'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
പല്ലിശ്ശേരി
ദീലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 12
ആ രാത്രി കാവ്യ ആത്മഹത്യക്ക് ശ്രമിച്ചു
ദിലീപിന്റെയും കാവ്യാമാധവന്റെയും മനസാക്ഷി സൂക്ഷിപ്പുകാരിയാണ് സുജ. കള്ളത്തരങ്ങളില്ലാത്ത മനസ്സ്. മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവൾ. പലരുടെയും രഹസ്യം നിധിപോലെ സൂക്ഷിച്ചിരുന്ന സുജക്ക് കഴിവിനനുസരിച്ച് സിനിമയിൽ വളരാൻ കഴിഞ്ഞില്ല. എങ്കിലും കുറെ സിനിമകളിൽ അഭിനയിച്ചു. സൗന്ദര്യമാണ് ഒരു പരിധിവരെ സിനിമയിൽ പിടിച്ചു നിൽക്കാൻ സുജയെ സഹായിച്ചത്.
ദിലീപ് അവസാന വാക്കു പറഞ്ഞെങ്കിലും സുജയുമായി സംസാരിക്കാൻ കാവ്യ തീരുമാനിച്ചു. അവളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്. കാവ്യ പറയുന്നത് മുഴുവൻ കേട്ടിരുന്ന സുജക്ക് പെട്ടെന്നു മറുപടി പറയാൻ കഴിഞ്ഞില്ല. അവളുടെ മൗനം കാവ്യയെ ടെൻഷനടിപ്പിച്ചു.
നീ എന്താടി ഒന്നും പറയാത്തത്?
പെട്ടെന്ന്, എന്തെങ്കിലും പറഞ്ഞാൽ പോരല്ലോ. എല്ലാ വശങ്ങളും ആലിചിക്കണം. ദിലീപേട്ടന് മഞ്ജു ചേച്ചിയും മകളും ഉണ്ട്. മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു ചേച്ചി. വിവാഹ ശേഷം മഞ്ജു ചേച്ചിയുടെ സിനിമാ ഭാവി ഇല്ലാതാക്കിയത് ദിലീപേട്ടനാണെന്ന് എല്ലാവർക്കും അറിയാം. അങ്ങനെയുള്ള അവസരത്തിൽ നിങ്ങൾ രണ്ടുപേരും വിവാഹിതരാകുന്നത് ദിലീപേട്ടന്റെയും നിന്റെയും ഭാവിയെ ബാധിക്കും. പക്ഷെ, നിനക്ക് ഇതല്ലാതെ മറ്റു മാർഗ്ഗവുമില്ല. ഭാര്യാ ഭർത്താക്കന്മാരെ പോലല്ലെ ഇരുവരും ജീവിക്കുന്നത്. മഞ്ജു ചേച്ചി അതറിയാത്തതു തന്നെ ഭാഗ്യമാണ്.
പിന്നെ ഞാൻ എന്തു ചെയ്യണം?
തൽക്കാലം നിശാലിനെ വിവാഹം കഴിക്കണം. അതു കഴിഞ്ഞ് ഡിവോഴ്സ് ആകാമല്ലോ. അതിനു വേണ്ടതൊക്കെ ചെയ്യാൻ ദിലീപേട്ടൻ മിടുക്കനാണ്.
നിശാലിനെ കല്ല്യാണം കഴിക്കരുതെന്ന താക്കീതാണു നൽകിയിട്ടുള്ളത്. അതുകൊണ്ടാണ് എനിക്കു പേടി. എന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷ, എന്നെയും കൊണ്ട് ദിലീപേട്ടൻ ആത്മഹത്യ ചെയ്യും.
കാവ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം അകാരണമായ ഭയവും.
ദിലീപേട്ടൻ അതൊന്നും ചെയ്യില്ല. പക്ഷെ ആഗ്രഹിച്ചത് നേടിയെടുക്കാൻ പലതും ചെയ്യും. അതു നിനക്കത് അറിവുള്ളതല്ലേ.
അറിയാം.. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' തുടങ്ങിയ ബന്ധമല്ലേ.. അന്നുമുതൽ എന്നോടു കാണിച്ച സ്നേഹം ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു. എന്റെ കഴുത്തിൽ താലികെട്ടിയിട്ടില്ല എന്നു മാത്രം. പക്ഷ ദിലീപേട്ടന് ഒരു കുടുംബമുണ്ടെന്നു ഞാൻ ഓർക്കേണ്ടതായിരുന്നു.
സിനിമയിൽ പല നടികളുമായും പലർക്കും ബന്ധമുണ്ടായിരിക്കും. അവരൊന്നും കല്ല്യാണം കഴിക്കാറില്ലല്ലോ. നീയും അത് ഓർക്കണമായിരുന്നു.
എല്ലാം ഞാൻ ഓർമ്മിച്ചിരുന്നു. ഞങ്ങളുടെ ബന്ധം കൂടുതൽ വളരുമ്പോൾ എനിക്കു പേടിയായിരുന്നു. സത്യസന്ധയായ ഒരു ഭാര്യയായി മറ്റൊരു പുരുഷന്റെ ജീവിതത്തിലേക്ക് എനിക്കു ചെല്ലാൻ കഴിയില്ലെന്നും വിചാരിച്ചിരുന്നു. ഈ ബന്ധം അവസാനിപ്പിക്കുക എന്നു വിചാരിച്ചതാണ് എന്നാൽ ദിലീപേട്ടന്റെ പെരുമാറ്റവും ആ വിരലുകളുടെ കുസൃതിയും എന്നെ വീണ്ടും ദിലീപേട്ടനോടടുപ്പിച്ചു.
മീശമാധവൻ നിങ്ങളെ ശരിക്കും ഒന്നാക്കിയതല്ലെ.
അതെ, ചന്ദ്രനുദിക്കുന്ന ദിക്കിൽ എല്ലാം ആരംഭിച്ചിരുന്നു. ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു. മീശമാധവൻ മുതലാണ് വേർപിരിയാൻ പറ്റില്ലെന്ന തോന്നലുണ്ടാക്കിയത്.
എനിക്കറിയാം ദിലീപേട്ടൻ എല്ലാ കാര്യവും എന്നോടും പറഞ്ഞിട്ടുണ്ട്. ചിരിക്കിടയിൽ സുജ പറഞ്ഞപ്പോൾ കാവ്യ തുറിച്ചു നോക്ക.
എല്ലാം പറഞ്ഞിട്ടുണ്ടോ.
നിന്റെ അരയിൽ നിന്നും അരഞ്ഞാണം ഊരിയെടുത്ത കഥയല്ലെ.
പെട്ടെന്നു കാവ്യ നാണം കൊണ്ടു തലകുനിച്ചു ചിരിച്ചു.
സ്ത്രീകളെ വശീകരിക്കാൻ ദിലീപേട്ടൻ മിടുക്കനാണ്. മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിനന്റെതല്ലെ. അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എന്റെ അരയിൽ നിന്നും അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും എന്നു പറഞ്ഞിരുന്നു. ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല. ചിത്രീകരണ സമയം കട്ട് പറഞ്ഞിട്ടും ദിലീപേട്ടന്റെ കൈകൾ എന്റെ അരയിൽ കുസൃതികൾ കാണിച്ചു. അത്തരം കുസൃതികളാണ് എന്നെ അടിമയാക്കി മാറ്റിയത്.
ഞാനൊരു കാര്യം പറയാം. ജീവിതം ഓരോരുത്തർക്കും വിലപ്പെട്ടതാണ്. സിനിമയിൽ ഇത്തരം ബന്ധങ്ങൾ സ്വാഭാവികമാണ്. സിനിമ കഴിയുമ്പോൾ അതു മറക്കുകയാണ് പലരും. സഹകരിക്കുന്നവർ തമ്മിൽ മറ്റൊരു ബന്ധത്തെകുറിച്ചു ചിന്തിക്കാനും പാടില്ല. അതുകൊണ്ട് വരുന്നിടത്തു വച്ചു കാണാം. നിശാലുമായുള്ള നിന്റ വിവാഹം നടക്കട്ടെ. നമ്മൾ തമ്മിൽ സംസാരിച്ചത് ദിലീപേട്ടൻ അറിയട്ടെ.
