സംസ്ഥാനത്ത് തുറക്കാൻ ഇതുവരെ അനുമതി കിട്ടിയത് 38 ബാറുകൾക്ക്; എക്സൈസ് ഓകെ പറഞ്ഞ തലസ്ഥാനത്തെ ചില ബാറുകളിൽ ഇപ്പോഴേ മദ്യം വിളമ്പി; ഡ്രൈഡേ കഴിഞ്ഞ് തുറക്കും മമ്പേ കൂടുതൽ ബാറുകൾക്ക് അനുമതി കിട്ടിയേക്കും; പന്ത്രണ്ടു ബാറുകൾ വീതം തിരുവനന്തപുരത്തും എറണാകുളത്തും തുറക്കും; കണ്ണൂരിൽ എട്ടും തൃശൂരിൽ ഏഴും കോട്ടയത്ത് ആറും ബാറുകൾക്ക് പച്ചക്കൊടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നവയും മുമ്പ് പൂട്ടിയവയുമായ ബാറുകളിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിളമ്പുന്നതിന് ഇതുവരെ അനുമതി ലഭിച്ചത് 38 ബാറുകൾക്ക് മാത്രം. അനുമതി ലഭിച്ചവയിൽ തിരുവനന്തപുരം ജില്ലയിലെ ചില ബാറുകൾ ഒരു ദിവസം നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയതായും റിപ്പോർട്ട്.
സംസ്ഥാനത്ത് ബാർ ലൈസൻസിനായി ഇതുവരെ അപേക്ഷിച്ചത് 61 ബാറുടമകളാണ്. ഇതിൽ 38 പേരുടെ അപേക്ഷ എക്സൈസ് അംഗീകരിച്ചതിനാൽ പുതിയ മദ്യനയം നിലവിൽ വരുന്ന ജൂലായ് ഒന്നുമുതൽ അവയ്ക്ക് പ്രവർത്തിക്കാം. എന്നാൽ ഒന്നാംതിയത് ഡ്രൈ ഡേ ആയതിനാൽ രണ്ടാംതീയതി രാവിലെ 11 മണിമുതലായിരിക്കും മദ്യവിൽപന ഈ ബാറുകളിൽ തുടങ്ങുന്നത്. മറ്റ് ബാറുടമകൾ അന്തിമപരിശോധനയും അനുമതിയും കാത്തിരിക്കുകയാണ്.
അതേസമയം നേരത്തെ അനുമതി ലഭിച്ചതിന്റെ ഉദ്ഘാടനമെന്നോണം തലസ്ഥാനത്ത് മൂന്നിടങ്ങളിൽ ബാറുകൾ തുറന്നതായും വിദേശമദ്യ വിൽപന ആരംഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്ത് പന്ത്രണ്ട് ബാറുകൾക്ക് തുറക്കാൻ അനുമതി ലഭിച്ചതായും നെയ്യാറ്റിൻകര, ആറ്റിങ്ങൽ തിരുവനന്തപുരം എന്നിവടങ്ങളിലെ ബാറുകൾ തുറന്നതായുമാണ് റിപ്പോർട്ട്.
ഇതിനകം എറണാകുളത്തും തിരുവനന്തപുരത്തും പന്ത്രണ്ടു വീതവും കണ്ണൂരിൽ എട്ടും തൃശൂരിൽ ഏഴും കോട്ടയത്ത് ആറും ബാറുകൾക്ക് വിദേശമദ്യം വിളമ്പാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 23 ബാറുകളുടെ കാര്യത്തിൽ പരിശോധന തുടരുകയാണ്. ഇവ പെൻഡിങ് ആക്കി വച്ചതിനാൽ പരിശോധനകൾക്കു ശേഷം അനുമതി ലഭിച്ച ശേഷമേ ഇവ പ്രവർത്തിച്ചു തുടങ്ങൂ.
ആലപ്പുഴ ഒന്ന്, കൊല്ലം രണ്ട്, കോഴിക്കോട് മൂന്ന്, മലപ്പുറവും പാലക്കാട്ടും നാലുവീതം, വയനാട്ടിൽ രണ്ട് എന്നിങ്ങനെയാണ് പ്രവർത്തനാനുമതി ലഭിച്ച ബാറുകളുടെ എണ്ണം. സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കള്ളും ബാറുകളിൽ ലഭ്യമാകുമെന്നാണ് സൂചനകൾ.
സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 753 ബാറുകളിൽ നിലവാരമില്ലാത്ത 418 ബാറുകൾക്ക് 2014 ഏപ്രിൽ 13ന് യുഡിഎഫ് സർക്കാർ പ്രവർത്തനാനുമതി നിഷേധിച്ചതോടെയാണ് ബാറുകളിൽ മദ്യവിൽപന ആശങ്കയിലായത്. എന്നാൽ 2014 ഓഗസ്റ്റ് 21നു ചേർന്ന യുഡിഎഫ് യോഗം പഞ്ചനക്ഷത്രം ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാൻ തീരുമാനിച്ചു. ഇതോടെ 730 ബാറുകൾ ഇല്ലാതായി.
2016 ഏപ്രിൽ ഒന്നിന് 29 ബാർഹോട്ടലും 814 ബീയർ-വൈൻ പാർലറും 270 ബവ്റിജസ് ഔട്ട്ലറ്റുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാല വേണ്ടെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പാതകളുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിച്ചിരുന്ന 137 റീട്ടെയിൽ ഔട്ട്ലറ്റുകളും 8 ബാർഹോട്ടലുകളും 18 ക്ലബ്ബുകളും 9 മിലിട്ടറി കാന്റീനുകളും 532 ബീയർ-വൈൻ പാർലറുകളും ഒരു ബീയർ റീട്ടെയിൽ ഔട്ട്ലറ്റും 1092 കള്ളുഷാപ്പുകളും അടച്ചുപൂട്ടി.
നിബന്ധനകൾ കടുകട്ടി
പുതിയ മദ്യനയം അനുസരിച്ച് പൂട്ടിയ പല ബാറുകളും നിലവാരം മെച്ചപ്പെടുത്തി തുറക്കാനുള്ള നീക്കം സജീവമാണ്. കോടതി വിധിപ്രകാരം അടച്ചുപൂട്ടിയവ ഒഴികെ മറ്റു കേന്ദ്രങ്ങളിൽ നിർമ്മാണങ്ങളും നിലവാരം മെച്ചപ്പെടുത്തലും ജീവനക്കാർക്കുള്ള പരിശീലനവും എല്ലാം നടക്കുന്നു. 2014 മാർച്ച് 31ന് പ്രവർത്തിച്ചിരുന്ന, അബ്കാരിനയം കാരണം ബാർപദവി നഷ്ടപ്പെട്ട, ഇപ്പോൾ മൂന്ന്, നാല്, അഞ്ച് നക്ഷത്രപദവിയുള്ളവർക്കാണു ലൈസൻസിന് അപേക്ഷിക്കാൻ കഴിയുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചും, എക്സൈസ് നിയമങ്ങൾ ലംഘിക്കാതെയും പ്രവർത്തിക്കുമെന്നു പരിശോധനയിൽ ബോധ്യമായാൽ ലൈസൻസ് അനുവദിക്കും. 28 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. കൗണ്ടറുകൾ കൂടുതൽ വേണമെങ്കിൽ ഫീസ് 30.5 ലക്ഷംവരെ ഉയരാം.
ലൈസൻസിന് ഓൺലൈൻവഴി അപേക്ഷിക്കാം. അപേക്ഷകർക്ക് നക്ഷത്ര പദവി ഉണ്ടോയെന്ന് എക്സൈസ് ആദ്യം പരിശോധിക്കും. പദവിയുടെ കാലാവധി കഴിഞ്ഞെങ്കിൽ കേന്ദ്ര ടൂറിസം വകുപ്പിൽനിന്ന് പദവി നേടിയതിന്റെ രേഖകൾ വീണ്ടും ഹാജരാക്കണം. 2014 മാർച്ച് 31ന് രണ്ടു നക്ഷത്ര പദവിയുണ്ടായിരുന്ന, മൂന്ന് നക്ഷത്രപദവിയിലേക്ക് സൗകര്യങ്ങൾ ഉയർത്തിയ ബാറുകൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പുതുതായി ബാർലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കാൻ കഴിയില്ല. ബന്ധപ്പെട്ട എക്സൈസ് ഓഫീസിൽ ആവശ്യമായ രേഖകൾ ഹാജരാക്കണം.
