക്കും. യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ കേരളത്തിൽ കോവിഡ് പൊസീറ്റീവ് എണ്ണം ഗണ്യമായി കൂടി. മെയ് 8-ന് ശേഷമുള്ള കണക്കുകൾ ഇത് സൂചിപ്പിക്കുന്നു. മെയ് 8-ന് 16 പുതിയ രോഗികൾ മാത്രമായിരുന്നു. ഇന്ന് അത് 2697 ആയി. മെയ് 8-വരെ 503 രോഗികളേ ഉണ്ടായിരുന്നുള്ളൂ- അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതിൽ മാറ്റമില്ല. സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തിൽ മുൻകരുതലില്ലെങ്കിൽ രോഗവ്യാപനത്തോത് കൈവിട്ട് പോകും. ഈ ജാഗ്രതയുടെയും മുൻകരുതലിന്റെയും ഭാഗമായാണ് അവർ പുറപ്പെടുന്നിടത്ത് കോവിഡ് പരിശോധന വേണമെന്ന് സർക്കാർ പറഞ്ഞത്- മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP