Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലിപേട്ടൻ പറഞ്ഞാൽ കാവ്യ അനുസരിക്കും.... ഞങ്ങള അനുജനും അനുജത്തിയുമായി കാണണം.... എന്ന് അഭ്യർത്ഥന; കാവ്യയെ വിവാഹം കഴിച്ചത് നീ ചെയ്ത ഗുരുതരമായ തെറ്റാണ്.... ഞാനത് ക്ഷമിക്കില്ല... ഇനി മുതൽ ഞാൻ നിന്റെ ചേട്ടനും കാവ്യ നിന്റെ ചേട്ടത്തിയുമാണെന്ന് മറുപടിയും; മഞ്ജുവിനേയും വിവാഹമോചനം അസ്വസ്ഥമാക്കി; തിരക്കഥയിലെ ശ്രീദേവിയാക്കി കാമുകിയെ മാറ്റാൻ പിആറും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്‌ളാഷ് ബാക്ക്: പല്ലിശ്ശേരി പരമ്പര തുടരുന്നു

ദിലിപേട്ടൻ പറഞ്ഞാൽ കാവ്യ അനുസരിക്കും.... ഞങ്ങള അനുജനും അനുജത്തിയുമായി കാണണം.... എന്ന് അഭ്യർത്ഥന; കാവ്യയെ വിവാഹം കഴിച്ചത് നീ ചെയ്ത ഗുരുതരമായ തെറ്റാണ്.... ഞാനത് ക്ഷമിക്കില്ല... ഇനി മുതൽ ഞാൻ നിന്റെ ചേട്ടനും കാവ്യ നിന്റെ ചേട്ടത്തിയുമാണെന്ന് മറുപടിയും; മഞ്ജുവിനേയും വിവാഹമോചനം അസ്വസ്ഥമാക്കി; തിരക്കഥയിലെ ശ്രീദേവിയാക്കി കാമുകിയെ മാറ്റാൻ പിആറും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്‌ളാഷ് ബാക്ക്: പല്ലിശ്ശേരി പരമ്പര തുടരുന്നു

പല്ലിശ്ശേരി

കാവ്യയുടെ ഭർത്താവിന് വധഭീഷണിയും :ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 14

രസ്പരം വിവാഹ വാർഷിക സമ്മാനവും ജന്മദിന സമ്മാനവും നൽകുന്നതിൽ ഭാര്യാഭർത്താന്മാർ മത്സരിക്കുന്ന സമയമാണ് വിവാഹത്തിന്റെ ആദ്യത്തെ ഏതാനും മാസങ്ങൾ. എന്നാൽ വിവാഹം കഴിഞ്ഞ് 5 മാസമായപ്പോഴാണ് കാവ്യയുടെ യഥാർത്ഥ മുഖം നിശാലിനു മനസ്സിലായത്. തന്നെ വെറുക്കാനും ഗുഡ്ബൈ പറയാനും മാത്രം എന്തുണ്ടായെന്ന് എത്രയാലോചിച്ചിട്ടും അയാൾക്ക് മറുപടി കിട്ടിയില്ല.

ഇഷ്ടമില്ലാത്തവൻ തമ്മിലടിച്ച് ജീവിതം പാഴാക്കുന്നതിൽ അർത്ഥമില്ല. വേർപിരിഞ്ഞ് സുഖമായി ജീവിക്കട്ടെ. അക്കാര്യം അന്തസ്സോടെ ചെയ്യുന്നതല്ലെ നല്ലത്?

കാവ്യ ഒരു മോശം പെണ്ണാണെന്ന് നിശാലിനു ഒരിക്കലും തോന്നിയിട്ടില്ല. തന്നോടൊപ്പം ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. എല്ലാം തകിടം മറിച്ചത് ദിലീപ് ഒരുത്തനാണ്. കാവ്യയെ ഭീക്ഷണിപ്പെടുത്തിയിട്ടാണ് അകറ്റാൻ ശ്രമിച്ചത്. എന്നിട്ടു നിശാൽ പിന്മാറുന്നില്ലെന്നു കണ്ടപ്പോൾ ചാറ്റു ചെയ്യാൻ ശ്രമിച്ചു. അവർ ഇരുവരും തമ്മിലുള്ള രഹസ്യ സമാഗമ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.വിവാഹ മോചനത്തിനു ഒരുക്കമല്ലെങ്കിൽ ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും ആ ചിത്രങ്ങൾ എത്തുമെന്നും പറഞ്ഞിട്ടുണ്ടാകാം. ഒടുവിൽ ദിലീപിന്റെ ഭീക്ഷണിക്കു വഴങ്ങി നിശാലിനെ ഉപേക്ഷിക്കാൻ കാവ്യ തീരുമാനിച്ചു. ഇത് മനസ്സിലായതോടെ നിശാൽ കാവ്യയെ തിരിച്ചു വിളിച്ചു. മൊബൈൽ സ്വിച്ച് ഓഫാക്കിയിരുന്നു. ദിലീപിനെ വിളിച്ച് മാന്യമായി സംസാരിക്കാൻ തീരുമാനിച്ചു.

