ദിലിപേട്ടൻ പറഞ്ഞാൽ കാവ്യ അനുസരിക്കും.... ഞങ്ങള അനുജനും അനുജത്തിയുമായി കാണണം.... എന്ന് അഭ്യർത്ഥന; കാവ്യയെ വിവാഹം കഴിച്ചത് നീ ചെയ്ത ഗുരുതരമായ തെറ്റാണ്.... ഞാനത് ക്ഷമിക്കില്ല... ഇനി മുതൽ ഞാൻ നിന്റെ ചേട്ടനും കാവ്യ നിന്റെ ചേട്ടത്തിയുമാണെന്ന് മറുപടിയും; മഞ്ജുവിനേയും വിവാഹമോചനം അസ്വസ്ഥമാക്കി; തിരക്കഥയിലെ ശ്രീദേവിയാക്കി കാമുകിയെ മാറ്റാൻ പിആറും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി പരമ്പര തുടരുന്നു
പല്ലിശ്ശേരി
കാവ്യയുടെ ഭർത്താവിന് വധഭീഷണിയും :ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 14
പരസ്പരം വിവാഹ വാർഷിക സമ്മാനവും ജന്മദിന സമ്മാനവും നൽകുന്നതിൽ ഭാര്യാഭർത്താന്മാർ മത്സരിക്കുന്ന സമയമാണ് വിവാഹത്തിന്റെ ആദ്യത്തെ ഏതാനും മാസങ്ങൾ. എന്നാൽ വിവാഹം കഴിഞ്ഞ് 5 മാസമായപ്പോഴാണ് കാവ്യയുടെ യഥാർത്ഥ മുഖം നിശാലിനു മനസ്സിലായത്. തന്നെ വെറുക്കാനും ഗുഡ്ബൈ പറയാനും മാത്രം എന്തുണ്ടായെന്ന് എത്രയാലോചിച്ചിട്ടും അയാൾക്ക് മറുപടി കിട്ടിയില്ല.
ഇഷ്ടമില്ലാത്തവൻ തമ്മിലടിച്ച് ജീവിതം പാഴാക്കുന്നതിൽ അർത്ഥമില്ല. വേർപിരിഞ്ഞ് സുഖമായി ജീവിക്കട്ടെ. അക്കാര്യം അന്തസ്സോടെ ചെയ്യുന്നതല്ലെ നല്ലത്?
കാവ്യ ഒരു മോശം പെണ്ണാണെന്ന് നിശാലിനു ഒരിക്കലും തോന്നിയിട്ടില്ല. തന്നോടൊപ്പം ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. എല്ലാം തകിടം മറിച്ചത് ദിലീപ് ഒരുത്തനാണ്. കാവ്യയെ ഭീക്ഷണിപ്പെടുത്തിയിട്ടാണ് അകറ്റാൻ ശ്രമിച്ചത്. എന്നിട്ടു നിശാൽ പിന്മാറുന്നില്ലെന്നു കണ്ടപ്പോൾ ചാറ്റു ചെയ്യാൻ ശ്രമിച്ചു. അവർ ഇരുവരും തമ്മിലുള്ള രഹസ്യ സമാഗമ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.വിവാഹ മോചനത്തിനു ഒരുക്കമല്ലെങ്കിൽ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ആ ചിത്രങ്ങൾ എത്തുമെന്നും പറഞ്ഞിട്ടുണ്ടാകാം. ഒടുവിൽ ദിലീപിന്റെ ഭീക്ഷണിക്കു വഴങ്ങി നിശാലിനെ ഉപേക്ഷിക്കാൻ കാവ്യ തീരുമാനിച്ചു. ഇത് മനസ്സിലായതോടെ നിശാൽ കാവ്യയെ തിരിച്ചു വിളിച്ചു. മൊബൈൽ സ്വിച്ച് ഓഫാക്കിയിരുന്നു. ദിലീപിനെ വിളിച്ച് മാന്യമായി സംസാരിക്കാൻ തീരുമാനിച്ചു.
ദിലീപേട്ടാ... മനസ്സറിഞ്ഞ് ഞാനും എന്റെ കുടുംബവും ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും കാവ്യ എന്നിൽ നിന്നും അകന്നിരിക്കുന്നു. ദിലിപേട്ടൻ പറഞ്ഞാൽ കാവ്യ അനുസരിക്കും. ഞങ്ങള അനുജനും അനുജത്തിയുമായി കാണണം. എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.
എടാ അവൾ ഞാൻ പറയുന്നതു മാത്രമേ അനുസരിക്കുകയുള്ളൂ. നീ അവളെ ഉപേക്ഷിച്ചേക്ക്. അല്ലെങ്കിൽ നിന്നെ അവൾ ഉപേക്ഷിക്കും. അവളെ എനിക്കു വേണമെടാ മോനേ. കാവ്യയെ വിവാഹം കഴിച്ചത് നീ ചെയ്ത ഗുരുതരമായ തെറ്റാണ്. ഞാനത് ക്ഷമിക്കില്ല. അതുകൊണ്ട് ഇനി മുതൽ ഞാൻ നിന്റെ ചേട്ടനും കാവ്യ നിന്റെ ചേട്ടത്തിയുമാണ്. അങ്ങനെ കരുതുന്നതാണ് നിനക്കും നിന്റെ കുടുംബത്തിനും നല്ലത്. അതല്ല വീണ്ടും വീണ്ടും കാവ്യ... കാവ്യ എന്നു പറഞ്ഞു നടക്കാനാണ് ഭാവമെങ്കിൽ അനുഭവിക്കും. ഞാൻ ആരെണെന്ന് നീ ശരിക്കും മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും ചെയ്യുമായിരുന്നില്ല. കേട്ടോടാ... ഡാഷ് മോനേ... ദിലീപിന്റെ വാക്കുകൾ കേട്ട് നിശാലിനു നിയന്ത്രണം വിട്ടു.
കാവ്യ എന്റെ ഭാര്യയാണ്. ചേട്ടത്തിയല്ല,
എങ്കിൽ നീ അനുഭവിക്കും.
എന്തനുഭവിക്കും,
മരണം, ഇരുചെവിയറിയാതെ നിന്നെ തട്ടിക്കളയാൻ വേണ്ടി പലരും എന്റെ കൂടെയുണ്ട്. അതുകൊണ്ട് ജീവൻ വേണമോ വേണ്ടയോ എന്ന് തീരുമാനിക്ക്. എന്നിട്ടു എന്നെ വിളിക്ക്.
അങ്ങിനെയൊന്നും ഭീക്ഷണിപ്പെടുത്തെല്ലെ ചേട്ടാ. ഞാൻ വിവാഹം കഴിച്ചത് ചേട്ടന്റെ ഭാര്യയെ അല്ലല്ലോ.
എടാ ഡാഷ് മോനേ. നീ മരണം ഇരന്നു വാങ്ങാൻ ഒരുങ്ങുകയാണോ?
താനൊരു ചുക്കും ചെയ്യില്ല.
ഇല്ല. അപ്പോൾ നീ എന്നെകുറച്ച് എല്ലാ മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ നിന്റെ ഭാര്യയെ സാക്ഷി നിർത്തിക്കാൻ പറയാം. നീ കൊല്ലപ്പെടും.
ഞാനെപ്പോ മരിക്കണമെന്നും, എനങ്ങിനെ മരിക്കണമെന്നും ദൈവം തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടക്കും. അല്ലാതെ മറ്റുള്ളവരുടെ ജീവനും ജീവിതവും തീരുമാനിക്കുന്നത് ദിലീപേട്ടനല്ല.
എന്നെ നീ ഇനി ദിലീപേട്ടൻ എന്നു വിളിക്കരുത്
നീയും നിന്റെ കുടുംബവും ഇപ്പോ ശത്രുവാണ് അതുകൊണ്ട് വെക്കട ഫോൺ.
അതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ, അന്യന്റെ ഭാര്യയെ മോഹിക്കുന്നവൻ വ്യത്തികെട്ടവനും ചതിയനുമാണ്. ഞാൻ ചതിയനായിട്ടാണ് കാണാൻ ആഗ്രഹിക്കുന്നത്.
വൃത്തികെട്ടവാക്കുകൾ പറഞ്ഞ് ദിലീപ് ചിരിച്ചും പിന്നെ മൊബൈൽ ഓഫാക്കി.
നടന്ന സംഭവങ്ങൾ നിശാൽ വീട്ടിലും തന്റെ അടുത്ത കൂട്ടുകാരോടും പറഞ്ഞു, തൽക്കാലം ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എന്ന് സൂചിപ്പിച്ചു.
കാവ്യ ടെൻഷൻ മാറുമ്പോൾ തന്നെ തിരിച്ചു വിളിച്ചു ഹാപ്പി ബർത്ത് ഡേ ആശംസിക്കുമെന്നു നിശാൽ ആഗ്രഹിച്ചു. അതിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു.