സുജ കാവ്യക്ക് ധൈര്യം പകർന്നു.
ഇരു വീട്ടുകാരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ക്ഷണിക്കേണ്ടവരെയെല്ലാം ക്ഷണിച്ചു. കാവ്യയും സന്തോഷവതിയായിരുന്നു. സുജയുടെ ഉപദേശം കൂടുതൽ മനക്കരുത്തു പകർന്നിരുന്നു.
ദിലീപിനെ പല പ്രാവശ്യം കാവ്യ വിളിച്ചു. ഫോൺ എടുത്തില്ല. പിന്നീട് മഞ്ജുവാര്യരെ വിളിച്ചു. എന്റെ കല്ല്യാണത്തിനു മറ്റൊരും വന്നില്ലെങ്കിലും മഞ്ജു ചേച്ചി വരണം.
ഞാൻ വരും. നിന്റെ കാര്യത്തിൽ എനിക്കത്രമാത്രം സന്തോഷമുണ്ട്.
ദിലീപേട്ടനെ വിളിച്ചിട്ടു കിട്ടുന്നില്ല. മഞ്ചുചേച്ചി ചേട്ടനെയും കൊണ്ടു വന്നേക്കണം.
കാവ്യക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും സംശയങ്ങളും മാറിയ നിമിഷമായിരുന്നു. മഞ്ജു ശരിക്കും സന്തോഷിച്ചു. ദിലീപിനെ സംശയിച്ചതിൽ മഞ്ജു സ്വയം കുറ്റപ്പെടുത്തി.
കാവ്യ നിശാൽ വിവാഹത്തിന് 5 ദിവസം മുമ്പ് ദിലീപ് മദ്യപിച്ച് ബോധം കെട്ടു ഭ്രാന്തനെപ്പോലെ അലറി. ജീവിക്കണോ ആത്മഹത്യ ചെയ്യണോ എന്ന് ചിന്തിച്ച നിമിഷം. ആരൊക്കെയോ സംഘം ചേർന്ന് ദിലീപിനെ പരാജയപ്പെടുത്തി എന്ന തോന്നൽ. അവസാനം ദിലീപ് ഒരു തീരുമാനമെടുത്തു കാവ്യയെ വിളിച്ചു. ഈ വിവാഹത്തിൽ നിന്നും പിന്മാറണം. എന്റെ വാക്കു ധിക്കരിച്ചാൽ നീ അനുഭവിക്കും. ഒരു ദിവസം പോലും അവനോടൊപ്പം ജീവിക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല. എന്നെ കൊണ്ട് കടുംകൈ ചെയ്യിക്കല്ലേ കാവ്യേ.
ഇനിയോ...? ആകാംക്ഷയോടെ കാവ്യ ചോദിച്ചു.
അഞ്ചു ദിവസം ഇല്ലെ. കല്ല്യാണ മണ്ഡപത്തിൽ നിന്നും വധു ഇഷ്ടപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടി പോയിട്ടുണ്ട്. അതിലും ഭേദമല്ലേ. വിവാഹത്തിനു അഞ്ചു ദിവസം മുമ്പേയുള്ള പിന്മാറ്റം. എന്റെ ശത്രുവിനു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ അടിയാണ് നിന്റെ തീരുമാനം. ഇപ്പോൾ തന്നെ അവനെ വിളിച്ചു പറ. ഈ വിവഹത്തിൽ നിന്നും നീ പിന്മാറിയെന്ന്.