ദിലീപേട്ടാ... മനസ്സറിഞ്ഞ് ഞാനും എന്റെ കുടുംബവും ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും കാവ്യ എന്നിൽ നിന്നും അകന്നിരിക്കുന്നു. ദിലിപേട്ടൻ പറഞ്ഞാൽ കാവ്യ അനുസരിക്കും. ഞങ്ങള അനുജനും അനുജത്തിയുമായി കാണണം. എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.

എടാ അവൾ ഞാൻ പറയുന്നതു മാത്രമേ അനുസരിക്കുകയുള്ളൂ. നീ അവളെ ഉപേക്ഷിച്ചേക്ക്. അല്ലെങ്കിൽ നിന്നെ അവൾ ഉപേക്ഷിക്കും. അവളെ എനിക്കു വേണമെടാ മോനേ. കാവ്യയെ വിവാഹം കഴിച്ചത് നീ ചെയ്ത ഗുരുതരമായ തെറ്റാണ്. ഞാനത് ക്ഷമിക്കില്ല. അതുകൊണ്ട് ഇനി മുതൽ ഞാൻ നിന്റെ ചേട്ടനും കാവ്യ നിന്റെ ചേട്ടത്തിയുമാണ്. അങ്ങനെ കരുതുന്നതാണ് നിനക്കും നിന്റെ കുടുംബത്തിനും നല്ലത്. അതല്ല വീണ്ടും വീണ്ടും കാവ്യ... കാവ്യ എന്നു പറഞ്ഞു നടക്കാനാണ് ഭാവമെങ്കിൽ അനുഭവിക്കും. ഞാൻ ആരെണെന്ന് നീ ശരിക്കും മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും ചെയ്യുമായിരുന്നില്ല. കേട്ടോടാ... ഡാഷ് മോനേ... ദിലീപിന്റെ വാക്കുകൾ കേട്ട് നിശാലിനു നിയന്ത്രണം വിട്ടു.

കാവ്യ എന്റെ ഭാര്യയാണ്. ചേട്ടത്തിയല്ല,
എങ്കിൽ നീ അനുഭവിക്കും.
എന്തനുഭവിക്കും,
മരണം, ഇരുചെവിയറിയാതെ നിന്നെ തട്ടിക്കളയാൻ വേണ്ടി പലരും എന്റെ കൂടെയുണ്ട്. അതുകൊണ്ട് ജീവൻ വേണമോ വേണ്ടയോ എന്ന് തീരുമാനിക്ക്. എന്നിട്ടു എന്നെ വിളിക്ക്.
അങ്ങിനെയൊന്നും ഭീക്ഷണിപ്പെടുത്തെല്ലെ ചേട്ടാ. ഞാൻ വിവാഹം കഴിച്ചത് ചേട്ടന്റെ ഭാര്യയെ അല്ലല്ലോ.
എടാ ഡാഷ് മോനേ. നീ മരണം ഇരന്നു വാങ്ങാൻ ഒരുങ്ങുകയാണോ?
താനൊരു ചുക്കും ചെയ്യില്ല.
ഇല്ല. അപ്പോൾ നീ എന്നെകുറച്ച് എല്ലാ മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ നിന്റെ ഭാര്യയെ സാക്ഷി നിർത്തിക്കാൻ പറയാം. നീ കൊല്ലപ്പെടും.
ഞാനെപ്പോ മരിക്കണമെന്നും, എനങ്ങിനെ മരിക്കണമെന്നും ദൈവം തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടക്കും. അല്ലാതെ മറ്റുള്ളവരുടെ ജീവനും ജീവിതവും തീരുമാനിക്കുന്നത് ദിലീപേട്ടനല്ല.
എന്നെ നീ ഇനി ദിലീപേട്ടൻ എന്നു വിളിക്കരുത്
നീയും നിന്റെ കുടുംബവും ഇപ്പോ ശത്രുവാണ് അതുകൊണ്ട് വെക്കട ഫോൺ.
അതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ, അന്യന്റെ ഭാര്യയെ മോഹിക്കുന്നവൻ വ്യത്തികെട്ടവനും ചതിയനുമാണ്. ഞാൻ ചതിയനായിട്ടാണ് കാണാൻ ആഗ്രഹിക്കുന്നത്.
വൃത്തികെട്ടവാക്കുകൾ പറഞ്ഞ് ദിലീപ് ചിരിച്ചും പിന്നെ മൊബൈൽ ഓഫാക്കി.

