വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു
പല്ലിശ്ശേരി
ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - 18
മഞ്ജുവാര്യർ വീട്ടുതടങ്കലിൽ നിന്നും മോചിതയായി
കാവ്യയും നിശാലും 2009 ഫെബ്രുവരി 5ന് വിവാഹിതരായ ശേഷം സന്തോഷത്തോടും പൂർണവിധേയത്തോടും കൂടി, ഒന്നായി, ഒരു ദിവസം ജീവിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്ങിനെയെങ്കിലും നിശാലിനെ ഉപേക്ഷിച്ച് പോകുന്നതിനുള്ള കരുക്കൾ നീക്കുകയും 6 മാസത്തെ വിവാഹബന്ധം ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് പോകുകയും ചെയ്ത കാവ്യ വിവാഹമോചനത്തിനുവേണ്ടി കോടതിയെ സമീപിച്ചു. 2011ൽ കോടതി ഇരുവർക്കും വിവാഹമോചനം നൽകി. നിശാലിനും കുടുംബത്തിനും വേദനാജനകമായ അനുഭവമായിരുന്നെങ്കിലും കാവ്യ ഏറെ സന്തോഷവതിയായിരുന്നു.
വിവാഹമോചനം അനുവദിച്ച ദിവസം ശരിക്കും ആഘോഷിക്കുകയായിരുന്നു കാവ്യ. ഇനി മറ്റാരെയും ഭയപ്പെടാതെ സ്വാതന്ത്യത്തോടെ ജീവിക്കാൻ ഗോഡ്ഫാദറിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. കാവ്യ വിവാഹമോചനം നേടിയപ്പോൾ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിച്ചത് മഞ്ജുവാര്യർ ആയിരുന്നു. സംശയിച്ചതും പറഞ്ഞുകേട്ടതും യാഥാർത്ഥ്യമായി എന്നു തോന്നി. തന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്താനാണവൾ വിവാഹമോചനം നേടിയത്. തന്റെ ഭർത്താവിനെ പങ്കുവെയ്ക്കാനാണവൾ ശ്രമിക്കുന്നത്. ഇങ്ങിനെ നിരവധി ചിന്തകൾ മഞ്ജുവാര്യരെ പിടികൂടി.
തന്റെ ആകാഷയും വിഷമവും, ഭാവന, സംയുക്താവർമ, ശ്വേതാമേനോൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരുമായി പങ്കുവെച്ചു. അവർ പലതും കേട്ടിരുന്നെങ്കിലും അതൊന്നും മഞ്ജുവിനോട് പറഞ്ഞിരുന്നില്ല. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്നു മനസിലാക്കിയപ്പോൾ ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. അവർ രഹസ്യമായി ദിലീപിന്റയും കാവ്യയുടെയും നീക്കം ശ്രദ്ധിച്ചു. സത്യം അറിയണമെങ്കിൽ ദിലീപുമായോ, കാവ്യയുമായോ നിരന്തരമായി ബന്ധം പുലർത്തുന്ന ആരെങ്കിലും വേണം. അതിനുപറ്റിയത് ഭാവനയാണെന്ന് അവർ തീരുമാനിച്ചു.
ഭവനയ്ക്ക് നേരിട്ട് കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിന് പ്രധാനകാരണം ഭാവനയെ നായിക നടിയെന്ന നിലയിൽ മലയാള സിനിമയിൽ കൊണ്ടുവന്നത് ദിലീപാണ് എന്നതായിരുന്നു. കഴിവുള്ള ആർട്ടിസ്റ്റാണെങ്കിലും പിന്നീടു ലഭിക്കുന്ന അവസരങ്ങളാണ് ഒരു കലാകാരനെയോ, കലാകാരിയെയോ മുൻനിരയിലെത്തിക്കുന്നത്. ഭാവനയെ സംബന്ധിച്ച് ദിലീപിന്റെ സഹായം വളരെ വലുതായിരുന്നു.
