ചെറിയ കളികളിലൂടെ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി; മഞ്ജുവിനെ വിവാഹം കഴിച്ചതിലൂടെ ഭാര്യയിൽ അവകാശം ഉറപ്പിക്കാൻ വീട്ടിലിരുത്തി; ദിനേശ് പണിക്കരെ അഴിക്കുള്ളിലാക്കി പ്രതികാരയാത്രയ്ക്ക് തുടക്കമിട്ടു; ഉദയപുരം സുൽത്താനെ രക്ഷിക്കാനെത്തിയ നിർമ്മാതാവിനെ കുടുക്കിയത് ചതിയിലൂടെ; ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ! പല്ലിശേരിയുടെ പരമ്പരയിലെ നാലാം ഭാഗം
പല്ലിശേരി
ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ!
തളർന്ന് വീഴുന്നവനല്ല ദിലീപ്. രാളല്ലെങ്കിൽ മറ്റൊരാൾ. വലിയ നിർമ്മാതാവില്ലെങ്കിൽ ചെറിയ നിർമ്മാതാവ്. സൂപ്പർ സംവിധാകയനില്ലെങ്കിൽ രണ്്ടാം നിര സംവിധായകൻ. ഇങ്ങനെയൊക്കെയാണ് ദിലീപ് ചിന്തിച്ചത്. നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്തവനാണ് ഞാൻ. അതുകൊണ്ട് എനിക്കാരേയും പേടിയില്ല. അവർ വലിയ കളികളിക്കുമ്പോൾ ഞാൻ ചെറിയ ചെറിയ കളികളിച്ചു മുന്നേറും. ഞാൻ ചെയ്ത തെറ്റ് മഞ്ജുവിനെ വിവാഹം കഴിച്ചതാണല്ലോ. വിവാഹം കഴിഞ്ഞാൽ എന്റെ ഭാര്യയിലുള്ള അവകാശം എനിക്കാണ്. വിവാഹശേഷം പല നടികളും സിനിമാ അഭിനയം വേണ്ടൈന്ന് വെച്ചിട്ടില്ലേ. എന്നാൽ എന്നോട് മാത്രമെന്തിനാണ് ഇത്രയും വൈരാഗ്യം. ഞാനിവിടെതന്നെ ഉണ്ടാകും. നടനല്ലെങ്കിൽ നിർമ്മാതാവായി. അല്ലെങ്കിൽ സംവിധായകനായി. ഇവിടെ തന്നെ ഞാൻ എല്ലാം നേടിയെടുക്കും.
ഇങ്ങനെയുള്ള ദിലീപ് പ്രതികാരത്തിന് തുടക്കമിട്ടത് നിർമ്മാതാവും വിതരണക്കാരനുമായ ദിനേശ് പണിക്കരെ ചെക്ക് കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് വിലങ്ങുകളോടെ ജയിലിൽ ഇട്ടുകൊണ്ടായിരുന്നു. നിഗ്രഹിക്കാൻ ശക്തിയുള്ളവാനായി വളരുകയായിരുന്നു ദിലീപ്. ദിനേശ് പണിക്കർ ഒരു തെറ്റും ചെയ്തിരുന്നില്ല. ദിലീപ് അഭിനയിച്ച ഉദയപുരം സുൽത്താൻ എന്ന സിനിമയുടെ രക്ഷകനായതാണ് ഒരർത്ഥത്തിൽ ദിനേശ് പണിക്കർ ചെയ്ത കുറ്റം. മൂന്ന് പേരാണ് ഉദയപുരം സുൽത്താൻ നിർമ്മിച്ചത്. ജോസ് തോമസ് സംവിധായകനും, എറണാകുളത്ത് അബാദ് പ്ളാസയിലാണ് തിരക്കഥാ വായനയും നിർമ്മാണ തീരുമാനവും വിതരണ എഗ്രിമെന്റും നടന്നത്. ദിനേശ് പണിക്കരുടെ വിസ്മയ കമ്പനിയാണ് സിനിമ വിതരണത്തിനെടുക്കാമെന്ന് പറഞ്ഞു. ഒരു കോടിയിൽ താഴെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.
നാൽപത് ലക്ഷത്തിന് വിതരണത്തിന് എടുക്കാമെന്ന് ദിനേശ് പണിക്കർ സമ്മതിച്ചു. തിരക്കഥാ വായിക്കുന്നതിനിടെയിൽ ദിലീപ് ചില ഭേദഗതികൾ പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ ദിനേശ് പണിക്കർ തന്റെ അഭിപ്രായം പറയുകയുണ്ടായി. ഇത്തരമൊരു തിരക്കഥയാണെങ്കിൽ നിർമ്മാണചെലവ് ഒന്നരക്കോടിയോളം വരുമെന്നും ഷൂട്ടിംഗിന് തന്നെ അമ്പത് ദിവസം എടുക്കുമെന്നും ദിനേശ് പണിക്കർ പറഞ്ഞു. അതൊന്നും അവർ കേട്ടില്ല. വിവരമില്ലാത്ത വിതരണക്കാരൻ എന്ന പരിഹാസമാണ് ദിലീപിൽ നിന്നും കിട്ടിയത്. എന്തായാലും ഞാൻ പറഞ്ഞ നാൽപത് ലക്ഷം തരും. മറ്റൊന്നും ഞാൻ പറയുന്നില്ല. ദിനേശ് പണിക്കർ മറ്റൊരു അഭിപ്രായവും പിന്നീട് പറഞ്ഞില്ല. അതേസമയം മിനിമം ഗ്യാരണ്ടിയുള്ള സിനിമയായി ഉദയപുരം സുൽത്താൻ മാറുമെന്ന് എന്ന് വിശ്വസിക്കുകയായിരുന്നു ദിനേശ് പണിക്കർ.
പൊള്ളാച്ചിയിലായിരുന്നു ചിത്രീകരണം. അവിടുത്തെ ഷൂട്ടിങ് തീരും മുൻപ് തന്നെ വിതരണ വിഹിതത്തിൽ 35 ലക്ഷം ദിനേശ് പണിക്കർ നൽകി. ബാക്കി കൊടുത്തത് അഞ്ച് ലക്ഷം മാത്രമാണ്. ഒരു പാട്ട് ബാക്കി വെച്ച് ദിലീപ് ഷൂട്ടിങിന് പൂർത്തിയാക്കി. മദ്രാസിൽ ഡബ്ബിംഗിന് ചെല്ലുമ്പോൾ പാട്ടെടുക്കാമെന്ന് പറഞ്ഞപ്പോൾ തന്നെ ദിനേശ് പണിക്കർ അപകടം മണത്തറിഞ്ഞു. എങ്കിലും അതൊന്നും പുറത്തുകാണിച്ചില്ല. നാല് ലക്ഷം കൂടി നിർമ്മാതാക്കൾക്ക് നൽകി. ഡബ്ബിംഗിന് ചെല്ലാമെന്ന് പറഞ്ഞ ദിലീപിനെ നാലഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടില്ല. സിനിമയുടെ റിലീസ് തിയതി ഏകദേശം തീരുമാനിക്കുകയും ചെയ്തു. ദിലീപ് ഡബ്ബിംഗിനോ പാട്ടെടുക്കാനോ വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഒന്നരലക്ഷം കൂടി കൊടുക്കേണ്ടതുണ്ടെന്നും അതുകൊടുത്താൽ മാത്രമേ ഡബ്ബിംഗിന് വരികയുള്ളൂ എന്നും അറിയാനിടയായി.
വിതരണക്കാരൻ എന്ന നിലയിൽ ഇനി ഒരു ലക്ഷം രൂപമാത്രമാണ് ദിനേശ് പണിക്കർ കൊടുക്കാനുണ്ടായിരുന്നത്. കാര്യം നടക്കണമെങ്കിൽ ദിലീപിന് പണം കൊടുക്കണം. അത് ചെക്കായാലും വിരോധമില്ല. നിർമ്മാതാക്കൾ ദിനേശ് പണിക്കരോടും വിവരം പറഞ്ഞു. അവരുടെ കൈയിൽ പണമില്ല. കാര്യം നടക്കണമെങ്കിൽ ദിനേശ് പണിക്കർ തന്നെ സഹായിക്കണം. റിലീസ് ചെയ്യുന്നതിന് മുൻപ് ദിലീപിന് പണം കൊടുക്കണം. നിർമ്മാതാക്കളുടെ വാക്ക് വിശ്വസിച്ച ദിനേശ് പണിക്കർ ദിലീപിന് വാക്കുകൊടുത്തു. അങ്ങനെ ഡബ്ബിംഗും പാട്ട് സീനും തീർത്തു. എന്നാൽ പടം തീയേറ്ററിൽ എത്തണമെങ്കിൽ ഇനിയും 20 ലക്ഷം വേണമായിരുന്നു. പടം റിലീസായാൽ പണിക്കരുടെ ബാക്കി പണം കൊടുക്കാം എന്ന ധാരണയോടെ പണിക്കർ പലരിൽ നിന്നായി പത്തുരൂപ പലിശക്ക് പണം വാങ്ങികൊടുത്തു.
സിനിമ തീയേറ്ററിലെത്തും മുൻപ് ദിനേശ് പണിക്കർ നാൽപത് ലക്ഷത്തിന് പകരം മുടക്കിയത് ഒരു കോടി രൂപ. ജനത്തിന് മുന്നിൽ സിനിമ ഹിറ്റായി. എന്നാൽ ദിനേശ് പണിക്കർക്ക് നഷ്ടം 60 ലക്ഷം. ഇക്കാര്യം ദിനേശ് പണിക്കർ പറഞ്ഞെങ്കിലും ദിലീപ് അത് കേട്ടില്ല. ഒടുവിൽ യാതൊരു
അറിയിപ്പും നൽകാതെ ഒരു പേപ്പറും കൊടുക്കാതെ ദിനേശ് പണിക്കരെ ചതിയിൽ പെടുത്തി ദിലീപ് വാറണ്ട് കാണിച്ച് വെള്ളിയാഴ്ച ദിവസം അറസ്റ്റ് ചെയ്യിച്ചു. അതും മനഃപൂർവമായിരുന്നു. പിറ്റേദിവസം രണ്ടാം ശനിയാഴ്ച. ഇനി തിങ്കളാഴ്ച മാത്രമേ ജാമ്യം കിട്ടൂ. അതുവരെ പണിക്കർ ജയിലിൽ കിടന്നു. ഇതേ ജയിലിൽ പിന്നീട് ദിലീപും 84 ദിവസം കിടന്നത്. ഒരു നിർമ്മാതാവായ കൃഷ്ണകുമാർ സാമ്പത്തിക പ്രശ്നം കാരണം ആത്മഹത്യ ചെയ്തു
തുടരും
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