നടന്ന സംഭവങ്ങൾ നിശാൽ വീട്ടിലും തന്റെ അടുത്ത കൂട്ടുകാരോടും പറഞ്ഞു, തൽക്കാലം ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എന്ന് സൂചിപ്പിച്ചു.
കാവ്യ ടെൻഷൻ മാറുമ്പോൾ തന്നെ തിരിച്ചു വിളിച്ചു ഹാപ്പി ബർത്ത് ഡേ ആശംസിക്കുമെന്നു നിശാൽ ആഗ്രഹിച്ചു. അതിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു.

രാത്രി - നിശാൽ ഒരിക്കൽ കൂടി കാവ്യയെ ട്രൈ ചെയ്തു. അവളുടെ ഫോൺ എൻഗേജ്ഡ് ആയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും വിളിച്ചു. അപ്പോഴും ഫോൺ എൻഗേജ്ഡ് തന്നെ. ഇനി അവളെ വിളിക്കുന്നില്ല. അയാൾ സ്വയം തീരുമാനമെടുത്തു.

കാവ്യ പിന്നീട് നിശാലിനെ വിളിക്കുകയോ വീട്ടിലേക്കു പോകുകയോ ചെയ്യില്ല, അതിനിടയിൽ ദിലീപും കാവ്യയും ചേർന്ന് നിശാലിനും കുടുംബത്തിനും എതിരായ വാർത്തകൾ തയ്യാറാക്കി. വിവാഹം കഴിഞ്ഞു പിറ്റേ ദിവസം മുതൽ കാവ്യയെ കുറ്റപ്പെടുത്താനും സംശയിക്കാനും തുടങ്ങിയ വാർത്തകൾ പുറത്തു വിട്ട് മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റി. പലരും നിശാലിനെ വിളിച്ചു. കാവ്യയോടു ചെയ്ത അനീതിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന ഭീഷണി. ഇത്തരം ഭീഷണിക്കു പിന്നിൽ ദിലീപിന്റെ ഫാൻസിൽ പെട്ടവരും ഫാൻസ് ഗുണ്ടകളുമായിരുന്നു.

ഭർത്താവിന്റെ വീട്ടുകാരുടെ പീഡനവും നിശാലിന്റെ പീഡനവും ഉയർക്കിക്കാട്ടി വിവാഹ മോചനത്തിനു ശ്രമിക്കുകയായിരുന്നു കാവ്യ. എന്നാൽ തങ്ങൾ മാന്യമായിട്ടാണ് പെരുമാറിയതെന്നും നിശാൽ പറഞ്ഞപ്പോൾ വധഭീക്ഷണി മുഴക്കുകയായിരുന്നു ദിലീപും ഗുണ്ടകളും. ഒടുവിൽ വിവാഹ ദിവസം മുതൽ കാവ്യയുടെ പെരുമാറ്റ രീതികളുംദീലീപും കാവ്യയും തതമ്മിലുള്ള അടുപ്പവും ദിലീപിന്റെ ഭീക്ഷണിയും എല്ലാം നിശാൽ പരസ്യമാക്കി. അപ്പോഴാണ് നിശാലിന്റെ ഭാഗമാണ് ശരിയെന്ന് ലോകമറിഞ്ഞത്. ഒടുവിൽ കാവ്യ വിവാഹ മോചന കേസ് ഫയൽ ചെയ്തു. എല്ലാം ദിലീപ് കൊടുത്ത വാഗ്ദാനത്തിന്റെ പുറത്ത്.

കാവ്യയെ പലരും ഉപദേശിച്ചു. വിവാഹ ജീവിതത്തിൽ പെരുത്തക്കേടുകൾ ഉണ്ടായാൽ തന്നെ ഭാര്യയാണ് അതെല്ലാം നേരെയാക്കി എടുക്കേണ്ടതെന്ന്. പെട്ടെന്ന് എടുത്തു ചാടി ജീവിതം തകർക്കരുതെന്ന് പറഞ്ഞെങ്കിലും കാവ്യ തന്റെ നിലപാടിൽ ഉറച്ചു നിന്നു. കാവ്യ വിവാഹ മോചനത്തിനൊരുങ്ങിയ വാർത്ത മഞ്ജു വാര്യരുടെ ശ്രദ്ധയിൽ എത്തിച്ചു. ദിലീപിന്റെ ഉറപ്പിന്റെ പുറത്താണ് കാവ്യ വരുന്നതെന്ന് പറഞ്ഞപ്പോൾ ഏതൊരാൾക്കും തോന്നുന്ന സംശയം മഞ്ജു വാര്യരിലും ഉണ്ടായി. എന്നാൽ അതേക്കുറിച്ചു ദിലീപിനോടു ചോദിക്കുകയോ തന്റെ കൂട്ടുകാരികളോടു സൂചിപ്പിക്കുകയോ ചെയ്തില്ല. എങ്കിലും ഒരു കനലായി കാവ്യയുടെ വിവാഹ മോചന ശ്രമം മനസ്സിൽ കിടന്നു. അക്കാര്യത്തിൽ സത്യാവസ്ഥ എത്രയുണ്ടെന്നറിയാൻ മഞ്ജു വാര്യർ കാവ്യയെ വിളിച്ചു. മഞ്ജു എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പു തന്നെ കാവ്യ പൊട്ടിക്കരഞ്ഞു. നിശാലിന്റെ വീട്ടിൽ നിന്നുണ്ടായ പീഡന കാര്യം പൊപൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞു. അതു ശരിയാമെന്ന് വിശ്വസിക്കാൻ പൂർണ്ണമായും മഞ്ജുവിനും കഴിഞ്ഞില്ല.