2002 ൽ ഡേവിസ് കാച്ചിപ്പിള്ളി നിർമ്മിച്ച 'നമ്മൾ' എന്ന സിനിമയിൽ നായികവേഷം അഭിനയിക്കാനാണ് ഭാവന ഓഡിഷനുചെന്നത്. നായികയായി രേണുകാ മേനോനെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ പുളച്ചു മറിഞ്ഞ് കടുകുപോലെ തെറിക്കുന്ന ഒരു കഥാപാത്രത്തിന് ഭeവന യോജിച്ചവളാണെന്ന് തോന്നിയപ്പോൾ കമൽ അപ്പോൾ ഭാവനക്ക് അവസരം നൽകി. മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടിയായിത്തീർന്നു ഭാവന.
എന്നാൽ നായികനടിയായി സജീവമാകാൻ ഭാവനക്ക് കഴിഞ്ഞില്ല. സഹനടി റോളുകളിൽ ഒതുങ്ങി കഴിഞ്ഞിരിരുന്ന ഭാവനയെ നായികയാക്കി വളർത്തിയത് ദിലീപ് ആണ്. 'തിളക്കം' എന്ന ചിത്രത്തിൽ ഒരു ഗസ്റ്റുറോളിൽ അഭിനയിക്കാൻ വന്ന ഭാവനക്ക് ദിലീപ് കൊടുത്ത വാക്കിന്റെ സത്യസന്ധതയാണ് 'സിഐഡി മൂസ'. ദിലീപിന്റെ നിർബന്ധ പ്രകാരമാണ് ഭാവനയെ നായികയാക്കിയത്. ഈ സിനിമ ഹിറ്റായതോടെ ഭാവനയും ഹിറ്റായി. ദിലീപിനൊപ്പം പത്തിൽ താഴെ സിനിമകളിലാണ് ഭാവന നായികയായി അഭിനയിച്ചത്. അതിനിടയിൽ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും തിരക്കുള്ള നായികയായി. ദൈവനാമത്തിൽ, മേരിക്കുണ്ടൊരു കുഞ്ഞാട്, ഒഴിമുറി തുടങ്ങിയ മലയാളം സിനിമകളിലെ അഭിനയം ഭാവനയെ നല്ലനടിയാക്കി മാറ്റി.
ദിലീപും ഭാവനയും ഒരുമിച്ചഭിനയിച്ചപ്പോൾ പലതരത്തിലുള്ള ബിസിനസ് ബന്ധങ്ങൾ ഉണ്ടാക്കിയെന്നും പറയപ്പെടുന്നു. അങ്ങിനെ എല്ലാ രീതിയിലും തന്നെ സഹായിച്ച ദിലീപിനെയും കാവ്യയെയും നിരീക്ഷിക്കുന്നതിൽ വൈമനസ്യം ഭാവനയ്ക്കുണ്ടായിരുന്നു. അതേസമയം മഞ്ജുവാര്യരെ ദിലീപും കാവ്യയും ചേർന്ന് ചതിക്കുകയാണെങ്കിൽ അതിനോട് യോജിക്കില്ല. എന്നാൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ ഇരുവരുടെയും നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു മഞ്ജുവാര്യർ. കൂട്ടുകാരികളുടെ ഫോൺവിളികൾ മാത്രമായിരുന്നു ആശ്വാസം. അവരിൽ ചിലർ മഞ്ജു നൃത്തരംഗത്തേയ്ക്ക് തിരിച്ചുവരണമെന്ന് നിർബന്ധിച്ചു. അക്കാര്യത്തിൽ മഞ്ജുവിനും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എന്നാൽ, ദിലീപിന് അതൊന്നും ഇഷ്ടമല്ല. വീട്ടിൽ തന്നെ മഞ്ജുവിനെ തളച്ചിടാനായിരുന്നു താല്പര്യം. അതുകൊണ്ട് നൃത്തത്തെക്കുറിച്ച് സൂചിപ്പിച്ചപ്പൊഴൊന്നും ദിലീപ് സമ്മതിച്ചില്ല.
എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ. മഞ്ജുവാര്യർ കുടത്തിലെ വിളക്കായി അണയേണ്ടവളല്ല. ഭാര്യയും അമ്മയുമായി ഒതുങ്ങിക്കൂടുമ്പോൾ അതിന്റെ മാന്യതയും സ്നേഹവും ഭാര്യക്ക് കൊടുത്തേപറ്റു. അതു നൽകിയില്ലെങ്കിൽ സർഗാത്മകവഴികൾ തെരഞ്ഞെടുക്കേണം. അതുകൊണ്ട് മഞ്ജുവിന്റെ ഒരു കൂട്ടുകാരി വിളിച്ചുപറഞ്ഞു.
