അമേരിക്കയിൽ നിന്നും വാങ്ങിയ മോസ്റ്റ് മോഡേൺ എം 777 എടു ഹൊവിസ്റ്റർ പീരങ്കി.. ടി 90 യുദ്ധടാങ്ക്.. ആണവായുധ ശേഷിയുള്ള പ്രാദേശിക നിർമ്മിത മിസൈലുകൾ..; സംസ്ഥാനങ്ങളുടെയും കേന്ദ്ര സ്ഥാപനങ്ങളുടെയും ഭംഗീയാർന്ന 22 നിശ്ചലദൃശ്യങ്ങൾ; ആട്ടവും പാട്ടുമായി കലാകാരന്മാരും അഭ്യാസങ്ങളുമായി സൈനികരും: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ കരുത്തും ഒരുമയിൽ ചാലിച്ച വർണഭംഗിയും ഒരുപോലെ ലോകത്തിന് മുമ്പിൽ കാട്ടിക്കൊടുത്ത ആ സുന്ദര നിമിഷങ്ങൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ലോകത്തിന് മുമ്പിൽ ഇന്ത്യൻ സൈനിക ശക്തിയുടെ കരുത്തു വിളിച്ചോതുന്നതാിയരുന്നു ഇന്നലെ ഡൽഹിയിൽ നടന്ന എഴുപതാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. ലോക രാജ്യങ്ങളിൽ അസൂയ ഉണ്ടാക്കും വിധം രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതുന്നതായിരുന്നു പരേഡ്. അത്യാധുനിക മിസൈലുകളും ആണവ പോർമുന വഹിക്കുന്ന മിസൈലുകളും ഒരു വശത്ത് അണിനിരന്നപ്പോൾ ഇന്ത്യയുടെ കർമ്മഭടന്മാരായ ധീരസൈനികർ ആഭ്യാസപ്രകടനങ്ങളുമായും രംഗത്തെത്തി. ഇതോടൊപ്പം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം അണിനിരന്നുള്ള നിശ്ചലദൃശ്യങ്ങളും കലാപ്രകടനങ്ങളും അരങ്ങേറി. ഇന്ത്യൻ സാംസ്സ്കാരിക വൈവിധ്യം വീക്ഷിക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസയാണ് മുഖ്യാതിഥിയായി ഉണ്ടായത്.
വിവിധ സേനാവിഭാങ്ങളുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു പരേഡ്. പരേഡിൽ വ്യോമസേനയെ നയിച്ച നാല് പേരിൽ ഒരാൾ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനായിരുന്നു. ഇന്ത്യയുടെ സുപ്രധാന ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ വാങ്ങിയ എം 777 എടു ഹൊവിസ്റ്റർ പീരങ്കിയടക്കം ഇതിലുണ്ടായിരുന്നു. ആണവായുധ മിസൈലുകളു ടി 90 യുദ്ധടാങ്കുകളും അത്യാധുനിക യുദ്ധവിമാനങ്ങളുടെ പരേഡും ഉണ്ടായിരുന്നു.
90 മിനിറ്റ് പരേഡിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാണ് അണിനിരന്നത്. സിക്കിമിന്റെ നിശ്ചല ദൃശ്യമാണ് ആദ്യമെത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ടുള്ള നിശ്ചല ദൃശ്യങ്ങൾ മാത്രമെ പാടുള്ളുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
നവോത്ഥാനം പ്രമേയമായിക്കിയുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരേഡിൽ ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. അസം റൈഫിൾസിന്റെ വനിതാ ബറ്റാലിയൻ ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു. ഇതിന് മുമ്പായി ലാൻസ് നായിക് നസീർ അഹമ്മദ് വാനിയുടെ കുടുംബത്തിന് അശോക ചക്ര പുരസ്കാരം രാഷ്ട്രപതി കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, പ്രതിരോധ മന്ത്രി നിർമലാ സീതാരാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അമർ ജവാൻ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരമർപ്പിച്ചു.
കേരളത്തിലു വിപുലമായ ആഘോഷങ്ങൾ
സംസ്ഥാനത്തും പതിവ്പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷം നടന്നു. തലസ്ഥാനത്ത് ഗവർണർ പി.സദാശിവം പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ പരേഡിൽ ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി. റിപ്പബ്ലിക് ദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ചു ഗവർണർ പി.സദാശിവം രംഗത്തെത്തിയതും ശ്രദ്ധേയമാണ്. മോദിയുടെ ഭരണം സാമ്പത്തിക പുരോഗതിയുണ്ടാക്കി. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ ഗുണം ചെയ്തു. മുഖ്യമന്ത്രി അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധചെലുത്തിയെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനസന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിന്റെ പുനർനിർമ്മിതി അടിയന്തരപ്രധാന്യം അർഹിക്കുന്നതായി ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. പ്രളയ പുനർനിർമ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം. അനാവശ്യ വിവാദം ഒഴിവാക്കണം. സങ്കുചിത രാഷ്ട്രീയ ചിന്ത തടസ്സമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കു തുടക്കമായത്. പ്രളയരക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ഗവർണർ പ്രശംസിച്ചു. പരേഡിൽ ഗവർണറും മുഖ്യമന്ത്രിയും അഭിവാദ്യം സ്വീകരിച്ചു.
ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിച്ചു. കൊല്ലത്ത് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പത്തനംതിട്ടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ മന്ത്രി ജി.സുധാകരനും കോട്ടയത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും പതാക ഉയർത്തി.