എക്സൈസിന് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട സർക്കിൾ ഓഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി ബാറിലെ സൗകര്യങ്ങൾ പരിശോധിക്കും. സുപ്രീംകോടതി പറഞ്ഞിരിക്കുന്ന ദൂരപരിധി പാലിച്ചിട്ടുണ്ടോ, നക്ഷത്രപദവി അനുസരിച്ചുള്ള സംവിധാനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചശേഷം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് റിപ്പോർട്ടു നൽകും. ഇതിനുശേഷമാണ് ലൈസൻസ് നൽകുന്നത്.
തുറക്കാൻ ഒരുങ്ങുന്നത് 52 ഫോർസ്റ്റാറും 68 ത്രീ സ്റ്റാറും
ഇതിനിടെ സംസ്ഥാനത്താകെ 52 ഫോർ സ്റ്റാർ ഹോട്ടലിലും 68 ത്രീ സ്റ്റാർ പദവിയുമുള്ള ഹോട്ടലുകളിലുമാണ് പുതുതായി ബാർ തുറക്കുകയെന്ന റിപ്പോർട്ടുമുണ്ട്. ഇവിടെയെല്ലാം അവസാനഘട്ട മിനുക്കുപണികളും സർക്കാർ നിഷ്കർഷിക്കുന്ന രീതിയിലുള്ള മാറ്റങ്ങളും വരുത്തുന്ന തിരിക്കുകളിലാണ്. ഈ ഹോട്ടലുകളിൽ വിദേശ മദ്യത്തിനൊപ്പം കള്ളും കിട്ടും. ജൂലൈ ഒന്നിനാണ് നയം പ്രാബല്യത്തിൽ വരുന്നതെങ്കിലും , അന്ന് അവധിയായതിനാൽ രണ്ടിനേ ബാറുകൾ തുറക്കുകയുള്ളു
പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്ന ജൂലൈ രണ്ടിനുതന്നെ തുറക്കാനുള്ള അവസാനവട്ട മിനുക്കുപണികളിലാണ് അനുമതി കിട്ടിയ ബാറുകൾ. ത്രീ സ്റ്റാർ മുതൽ മുകളിലേക്കു നക്ഷത്രപദവിയുള്ള എല്ലാ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ 23 പഞ്ച നക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ 143 ഹോട്ടലുകളിലാണ് ബാർ ഉണ്ടാകും. എന്നാൽ ഇവയിൽ പലതിന്റേയും കാര്യത്തിൽ അന്തിമ തീരുമാനം നാളെയോടെയെ ഉണ്ടാവൂ.
ബാറുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരും. നിലവിൽ രാവിലെ 9.30 മുതൽ രാത്രി 10 വരെയെന്നത് രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി.എന്നാൽ വിനോദ സഞ്ചാര മേഖലയിൽ രാവിലെ 10 മുതൽ 11 വരെ ആയിരിക്കും പ്രവൃത്തി സമയം. വിമാനത്താവളങ്ങളിലെ അന്തരാഷ്ട്ര ലോഞ്ചുകൾക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാകും.എഫ്.എൽ 3,എഫ്.എൽ 2ലൈസൻസുള്ള റസ്റ്ററന്റുകളിൽ ആവശ്യമുള്ള സാഹചര്യത്തിൽ വിരുന്നു സൽക്കാരം നടക്കുന്നിടത്ത് മദ്യം വിളമ്പാൻ അനുമതിയുണ്ട്.
ഇതിനായി പ്രത്യേക ഫീസും ഈടാക്കും. സംസ്ഥാനത്ത് 500 മീറ്ററിന്റെ പരിധിയിൽപ്പെടുന്ന ബിയർ വൈൻ പാർലറുകൾക്ക് അതേ താലൂക്കിൽ സ്ഥലം കിട്ടുന്ന മുറയ്ക്ക് അനുമതി നൽകും. നിലവിലുണ്ടായിരുന്ന 815 ബിയർ വൈൻ പാർലറുകളിൽ 341 എണ്ണം ദൂരപരിധിയുടെ പേരിൽ പൂട്ടിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