എകെ ആന്റണിയെ ശപിക്കാത്തവരാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടാവില്ല; അത്രയ്ക്കുണ്ട് അങ്ങേരുചെയ്ത ദ്രോഹം; പ്ലാസ്റ്റിക് ഷീറ്റും ഒരു വാക്കത്തിയും കഞ്ഞിയും കറിയും വയ്ക്കുന്നതിനുള്ള പാത്രവും മാത്രമാണ് കൈയേറ്റക്കാർക്ക് നഷ്ടമായത്; എല്ലാം പോയത് കർഷകർക്കും; മതികെട്ടാനിലെ ദുരിത കാഴ്ച സമാനതകളില്ലാത്തത്
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: എകെ ആന്റണിയെ ശപിക്കാത്തവരാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടാവില്ല. അത്രയ്ക്കുണ്ട് അങ്ങേരുചെയ്ത ദ്രോഹം. കയ്യേറ്റക്കാർക്ക് ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. ഷെഡ് കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റും ഒരു വാക്കത്തിയും കഞ്ഞിയും കറിയും വയ്ക്കുന്നതിനുള്ള പാത്രവുമാണ് അവരുടെ കൈവശമുണ്ടായിരുന്നത്. ഉദ്യോഗസ്ഥരെത്തുന്നതു കണ്ടപ്പോൾ ഇതും എടുത്ത് അവർ ഓടി രക്ഷപെട്ടു. ദുരിതത്തിലായത് ഞങ്ങളാണ്. ഒരു നോട്ടീസുപോലും നൽകാതെ ഒരുദിവസം ഉദ്യോഗസ്ഥരെത്തി പണിയെടുത്തിരുന്ന ഭൂമി പിടിച്ചെടുക്കുകയായിരുന്നു. മതികെട്ടാൻ കുടിയറക്കിൽ പട്ടയ ഭൂമി നഷ്ടപ്പെട്ട ഏലം കർഷകർ വെളിപ്പെടുത്തി.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുമൊന്നും ഞങ്ങളാരും എതിരായിരുന്നില്ല.ഇതൊക്കെ വേണമെന്നുതന്നെയായിരുന്നു ഞങ്ങളുടെയും നിലപാട്.ഇതൊക്കെ വ്യക്തമാക്കിയിട്ടും ഞങ്ങളോട് കൊലച്ചതിയാണ് ഏകെ ആന്റണി സർക്കാർ ചെയ്തത്.അത് ഓർക്കുമ്പോൾ ഇപ്പോഴും സഹിക്കാൻ കഴിയുന്നില്ല.അവർ വ്യക്തമാക്കി. 2002-ൽ ഏകെ ആന്റണി സർക്കാരാണ് മതികെട്ടാനിൽ പട്ടയഭൂമിയുണ്ടായിരുന്ന 187 കർഷകരെ വഴിയാധാരമാക്കിയ കുടിയിറക്കിന് ഉത്തരവിട്ടത്.
കുടിയിറക്കിന് പിന്നാലെ കർഷകർ തോണ്ടിമലത്താവളം ഏലം കർഷക സമിതി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് പട്ടയ ഭൂമിവിട്ടുകിട്ടണമെന്ന ആവശ്യവുമായി പ്രത്യക്ഷ സമരപരിപാടികൾ നടത്തിയിരുന്നു.പൂപ്പാറ,ശാന്തൻപാറ എന്നിവിടങ്ങളായിരുന്നു സമരത്തിന്റെ കേന്ദ്രങ്ങൾ.ആദ്യം റിലേ നിരാഹാരവും പിന്നീട് സത്യാഗ്രഹ സമരവുമായി 45 ദിവസത്തോളം സമരം നീണ്ടുനിന്നു.200 പേർ സമരത്തിൽ പങ്കാളികളായി.കെ ജി സുകുമാരൻ,ജോർജ്ജ് പുല്ലാട്ട്,ജോർജ്ജ് ഫിലിപ്പ് തുടങ്ങിയവരായിരുന്നു സമരസമിതി ഭാരവാഹികൾ.