ഇടുക്കി ചെറുതോണിയിൽ മന്ത്രി എം.എം.മണി സല്യൂട്ട് സ്വീകരിച്ചു. ജില്ലായുടെ നാൽപ്പത്തിയേഴാമത് ജന്മദിനംകൂടിയാണിന്ന്. കൊച്ചിയിൽ മന്ത്രി എ.സി.മൊയ്തീൻ അഭിവാദ്യം സ്വീകരിച്ചു. ദക്ഷിണനാവികാസ്ഥാനത്തും റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പരേഡ് നടന്നു . ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ അനിൽകുമാർ ചവ്്ല പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. തൃശൂരിൽ മന്ത്രി വി എസ്.സുനിൽകുമാറും പാലക്കാട് മന്ത്രി എ.കെ.ബാലനും അഭിവാദ്യം സ്വീകരിച്ചു. പാലക്കാട് റെയിൽവേ മൈതാനത്ത് ഡിവിഷനൽ റെയിൽവേ മാനേജർ പ്രതാപ് സിങ്് ഷാമി ദേശീയപതാക ഉയർത്തി.
മലപ്പുറം എം.എസ്പി ഗ്രൗണ്ടിലെ പരേഡിൽ മന്ത്രി കെ.ടി.ജലീൽ അഭിവാദ്യം സ്വീകരിച്ചു. കോഴിക്കോട് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിക്രം മൈതാനിയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പതാക ഉയർത്തി. ചിൽഡ്രൻസ് ഹോമിലെ കുട്ടികളും പരേഡിൽ പങ്കെടുത്തു. വയനാട് എസ്.കെ .എം. ജെ സ്കൂൾ ഗ്രൗണ്ടിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരിൽ മന്ത്രി ഇ.പി.ജയരാജനും കാസർകോട്ട് മന്ത്രി ഇ.ചന്ദ്രശേഖരനും പതാകയുയർത്തി.
ആഘോഷിച്ച് പ്രവാസി ഇന്ത്യക്കാരും
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ഇന്നലെ വിദേശ ഇന്ത്യക്കാരും ആഘോഷിച്ചു. നിരവധി പരിപാടികളോടെ വർണ്ണാഭമായാണ് ഒമാൻ, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷം അരങ്ങേറിയത്. ഇന്ത്യ - യു.എ.ഇ ബന്ധത്തിന്റെ പ്രതീകമായി അബൂദബിയിലെയും ദുബൈയിലെയും പ്രധാന കെട്ടിടങ്ങൾ രാത്രി ഇന്ത്യൻ ദേശീയപതാകയുടെ ത്രിവർണത്തിലായി. എല്ലായിടത്തും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
ഒമാനിൽ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ എട്ടരക്ക് ഇന്ത്യൻ സ്ഥാനപതി മുനു മഹാവേർ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം അദ്ദേഹം വായിച്ചു. സ്ത്രീ ശാക്തീകരണം, പ്രവാസി വോട്ട്, സ്വച്ച് ഭാരത്, ശാസ്ത്ര സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടം എന്നിങ്ങനെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് രാഷ്ട്രപതിയുടെ പ്രസംഗം. ദുബൈയിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും, ദുബൈ ഫ്രെയിമിലും ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണം നിറച്ചാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. അബൂദബി നഗരത്തിലെ ഗ്ലോബൽ മാർക്കറ്റ്, എമിറേറ്റ്സ് പാലസ്, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് എന്നിവയും രാത്രി ത്രിവർണമണിഞ്ഞു. വിവിധ സ്കൂളിലെ കുട്ടികൾ കലാപരിപാടികൾ അവതിരിപ്പിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ദേശീയ പതാകയുയർത്തി. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ ഏറെ ആകർഷണീയമായിരുന്നു. സമാധാനത്തിന്റെ പ്രതീകമായി കോൺസുൽ ജനറൽ പത്നി ഡോ. നസ്നീൻ റഹ്മാൻ 2 വെള്ളരിപ്രാവുകളെ വാനിലേക്ക് പറത്തിവിട്ടു.
സൗദിയിലെ ഇന്ത്യൻ എംബസിയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സൗദിയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും ആഘോഷം സംഘടിപ്പിച്ചിരുന്നു. അംബാസഡർ അഹമ്മദ് ജാവേദ് ദേശീയ പതാക ഉയർത്തിയതോടെയാണ് റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു ആഘോഷ പരിപാടി തുടങ്ങിയത്. ചടങ്ങിൽ രാഷ്ട്രപതിയുടെ റിപബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
സൗദിയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും എഴുപതാം റിപ്പബ്ലിക്ക് ദിനം വിപുലമായാണ് ആഘോഷിച്ചത്. ദമ്മാം ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ് പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
വിപുലമായ പരിപാടികളോട് കൂടി തന്നെയാണ് മസ്കറ്റിലെ ഇന്ത്യൻ സമൂഹവും ഭാരതത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിനം കൊണ്ടാടിയത്. മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ടേ ആയിരുന്നു മുഖ്യാതിഥി. തലസ്ഥാന നഗരിയിലുള്ള വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നും ആയിരത്തിലധികം വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങുകളിൽ പങ്കെടുത്തു.
മസ്കറ്റ് ഇന്ത്യൻ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ സ്ഥാനപതി മൂന്ന് മഹാവീർ സലൂട്ട് സ്വീകരിച്ചു. ദാർസൈത്, ഗുബ്ര , സീബ്, മ്ബെല , വാദികബീർ , മസ്കറ്റ് എന്നി ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആയിരുന്നു പങ്കെടുത്തത്. മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ ഒരുക്കിയിരുന്ന പരിപാടിയിൽ സ്ഥാനപതി ഇന്ത്യൻ ദേശിയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ഒമാന്റെ ഉൾപ്രദേശങ്ങളായ സലാല , സൂർ , സൊഹാർ ഇബ്രി എന്നിവടങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹവും റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്