ബച്ചനൊപ്പം മഞ്ജു അഭിനയിക്കുന്നത് എങ്ങനെയും തടയണമെന്ന് ആഗ്രഹം; എങ്കിൽ കേരളത്തിൽ കല്യാൺ മോഡലായി താൻ നിൽക്കില്ലെന്നും ഹോർഡിംഗുകൾ മാറ്റണമെന്നും ശ്രീകുമാർ മേനോനോട് ദിലീപ്; വിരട്ടാൻ നോക്കിയപ്പോൾ ഓ... ശരി മാറ്റിയേക്കാം എന്ന് കളിയാക്കി മേനോനും; രാത്രിക്കുരാത്രി ദിലീപ് ഹോർഡിംഗുകൾ നീക്കി തിരിച്ചടി; ശ്രീയുടെ 'പുഷിൽ' ബച്ചന്റെ അനുഗ്രഹം വാങ്ങി അഭിനയ രണ്ടാമൂഴത്തിലേക്ക് മഞ്ജു എത്തിയ കഥ പറഞ്ഞ് പല്ലിശ്ശേരി
പല്ലിശ്ശേരി
ദിലീപിന്റെ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 19
ഭീക്ഷണിക്കിടയിലും മഞ്ചു വാര്യർ ക്യാമറയ്ക്കു മുന്നിൽ
മഞ്ജു വാര്യർ ഗുരാവായൂരിലും പാലക്കാടും നൃത്തപരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയ ദിവസം മുതൽ ആരാധകരുടെ ഫോൺകോളുകൾ. വേണ്ടപ്പെട്ടവരുടെ അഭിനന്ദനം കിട്ടാത്തപ്പോഴും തനിക്കു ഇപ്പോഴും ഇത്രയധികം ആരാധകരോ? തന്നെ സ്നേഹിക്കുന്നവരുടെ കൂട്ടം കണ്ട് മഞ്ജു അത്ഭുതപ്പെട്ടു. പതിനാലു വർഷം അഭിനയ രംഗത്തു നിന്നും നൃത്ത രംഗത്തു നിന്നും മാറി നിന്നിട്ടും ഇവരുടെയൊക്കെ ആരാധനയും സ്നേഹവുമാണ് പതിനാലു വർഷം താൻ കണ്ടില്ലെന്നു നടിച്ച് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയത്.
മഞ്ജുവിനു അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. ആരൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും ആരാധകരും സ്നേഹം നൽകുന്നവരും ഒപ്പമുണ്ടെങ്കിൽ ഒന്നും പേടിക്കേണ്ടതില്ലെന്ന തിരിച്ചറിവും ശക്തിയും മനോധൈര്യവും മഞ്ജുവിനുണ്ടായി. മഞ്ജുവിനു തിരികെ കിട്ടിയ പ്രശസ്തി ദിലീപിനെ സംബന്ധിച്ചിത്തോളം സന്തോഷകരമായിരുന്നില്ല. പതിനാലു വർഷം തനിക്കു മഞ്ജുവിനെ വീട്ടിനകത്ത് തളച്ചിടാൻ കഴിഞ്ഞെങ്കിൽ ഇപ്പോൾ തനിക്കു പരാജയം സംഭവിച്ചിരിക്കുന്നതായി ദിലീപ് മനസ്സിലാക്കി. പല രീതിയിൽ മഞ്ജുവിനെ നൃത്ത രംഗത്തു നിന്നും പിൻ തിരിപ്പിക്കാൻ ശ്രമിച്ചു. അത്തരക്കാരോട് ഒന്നു മാത്രമാണ് മഞ്ജു വാര്യർക്ക് പറയാനുണ്ടായിരുന്നത് - ഞാൻ നൃത്തം ചെയ്യും.
ശ്രീകുമാറിന്റെ പരസ്യ ചിത്രത്തിലും സിനിമയിലും അഭിനയിക്കാൻ പോകുന്ന വാർത്ത കൂടി കേട്ടപ്പോൾ ദിലീപിന് ഉറക്കം കെട്ടു. ഏതു വിധേയനയും എല്ലാം ഇല്ലാതാക്കണമെന്ന ചിന്തക്കു ശക്തി കൂടി. മഞ്ജു വാര്യർ ക്യാമറയ്ക്ക് മുന്നിലേക്കു വരുന്ന വാർത്തയറിഞ്ഞ് പല നിർമ്മാതാക്കളും സംവിധായകരും എന്തു വില കൊടുത്തും മഞ്ജുവിന്റെ ഡേറ്റു വാങ്ങാൻ നേരിൽ കണ്ടു. സംസാരിച്ചു. തൽക്കാലം സിനിമയിൽ അഭിനയിക്കുന്നില്ലെന്നും പറഞ്ഞ് സ്നേഹപൂർവ്വം അവരെ തിരിച്ചയച്ചു. അതേ സമയം ശ്രീകുമാർ മേനോന്റെ സിനിമയിൽ അഭിനയിക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ തൽക്കാലം പ്രോജക്റ്റ് ഇല്ലെന്നും പരസ്യ ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും വ്യക്തമാക്കി.