മഞ്ജു അഭിനയ രംഗത്തേക്കും നൃത്തരംഗത്തേയ്ക്കും തിരികെ വരുന്നു?
ആ വാർത്ത നൽകിയിയത് മുതൽ ദിലീപിന്റെ ഭാഗത്ത് നിന്നും സഹകരണം കുറഞ്ഞു. നേരിട്ട് എതിർത്തില്ലെങ്കിൽ പോലും തന്റെ അപ്രീതി തുറന്നു പറയാൻ ചില ശിങ്കിടികളെ ഏർപ്പാടാക്കി. അവർ തനിക്കും സ്നേഹിതരായതുകൊണ്ട് കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോയി.
മഞ്ജുവിന് ജീവിതം ബോറടിച്ചുതുടങ്ങി. വീട് തടവറയായി മാറിയപ്പോൾ നൃത്തം ചെയ്യണമെന്നു തോന്നി. അതൊന്നും ദിലീപ് അംഗീകരിച്ചില്ല. ഒടുവിൽ സ്വയം തീരുമാനമെടുത്ത് മഞ്ജു പറഞ്ഞു ദിലീപേട്ടന്റെ അനുഗ്രഹം വേണം. ഞാൻ ഗുരുവായൂരപ്പന്റെ മുന്നിൽ നൃത്തം അവതരിപ്പിക്കും. ഒടുവിൽ ദിലീപ് സമ്മതം മൂളി. നൃത്തം കച്ചവടമാക്കി മാറ്റരുത്. ഗുരുവായൂരമ്പലത്തിൽ മാത്രം തൽക്കാലം അവതരിപ്പിച്ചാൽ മതി.
ഞാൻ സിനിമയിൽ അഭിനയിക്കുന്നില്ലല്ലോ. നൃത്തച്ചുവടുമായി മുന്നോട്ട് പോകാനാണ് എന്റെ ആഗ്രഹം. മീനാക്ഷി പഠിക്കാനും ദിലീപേട്ടൻ ഷൂട്ടിംഗിനും പോകുന്നു. ഞാൻ വെറുതെ ഇരിക്കുകയല്ലേ. ഇങ്ങിനെപോയാൽ ആത്മഹത്യ ചെയ്താൽ അത്ഭുതപ്പെടാനില്ല.
അങ്ങിനെയാണ് മഞ്ജു നൃത്തം അവതരിപ്പിക്കാൻ തീരുമാനിച്ചത്. ഗുരുവായൂരിൽ നൃത്തം അവതരിപ്പിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. വർഷങ്ങൾക്കുശേഷം മഞ്ജുവാര്യർ നൃത്തരംഗത്തേയ്ക്കു തിരിച്ചുവരുന്ന വാർത്ത വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. മഞ്ജുവിനെ സ്നേഹിക്കുന്നവരും, മഞ്ജുവിനെ അഭിനയിപ്പിച്ചവരും സന്തോഷിച്ചു. നൃത്തരംഗത്തേക്കു മാത്രം വന്നാൽ പോരാ, അഭിനയരംഗത്തേയ്ക്കും വരണമെന്ന് മഞ്ജുവിനോട് സൂചിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്തവർ കുറെ പേരുണ്ടായിരുന്നു, അപ്പോഴൊന്നും അഭിനയരംഗത്തേക്ക് തിരിച്ചു വരണമെന്ന് മഞ്ജുവാര്യർ ആഗ്രഹിച്ചിരുന്നില്ല.
