Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു

വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു

പല്ലിശ്ശേരി

ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - 18

മഞ്ജുവാര്യർ വീട്ടുതടങ്കലിൽ നിന്നും മോചിതയായി

കാവ്യയും നിശാലും 2009 ഫെബ്രുവരി 5ന് വിവാഹിതരായ ശേഷം സന്തോഷത്തോടും പൂർണവിധേയത്തോടും കൂടി, ഒന്നായി, ഒരു ദിവസം ജീവിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്ങിനെയെങ്കിലും നിശാലിനെ ഉപേക്ഷിച്ച് പോകുന്നതിനുള്ള കരുക്കൾ നീക്കുകയും 6 മാസത്തെ വിവാഹബന്ധം ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് പോകുകയും ചെയ്ത കാവ്യ വിവാഹമോചനത്തിനുവേണ്ടി കോടതിയെ സമീപിച്ചു. 2011ൽ കോടതി ഇരുവർക്കും വിവാഹമോചനം നൽകി. നിശാലിനും കുടുംബത്തിനും വേദനാജനകമായ അനുഭവമായിരുന്നെങ്കിലും കാവ്യ ഏറെ സന്തോഷവതിയായിരുന്നു.

വിവാഹമോചനം അനുവദിച്ച ദിവസം ശരിക്കും ആഘോഷിക്കുകയായിരുന്നു കാവ്യ. ഇനി മറ്റാരെയും ഭയപ്പെടാതെ സ്വാതന്ത്യത്തോടെ ജീവിക്കാൻ ഗോഡ്ഫാദറിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. കാവ്യ വിവാഹമോചനം നേടിയപ്പോൾ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിച്ചത് മഞ്ജുവാര്യർ ആയിരുന്നു. സംശയിച്ചതും പറഞ്ഞുകേട്ടതും യാഥാർത്ഥ്യമായി എന്നു തോന്നി. തന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്താനാണവൾ വിവാഹമോചനം നേടിയത്. തന്റെ ഭർത്താവിനെ പങ്കുവെയ്ക്കാനാണവൾ ശ്രമിക്കുന്നത്. ഇങ്ങിനെ നിരവധി ചിന്തകൾ മഞ്ജുവാര്യരെ പിടികൂടി.

തന്റെ ആകാഷയും വിഷമവും, ഭാവന, സംയുക്താവർമ, ശ്വേതാമേനോൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരുമായി പങ്കുവെച്ചു. അവർ പലതും കേട്ടിരുന്നെങ്കിലും അതൊന്നും മഞ്ജുവിനോട് പറഞ്ഞിരുന്നില്ല. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്നു മനസിലാക്കിയപ്പോൾ ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. അവർ രഹസ്യമായി ദിലീപിന്റയും കാവ്യയുടെയും നീക്കം ശ്രദ്ധിച്ചു. സത്യം അറിയണമെങ്കിൽ ദിലീപുമായോ, കാവ്യയുമായോ നിരന്തരമായി ബന്ധം പുലർത്തുന്ന ആരെങ്കിലും വേണം. അതിനുപറ്റിയത് ഭാവനയാണെന്ന് അവർ തീരുമാനിച്ചു.

ഭവനയ്ക്ക് നേരിട്ട് കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിന് പ്രധാനകാരണം ഭാവനയെ നായിക നടിയെന്ന നിലയിൽ മലയാള സിനിമയിൽ കൊണ്ടുവന്നത് ദിലീപാണ് എന്നതായിരുന്നു. കഴിവുള്ള ആർട്ടിസ്റ്റാണെങ്കിലും പിന്നീടു ലഭിക്കുന്ന അവസരങ്ങളാണ് ഒരു കലാകാരനെയോ, കലാകാരിയെയോ മുൻനിരയിലെത്തിക്കുന്നത്. ഭാവനയെ സംബന്ധിച്ച് ദിലീപിന്റെ സഹായം വളരെ വലുതായിരുന്നു.