അതു വേണോ ദിലീപേട്ടാ നമ്മുടെ തീരുമാനം തെറ്റാണ്. ഈ വിവാഹം നടന്നില്ലെങ്കിൽ അതു പലരെയും ബാധിക്കും. മഞ്ജു ചേച്ചി ചോദിച്ചാൽ എന്തു മറുപടി പറയും.
ഇപ്പോൾ ഞാൻ മറ്റൊന്നും ചിന്തിക്കുന്നില്ല. അവനെ വിളിച്ചു പറഞ്ഞ ശേഷം വിവരം എന്നെ അറിയിക്കണം. ഞാൻ പറഞ്ഞ നിന്റെ മറുപടിക്കു കാത്തിരിക്കും.
ആ രാത്രി കാവ്യയ്ക്ക് കാളരാത്രിയായിരുന്നു. ദിലീപിന്റെ തീരുമാനത്തിന് വിപരീതമായി പ്രവർത്തിച്ചാൽ ഏതു തരത്തിലാണ് പ്രതികരിക്കുന്നതെന്നറിയില്ല. 'സ്നേഹിച്ചാൽ നക്കിക്കൊല്ലും, കോപിച്ചാൽ കുത്തിക്കൊല്ലും' എന്നു പറയുന്ന സ്വഭാവം.
ഒടുവിൽ കാവ്യ ദിലീപിന്റെ വാക്കുകൾ അനുസരിക്കാൻ തീരുമാനിച്ചു. നിശാലിന്റെ മൊബൈലിലേയ്ക്ക് വിളിച്ച് പെട്ടെന്ന് കട്ട് ചെയ്തു. ഇങ്ങനെ നാലഞ്ച് പ്രാവശ്യം ആവർത്തിച്ചപ്പോൾ നിശാൽ തിരിച്ചു വിളിച്ചു. 'എന്താ കാവ്യേ?'.
'ഈ വിവാഹം നടക്കാൻ പാടില്ല. നമുക്ക് ഒരുമിക്കാൻ കഴിയില്ല' എന്നു പറഞ്ഞ്, കണ്ണുകൾ നിറച്ച് കാവ്യ ഫോൺ സ്വിച്ച് ഓഫാക്കി. നിശാൽ വിളിച്ചപ്പോഴൊക്കെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു.
നിശാൽ കാവ്യ സൂചിപ്പിച്ച കാര്യം അമ്മയെ അറിയിച്ചു. അമ്മ കാവ്യയുടെ വീട്ടുകാരെ വിളിച്ചു. അഞ്ച് ദിവസം മാത്രമുള്ളപ്പോൾ വിവാഹം നടക്കില്ലെന്നു പറഞ്ഞതെന്തിനെന്നു ചോദിച്ചപ്പോൾ അവർ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും, നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുമെന്നും ഇല്ലെങ്കിൽ ഞങ്ങൾ ജീവിച്ചിരിക്കില്ലെന്നും അറിയിച്ചു.
പക്ഷേ, നിശാൽ ഒരുപടി കടന്നു ചിന്തിച്ചു. എന്തായിരിക്കും കാരണം? വിവാഹത്തിനു താല്പര്യമില്ലെങ്കിൽ തുടക്കത്തിൽ തന്നെ പറയാമായിരുന്നില്ലേ? ഒരു പക്ഷേ, തനിക്കു വന്ന ചില ഫോൺകോളുകളിൽ ഉണ്ടായ അഭിപ്രായമായിരിക്കുമോ? ദിലീപും കാവ്യയും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടോ? അങ്ങിനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ വിവാഹത്തിന് സമ്മതിക്കുമായിരുന്നോ? എന്തോ കാര്യമുണ്ട്. സത്യം അറിയണമെങ്കിൽ കാവ്യ തന്നെ മനസ് തുറക്കണം. നിശാൽ കാവ്യക്ക് മെസേജ് അയച്ചു. പലപ്രാവശ്യം വിളിച്ചു. മറുപടി കട്ടിയില്ല.