ഗുരുവായൂരിൽ മൃത്തമവതരിപ്പിക്കാൻ ദിലീപിനു കൂടെ പോകാൻ കഴിഞ്ഞില്ലെങ്കിലും ഗുരുവായൂരിൽ ദിലീപ് എത്തുമെന്ന് തന്നെയാണ് മഞ്ജുവിനോട് പറഞ്ഞത്. മഞ്ജു അത് വിശ്വസിച്ചു. സത്യൻ അന്തിക്കാട്, രഞ്ജിത് തുടങ്ങിയ നിരവധി പേർ മഞ്ജുവിന്റെ നൃത്തം കാണാനും അനുഗ്രഹിക്കാനും എത്തിയിരുന്നു. മാത്രമല്ല, മഞ്ജുവിന്റെ നൃത്തം കാണാൻ പതിവിൽ കവിഞ്ഞ പ്രേക്ഷകരും ഉണ്ടായിരുന്നു. മൂന്നു വർഷം മാത്രം സിനിമയിൽ അഭിനയിച്ച് വിവാഹിതയായി പതിനാല് വർത്തോളം യാതൊരു ബന്ധവുമില്ലാതെ നിന്ന തന്നെ സ്നേഹിക്കുന്നവർ ധാരാളമുണ്ടെന്നു മനസിലാക്കിയ മഞ്ജുവാര്യർ അഭിമാനത്തോടെ കൈകൾകൂപ്പി.
നൃത്തം അവതരിപ്പിക്കാനുള്ള സംയം അടുത്തുവന്നു. ദിലീപിനെ കാത്ത് നിന്നെങ്കിലും എത്തിയില്ല. വരാൻ പറ്റിയില്ലെങ്കിൽ ഫോണിലൂടെ വിളിച്ച് അനുഗ്രഹിക്കുമെന്ന് കരുതി. ഒരു പക്ഷേ, നൃത്തം തുടങ്ങുന്നതിന് മുമ്പ് വന്നില്ലെങ്കിലും അതിനിടയിൽ വരുമായിരിക്കും. നൃത്തം ചെയ്തു ക്ഷിണിച്ച തനിക്ക് ദിലീപേട്ടന്റെ മാറിൽ ചേർന്ന് കിടന്നു വിശ്രമിക്കാമെന്ന് കരുതി.
നിശ്ചിതസമയം കഴിഞ്ഞ ശേഷമാണ് മഞ്ജു നൃത്തം ചെയ്യാൻ സ്റ്റേജിലെയ്ക്ക് കയറിയത്. അപ്പോഴും കണ്ണുകൾ ദിലീപിനെ തിരയുന്നുണ്ടായിരുന്നു. കണ്ണുകൾ നനഞ്ഞുകൊണ്ട്, ഗുരുവായൂരപ്പനെ ധ്യാനിച്ച് മഞ്ജു നൃത്തം ചെയ്തു. നൃത്തത്തിനിടയിൽ പ്രേക്ഷകർക്കിടയിലേയ്ക്ക് ഒരു ഞൊടിയിട നേരത്തേയ്ക്ക് മഞ്ജു നോട്ടം പായിച്ചു.
തന്നെ ഞെട്ടിക്കാനായി ദിലീപ് പ്രേക്ഷകർക്കിടയിൽ ഉണ്ടായിരിക്കും എന്നു തന്നെ വിശ്വസിച്ചു. നോക്കി നോക്കി കണ്ണുകൾ വേദനിച്ചതല്ലാതെ ദിലീപിനെ അവിടെയൊന്നും കണ്ടില്ല. തളരുമെന്നു തോന്നിയ ഘട്ടത്തിൽ എവിടെ നിന്നോ കിട്ടിയ ശക്തിയും ധൈര്യവുമായി ഏവരും കൊതിക്കുന്ന രീതിയിൽ നൃത്തമവതിപ്പിച്ച് കൈയടിവാങ്ങി. സത്യൻ അന്തിക്കാടും രഞ്ജിത്തും മറ്റും അഭിനയം കൊണ്ട് സന്തോഷിച്ചപ്പോൾ തനിക്ക് പ്രിയപ്പെട്ടവന്റെ അഭിപ്രായം കേൾക്കാൻ കൊതിച്ചു.
ദിലീപ് വരില്ലെന്ന് മനസിലാക്കിയ മഞ്ജുവാര്യർ ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് കണ്ണുകൾ തുടച്ചു. ഇനി കരഞ്ഞു തീർക്കാനുള്ളതല്ല തന്റെ ജന്മമെന്ന് തിരിച്ചറിഞ്ഞ മഞ്ജു ദിലീപ് മനഃപൂർവം വരാതിരിക്കുന്നതാണെന്ന് മനസിലാക്കി. സത്യൻ അന്തിക്കാടും, രഞ്ജിത്തും മഞ്ജുവിനോട് യാത്ര പറഞ്ഞ് തിരികെ പോയത് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിളിക്കുമ്പോൾ മടികാണിക്കരുത് എന്നുപറഞ്ഞു കൊണ്ടായിരുന്നു. അനുകൂലമായ മറുപടി പറയാതെ എല്ലാം ഒരു ചിരിയിൽ ഒതുക്കി.
പല സ്ഥലങ്ങളിൽ നിന്നും വന്നവർ മഞ്ജുവിന്റെ നൃത്തം ബുക്കുചെയ്യാൻ ആഗ്രഹിച്ചു. അതിൽ മഞ്ജുവിന് സന്തോഷമെ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഏറ്റവും അടുത്തദിവസം ക്ഷേത്ര ഉത്സവത്തിൽ മഞ്ജുവാര്യരുടെ നൃത്തം അവതരിപ്പിക്കുന്നതിന് പ്രശസ്ത പരസ്യസംവിധായകനായ വി. എ. ശ്രീകുമാർ മേനോൻ എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നു. പാലക്കാട് നഗരത്തിലെ പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ നൃത്തോത്സവത്തിലായിരുന്നു മഞ്ജുവാര്യരുടെ നൃത്തം അരങ്ങേറിയത്.
വർഷങ്ങളായി പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി ഹിന്ദി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ തന്റേതല്ലാത്ത കുറ്റങ്ങൾക്കു ചില സാമ്പത്തിക ബാദ്ധ്യതകൾ വന്നപ്പോൾ തൽക്കാലം സിനിമാ സംവിധാനം ഉപേക്ഷിച്ച് സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി.
നൃത്തപരിപാടി കഴിഞ്ഞപ്പോൾ മേനോൻ മഞ്ജുവാര്യരുമായി കൂടുതൽ സംസാരിച്ചു. അവർക്ക് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരാൻ താല്പര്യമുണ്ടെന്നറിയിച്ചപ്പോൾ ശ്രീകുമാർ മേനോൻ സന്തോഷിച്ചു. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ തയ്യാറാക്കിയ കാര്യം മേനോൻ അഭിനയിക്കുന്നതെന്നുകൂടി സൂചിപ്പിച്ചപ്പോൾ മഞ്ജുവാര്യർ ശരിക്കും ത്രില്ലടിച്ചു.
മഞ്ജുവാര്യർ സമ്മതം മൂളിയപ്പോൾ ശ്രീകുമാർ മേനോൻ അവരുടെ വേറിട്ടു ഭാവാഭിനയ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തുന്ന ചിന്തയിലായിരുന്നു. അമിതാബ് ബച്ചനോടൊപ്പം കല്യാൺ ജൂവലേഴ്സിന്റെ അഞ്ചാമത്തെ പരസ്യ ചിത്രത്തിലെ അഭിനയത്തിന് ശേഷമായിരിക്കും സിനിമ എന്നും സൂചിപ്പിച്ചു.
ഒരിക്കലെങ്കിലും അമിതാഭ് ബച്ചനെ നേരിട്ടുകാണണം, ഓട്ടോഗ്രാഫിൽ ഒപ്പിടുവിക്കണം എന്നൊക്കെ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ പകരം വെക്കാനില്ലാത്ത അമിതാഭ്ബച്ചനൊപ്പം പരസ്യ ചിത്രത്തിലും സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. മഞ്ജുവിന്റെ ആഹ്ലാദത്തിന് അതിരുകൾ ഇല്ലായിരുന്നു.
മഞ്ജുവിനെക്കാൾ കൂടുതൽ സന്തോഷവാനായിരുന്നു ശ്രീകുമാർ മേനോൻ. മലയാള സിനിമയിലെ പ്രഗത്ഭമതികളിൽ പലരും മഞ്ജുവാര്യരെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അവിടെയാണ് ശ്രീകുമാർ മേനോന് മഞ്ജുവാര്യർ ഡേറ്റ് നൽകിയത്. അങ്ങനെ വീട്ടുതടങ്കലിൽ നിന്നും മഞ്ജു മോചിതയായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