2002 ൽ ഡേവിസ് കാച്ചിപ്പിള്ളി നിർമ്മിച്ച 'നമ്മൾ' എന്ന സിനിമയിൽ നായികവേഷം അഭിനയിക്കാനാണ് ഭാവന ഓഡിഷനുചെന്നത്. നായികയായി രേണുകാ മേനോനെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ പുളച്ചു മറിഞ്ഞ് കടുകുപോലെ തെറിക്കുന്ന ഒരു കഥാപാത്രത്തിന് ഭeവന യോജിച്ചവളാണെന്ന് തോന്നിയപ്പോൾ കമൽ അപ്പോൾ ഭാവനക്ക് അവസരം നൽകി. മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടിയായിത്തീർന്നു ഭാവന.

എന്നാൽ നായികനടിയായി സജീവമാകാൻ ഭാവനക്ക് കഴിഞ്ഞില്ല. സഹനടി റോളുകളിൽ ഒതുങ്ങി കഴിഞ്ഞിരിരുന്ന ഭാവനയെ നായികയാക്കി വളർത്തിയത് ദിലീപ് ആണ്. 'തിളക്കം' എന്ന ചിത്രത്തിൽ ഒരു ഗസ്റ്റുറോളിൽ അഭിനയിക്കാൻ വന്ന ഭാവനക്ക് ദിലീപ് കൊടുത്ത വാക്കിന്റെ സത്യസന്ധതയാണ് 'സിഐഡി മൂസ'. ദിലീപിന്റെ നിർബന്ധ പ്രകാരമാണ് ഭാവനയെ നായികയാക്കിയത്. ഈ സിനിമ ഹിറ്റായതോടെ ഭാവനയും ഹിറ്റായി. ദിലീപിനൊപ്പം പത്തിൽ താഴെ സിനിമകളിലാണ് ഭാവന നായികയായി അഭിനയിച്ചത്. അതിനിടയിൽ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും തിരക്കുള്ള നായികയായി. ദൈവനാമത്തിൽ, മേരിക്കുണ്ടൊരു കുഞ്ഞാട്, ഒഴിമുറി തുടങ്ങിയ മലയാളം സിനിമകളിലെ അഭിനയം ഭാവനയെ നല്ലനടിയാക്കി മാറ്റി.

ദിലീപും ഭാവനയും ഒരുമിച്ചഭിനയിച്ചപ്പോൾ പലതരത്തിലുള്ള ബിസിനസ് ബന്ധങ്ങൾ ഉണ്ടാക്കിയെന്നും പറയപ്പെടുന്നു. അങ്ങിനെ എല്ലാ രീതിയിലും തന്നെ സഹായിച്ച ദിലീപിനെയും കാവ്യയെയും നിരീക്ഷിക്കുന്നതിൽ വൈമനസ്യം ഭാവനയ്ക്കുണ്ടായിരുന്നു. അതേസമയം മഞ്ജുവാര്യരെ ദിലീപും കാവ്യയും ചേർന്ന് ചതിക്കുകയാണെങ്കിൽ അതിനോട് യോജിക്കില്ല. എന്നാൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ ഇരുവരുടെയും നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു മഞ്ജുവാര്യർ. കൂട്ടുകാരികളുടെ ഫോൺവിളികൾ മാത്രമായിരുന്നു ആശ്വാസം. അവരിൽ ചിലർ മഞ്ജു നൃത്തരംഗത്തേയ്ക്ക് തിരിച്ചുവരണമെന്ന് നിർബന്ധിച്ചു. അക്കാര്യത്തിൽ മഞ്ജുവിനും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എന്നാൽ, ദിലീപിന് അതൊന്നും ഇഷ്ടമല്ല. വീട്ടിൽ തന്നെ മഞ്ജുവിനെ തളച്ചിടാനായിരുന്നു താല്പര്യം. അതുകൊണ്ട് നൃത്തത്തെക്കുറിച്ച് സൂചിപ്പിച്ചപ്പൊഴൊന്നും ദിലീപ് സമ്മതിച്ചില്ല.

എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ. മഞ്ജുവാര്യർ കുടത്തിലെ വിളക്കായി അണയേണ്ടവളല്ല. ഭാര്യയും അമ്മയുമായി ഒതുങ്ങിക്കൂടുമ്പോൾ അതിന്റെ മാന്യതയും സ്നേഹവും ഭാര്യക്ക് കൊടുത്തേപറ്റു. അതു നൽകിയില്ലെങ്കിൽ സർഗാത്മകവഴികൾ തെരഞ്ഞെടുക്കേണം. അതുകൊണ്ട് മഞ്ജുവിന്റെ ഒരു കൂട്ടുകാരി വിളിച്ചുപറഞ്ഞു.