സത്യമെന്തെന്നറിയാൻ നിശാൽ അമ്മടോയ് പറഞ്ഞു 'ഞങ്ങൾ രണ്ട് വീട്ടുകാരും തീരുമാനിച്ച വിവാഹമാണിത്. അത് നടന്നിരിക്കും. എന്റെ മോൻ ആവശ്യമില്ലാത്തത് വിചാരിച്ച് വിഷമിക്കണ്ട'.
അമ്മയുടെ ആശ്വാസവാക്കുകൾ അതുകൊണ്ട് നിശാൽ മറ്റൊന്നും ചിന്തിച്ചില്ല.
വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാവ്യയുടെ ഫോൺ. നിശാലിന് സന്തോഷം. സോറി നിശാൽ.... കഴിഞ്ഞ ദിവസം എന്റെ മാനസികാവസ്ഥ ശരിയായിരുന്നില്ല. അതാണ് ഞാൻ വിവാഹം വേണ്ടെന്ന് വെക്കാൻ പറഞ്ഞത്.
നിശാലിന് സന്തോഷമായി. അതേ സമയം ദിലീപ് വീട്ടിൽ പോകാതെ ഹോട്ടൽ മുറിയിൽ താമസിച്ചു. ഷൂട്ടിംഗിന് പോകാതെ ഹോട്ടലിൽ മദ്യപിച്ച് കിടന്നു. അവസാനമായി കാവ്യയെ വിളിച്ചു.
'എന്റെ വാക്കുകൾ നീ ധിക്കരിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചു. പക്ഷേ, നിന്നെ ഞാൻ വെറുതെ വിടില്ല. ഒരു ദിവസം പോലും ഭർത്താവിന്റെ കൂടെ മനസമാധനത്തോടെ ജീവിക്കില്ല. നമ്മൾ തമ്മിലുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഞാൻ പറയും. നമ്മൾ സ്നേഹം പങ്കിട്ട നിമിഷങ്ങളുടെ രംഗങ്ങൾ അയാൾക്ക് അയച്ചു കൊടുക്കും' .
ദിലീപേട്ടാ... ഞാൻ ഈ വിവാഹത്തിന് എതിരാണ്. ഈ വിവാഹം നടന്നില്ലെങ്കിൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ദിലീപേട്ടനല്ലേ, നിശ്ചയിച്ച ദിവസം ഈ വിവാഹം നടക്കട്ടെ... കാവ്യ കേണപേക്ഷിച്ചു. ദിലീപ് സമ്മതിച്ചില്ല.
എല്ലാം നിന്റെ ഇഷ്ടം. പക്ഷേ, ഒരുകാര്യം ഓർമിച്ചോളു. ഇന്നു രാത്രി ഞാൻ ഈ ലോകം വിട്ടിരിക്കും. നിനക്ക് നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു.
അരുത് ദിലീപേട്ടാ... ആത്മഹത്യ ചെയ്യരുത്... അതാണ് മനസിലിരുപ്പെങ്കിൽ നമുക്ക് ഒരുമിച്ച് ആത്മഹത്യ ചെയ്യാം.
എന്നെ ധിക്കരിച്ചവളാണ് നീ.... ഇനി നിന്റെ ശബ്ദം എനിക്ക് കേൾക്കണ്ട.
എന്റെ ദിലീപേട്ടനല്ലേ.... വിവാഹം കഴിഞ്ഞാലും ഞാനവിടെ അധികദിവസം താമസിക്കില്ല. ദിലീപേട്ടന്റെ അടുത്തേയ്ക്ക് തിരിച്ചു വരും. എന്നെ വിശ്വസിക്കൂ ദിലീപേട്ടാ... എന്റെ പൊന്നല്ലേ... ആത്മഹത്യയെക്കുറിച്ച് ആലോചിക്കല്ലേ....
മറുപടി പറയാതെ ദിലീപ് മൊബൈൽ ഓഫാക്കി. കാവ്യ പൊട്ടിക്കരഞ്ഞു.
അന്നു രാത്രി, കാവ്യ ആത്മഹത്യക്കു ശ്രമിച്ചു.
(തുടരും...)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്