രാത്രി - നിശാൽ ഒരിക്കൽ കൂടി കാവ്യയെ ട്രൈ ചെയ്തു. അവളുടെ ഫോൺ എൻഗേജ്ഡ് ആയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും വിളിച്ചു. അപ്പോഴും ഫോൺ എൻഗേജ്ഡ് തന്നെ. ഇനി അവളെ വിളിക്കുന്നില്ല. അയാൾ സ്വയം തീരുമാനമെടുത്തു.
കാവ്യ പിന്നീട് നിശാലിനെ വിളിക്കുകയോ വീട്ടിലേക്കു പോകുകയോ ചെയ്യില്ല, അതിനിടയിൽ ദിലീപും കാവ്യയും ചേർന്ന് നിശാലിനും കുടുംബത്തിനും എതിരായ വാർത്തകൾ തയ്യാറാക്കി. വിവാഹം കഴിഞ്ഞു പിറ്റേ ദിവസം മുതൽ കാവ്യയെ കുറ്റപ്പെടുത്താനും സംശയിക്കാനും തുടങ്ങിയ വാർത്തകൾ പുറത്തു വിട്ട് മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റി. പലരും നിശാലിനെ വിളിച്ചു. കാവ്യയോടു ചെയ്ത അനീതിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന ഭീഷണി. ഇത്തരം ഭീഷണിക്കു പിന്നിൽ ദിലീപിന്റെ ഫാൻസിൽ പെട്ടവരും ഫാൻസ് ഗുണ്ടകളുമായിരുന്നു.
ഭർത്താവിന്റെ വീട്ടുകാരുടെ പീഡനവും നിശാലിന്റെ പീഡനവും ഉയർക്കിക്കാട്ടി വിവാഹ മോചനത്തിനു ശ്രമിക്കുകയായിരുന്നു കാവ്യ. എന്നാൽ തങ്ങൾ മാന്യമായിട്ടാണ് പെരുമാറിയതെന്നും നിശാൽ പറഞ്ഞപ്പോൾ വധഭീക്ഷണി മുഴക്കുകയായിരുന്നു ദിലീപും ഗുണ്ടകളും. ഒടുവിൽ വിവാഹ ദിവസം മുതൽ കാവ്യയുടെ പെരുമാറ്റ രീതികളുംദീലീപും കാവ്യയും തതമ്മിലുള്ള അടുപ്പവും ദിലീപിന്റെ ഭീക്ഷണിയും എല്ലാം നിശാൽ പരസ്യമാക്കി. അപ്പോഴാണ് നിശാലിന്റെ ഭാഗമാണ് ശരിയെന്ന് ലോകമറിഞ്ഞത്. ഒടുവിൽ കാവ്യ വിവാഹ മോചന കേസ് ഫയൽ ചെയ്തു. എല്ലാം ദിലീപ് കൊടുത്ത വാഗ്ദാനത്തിന്റെ പുറത്ത്.
കാവ്യയെ പലരും ഉപദേശിച്ചു. വിവാഹ ജീവിതത്തിൽ പെരുത്തക്കേടുകൾ ഉണ്ടായാൽ തന്നെ ഭാര്യയാണ് അതെല്ലാം നേരെയാക്കി എടുക്കേണ്ടതെന്ന്. പെട്ടെന്ന് എടുത്തു ചാടി ജീവിതം തകർക്കരുതെന്ന് പറഞ്ഞെങ്കിലും കാവ്യ തന്റെ നിലപാടിൽ ഉറച്ചു നിന്നു. കാവ്യ വിവാഹ മോചനത്തിനൊരുങ്ങിയ വാർത്ത മഞ്ജു വാര്യരുടെ ശ്രദ്ധയിൽ എത്തിച്ചു. ദിലീപിന്റെ ഉറപ്പിന്റെ പുറത്താണ് കാവ്യ വരുന്നതെന്ന് പറഞ്ഞപ്പോൾ ഏതൊരാൾക്കും തോന്നുന്ന സംശയം മഞ്ജു വാര്യരിലും ഉണ്ടായി. എന്നാൽ അതേക്കുറിച്ചു ദിലീപിനോടു ചോദിക്കുകയോ തന്റെ കൂട്ടുകാരികളോടു സൂചിപ്പിക്കുകയോ ചെയ്തില്ല. എങ്കിലും ഒരു കനലായി കാവ്യയുടെ വിവാഹ മോചന ശ്രമം മനസ്സിൽ കിടന്നു. അക്കാര്യത്തിൽ സത്യാവസ്ഥ എത്രയുണ്ടെന്നറിയാൻ മഞ്ജു വാര്യർ കാവ്യയെ വിളിച്ചു. മഞ്ജു എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പു തന്നെ കാവ്യ പൊട്ടിക്കരഞ്ഞു. നിശാലിന്റെ വീട്ടിൽ നിന്നുണ്ടായ പീഡന കാര്യം പൊപൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞു. അതു ശരിയാമെന്ന് വിശ്വസിക്കാൻ പൂർണ്ണമായും മഞ്ജുവിനും കഴിഞ്ഞില്ല.