മഞ്ജു അഭിനയ രംഗത്തേക്കും നൃത്തരംഗത്തേയ്ക്കും തിരികെ വരുന്നു?

ആ വാർത്ത നൽകിയിയത് മുതൽ ദിലീപിന്റെ ഭാഗത്ത് നിന്നും സഹകരണം കുറഞ്ഞു. നേരിട്ട് എതിർത്തില്ലെങ്കിൽ പോലും തന്റെ അപ്രീതി തുറന്നു പറയാൻ ചില ശിങ്കിടികളെ ഏർപ്പാടാക്കി. അവർ തനിക്കും സ്നേഹിതരായതുകൊണ്ട് കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോയി.

മഞ്ജുവിന് ജീവിതം ബോറടിച്ചുതുടങ്ങി. വീട് തടവറയായി മാറിയപ്പോൾ നൃത്തം ചെയ്യണമെന്നു തോന്നി. അതൊന്നും ദിലീപ് അംഗീകരിച്ചില്ല. ഒടുവിൽ സ്വയം തീരുമാനമെടുത്ത് മഞ്ജു പറഞ്ഞു ദിലീപേട്ടന്റെ അനുഗ്രഹം വേണം. ഞാൻ ഗുരുവായൂരപ്പന്റെ മുന്നിൽ നൃത്തം അവതരിപ്പിക്കും. ഒടുവിൽ ദിലീപ് സമ്മതം മൂളി. നൃത്തം കച്ചവടമാക്കി മാറ്റരുത്. ഗുരുവായൂരമ്പലത്തിൽ മാത്രം തൽക്കാലം അവതരിപ്പിച്ചാൽ മതി.

ഞാൻ സിനിമയിൽ അഭിനയിക്കുന്നില്ലല്ലോ. നൃത്തച്ചുവടുമായി മുന്നോട്ട് പോകാനാണ് എന്റെ ആഗ്രഹം. മീനാക്ഷി പഠിക്കാനും ദിലീപേട്ടൻ ഷൂട്ടിംഗിനും പോകുന്നു. ഞാൻ വെറുതെ ഇരിക്കുകയല്ലേ. ഇങ്ങിനെപോയാൽ ആത്മഹത്യ ചെയ്താൽ അത്ഭുതപ്പെടാനില്ല.

അങ്ങിനെയാണ് മഞ്ജു നൃത്തം അവതരിപ്പിക്കാൻ തീരുമാനിച്ചത്. ഗുരുവായൂരിൽ നൃത്തം അവതരിപ്പിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. വർഷങ്ങൾക്കുശേഷം മഞ്ജുവാര്യർ നൃത്തരംഗത്തേയ്ക്കു തിരിച്ചുവരുന്ന വാർത്ത വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. മഞ്ജുവിനെ സ്നേഹിക്കുന്നവരും, മഞ്ജുവിനെ അഭിനയിപ്പിച്ചവരും സന്തോഷിച്ചു. നൃത്തരംഗത്തേക്കു മാത്രം വന്നാൽ പോരാ, അഭിനയരംഗത്തേയ്ക്കും വരണമെന്ന് മഞ്ജുവിനോട് സൂചിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്തവർ കുറെ പേരുണ്ടായിരുന്നു, അപ്പോഴൊന്നും അഭിനയരംഗത്തേക്ക് തിരിച്ചു വരണമെന്ന് മഞ്ജുവാര്യർ ആഗ്രഹിച്ചിരുന്നില്ല.

ഗുരുവായൂരിൽ മൃത്തമവതരിപ്പിക്കാൻ ദിലീപിനു കൂടെ പോകാൻ കഴിഞ്ഞില്ലെങ്കിലും ഗുരുവായൂരിൽ ദിലീപ് എത്തുമെന്ന് തന്നെയാണ് മഞ്ജുവിനോട് പറഞ്ഞത്. മഞ്ജു അത് വിശ്വസിച്ചു. സത്യൻ അന്തിക്കാട്, രഞ്ജിത് തുടങ്ങിയ നിരവധി പേർ മഞ്ജുവിന്റെ നൃത്തം കാണാനും അനുഗ്രഹിക്കാനും എത്തിയിരുന്നു. മാത്രമല്ല, മഞ്ജുവിന്റെ നൃത്തം കാണാൻ പതിവിൽ കവിഞ്ഞ പ്രേക്ഷകരും ഉണ്ടായിരുന്നു. മൂന്നു വർഷം മാത്രം സിനിമയിൽ അഭിനയിച്ച് വിവാഹിതയായി പതിനാല് വർത്തോളം യാതൊരു ബന്ധവുമില്ലാതെ നിന്ന തന്നെ സ്നേഹിക്കുന്നവർ ധാരാളമുണ്ടെന്നു മനസിലാക്കിയ മഞ്ജുവാര്യർ അഭിമാനത്തോടെ കൈകൾകൂപ്പി.

നൃത്തം അവതരിപ്പിക്കാനുള്ള സംയം അടുത്തുവന്നു. ദിലീപിനെ കാത്ത് നിന്നെങ്കിലും എത്തിയില്ല. വരാൻ പറ്റിയില്ലെങ്കിൽ ഫോണിലൂടെ വിളിച്ച് അനുഗ്രഹിക്കുമെന്ന് കരുതി. ഒരു പക്ഷേ, നൃത്തം തുടങ്ങുന്നതിന് മുമ്പ് വന്നില്ലെങ്കിലും അതിനിടയിൽ വരുമായിരിക്കും. നൃത്തം ചെയ്തു ക്ഷിണിച്ച തനിക്ക് ദിലീപേട്ടന്റെ മാറിൽ ചേർന്ന് കിടന്നു വിശ്രമിക്കാമെന്ന് കരുതി.

നിശ്ചിതസമയം കഴിഞ്ഞ ശേഷമാണ് മഞ്ജു നൃത്തം ചെയ്യാൻ സ്റ്റേജിലെയ്ക്ക് കയറിയത്. അപ്പോഴും കണ്ണുകൾ ദിലീപിനെ തിരയുന്നുണ്ടായിരുന്നു. കണ്ണുകൾ നനഞ്ഞുകൊണ്ട്, ഗുരുവായൂരപ്പനെ ധ്യാനിച്ച് മഞ്ജു നൃത്തം ചെയ്തു. നൃത്തത്തിനിടയിൽ പ്രേക്ഷകർക്കിടയിലേയ്ക്ക് ഒരു ഞൊടിയിട നേരത്തേയ്ക്ക് മഞ്ജു നോട്ടം പായിച്ചു.

തന്നെ ഞെട്ടിക്കാനായി ദിലീപ് പ്രേക്ഷകർക്കിടയിൽ ഉണ്ടായിരിക്കും എന്നു തന്നെ വിശ്വസിച്ചു. നോക്കി നോക്കി കണ്ണുകൾ വേദനിച്ചതല്ലാതെ ദിലീപിനെ അവിടെയൊന്നും കണ്ടില്ല. തളരുമെന്നു തോന്നിയ ഘട്ടത്തിൽ എവിടെ നിന്നോ കിട്ടിയ ശക്തിയും ധൈര്യവുമായി ഏവരും കൊതിക്കുന്ന രീതിയിൽ നൃത്തമവതിപ്പിച്ച് കൈയടിവാങ്ങി. സത്യൻ അന്തിക്കാടും രഞ്ജിത്തും മറ്റും അഭിനയം കൊണ്ട് സന്തോഷിച്ചപ്പോൾ തനിക്ക് പ്രിയപ്പെട്ടവന്റെ അഭിപ്രായം കേൾക്കാൻ കൊതിച്ചു.

