വി എസിന് കത്തെഴുതി, ഭർത്താവ് ജീവനൊടുക്കി; ശ്വസകോശം ചുരുങ്ങുന്നു,മക്കൾ ഹൃദ്രോഗബാധിതർ; ഇതിനിടയിൽ ജപ്തി ഭീഷിണിയും; പ്രതീക്ഷ ഒപ്പമുണ്ടെന്ന സർക്കാർ നിലപാടിൽ മാത്രമെന്ന് രാജമ്മ; മതികെട്ടാനിലെ കണ്ണീർ കാഴ്ചകൾ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി;വി എസ് രക്ഷിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നിരിക്കാം.അതായിരിക്കാം മരിക്കും മുമ്പ് ഇത്തരത്തിരൊരു കത്തെഴുതി വച്ചത്.ഇതെല്ലാം അറിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.ഇപ്പോൾ ഞങ്ങളുടെ ജീവിതം ആകെ പ്രതിസന്ധിയിലാണ്.
എനിക്കും മക്കളിൽ രണ്ടുപർക്കും ഹൃദയ സംബന്ധമായ രോഗം പിടിപെട്ടിട്ട് വർഷങ്ങളായി.മക്കൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു.ശ്വാസകോശം ചുരുങ്ങുക കൂടി ചെയ്യുന്നതിനാൽ എന്റെ രോഗാവസ്ഥ കൂടുതൽ സങ്കീർണ്ണക്കായിരിക്കുകയാണ്. വലിയൊരുതുക ഇതിനകം ചികത്സയ്ക്ക് ചെലവായി.ഇനിയും ചികത്സ ആവശ്യമാണ്.കടബാദ്ധ്യത ദിവസം തോറും കൂടുന്നു.ഇപ്പോൾ താമസിക്കുന്ന വീടും ജപ്തി ഭീഷിണിയിലാണ്.ഭാവി ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിലുയരുന്നത് ആശങ്കകൾ മാത്രം.രാജക്കാട് അമ്പലക്കവല കേശവവിലാസം വീട്ടിൽ പരേതനായ രാംദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു.
കടബാദ്ധ്യത പെരുകി പെരുകി വരുന്നതുകണ്ടപ്പോൾ പിടിച്ചുനിൽക്കാനായിക്കാണില്ല. ജപ്തി നോട്ടീസ് കയ്യിൽകിട്ടിയപ്പോൾ ആശങ്കൾ ഒന്നുകൂടി കൂടിയിട്ടുണ്ടാവും.മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പെട്ടപ്പോളാവാം മുറിയടച്ചിട്ട് ഞാൻ വീട്ടിലില്ലാതിരുന്ന നേരത്ത് ആദ്ദേഹം വിഷം കഴിച്ച് ജീവനൊടുക്കിയത്.പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ലന്ന് പലോടും പറയുന്നത് കേട്ടിട്ടുണ്ട്..പക്ഷേ എന്നിട്ടും...വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവർ വിതുമ്പി.
മതികെട്ടാൻ കുടിയിറക്കിന്റെ രക്തസാക്ഷികളിലൊരാളാണ് രാംദാസ്.നാട്ടിലെ എന്തുവിഷയത്തിലും സജീവ ഇടപെടൽ നടത്തുകയും പരിഹാരത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തിരുന്ന രാംദാസിന് സ്വന്തം പ്രശ്നങ്ങളോട് പടപൊരുതി വിജയിക്കാനായില്ലെന്നത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു.
2006 ഓഗസ്റ്റ് 14-നാണ് രാംദാസ് ആത്മഹത്യചെയ്തത്. സി പി എം പ്രവർത്തകനായിരുന്നു.പാർട്ടിക്കാർക്കിടയിൽ കെ എസ് ആർ എന്നാണ് രാംദാസ് അറിയപ്പെട്ടിരുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കത്തെഴുതിവച്ചശേഷമാണ് രാംദാസ് ജീവനൊടുക്കിയത്.ബാങ്കുകാർ തന്റെ വീട് ബാങ്ക് ജപ്തി ചെയ്യാനെത്തുമെന്നും ഇത് കണ്ടുനിൽക്കാനാവില്ലന്നും അതിനാൽ ജീവനൊടുക്കുന്നു എന്നും കടബാദ്ധ്യതയിൽ നിന്നും കുടംബത്തെ രക്ഷിക്കണമെന്നുമായിരുന്നു കത്തിലെ സൂചന.
ബാങ്കുകാർ വീട് ജപ്തിചെയ്യാൻ നിശ്ചയിച്ചിരുന്നതിന്റെ തലേന്നാണ് രാംദാസ് ജീവനൊടുക്കിയത്.കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യവും ബാങ്ക് വായ്പയുമെല്ലാം ചേർത്താണ് 2000-ത്തിൽ മതികെട്ടാൻ ചോലയുടെ സമീപപ്രദേശമായ തോണ്ടിമലത്താവളത്തിൽ രാംദാസ് 10 ഏക്കർ ഏലത്തോട്ടം വാങ്ങുന്നത്. പലരുടെയും സാമ്പത്തീക സഹായത്തോടെ് ഇവിടെ ഏലം കൃഷിയിറക്കുകയും ചെയ്തിരുന്നു.
വിളവെടുക്കാൻ ദിവസങ്ങൾ അവശേഷിക്കെയാണ് കുടിയറക്കുന്നത്.ഇതോടെ കുടംബം വലിയ കടക്കെണിയിലായി.താമസസ്ഥലത്തിന് തൊട്ടടുത്ത് നടത്തിവന്നിരുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ പിന്നിടുള്ള ഉപജീവനമാർഗ്ഗം.കച്ചവടമില്ലാതെ വന്നതോടെ അതും അടച്ചുപൂട്ടി.ജീവിതം വഴിമുട്ടിയ അവസ്ഥയിലായി.ഇതിനിടെയാണ് ബാങ്കിൽ നിന്നും ജപ്തിനോട്ടീസ് എത്തുന്നത്.ഇത് കൈപ്പറ്റിയ വിവരം രാംദാസ് വീട്ടിലാരെയും അറിയിച്ചിരുന്നില്ല.മരണത്തിന് ശേമാണ് ഈ വിവരം വീട്ടുകാർ അറിയുന്നത്.
രാംദാസ്-രാജമ്മ ദമ്പതികൾക്ക് 3 മക്കളായിരുന്നു.രണ്ടാണും ഒരു പെണ്ണും.രാംദാസിന്റെ മരണത്തിന് ശേഷം നിത്യജീവിതത്തിനുള്ള വരുമാനം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു രാജമ്മ.അറിയാവുന്ന പണിയെല്ലാം ഇതിനായി ഇവർ ചെയ്തു.ഇതിനടയിൽ തനിക്കും മക്കൾക്കുമുണ്ടായ രോഗബാധ വില്ലനായി.കടക്കെണിയുടെ ആക്കം പിന്നെയും കൂടി.മൂന്നുപേർക്കും ഹൃദയ സംബന്ധമായ രോഗമാണ്.ചികത്സയ്ക്കായി വലിയ തുക ചെലവായെങ്കിലും ഇപ്പോഴും പൂർണ്ണായും ഭേതമായിട്ടില്ല.
ഇതിനടയിൽ കടബാദ്ധ്യത വീണ്ടും വല്ലാതെ പെരുകി.ഇപ്പോൾ താമസിക്കുന്ന വീടും ജപ്തി ഭീഷിണിയിലാണ്.മകൻ അനീഷ് ഇടക്കാലത്ത് ആക്രികച്ചവടത്തിനുമിറങ്ങിയിരുന്നൂ.ഇത് മെച്ചപ്പെടാതെ വന്നതോടെ കൂലിപ്പണിക്കുപോയിത്തുടങ്ങി.ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലുള്ള അനീഷിന്റെ കൂലിപ്പണിയിൽ നിന്നുള്ള വരുമാനമാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ ആകെയുള്ള ഉപജീവന മാർഗ്ഗം.കടബാദ്ധ്യത തീർക്കാനും ചികത്സയ്ക്കും മുന്നിൽ ഒരു വഴിയുമില്ല.അർഹതപ്പെട്ട നഷ്ടപരിഹാരമോ പകരം ഭൂമിയോ കിട്ടിയാൽ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാം.ഇതിനായി ഇപ്പോഴത്തെ ഗവൺമെന്റ് കരുണകാണ്ിക്കണം...സഹായിക്കണം.അവർ തൊഴുകൈയോടെ ആവശ്യപ്പെട്ടു.
മതികെട്ടാൻ കുടിയിറക്കിനെത്തുടർന്ന് ദുരിതത്തിലായവരുടെ കണ്ണികൾ ഇവിടെ അവസാനിക്കുന്നില്ല.കിടപ്പേടം വിറ്റും ഉള്ള സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയും വാങ്ങിയ ഏലത്തോട്ടം നഷ്ടപ്പെട്ട ചെറുകിട കർഷകരിൽ പലരും നടുത്തെടുവിലായി.ഇവരുടെ പ്രതിനിധികളാണ് സോമനും കൃഷ്ണൻകുട്ടിയും.വിധിയോടുപൊരുതി കുടുംബത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കുന്നതിനുള്ള ഇവരുടെ ശ്രമം വൃഥാവിലായി.അടുത്തിടെ സോമൻ മരണപ്പെട്ടു. കൃഷ്ണൻ കുട്ടി നാടുവിട്ടു. ഇവർ നേരിട്ട പ്രതിസന്ധികൾ ദുരിതബാധിതരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.അതെക്കുറിച്ച് നാളെ
Stories you may Like
- പി കെ റോസിയുടേത് മറ്റൊരു നങ്ങേലിക്കഥയോ?
- അരുൺ സക്കറിയ താരമായി; മേദകാനത്ത് 'അരിക്കൊമ്പൻ' എത്തുമ്പോൾ
- ഇനി പ്രശ്നമുണ്ടാക്കിയാൽ കുങ്കിയാനയാക്കുന്നത് പരിഗണനയിൽ
- അരിക്കൊമ്പന്റെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ
- സ്വർണവും പണവും മറന്നു വെച്ച് വയോധിക; ആളെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയായ പൊലീസുകാരിയും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