കാവ്യ നിശാൽ വിഷയം മാധ്യമങ്ങളിൽ വന്നു കൊണ്ടിരുന്നപ്പോൾ ചില സുഹൃത്തുക്കൾ മഞ്ജുവിനെ വിളിച്ചു ചില അപകട സൂചനകൾ നൽകി. നിശാലുമായി വേർ പിരിയുന്നത് തനിക്കിഷ്ടമല്ലെന്നും എന്നാൽ ഒരു സ്ത്രീക്കും സഹിക്കാൻ പറ്റാത്ത രീതിയിലുള്ള ക്രൂരതകളാണു താൻ അനുഭവിക്കുന്നതെന്നുമുള്ള തിരക്കഥയിലെ മറ്റൊരു ശ്രീവിദ്യയായി മാറുകയാണ് കാവ്യ എന്നുവരെ പറയാൻ പിആർഒ വർക്കുകൾ ചെയ്തു. സിനിമാഭിനയ കാലത്ത് യാതൊരുവിധ ചീത്ത പേരും കേൾപ്പിക്കാത്ത കാവ്യയുടെ വിവാഹ ജീവിതത്തിൽ വില്ലൻ കളിച്ചത് ആരെണെന്ന് പലർക്കും അറിയാമായിരുന്നു. വില്ലൻ ശക്തനായതു കൊണ്ട് സ്വയം നശിക്കാൻ പലരും തയ്യാറായില്ല. അതുകൊണ്ട് കുറ്റം നിശാലിനും കുടുംബത്തിനും മാത്രമായി പങ്കു വച്ചു.
കാര്യങ്ങൾ കൈവിട്ടു പോയെന്നു മനസ്സിലാക്കിയ നിശാലും അമ്മയും കാവ്യക്കെതിരെ എല്ലാ തെളിവുകളും എറിഞ്ഞു. തന്റെ മകനെ കൊലപ്പെടത്താൻ ദിലീപ് ഗുണ്ടകളെ ഏർപ്പാടാക്കിയെന്ന അമ്മയുടെ വെളിപ്പെടുത്തൽ നിശാൽ തെളിവുകൾ സഹിതം പുറത്തു കൊണ്ടുവരികയും ചെയ്തു. അപ്പോഴാണ് കാവ്യയുടെ മേൽ കരിനിഴൽ വീണതും വാവഹമോചനം നിർത്തിച്ചു മേടിക്കുന്നതാണെന്നു മനസ്സിലായത്. കാവ്യയുടെ പിന്നിൽ പാരപോലെ ഉറച്ചു നിന്നതിന് കാരമം എന്തും ചെയ്യാൻ ദിലീപുണ്ടായിരുന്നതിനാലാണ് എന്ന് ചിലർക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. മനസ്സു കൊണ്ട് അവരിൽ പലരും ദിലീപ് ശക്തൻ ദിലീപാണന്നറിയാവുന്നതുകൊണ്ട് അയാളെ വെറുപ്പിച്ചുമില്ല എന്നു മാത്രം.
ദിലീപും കാവ്യയും വ്യക്തമായി തീരുമാനമെടുത്ത ശേഷം അരങ്ങേറിയ നാടകം ഇടവേള ബാബുവും കെ. ബി. ഗണേശ് കുമാറും വൈകിയാണറിഞ്ഞത്. ഒരു ദിവസം മൂന്നു പേരും സംസാരിച്ചിരിക്കെ വിഷയം കാവ്യയിലേക്കു ചെന്നു. കാവ്യ എല്ലാം ഉപേക്ഷിച്ചു വരികയാണന്നു ദിലീപ് സൂചിപ്പിച്ചപ്പോൾ തന്നെ ഇടവേള ബാബുവും ഗണേശു കുമാറും അപകടം മണത്തറിഞ്ഞു.
(തുടരും)
Stories you may Like
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- തകർന്നടിഞ്ഞ് ഹൈദരബാദ്; കാവ്യ മാരനെ വിമർശിച്ച് ആരാധകർ
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്