മഞ്ജുവിനെ പോലെ ഒരു വലിയ നടിയുടെ തിരിച്ചു വരവ് പരസ്യചിത്രത്തിലൂടെ ആകരുതെന്നും അതു ഭാവിയെ ബാധിക്കുമെന്നും സൂചിപ്പിച്ചെങ്കിലും മഞ്ജു തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. കാര്യം ശ്രീകുമാർ മേനോൻ ചെയ്യുന്നത് വെറുമൊരു പരസ്യ ചിത്രമല്ല. മഞ്ജുവിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമായിരിക്കും അത്. അമിതാഭ് ബച്ചനോടൊപ്പം ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന ദിവസത്തിനു വേണ്ടി മഞ്ജു കാത്തിരുന്നു.
കല്ല്യാണിന്റെ പരസ്യത്തിന്റെ അംബാസിഡറായിരുന്ന ദിലീപ് എങ്ങിനെയെങ്കിലും മഞ്ജുവിനെ പരസ്യ ചിത്രത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആഗ്രഹിച്ചു. കേരളത്തിലുടനീളം കല്ല്യാണിന്റെ മോഡലായി ദിലീപിന്റെ ഹോർഡിങ്സുകൾ സ്ഥാപിച്ചിരുന്നു. അതുവെച്ച് ഒരു കളി കളിക്കാൻ അയാൾ തീരുമാനിച്ചു.
ശ്രീകുമാർ മേനോനുമായി ദിലീപ് ഇക്കാര്യം സംസാരിച്ചു. മേനോൻ ദിലീപിന്റെ വാക്കുകൾക്കു ചെവി കൊടുത്തില്ലെന്നു മാത്രമല്ല. അമിതാഭ് ബച്ചനൊപ്പം മഞ്ജു അഭിനയിക്കണമെന്നു വ്യക്തമാക്കി. അപ്പോൾ മഞ്ജുവിനെകുറിച്ച് മോശം കമന്റാണ് ദിലീപിന്റെ വായിൽ നിന്ന് വീണത്. അതിന്റെ പേരിൽ മേനോനും ദിലീപും തമ്മിൽ തെറ്റി. മഞ്ജുവിനെ അഭിനയിപ്പിക്കണമെന്ന് വ്യക്തമായപ്പോൾ എങ്കിൽ എന്റെ ഹോർഡിങ്സ് ഇന്നു മുതൽ ഉണ്ടാകാൻ പാടില്ല. ഞാൻ പിന്മാറുകയാണ് എന്നായി ദിലീപ്. അതൊരു ഭീഷണിയായിരുന്നു. ഭീഷണിയുടെ പേരിൽ ദിലീപിനെ നിലനിർത്തി മഞ്ജുവിനെ മാറ്റുമെന്നു കരുതി. എന്നാൽ ദിലീപിന്റെ വാശി ചീട്ടു കൊട്ടാരം പോലെ തകർന്നു.
ഇന്നു രാത്രി തന്നെ ഹോർഡിങ്്സ് എല്ലാം മാറ്റും. എന്നാലും മഞ്ജുവിനെ അഭിനയിപ്പിക്കും. ദിലീപ് അത്തരമൊരു തീരുമാനം പ്രതീക്ഷിച്ചില്ല. മഞ്ജു ഉരുണ്ടു കളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാത്രി തന്നെ എവിടെയൊക്കെ ദിലീപിന്റെ ഹോർഡിങ്സ് ഉണ്ടായരുന്നോ അതൊക്കെ യുദ്ധകാല അടിസ്ഥാനത്തിൽ എടുത്തു മാറ്റിയ അന്നു മുതൽ മേനോൻ ദിലീപിന്റെ എതിരാളിയായി മാറി.
തന്നെ പറ്റി സംസാരിക്കുന്ന എല്ലാ കാര്യങ്ങളും മഞ്ജുവാര്യർ അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു. ഒരു വീട്ടിലാണ് താമസമെങ്കിലും മഞ്ജുവും ദിലീപും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ ഉണ്ടായി.
ദിലീപിനും മഞ്ജുവിനും അവരവരുടേതായ വഴികൾ വ്യക്തമായി. ഒരു വീട്ടിൽ അന്യരായി താമസം. ഇതൊക്കെ വീട്ടുലുള്ളവർ മനസ്സിലാക്കി. പരസ്യ ചിത്രീകരണത്തിനു ലൊക്കേഷനിൽ എത്തേണ്ട കാര്യം മേനോൻ മഞ്ജുവിനെ വിളിച്ചറിയിച്ചു. ഏറെ ത്രില്ലിൽ ആയിരുന്നു മഞ്ജു. ഇന്ത്യയിലെ മഹാനടനോടൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷവും അഭിമാനവും മഞ്ജുവിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കി. അമിതാഭ് ബച്ചനെ കാണുന്ന നിമിഷം അദ്ദേഹത്തിനു ഒരു സമ്മാനം നൽകണമെന്നും ആഗ്രഹിച്ചു. എന്താണു കൊടുക്കേണ്ടതെന്ന് ചിന്തിച്ചെങ്കിലും ഒന്നിലും സംതൃപ്തി കണ്ടെത്തിയില്ല. ഒടുവിൽ കേരളത്തിന്റെ ഐശ്വര്യം എന്ന നിലയിൽ തിളങ്ങുന്ന ഒരു പറ കൊണ്ടു പോകാൻ തീരുമാനിച്ചു.
ഷൂട്ടിങ് സ്ഥലത്ത് അമിതാഭിനെ കണ്ടപ്പോൾ പറയുമായി മഞ്ജു അദ്ദേഹത്തിന്റെ മുന്നിൽ ചെന്നു. ശ്രീകുമാർ മേനോൻ പരിചയപ്പെടുത്തിയപ്പോൾ മഞ്ജുവിനെ അറിയാം, സിനിമ കണ്ടിട്ടുണ്ട്. മിടുക്കി എന്നായിരുന്നു ബച്ചന്റെ പ്രതികരണം. മഞ്ജു അദ്ദേഹത്തിനു സമ്മാനിച്ച് കാൽ തൊട്ടു വന്ദിച്ചു. എന്നെ അനുഗ്രഹിക്കണം എന്നു പറഞ്ഞ മഞ്ജുവിനോട് ദൈവം അനുഗ്രഹിച്ച മകളാണ് നീ. അതുകൊണ്ട് എന്റെ അനുഗ്രഹത്തിന്റെ ആവശ്യമില്ല. എങ്കിലും മഞ്ജുവിന്റെ സന്തോഷത്തിനു വേണ്ടി അനുഗ്രഹിക്കുന്നു എന്നു പറഞ്ഞ് തലയിൽ കൈവച്ച് ബച്ചൻ അനുഗ്രഹിച്ചു.
ക്യാമറയ്ക്ക് മുന്നിൽ നിന്ന സമയം മഞ്ജു അറിയാതെ പതറി. അമിതാഭ് ബച്ചനോടൊപ്പമാണ് അഭിനയിക്കേണ്ടത്. പതിനാലു വർഷമായി അഭിനയിക്കാത്തതു കൊണ്ട് ആ മുഖത്ത് നേരിയ പകപ്പ് ഉണ്ടായിരുന്നു. അതു മനസ്സിലാക്കി ശ്രീകുമാർ മേനോൻ ധൈര്യം കൊടുത്തു. എന്താണ് പ്രോബ്ളം എന്ന് അമതാഭ് ബച്ചൻ ശ്രീകുമാർ മേനോനോടു ചോദിച്ചു. ടെൻഷൻ എന്നു പറഞ്ഞ നിമിഷം അമിതാഭ് ബച്ചൻ മഞ്ജുവിന്റെ തോളത്ത് തട്ടി ധൈര്യം കൊടുത്തു.
ക്യാമറ... ആക്ഷൻ പറഞ്ഞ ശ്രീകുമാർ മേനോനെ ഞെട്ടിച്ചു കൊണ്ട് മഞ്ജു വാര്യർ പഴയ നടിയായി മാറി. ആ മുഖത്തു പകർന്നാടിയ അഭിനയ മുഹൂർത്തം അമിതാഭ് ബച്ചനെ ആഹ്ലാദ ഭരിതനാക്കി.
ഗുഡ് ... അമിതാഭ് ബച്ചന്റെ കമന്റ്.
അമിതാഭ് ബച്ചന്റെ മകളായിട്ടാണ് മഞ്ജു അഭിനയിച്ചത്.
