Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനാറുകാരനുമായി മുങ്ങിയ 38കാരി വിവിധ ഇടങ്ങളിൽ ഒരുമിച്ച് താമസിച്ചത് ഒന്നരമാസം; വീട്ടമ്മയുടെ ഭർത്താവും വിദ്യാർത്ഥിയുടെ പിതാവും ഒരുമിച്ചിറങ്ങിയപ്പോൾ പൊക്കിയത് മുംബെയിലെ ചേരിയിലെ ഒരു കുടിലിൽ നിന്നും; പൊലീസ് പൊക്കിയതോടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മൊഴി കൊടുത്ത് തലയൂരി പയ്യൻ; മുംബെയിലെ ഒരു വീട്ടമ്മ ജയിലിലായത് ഇങ്ങനെ

പതിനാറുകാരനുമായി മുങ്ങിയ 38കാരി വിവിധ ഇടങ്ങളിൽ ഒരുമിച്ച് താമസിച്ചത് ഒന്നരമാസം; വീട്ടമ്മയുടെ ഭർത്താവും വിദ്യാർത്ഥിയുടെ പിതാവും ഒരുമിച്ചിറങ്ങിയപ്പോൾ പൊക്കിയത് മുംബെയിലെ ചേരിയിലെ ഒരു കുടിലിൽ നിന്നും; പൊലീസ് പൊക്കിയതോടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മൊഴി കൊടുത്ത് തലയൂരി പയ്യൻ; മുംബെയിലെ ഒരു വീട്ടമ്മ ജയിലിലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മൂന്നു മാസം മുമ്പ് പരിചയപ്പെട്ട 16 വയസ്സുകാരനുമായി പ്രണയത്തിലായതോടെ വീട്ടമ്മ പയ്യനുമായി ഒളിച്ചോടി താമസിച്ചത് ഒന്നര മാസത്തോളം. പതിനാറുകാരനുമൊത്ത് ഒളിച്ചോടി പോയ യുവതിക്കായി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും പൊലീസ് പിടികൂടിയത് റയിൽവെ പുറംപോക്കിലെ കുടിലിൽ നിന്നും. പൊലീസ് പിടിച്ചതോടെ തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞ് പയ്യൻ തലയൂരി. ഇതോടെ കുടുങ്ങിയത് കാമുകിയായ 38കാരി.

മുംബൈ നെഹ്റു നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിലാണ് 38 വയസ്സുകാരി പിടിയിലായത്. ജൂൺ 29-നാണ് നെഹ്റു നഗറിൽ താമസിക്കുന്ന 16-കാരനെ കാണാതായത്. ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഇതിനിടെ പ്രദേശത്ത് തന്നെ താമസിക്കുന്ന 38-കാരിയെയും കാണാതായിരുന്നു. എന്നാൽ കുട്ടിയെ കാണാതായി ഒരുമാസത്തിന് ശേഷമാണ് പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്ത്രീയുടെ ഭർത്താവും അതേദിവസം ഭാര്യയെ കാണാനില്ലെന്നും പരാതി നൽകി. ഇതോടെയാണ് രണ്ട് പരാതികളും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം തോന്നിയത്.

പൊലീസ് സംഘം നടത്തിയ പ്രാഥമികാന്വേഷണത്തിൽ ആൺകുട്ടിയും സ്ത്രീയും തമ്മിൽ കഴിഞ്ഞ മൂന്നുമാസമായി പരിചയത്തിലായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും കുർളയിലെ റെയിൽവേ ട്രാക്കിന് സമീപത്തെ കുടിലിൽനിന്ന് ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. ജൂൺ 29-ന് വീട്ടിൽനിന്നിറങ്ങിയ തന്നെ സ്ത്രീ ബാന്ദ്ര റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മൊബൈൽ ഫോണുകൾ നശിപ്പിക്കുകയും ചെയ്തെന്ന് 16-കാരൻ പൊലീസിനോട് പറഞ്ഞു. പിന്നീട് കുട്ടിയുമായി സ്ത്രീ ന്യൂഡൽഹിയിലെത്തി താമസിക്കാനിടം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെ ഇരുവരും ബറോഡയിലേക്കും അവിടെനിന്ന് നവസാരിയിലേക്കും പോയി. ഓഗസ്റ്റ് 11-ന് മുംബൈയിലേക്ക് വരുന്നത് വരെ അവിടെയായിരുന്നു താമസം.

സ്ത്രീയോടൊപ്പം കഴിഞ്ഞദിവസങ്ങളിൽ തന്നെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായി 16-കാരൻ പൊലീസിന് മൊഴി നൽകി. ഇതേതുടർന്ന് സ്ത്രീക്കെതിരെ പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. റിമാൻഡ് ചെയ്ത പ്രതിയെ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഓഗസ്റ്റ് 21 വരെ കസ്റ്റഡിയിൽവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP