18 കൊല്ലം മുൻപ് കായംകുളത്ത് പിറന്ന ആ നാല് കുഞ്ഞുങ്ങൾ ഇപ്പോൾ ബ്രിട്ടനിലെ മാധ്യമങ്ങളിൽ തലക്കെട്ടായി; ഒറ്റ പ്രസവത്തിൽ നാല് മക്കൾക്ക് ജന്മം നൽകി കേരളത്തിലെ വാർത്തകളിൽ നിറഞ്ഞതിൽ മൂന്ന് പേർ ഒരുമിച്ച് ഒരേ യൂണിവേഴ്സിറ്റിയിൽ നഴ്സിങിന് ചേർന്നപ്പോൾ ഇംഗ്ലീഷ് പത്രങ്ങൾക്ക് ഉഗ്രൻ വാർത്ത; ജോലി തേടി യുകെയിൽ എത്തിയ മലയാളി നഴ്സിന്റെ മക്കൾ സായിപ്പന്മാരെ അതിശയിപ്പിക്കുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: ഒരേ പ്രസവത്തിൽ പിറന്ന നാലു കൺമണികൾ വളർന്നു വലുതായപ്പോൾ മൂന്നു പേരും ജീവിതത്തിൽ അമ്മയെ പിന്തുടർന്ന് നേഴ്സുമാരാകാൻ തീരുമാനിച്ചത് ആഘോഷമാക്കുകയാണ് സഫോൾക് യൂണിവേഴ്സിറ്റിയും ബ്രിട്ടനിലെ മാധ്യമങ്ങളും . ഇപ്സ്വിച്ചിലെ വൂഡ്ബ്രിജിൽ താമസിക്കുന്ന ഷിബുവിന്റെയും ജോബിയുടെയും മക്കൾ നേഴ്സുമാരാകാൻ തീരുമാനിച്ചത് കടുത്ത നേഴ്സിങ് ക്ഷാമം നേരിടുന്ന എൻ എച് എസ , പുതുതലമുറയ്ക്ക് ആവേശമാകാൻ പ്രചാരണത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചതോടെയാണ് ഈ വാർത്ത നാടെങ്ങും പാട്ടായത് . തങ്ങളുടെ ചരിത്രത്തിൽ തന്നെ അപൂർവമായി കിട്ടിയ ഈ വിദ്യാർത്ഥികളുടെ ചരിത്രം സഫോൾക് യൂണിവേഴ്സ്റ്റിറ്റി വഴിയാണ് മാധ്യമങ്ങളും അറിഞ്ഞത് . അതിലേറെ രസകരം, കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം ഈ പെൺകുട്ടികൾ ഒരേ മനസോടെ ഇപ്സ്വിച്ചിൽ കഴിഞ്ഞിട്ടും അടുത്ത കുടുംബ സുഹൃത്തുക്കൾ അല്ലാതെ മലയാളികൾ പോലും ഇവർ നാല് പേരും ഒറ്റ പ്രസവത്തിൽ ഉണ്ടായ സഹോദരങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് സത്യം .
ജനനം മുതൽ വേര്പിരിയാതിരുന്ന സഹോദരങ്ങൾ അടുത്ത ശനിയാഴ്ച ജീവിതത്തിൽ ആദ്യമായി വേർപിരിയുന്ന സങ്കടമാണ് ഇപ്പോൾ വീട്ടിലെന്നു ഇവരുടെ 'അമ്മ ജോബി ഷിബു പറയുന്നു . സഹോദരങ്ങളിൽ മൂന്നു പേർ തിങ്കളഴ്ച മുതൽ സഫോൾക് യൂണിവേഴ്സിറ്റിയിൽ നേഴ്സിങ്ങിന് ചേരുമ്പോൾ ഇളയവൾ അനീഷ ഇ ശനിയാഴ്ച നോർവിച്ചിലേക്കു താമസം മാറ്റുകയാണ് , ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ ഫിസിയോ തെറാപ്പി കോഴ്ഴ്സിന് ചേരുവാൻ .
മറ്റുള്ളവർ നേഴ്സിങ്ങിന് ചേരാൻ തീരുമാനിച്ചപ്പോൾ തന്നെ മെഡിക്കൽ ഫീൽഡിൽ എന്തെങ്കിലും വത്യസ്തമായി ചെയ്താലോ എന്ന ചിന്തയാണ് അനീഷയെ ഫിസിയോതെറാപ്പിയിൽ എത്തിച്ചത് . എന്തായാലും മക്കൾ നാലുപേരും മെഡിക്കൽ ഫീൽഡിൽ തന്നെ എത്തിയല്ലോ എന്ന സന്തോഷവും മാതാപിതാക്കൾ പങ്കിടുന്നു . ആന്ജെൽ , അനീറ്റ , അലീന , അനീഷ എന്നീ നാലു സഹോദരങ്ങളിൽ മൂന്നു പേർക്കും നേഴ്സിംഗിൽ അമ്മയുടെ കാലടി പിന്തുടരാൻ ഉള്ള മോഹമാണ് ഇവരെ വീടിനു അടുത്തുള്ള സഫോൾക് യൂണിവേഴ്സിറ്റിയിൽ എത്തിച്ചത് .
ജനനം മുതൽ ഇവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാധ്യമങ്ങളുടെ കണ്ണ് ഉണ്ടായി എന്നതാണ് അതിലേറെ രസകരം . പതിനെട്ടു വര്‍ഷം മുൻപ് കേരളത്തിൽ അപൂർവമായി പിറന്ന ടെട്രാ ട്രിപ്ളേറ്റ് സഹോദരങ്ങൾ ആദ്യമായി സ്കൂളിൽ പോയതും മറ്റും മാധ്യമ വാർത്തയിൽ നിറഞ്ഞിരുന്നു . ആറു വയസിൽ രണ്ടാം ക്ളാസിൽ ചേരുന്നതിനാണ് നാല് പേരും യുകെയിൽ മാതാപിതാക്കളോടൊപ്പം കൂടിയത് . കായംകുളം ചങ്ങാകുളങ്ങര ആശുപത്രിയിൽ 2000 ഏപ്രിൽ പതിനൊന്നിന് പിറന്ന കൺമണികൾ നാല് പേരും യൂണിവേഴ്സിറ്റിയിൽ എത്തി എന്നത് പോലും ഉൾക്കൊള്ളാൻ മാതാപിതാക്കളക്കായിട്ടില്ല .നാലുപേരെ ഒന്നിച്ചു വളർത്തി എടുത്തതിന്റെ പ്രയാസമോ ബുദ്ധിമുട്ടോ ഒന്നും ഇപ്പോൾ തോന്നുന്നുമില്ല . എല്ലാം ഇന്നലെ എന്ന പോലെയാണ് മനസ്സിൽ തോന്നുന്നത് എന്നും ഇവരുടെ 'അമ്മ ജോബി ഷിബു പറയുന്നു . ഇപ്സ്വിച് ആശുപത്രിയിൽ നേഴ്സാണ് ജോബി ജോലി ചെയ്യുന്നത് . ഇവിടെയുള്ള കോളേജിൽ ജീവനക്കാരനാണു ഇവരുടെ പിതാവ് ഷിബു .
മൂന്നു പേരും ഒന്നിച്ചു നേഴ്സിങ്ങിന് പോയതൊന്നും വാർത്ത പ്രാധാന്യം ഉള്ള കാര്യമായി ഇവർക്കൊട്ടു തോന്നിയതുമില്ല . യൂണിവേഴ്സ്റ്റിറ്റി പുറത്തു വിട്ട പത്രകുറിപ്പിലാണ് സംഭവം പുറം ലോകത്തു എത്തുന്നത് . സംഗതി കയ്യോടെ മാധ്യമങ്ങൾ ആഘോഷമാക്കുകയും ചെയ്തു . നാല് പേരും ഒന്നിച്ചുണ്ടു , ഒന്നിച്ചുറങ്ങി വളർന്ന വീട്ടിൽ പെട്ടെന്ന് ഒരാളുടെ കുറവ് മാത്രമാണ് ഇപ്പോൾ ചെറിയൊരു സങ്കടമായി കൂടെയുള്ളത് . പഠനത്തിൽ നാലുപേരും എല്ലാ ക്ലസ്സിലും ഒരേ നിലവാരത്തിലാണ് മുന്നേറിയത് . ഒരു കിടക്കയിൽ ഈരണ്ടു പേർ വീതം മാറിമാറി ഉറങ്ങിയിരുന്ന സഹോദരിമാർ നാല് പേരെയും എല്ലായ്പ്പോഴും ഒന്നിച്ചേ കാണാൻ കഴിയുമായിരുന്നുള്ളൂ എന്നും കുടുംബ സുഹൃത്തുക്കൾ പറയുന്നു .
ഇപ്സ്വിച് തോമസ് മിൽ ഹൈ സ്കൂളിൽ നിന്നാണ് ഇവർ ഈ വര്‍ഷം എ ലെവൽ പൂർത്തിയാക്കിയത് . ജി സി എസ ഇ ക്കും എ ലെവലിനും മികച്ച മാർക്ക് ഉണ്ടായിട്ടും നേഴ്സിങ് എന്ന ഇഷ്ട്ട ജോലി തിരഞ്ഞെടുക്കാൻ ആയിരുന്നു മൂന്നു പേരുടെയും മോഹം . തങ്ങളുടെ വീട്ടിൽ അന്നം എത്തുന്നത് നേഴ്സിങ് വഴിയായതിനാൽ തങ്ങളുടെ വഴിയും അതാകുന്നതാണ് നല്ലതെന്നു നേരത്തെ തീരുമാനിച്ചിരുന്നതായി മൂവരും പറയുന്നു .പഠനത്തിന്റെ ഭാഗമായി ഫാർമസിയിൽ വളണ്ടിയർ ജോലിക്കു എത്തിയതാണ് അനീഷയെ ഫിസിയോതെറാപ്പിയിൽ എത്തിക്കാൻ പ്രധാന കാരണമായത് . മറ്റുള്ളവർ നേഴ്സിങ് ഹോമുകളിലാണ് വളണ്ടിയർ ജോലി ചെയ്യാൻ തിരഞ്ഞെടുത്തതും .
മാത്രമല്ല , 'അമ്മ പഠിച്ച യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ ബിരുദം എടുക്കാൻ സാധിക്കുന്നതും ഇവർക്ക് ആവേശമായി . മസ്കറ്റിൽ നിന്നും ഇപ്സ്വിച്ചിൽ എത്തിയ ജോബി മക്കളുടെ പ്രസവശേഷമാണ് സഫോൾക് യൂണിവേഴ്സിറ്റിയിൽ ചേർന്ന് നേഴ്സിങ് ബിരുദം പൂർത്തിയാക്കിയത് . വക്തിപരമായതും പ്രൊഫഷണലായും ഉയരങ്ങൾ താണ്ടാൻ നേഴ്സിംഗിൽ ഏറെ അവസരം ഉണ്ടെന്നതും മൂവർക്കും ഈ മേഖല തിരഞ്ഞെടുക്കാൻ മറ്റൊരു കാരണമാണ് . ഇതോടെ ബ്രിട്ടീഷുകാർക്ക് മാത്രമല്ല , മലയാളി സമൂഹത്തിലും ചെറുപ്പക്കാർക്ക് മാതൃകയും ആവേശവും ആകാൻ ഈ സഹോദരങ്ങൾ വഴി ഒരുക്കുകയാണ് . ഇത്തരം ഒരു സംഭവം സഫോൾക് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമാണെന്നും ഡീൻ ഓഫ് ഹെൽത്ത് സയൻസ് പോൾ ഡ്രിസ്കോൾ ഇവാൻസ് വക്തമാക്കി .
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