ബച്ചന്റെ ഒപ്പമിരുന്നു ചിപ്സ് കൊറിച്ചു ടിവി കാണുന്നതായിരുന്നു ആദ്യം ചിത്രീകരിച്ചത്. പിന്നീട് പ്രഭു, നാഗാർജുന, പുനീത് രാജ്കുമാർ, എന്നിവർക്കൊപ്പം മറ്റു ഭാഷകളിൽ പരസ്യങ്ങളിൽ മഞ്ജു അഭിനയിച്ചു.
മഞ്ജുവിന്റെ അനയാസകരമായ അഭിനയം കൊണ്ട് അമിതാഭ് ബച്ചൻ ഫുൾ മാർക്കാണ് നൽകിയത്. പ്രതിഭയുള്ളതു കൊണ്ടാണ് മഞ്ജുവിനു ഇങ്ങിനെയൊക്കെ അഭനയിക്കാൻ കഴിഞ്ഞത് എന്ന സർട്ടിഫിക്കറ്റും നൽകി.
അന്ന് മഞ്ജു വാര്യർ തന്റെ ഫേസ് ബുക്കിൽ എഴുതി.
14 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഇരുന്നു സംസാരിക്കുന്നത്. ഇത്രയും കാലം തമ്മിൽ കാണാതിരുന്നെപ്പോഴും നിങ്ങളെന്നെ സ്നഹിച്ചു കൊണ്ടിരന്നു. വെറും മൂന്നുവർഷം ഏതാനും സിനിമകളിൽ മാത്രമാണ് ഞാൻ അഭിനയിച്ചത്. അത്രയും വർഷം നിങ്ങൾ എനിക്ക് ഒരായുഷ്ക്കാലത്തെ സ്നേഹം തന്നു. അതിനു നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇപ്പോഴിതാ വീണ്ടും ഞാൻ ക്യാമറയ്ക്കു മുന്നൽ എത്തി. ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമായിരുന്നു അമിതാഭ് ബച്ചൻ എന്ന ഇതിഹാസ താരത്തിന്റെ മകളായി അഭിനയിക്കാൻ കഴിഞ്ഞത്.
ഷൂട്ടിങ് കഴിഞ്ഞ സമയം ശ്രീകുമാർ മേനോനും മഞ്ജു വാര്യരേ തനിച്ചു കിട്ടി.
ഒരു പരസ്യ ചിത്രത്തിന് കിട്ടിയ പബ്ലിസിറ്റിയാണ് കല്ല്യാൺ ജ്വവല്ലേഴ്സിന്റെ ഈ പരസ്യത്തിനു കിട്ടിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ഒരു വലിയ സിനിമ കിട്ടിയ ഫ്രീ പബ്ലിസിറ്റിയായി അത്. വിശ്വാസം എന്ന ആശയത്തെ മുൻ നിർത്തിയുള്ള പരസ്യ പരമ്പരയിലെ അഞ്ചാമത്തെ പരസ്യ ചിത്രത്തിലാണ് മഞ്ജു വാര്യർ അഭിനയിച്ചത്. ശക്തമായ സ്ത്രീ കഥാപാത്രമായി മഞ്ജു അഭിനയിച്ചു. എല്ലാ ഭാഷകളിലും മഞ്ജു തന്നെയാണ് അമിതാഭ് ബച്ചന്റെ മകളായി അഭിനയിച്ചത്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ളതാണ് ഈ പരസ്യ ചിത്രം. തുടർന്ന് മഞ്ജുവിനോട് ചോദിച്ചു. എന്തു തോന്നുന്നു.
എല്ലാം ദൈവാനുഗ്രഹം തന്നെയാണ്. പരസ്യ ചിത്രം വൻ വജയമായി മാറി. അമിതാഭ് ബച്ചനും മഞ്ജു വാര്യരും ഒരുമിച്ചുള്ള രംഗം ഒരു പരസ്യ ചിത്രത്തിലേതാണെന്ന് വിശ്വസിക്കാൻ പ്രേക്ഷകർക്കും പരസ്യത്തെക്കുറിച്ച് അറിഞ്ഞവർക്കും കഴിഞ്ഞില്ല. ആ രംഗം സിനിമയിലേതാണെന്ന് വിശ്വസിക്കാനായിരുന്നു താൽപ്പര്യം.
മഞ്ജു വാര്യർ അഭിനയിച്ച പരസ്യ ചിത്രം ബഹു ഭാഷകളിൽ ഏറെ പ്രശസ്തമായി. പ്രത്യേകിച്ച് മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം മഞ്ജു വാര്യർ നിറഞ്ഞു നിന്നു. അതിനിടയിൽ മറ്റൊരു വാർത്ത പരന്നു. മഞ്ജു വാര്യർ സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ മലയാള സിനിമയിൽ എത്തുന്നു. നായകൻ മോഹൻലാലും. ഈ വാർത്തക്കൊപ്പം രഞ്ജിത്തിന്റെ സിനിമയിലും മറ്റും നായികയായി മഞ്ജു വാര്യർ തന്നെയാണ് എന്ന വാർത്തകളും വന്നു. മലയാളികൾക്ക് നിധി കിട്ടിയ അനുഭവമായിരുന്നു അത്തരം വാർത്തകൾ.
പക്ഷെ, പ്രേക്ഷകരെയും ആരാധകരെയും നിരാശപ്പെടുത്തുന്ന രീതിയിലാണ് പിന്നീടുണ്ടായ സംഭവങ്ങൾ. തന്റെ ഭാര്യയായിരിക്കുന്ന നാൾവരെ മഞ്ജു വാര്യർ അഭിനയരംഗത്തേക്കു വരില്ലെന്ന് ദിലീപിന്റെ മനസാക്ഷി സൂക്ഷിക്കുന്നവർ പറഞ്ഞു പരത്തി. അതു സത്യമാനെന്നും അതുകൊണ്ട് മഞ്ജുവിനെ നായികയാക്കാൻ പലരും മടിച്ചു. അതിനിടയിൽ ദിലീപിനെതിരെയും ചരടുവലികൾ നടന്നിരുന്നു.
ഒന്നും മനഃപൂർവ്വമായിരുന്നില്ല. ദിലീപിന്റെ അഹങ്കാരവും അധികാരവും ഭീഷണിയും വന്ന സമ്രാജ്യവും കൊണ്ടുള്ള കളിക്കെതിരെയുള്ള അണിയറ നീക്കം മാത്രം. തനിക്കു ഇഷ്ടമുള്ളവരെ മാത്രം വളർത്തുകയും അല്ലാത്തവരെ എതർക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചതി തന്ത്രത്തിൽ നിന്നും കഴിയാവുന്നവരെ രക്ഷപ്പെടുത്താൻ ദിലീപിനെതിരെ പലരും രഹസ്യമായി സംഘടിച്ചു. അതിന്റെ ഫലമാണ് എന്തു വിലകൊടുത്തും മഞ്ജു വാര്യരെ അഭിനയിപ്പിനുള്ള ഒരുക്കം നടന്നത്.
പല സംവിധായകരുടെയും നിർമ്മാതാക്കളുടെയും പേരു മഞ്ജുവിനു വേണ്ടി കേട്ടിരുന്നെങ്കിലും രഞ്ജിത്തിന്റെയും മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും പേരാണ് ഒടുവിൽ പറഞ്ഞു വന്നത്. ആന്റണി പെരുമ്പാവൂർ മഞ്ജു വാര്യരുടെ വീട്ടിൽ ചെന്ന് അഡ്വാൻസ് കൊടുത്ത് കച്ചവടം ഉറപ്പിച്ചു. ഇതേ തുടർന്ന് പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ വന്നു. ആ പ്രോജക്റ്റ് മുടക്കാനും ചിലർ ഉണ്ടായി. അതുകൊണ്ട് ഉടനെ മഞ്ജു വാര്യരെ നായികയാക്കി സിനിമ ചെയ്യുന്നു എന്ന നിഗമനത്തിലെത്തി.
എങ്കിൽ പിന്നെ മഞ്ജു വാര്യരെ നായികയാക്കി സിനിമ ചെയ്യുന്നത് ആരായിരിക്കും. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ എന്റെ ബന്ധങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തി. എന്നും എനിക്കു വിശ്വസ്തയായിരുന്ന നടിയുടെ ഫോൺ വിളിയും കാത്തിരുന്നു. വർഷങ്ങളായി എനിക്ക് അവർ നൽകിയിരുന്ന ചില സൂചനകൾ ഒന്നും തന്നെ പാഴാക്കിയിരുന്നില്ല. ഒടുവിൽ ആ വിളി വന്നു. മഞ്ജു വാര്യരെ നായികയാക്കി സിനിമ ചെയ്യുന്നവരെ ദിലീപ് ഭീഷണിപ്പെടുത്തുകയാണ്. എങ്കിലും മിടുക്കനായ സംവിധായകനും തിരക്കഥാകൃത്തുക്കളും ദിലീപിനെ എതിർത്തു കൊണ്ടു തന്നെ മഞ്ജു വാര്യരെ നായികായാക്കി സിനിമ തുടങ്ങാൻ പോകുന്നു. സിനിമക്കു പേരുമിട്ടു..ഹൗ ഓൾഡ് ആർയു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്