ദിലീപ് വരില്ലെന്ന് മനസിലാക്കിയ മഞ്ജുവാര്യർ ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് കണ്ണുകൾ തുടച്ചു. ഇനി കരഞ്ഞു തീർക്കാനുള്ളതല്ല തന്റെ ജന്മമെന്ന് തിരിച്ചറിഞ്ഞ മഞ്ജു ദിലീപ് മനഃപൂർവം വരാതിരിക്കുന്നതാണെന്ന് മനസിലാക്കി. സത്യൻ അന്തിക്കാടും, രഞ്ജിത്തും മഞ്ജുവിനോട് യാത്ര പറഞ്ഞ് തിരികെ പോയത് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിളിക്കുമ്പോൾ മടികാണിക്കരുത് എന്നുപറഞ്ഞു കൊണ്ടായിരുന്നു. അനുകൂലമായ മറുപടി പറയാതെ എല്ലാം ഒരു ചിരിയിൽ ഒതുക്കി.

പല സ്ഥലങ്ങളിൽ നിന്നും വന്നവർ മഞ്ജുവിന്റെ നൃത്തം ബുക്കുചെയ്യാൻ ആഗ്രഹിച്ചു. അതിൽ മഞ്ജുവിന് സന്തോഷമെ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഏറ്റവും അടുത്തദിവസം ക്ഷേത്ര ഉത്സവത്തിൽ മഞ്ജുവാര്യരുടെ നൃത്തം അവതരിപ്പിക്കുന്നതിന് പ്രശസ്ത പരസ്യസംവിധായകനായ വി. എ. ശ്രീകുമാർ മേനോൻ എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നു. പാലക്കാട് നഗരത്തിലെ പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ നൃത്തോത്സവത്തിലായിരുന്നു മഞ്ജുവാര്യരുടെ നൃത്തം അരങ്ങേറിയത്.

വർഷങ്ങളായി പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി ഹിന്ദി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ തന്റേതല്ലാത്ത കുറ്റങ്ങൾക്കു ചില സാമ്പത്തിക ബാദ്ധ്യതകൾ വന്നപ്പോൾ തൽക്കാലം സിനിമാ സംവിധാനം ഉപേക്ഷിച്ച് സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി.

നൃത്തപരിപാടി കഴിഞ്ഞപ്പോൾ മേനോൻ മഞ്ജുവാര്യരുമായി കൂടുതൽ സംസാരിച്ചു. അവർക്ക് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരാൻ താല്പര്യമുണ്ടെന്നറിയിച്ചപ്പോൾ ശ്രീകുമാർ മേനോൻ സന്തോഷിച്ചു. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ തയ്യാറാക്കിയ കാര്യം മേനോൻ അഭിനയിക്കുന്നതെന്നുകൂടി സൂചിപ്പിച്ചപ്പോൾ മഞ്ജുവാര്യർ ശരിക്കും ത്രില്ലടിച്ചു.

മഞ്ജുവാര്യർ സമ്മതം മൂളിയപ്പോൾ ശ്രീകുമാർ മേനോൻ അവരുടെ വേറിട്ടു ഭാവാഭിനയ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തുന്ന ചിന്തയിലായിരുന്നു. അമിതാബ് ബച്ചനോടൊപ്പം കല്യാൺ ജൂവലേഴ്സിന്റെ അഞ്ചാമത്തെ പരസ്യ ചിത്രത്തിലെ അഭിനയത്തിന് ശേഷമായിരിക്കും സിനിമ എന്നും സൂചിപ്പിച്ചു.

ഒരിക്കലെങ്കിലും അമിതാഭ് ബച്ചനെ നേരിട്ടുകാണണം, ഓട്ടോഗ്രാഫിൽ ഒപ്പിടുവിക്കണം എന്നൊക്കെ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ പകരം വെക്കാനില്ലാത്ത അമിതാഭ്ബച്ചനൊപ്പം പരസ്യ ചിത്രത്തിലും സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. മഞ്ജുവിന്റെ ആഹ്ലാദത്തിന് അതിരുകൾ ഇല്ലായിരുന്നു.

മഞ്ജുവിനെക്കാൾ കൂടുതൽ സന്തോഷവാനായിരുന്നു ശ്രീകുമാർ മേനോൻ. മലയാള സിനിമയിലെ പ്രഗത്ഭമതികളിൽ പലരും മഞ്ജുവാര്യരെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അവിടെയാണ് ശ്രീകുമാർ മേനോന് മഞ്ജുവാര്യർ ഡേറ്റ് നൽകിയത്. അങ്ങനെ വീട്ടുതടങ്കലിൽ നിന്നും മഞ്ജു മോചിതയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP