വെറും പത്തുമിനിട്ട് കൊണ്ട് 1650 റൗണ്ട് വെടിവെയ്പ്പ്! അമൃതസറിലെ ജാലിയൻവാലാബാഗ് മൈതാനം നിരപരാധികളുടെ രക്തത്തിൽ നനഞ്ഞ ഓർമ്മകൾക്ക് 100 വയസ്; സ്വാതന്ത്ര്യസമര ചരിത്രത്തിൽ രക്തം കൊണ്ട് രചിച്ച അധ്യായം തുറക്കുമ്പോൾ ഇപ്പോഴും നില കൊള്ളുന്നത് കണ്ണു നിറയ്ക്കുന്ന ഓർമ്മകളുടെ ബാക്കി; സംഭവത്തിൽ ഖേദിക്കുന്നുവെന്ന് ബ്രിട്ടൻ അറിയിച്ചുവെങ്കിലും ഇന്ത്യയ്ക്കത് ഉണങ്ങാത്ത മുറിപ്പാട്
മറുനാടൻ ഡെസ്ക്
അമൃതസർ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഉണങ്ങാത്ത മുറിപ്പാടായി കിടക്കുന്നയൊന്നാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടിഷ് ഭരണം നിലനിന്നിരുന്ന കാലത്ത് അവർ ഇന്ത്യയിൽ നടത്തിയ കൊടും ക്രൂരതകളിൽ ആദ്യം ഓർമ്മ വരുന്ന സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ 13ന് നടന്ന സംഭവം അതിന്റെ നൂറാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ബ്രിട്ടൺ ഖേദം പ്രകടിപ്പിച്ചുവെന്ന വാർത്ത നാമേവരും കഴിഞ്ഞ ദിവസം അറിഞ്ഞിരുന്നു. എന്നാൽ ചരിത്ര താളുകൾ മറിച്ച് നോക്കിയാൽ വെറമൊരും ഖേദപ്രകടനം കൊണ്ട് മാത്രം ക്ഷമിക്കാവുന്ന ഒന്നാണോ അന്നുണ്ടായതെന്ന് നമുക്ക് സംശയം തോന്നാം.
വെറും പത്തു മിനിട്ടിനകം 1650 റൗണ്ട് വെടിവയ്പ്പിലൂടെ നൂറുകണക്കിന്് ആളുകളുടെ രക്തം കൊണ്ട് നനഞ്ഞ ജാലിയൻവാലാബാഗ് മൈതാനം ഇന്നും ആ കൂട്ടക്കുരുതിയുടെ നീറുന്ന ഓർമ്മകൾ പേരുന്ന് സ്മാരകമായി നില കൊള്ളുന്നുണ്ട്. കുരുന്നുകളുടേയും സ്ത്രീകളുടേയുമടക്കം മൃതദ്ദേഹം കൊണ്ട് നിറഞ്ഞ മൈതാനത്തെ പറ്റി നമുക്ക് ചിന്തിച്ച് നോക്കാൻ പോലുമാവില്ല. അങ്ങനെയെങ്കിൽ അന്ന് രാജ്യം എങ്ങനെ ആ നീറുന്ന സംഭവത്തിന് സാക്ഷിയായി എന്നും നാമിപ്പോൾ ചിന്തിക്കണം. പഞ്ചാബടക്കം ഇന്ത്യയിൽ എല്ലായിടത്തും അനിയന്ത്രിതമായ ഭരണ പരിഷ്കാരങ്ങൾ വരുത്തിയിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിന്റെ ബാക്കി പത്രങ്ങളായിരുന്നു അന്ന് ജാലിയൻവാലാബാഗ് മൈതാനത്ത് നിറഞ്ഞ മൃതദ്ദേഹങ്ങൾ.
രാജ്യത്ത് റൗളത്ത് നിയമം നടപ്പാക്കിയതാണ് കൂട്ടക്കുരുതിയിലേക്ക് നടക്കാൻ കാരണമായത്. അന്ന് കണ്ണിൽ കാണുന്ന ആരേയും തടവിലാക്കാമെന്ന ബ്രിട്ടീഷ് നിയമത്തിനെതിരെ പോരാടിയ ഡോ. സത്യപാലിനേയും ഡോ. സൈഫ്ദ്ദീൻ കിച്ച്ലുവിനേയും അറസ്റ്റ് ചെയ്തതിനെതിരെ യോഗം നടന്നതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയത്ത് തന്നെയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഈ സമയത്താണ് ബ്രിട്ടുകാരുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന നയം സമൂഹത്തിൽ ശ്കതിയാർജ്ജിച്ച് വന്നിരുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ച ബിട്ടീഷുകാർക്കെതിരേ പേരാടാൻ മുസ്ലിംകളെയും ഗാന്ധിജി ഭാഗമാക്കിയത് ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായവരും പഞ്ചാബിൽ കൈകോർത്തു.
ദേശീയപ്രസ്ഥാനത്തിൽ എല്ലാവരെയും അണിനിരത്താനുള്ള ആഹ്വാനത്തിന് അവിടെയും അലയൊലിയുണ്ടായി. ഇതിന്റെ പേരിൽ ഗാന്ധിജിക്കു പഞ്ചാബിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. അടുത്ത ദിവസങ്ങളിലായുണ്ടായ സംഘർഷങ്ങളിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു. അഞ്ചു യുറോപ്യന്മാരും മരിച്ചു. ഇതോടെ സൈന്യത്തെയും സർക്കാരിനെയും നിയന്ത്രിക്കുന്നവരുടെ സമനിലതെറ്റി. ഒരു മിഷണറി സ്ത്രീയെ ജനം ആക്രമിച്ചതോടെ സമരക്കാരെ അടിച്ചമർത്താൻ തീരുമാനമുണ്ടായി.
ഇതേത്തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമൃത്സർ നഗരത്തിൽ നാലു പേരിൽ കൂടുതൽ സംഘടിക്കരുതെന്നു മുന്നറിയിപ്പായി. പക്ഷേ ഇതൊന്നുമറിയാതെ സിഖുകാരുടെ ഏറ്റവും വലിയ ഉത്സവമായ വൈശാഖി ആഘോഷിക്കാൻ കൈനിറയെ പണവുമായി ഗ്രാമീണരെത്തി. അവരും സമരക്കാരും മൈതാനിയിൽ തമ്പടിച്ചു. അയ്യായിരം മുതൽ 20,000 വരെ ആളുകളുണ്ടായിരുന്നെന്നാണു കണക്ക്. നിരോധനാജ്ഞ നില നിൽക്കുന്നുണ്ടെന്നറിയാതെ എല്ലാ കൊല്ലവുമെന്നപോലെ അന്നു കാലത്തുമുതൽ നൂറുകണക്കിനു ഗ്രാമീണർ ഒറ്റയ്ക്കും ചെറുസംഘങ്ങളായും അമൃത്സറിലേക്കു കാളവണ്ടികളിലും കാൽനടയായുമൊക്കെ എത്തി. ഗ്രാമീണർ നഗരവീഥികളിലൂടെ നടന്നുപോകുന്നതു കണ്ടപ്പോൾ നിരോധനാജ്ഞ പിൻവലിച്ചുവെന്നു കരുതി നഗരവാസികളും പുറത്തിറങ്ങിത്തുടങ്ങി. വൈശാഖി ദിനത്തിൽ നിരോധനാജ്ഞ പോലോരു കടുംപിടുത്തതിന് ബ്രിട്ടീഷ് ഭരണകൂടം കൂട്ടു നിൽക്കില്ലെന്നും ജനങ്ങൾ വിശ്വസിച്ചു.
നഗരത്തിലെ ഏക തുറസ്സായ സ്ഥലമായ ജാലിയൻവാലാബാഗിൽ അത്തരത്തിലുള്ള ആളുകളാണ് എത്തിയത്. ജനക്കൂട്ടം കണ്ടപ്പോൾ നഗരവാസികളായ പ്രതിഷേധ നേതാക്കളിൽ ചിലർ അവരെ അഭിസംബോധന ചെയ്യാൻ തുടങ്ങി. ജനം കൂടുമെന്നറിഞ്ഞ ഡയർ 90 പടയാളികളുമായി മൈതാനത്തിലേക്കുള്ള ഇടുങ്ങിയ തെരുവിലൂടെ മാർച്ച് ചെയ്തെത്തി. നിയമാനുസൃതമല്ലാത്ത യോഗങ്ങൾക്കെതിരെ ബലംരപയോഗിക്കുന്നതിനു മുൻപു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ടു നൽകുന്ന മുന്നറിയിപ്പുപോലും നൽകാതെ ഫയർ എന്നാണ് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ആഞ്ജാപിച്ചത്. ഓർഡർ വന്നതിന് പിന്നാലെ സൈന്യം തലങ്ങും വിലങ്ങും വെടിവയ്ക്കുകയും ചെയ്തു. ഏഴ് ഏക്കറിലധികം വരുന്ന മൈതാനിക്ക് അഞ്ചു കവാടമാണ് ഉണ്ടായിരുന്നത്.
ഇതിലൂടെ രക്ഷപെടാൻ ഉന്തു തള്ളുമായി ജനക്കൂട്ടും ഓടുമ്പോഴും പിന്നിൽ നിന്നും ചീറിപ്പാഞ്ഞ് വന്ന വെടിയുണ്ടകൾ ആളുകളുടെ ജീവനെടുത്തുകൊണ്ടിരുന്നു. എത്ര പേർ മരിച്ചെന്നോ രക്ഷിക്കണേ എന്ന് ഏതെങ്കിലും ജീവൻ അപേക്ഷിക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ ഡയറും സംഘവും നടപടി കഴിഞ്ഞ് തിരിഞ്ഞ് പോവുകയായിരുന്നു. സംഭവം നൂറാം വാർഷികത്തിലേക്ക് കടക്കുമ്പോളും എത്ര പേരാണ് മരിച്ചതെന്ന് കൃത്യമായ കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. കോളനി രേഖകൾപ്രകാരം 400 പേർ കൊല്ലപ്പെട്ടു. സേവാസമിതുടെ കണക്കനുസരിച്ച് 379 പേരാണു മരിച്ചത്. എന്നാൽ, 1,600 പേർ മരിച്ചെന്നും ആയിരം പേർക്കു വെടിവയ്പിൽ പരുക്കേറ്റെന്നുമാണു കോൺഗ്രസ് അന്നു പുറത്തുവിട്ട കണക്ക്.
മരിച്ചവരുടെ കണക്കെടുക്കാത്തതിനു ഡയറെ ദ് ഹണ്ട് കമ്മിഷൻ വിമർശിച്ചിരുന്നു. ബ്രിട്ടിഷ് മേൽക്കോയ്മ സംരക്ഷിക്കാൻ നടത്തിയ ക്രൂരതയുടെ പേരിൽ സൈനികമേധാവി പിന്നീട് 'ഹീറോ'യായി. പ്രഭുസഭ അദ്ദേഹത്തെ പ്രകീർത്തിച്ചു. പക്ഷേ, ഹൗസ് ഓഫ് കോമൺസ് നിഷ്കരുണം തള്ളിപ്പറഞ്ഞു. ഡയറിന്റെ സ്ഥാനക്കയറ്റം തടഞ്ഞ് ഇന്ത്യയിൽ മേലിൽ നിയമിക്കരുതെന്നു തീരുമാനിക്കുകയും ചെയ്തു.കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബിട്ടീഷ് സർ പദവി രവീന്ദ്ര നാഥ് ടാഗോർ നിരസിച്ചിരുന്നു. തനിക്കു പുരസ്കാരം നൽകാൻ ഇത്തരം കൊലയാളികൾ യോഗ്യരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഈ കൂട്ടക്കൊലയാണ് 1920 മുതൽ 22 വരെ നിസഹരണ പ്രസ്ഥാനത്തിനു ഗാന്ധിജിയെ പ്രേരിപ്പിച്ചത്. അരുംകൊലയെ ന്യായീകരിച്ച പഞ്ചാബിലെ മുൻ ലെഫ്റ്റ്നന്റ് ഗവർണർ മൈക്കൽ ഒഡയറിനെ 21 വർഷത്തിനുശേഷം ബ്രിട്ടനിൽ വച്ചു ഉധംസിങ് എന്ന ദേശസ്നേഹി വെടിവച്ചുകൊന്നു. ദുരന്തസ്ഥലത്തുനിന്നു രക്ഷപ്പെട്ട അദ്ദേഹത്തെ പിന്നീട് തൂക്കിലേറ്റി. സംഭവത്തിന് ശേഷം ആഴ്ചകളോളം പഞ്ചാബിൽ നിരോധനാജ്ഞ തുടർന്നിരുന്നു. പ്രതിഷേധിച്ച നേതാക്കളെയെല്ലാം പട്ടാള നിയമപ്രകാരമുള്ള പ്രത്യേക കോടതികളിൽ വിചാരണ ചെയ്തുതുടങ്ങി. ഇതോടെ ഇന്ത്യ മുഴുവൻ ഇളകിത്തുടങ്ങി, രാജ്യമാസകലം പ്രതിഷേധപ്രകടനങ്ങളും ചിലയിടങ്ങളിൽ അക്രമവും. റിപ്പോർട്ടുകൾ ലണ്ടനിലുമെത്തി. ബ്രിട്ടിഷുകാരിൽ പലരും ഡയറുടെ നടപടിയെ വിമർശിച്ചു കടുത്ത സാമ്രാജ്യവാദിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ പോലും.
കൊല്ലപ്പെട്ടവരുടെ മൃതദ്ദേഹം കൂട്ടത്തോടെ സംസ്കരിച്ച കിണർ
പട്ടാളനിയമം ലംഘിച്ചവരെ വിചാരണ ചെയ്യുന്ന പ്രത്യേക കോടതികൾ റദ്ദാക്കാൻ പ്രധാനമന്ത്രി ലോയ്ഡ് ജോർജിന്റെ ഭരണകൂടം ഒരു രാജവിളംബരത്തിലൂടെ വൈസ്രോയ് ചെംസ്ഫഡിനോട് ആജ്ഞാപിച്ചു. ചെംസ്ഫഡിന്റെ എതിർപ്പു മറികടന്ന് ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിൽ അഞ്ചു ബ്രിട്ടിഷുകാരും രണ്ട് ഇന്ത്യക്കാരും അടങ്ങിയ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡയറുടെ നടപടി വിമർശിക്കപ്പെട്ടു. ഡയറെ സൈനിക കോടതി കുറ്റക്കാരനായി കണ്ടെത്തി. സൈന്യത്തിൽ നിന്നു വിരമിച്ച ഡയർ പിന്നീടു പക്ഷാഘാതം വന്നു മരിച്ചു. ജാലിയൻ വാലാ ബാഗ് ദുരന്തം കറുത്തപാടാണെന്നും ഖേദിക്കുന്നതായും കഴിഞ്ഞദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെയ് വ്യക്തമാക്കി. എന്നാൽ, എന്നാൽ, മുറിവുണക്കാൻ ബ്രിട്ടൻ മാപ്പുപറയണമെന്നാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആവശ്യം.
ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൺ
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പാർലമെന്റിൽ പ്രധാനമന്ത്രി തെരേസ മേയാണ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യ ബ്രിട്ടിഷ് ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്നു തെരേസ മേ പറഞ്ഞു. 1997ൽ ജാലിയൻവാലാബാഗ് സന്ദർശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത ഏടായ ജാലിയൻവാലാബാഗ് കൂട്ടക്കൊല 1919 ഏപ്രിൽ 13 നാണ് നടന്നത്.
സംഭവത്തിന്റെ നൂറാം വാർഷികം ആചരിക്കാൻ ഒരുങ്ങവെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം. 2013ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ജാലിയൻവാലാബാഗ് കൂട്ടക്കൊല നാണംകെട്ട സംഭവമെന്നു വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഖേദം പ്രകടിപ്പിക്കാൻ തയാറായില്ല. അതേസമയം, പൂർണഖേദ പ്രകടനം നടത്താൻ പ്രധാനമന്ത്രി തയാറാവണമെന്നു പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്