കാവ്യ നിശാൽ വിഷയം മാധ്യമങ്ങളിൽ വന്നു കൊണ്ടിരുന്നപ്പോൾ ചില സുഹൃത്തുക്കൾ മഞ്ജുവിനെ വിളിച്ചു ചില അപകട സൂചനകൾ നൽകി. നിശാലുമായി വേർ പിരിയുന്നത് തനിക്കിഷ്ടമല്ലെന്നും എന്നാൽ ഒരു സ്ത്രീക്കും സഹിക്കാൻ പറ്റാത്ത രീതിയിലുള്ള ക്രൂരതകളാണു താൻ അനുഭവിക്കുന്നതെന്നുമുള്ള തിരക്കഥയിലെ മറ്റൊരു ശ്രീവിദ്യയായി മാറുകയാണ് കാവ്യ എന്നുവരെ പറയാൻ പിആർഒ വർക്കുകൾ ചെയ്തു. സിനിമാഭിനയ കാലത്ത് യാതൊരുവിധ ചീത്ത പേരും കേൾപ്പിക്കാത്ത കാവ്യയുടെ വിവാഹ ജീവിതത്തിൽ വില്ലൻ കളിച്ചത് ആരെണെന്ന് പലർക്കും അറിയാമായിരുന്നു. വില്ലൻ ശക്തനായതു കൊണ്ട് സ്വയം നശിക്കാൻ പലരും തയ്യാറായില്ല. അതുകൊണ്ട് കുറ്റം നിശാലിനും കുടുംബത്തിനും മാത്രമായി പങ്കു വച്ചു.

കാര്യങ്ങൾ കൈവിട്ടു പോയെന്നു മനസ്സിലാക്കിയ നിശാലും അമ്മയും കാവ്യക്കെതിരെ എല്ലാ തെളിവുകളും എറിഞ്ഞു. തന്റെ മകനെ കൊലപ്പെടത്താൻ ദിലീപ് ഗുണ്ടകളെ ഏർപ്പാടാക്കിയെന്ന അമ്മയുടെ വെളിപ്പെടുത്തൽ നിശാൽ തെളിവുകൾ സഹിതം പുറത്തു കൊണ്ടുവരികയും ചെയ്തു. അപ്പോഴാണ് കാവ്യയുടെ മേൽ കരിനിഴൽ വീണതും വാവഹമോചനം നിർത്തിച്ചു മേടിക്കുന്നതാണെന്നു മനസ്സിലായത്. കാവ്യയുടെ പിന്നിൽ പാരപോലെ ഉറച്ചു നിന്നതിന് കാരമം എന്തും ചെയ്യാൻ ദിലീപുണ്ടായിരുന്നതിനാലാണ് എന്ന് ചിലർക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. മനസ്സു കൊണ്ട് അവരിൽ പലരും ദിലീപ് ശക്തൻ ദിലീപാണന്നറിയാവുന്നതുകൊണ്ട് അയാളെ വെറുപ്പിച്ചുമില്ല എന്നു മാത്രം.

ദിലീപും കാവ്യയും വ്യക്തമായി തീരുമാനമെടുത്ത ശേഷം അരങ്ങേറിയ നാടകം ഇടവേള ബാബുവും കെ. ബി. ഗണേശ് കുമാറും വൈകിയാണറിഞ്ഞത്. ഒരു ദിവസം മൂന്നു പേരും സംസാരിച്ചിരിക്കെ വിഷയം കാവ്യയിലേക്കു ചെന്നു. കാവ്യ എല്ലാം ഉപേക്ഷിച്ചു വരികയാണന്നു ദിലീപ് സൂചിപ്പിച്ചപ്പോൾ തന്നെ ഇടവേള ബാബുവും ഗണേശു കുമാറും അപകടം മണത്തറിഞ്ഞു.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP