നമ്മുടെ കൊച്ചി മെട്രോ പോലെ സിമ്പിൾ അല്ല എമിറേറ്റിലെ യാത്ര; വൃത്തിയും പെരുമാറ്റവും നിരീക്ഷിക്കാൻ ഡ്രൈവറില്ലാ മെട്രോയിൽ സദാ നിരീക്ഷണ ക്യാമറ; അഞ്ച് മിനിറ്റ് കഴിയുമ്പോൾ അടുത്ത വണ്ടി വരുമെന്നതിനാൽ കുത്തിനിറച്ചു പോകാനും അനുമതിയില്ല; നിയമങ്ങൾ തെറ്റിച്ചാൽ പിഴ 100 മുതൽ 2000 ദിർഹം വരെ; ദുബായ് മെട്രോയിൽ കയറുമ്പോൾ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കുക
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: നമ്മുടെ നാട്ടിലെ ഗതാഗത സംവിധാനം പലയിടത്തും ഇപ്പോഴും അശാസ്ത്രീയവും വർഷങ്ങൾപലത് പിന്നിലുമായ അവസ്ഥയിൽ നിൽക്കുമ്പോൾ മഹാ നഗരമായ ദുബായ് ഗതാഗത മേഖലയെ ബഹുദൂരം മുന്നിലെത്തിച്ചത് അന്നാട്ടിലെ മെഗാ മെട്രോയാണ്. മെട്രോയിൽ കയറുമ്പോൾ യാത്രക്കാർക്കു ശ്രദ്ധിക്കാൻ പത്തുകാര്യങ്ങൾ. തിരക്കിനിടയിലെ അശ്രദ്ധകൾ യാത്ര മുടക്കുമെന്നു മാത്രമല്ല, കീശ കാലിയാക്കുകയും ചെയ്യും. വൃത്തിയിലും പെരുമാറ്റത്തിലുമടക്കം മാന്യതപാലിച്ചാൽ മാത്രമെ മെട്രോയിൽ കയറാൻ സാധിക്കുകയുള്ളു. ഇനി പിടി വീണാൽ നല്ല പിഴയും ഒടുക്കേണ്ടി വരും. ചട്ടങ്ങൾ ലംഘിച്ചാൽ 100 മുതൽ 2000 ദിർഹം വരെയാണു പിഴ.
വനിതാ കംപാർട്മെന്റിൽ പുരുഷന്മാർ കയറുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. മറ്റു കാർഡുകൾ ഉപയോഗിച്ച് ഗോൾഡ് ക്ലാസിൽ യാത്രചെയ്യുന്നതും നിയമ ലംഘനമാണ്. പരിശോധനാ ഉദ്യോഗസ്ഥർ വരുമ്പോൾ കാർഡുകൾ കാണിക്കണം. കാർഡ് കാണിച്ചില്ലെങ്കിൽ 100 ദിർഹമാണു പിഴ. ട്രെയിനിലും പ്ലാറ്റ്ഫോമിലും ഭക്ഷണം കഴിക്കാനോ പാനീയങ്ങൾ കുടിക്കാനോ പാടില്ല. സാൻഡ്വിച്ചോ മറ്റോ കയ്യിലുണ്ടെങ്കിൽ ഗേറ്റ് കടക്കുംമുൻപോ യാത്ര പൂർത്തിയാക്കി പുറത്തിറങ്ങിയശേഷമോ കഴിക്കുക. ച്യുയിംഗവും അനുവദിക്കില്ല. നിയമം ലംഘിച്ചാൽ പിഴ 100 ദിർഹം. വെള്ളം കുടിക്കുന്നതിനും മറ്റും ഇടയ്ക്ക് ചില ഇളവുകൾ അനുവദിച്ചിരുന്നെങ്കിലും പലരും സീറ്റുകളും മറ്റും വൃത്തികേടാക്കിയതിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ട്രെയിനിൽ ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങൾ യാത്രക്കാർ കയ്യേറുന്നത് നിയമവിരുദ്ധമാണ്. തിരക്കുള്ള സമയങ്ങളിൽ ഇതുപലപ്പോഴും തർക്കങ്ങൾക്ക് ഇടയാകുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങൾ ഒഴിച്ചിടുക. സുഗമയാത്രയ്ക്ക് ഇതാവശ്യമാണ്. നിയമം ലംഘിച്ചാൽ 100 ദിർഹം പിഴ ചുമത്തും.യാത്രയ്ക്കിടയിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ദേഹത്തു തട്ടുകയോ ചവിട്ടുകയോ ചെയ്യുക, ഇതരയാത്രക്കാർക്ക് തടസമുണ്ടാക്കുംവിധം സാധനങ്ങൾ വയ്ക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്. ട്രെയിനുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധ പുലർത്തണം. ഓരോ 5 മിനിറ്റ് കൂടുമ്പോഴും ട്രെയിൻ ഉള്ളതിനാൽ തിരക്കു കൂട്ടേണ്ടതില്ല. നിയമലംഘകർക്ക് 100 ദിർഹമാണു പിഴ.
സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം ഇരിക്കുക. നിലത്തും എസ്കലേറ്ററുകളുടെ വശങ്ങളിലും ഇരിക്കരുത്. ട്രെയിനുകളുടെ 2 കംപാർട്മെന്റുകൾക്ക് ഇടയിലുള്ള ഭാഗത്ത് വഴിമുടക്കാതിരിക്കാനും ശ്രദ്ധിക്കുക. ചട്ടം ലംഘിച്ചാൽ പിഴ 100 ദിർഹം.യാത്രയ്ക്കുള്ള നോൽകാർഡുകൾ കൈമാറ്റം ചെയ്യരുത്. ഒരാളുടെ പേരിലുള്ള ബ്ലൂ കാർഡ് വേറൊരാൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 200 ദിർഹം പിഴ ചുമത്തും.ട്രെയിനുകളിലും സ്റ്റേഷനുകളിലും കച്ചവടം നടത്തരുത്. ഏതെങ്കിലും ഉൽപന്നത്തിന്റെ വിൽപന പ്രോൽസാഹിപ്പിക്കാൻ ശ്രമിക്കുന്നതും നിയമലംഘനമാണ്. അനാരോഗ്യകരമായ ഇത്തരം പ്രവണതകളിൽ നിന്നു യാത്രക്കാർ വിട്ടുനിൽക്കണം. പിഴ 200 ദിർഹം.
മെട്രോ സ്റ്റേഷനുകളിലെ വിശ്രമകേന്ദ്രങ്ങളിൽ ഉറങ്ങുന്നത് അനുവദനീയമല്ല. അടുത്തിരിക്കുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും വിധം യാത്ര ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 300 ദിർഹം പിഴ.സ്റ്റേഷനുകളിലെയോ ട്രെയിനുകളിലെയോ ഏതെങ്കിലും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തിയാൽ 500 ദിർഹമാണു പിഴ. ട്രെയിനുകളിലെ ഉപകരണങ്ങൾ കേടുവരുത്തുന്നത് ട്രെയിനുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു തിരിച്ചറിയണം
യാത്രയ്ക്കിടെ ട്രെയിനിലെ ഇന്റർകോമിലും മറ്റും അറിയാതെയാണെങ്കിലും അമർത്തുന്നത് ശിക്ഷാർഹമാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സംവിധാനങ്ങളാണിത്. തിരക്കുള്ള സമയങ്ങളിൽ യാത്രചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ശിക്ഷാർഹമാണ്. പിഴ 2000 ദിർഹം.ട്രെയിനുകളുടെ പൂർണസുരക്ഷ ഉറപ്പാക്കുന്ന േകന്ദ്രീകൃത നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങളാണ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ (ഒസിസി) ഉള്ളത്. ട്രെയിനുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കൂറ്റൻ സ്ക്രീനിനു പുറമേ റെഡ് ലൈൻ, ഗ്രീൻ ലൈൻ ട്രെയിനുകൾക്കായി പ്രത്യേകം സ്ക്രീനുകളുണ്ട്. ഡ്രൈവറില്ലാ മെട്രോയുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി ദിവസവും 24 മണിക്കൂറും ജാഗരൂകരായി ജീവനക്കാരുണ്ടാകും. സിസി ടിവി ക്യാമറകൾ, ട്രാക്കുകൾ, സ്റ്റേഷനുകളിലെ വിവിധ ഓഫിസുകൾ, വെളിച്ച-അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നു.
ഓരോ സ്റ്റേഷനിലെയും താപനില പോലും അറിയാനാകും. ഒസിസിയിലെ കൂറ്റൻ സ്ക്രീൻ വിഷ്വൽ കൺട്രോൾ പാനൽ (വിസിപി) എന്നാണറിയപ്പെടുന്നത്. ഒരു ഭിത്തി മുഴുവൻ സ്ക്രീനാണ്. ഇതിന്റെ ഒരുഭാഗം റെഡ്ലൈനിനും മറ്റേ ഭാഗം ഗ്രീൻലൈനിനും ഉള്ളതാണ്. ഓരോ ട്രെയിന്റെയും നമ്പർ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഇതിൽ നിന്നറിയാനാകും. റാഷിദിയ ഒസിസി വിവിധ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന കൺട്രോളർമാരുടെ ആസ്ഥാനമാണ്. ട്രെയിൻ കൺട്രോളർമാർ, സെക്യൂരിറ്റി കൺട്രോളർമാർ, ഇൻഫർമേഷൻ കൺട്രോളർമാർ, എൻജിനീയറിങ് കൺട്രോളർമാർ എന്നിവരാണിവർ.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