കേരള കോൺഗ്രസ്സ് നേതാവ് പി ജെ ജോസഫ്,മുൻ എം പി ഫ്രാൺസീസ്,ഫാദർ വടക്കൻ തുടങ്ങി പ്രമുഖരും ഇൻഫാം ഉൾപ്പെടെയുള്ള സംഘടനകളും സമരത്തിന് പിൻതുണ നൽകിയിരുന്നു.ഇതിനിടയിൽ വലിയ പ്രതീക്ഷയോടെ കർഷക പ്രതിനിധികൾ മുഖ്യമന്ത്രി ഏ കെ ആന്റണിയെ കണ്ടു.അഴിക്കും തോറും മുറുകുന്ന കുരുക്കാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് സമിതി ഭാരവാഹികളിലൊരാളായിരുന്ന ജോർജ്ജ് ഫിലിപ്പ് അറിയിച്ചു.പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ മുന്നിലും കർഷക പ്രതിനിധികൾ വിഷയം അവതരിപ്പിച്ചു.തുടർന്ന് പട്ടയഭൂമി നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കാൻ അദ്ദേഹം കളക്ടറോട് നിർദ്ദേശിച്ചു.187 പേരുടെ കൈവശത്തിലുണ്ടായിരുന്ന 847 ഏക്കർ പട്ടയഭൂമി നഷ്ടപ്പെട്ടെന്നായിരുന്നു കളക്ടറുടെ കണ്ടെത്തൽ.പിന്നീട് അധികാരത്തിലെത്തിയ വി എസ് അച്യുതാനന്ദൻ സർക്കാർ ഇക്കാര്യത്തിൽ തിരിഞ്ഞുനോക്കിയില്ല.
മതികെട്ടാൻ സന്ദർശിച്ച അവസരത്തിൽ കർഷകർ തങ്ങളുടെ ദുസ്ഥിതി വി എസിന്റെ മുമ്പാകെ വിവരിച്ചിരുന്നു.വേണ്ടത് ചെയ്യാമെന്ന് അന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തിരുന്നു.അന്നത്തെ റവന്യൂവകുപ്പ് മന്ത്രി കെ എം മാണിക്ക് 2005 ഡിസംബർ 8-ന് വി എസ് ഒരു കത്തുനൽകിയിരുന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.ഇതിനിടയിൽ കർഷകരിൽ ചിലർ നിയമനടപടികളുമായി രംഗത്തിറങ്ങിയിരുന്നു.സുമ ജോണി,റൂബി മാത്യു,റോയി വറുഗീസ് എന്നിവർക്ക് അനുകൂല വിധിയും ലഭിച്ചിരുന്നു.
എന്നാൽ ഇത് ഇതുവരെ നടപ്പിലായിട്ടില്ല.തുടർനടപടികൾക്കായി നീങ്ങുന്നതിനുള്ള സാമ്പത്തീക ബുദ്ധിമുട്ട് വിധിനടപ്പാക്കിയെടുക്കുന്നതിനുള്ള ഇവരുടെ നീക്കത്തിന് തിരിച്ചടിയായി.ജി ഒ (എം എസ് )നമ്പർ 327/2002/ആർ ഡി -17-10-2002 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം മതികെട്ടാനിലെ പട്ടയങ്ങൾ റദ്ദാക്കി, ഭൂമി വനം-വന്യജീവി വകുപ്പിന് കൈമാറിയിരുന്നു.പട്ടയ ഭൂമിയുണ്ടായിരുന്ന പ്രദേശം ഇപ്പോൾ മതികെട്ടാൻ ചോല നാഷണൽ പാർക്കിന്റെ ഭാഗമാണ്.ഇനി ഇവിടെ ഭൂമി കർഷകർക്ക് വിട്ടുക എന്ന കാര്യത്തിൽ വിദൂരസാധ്യതമാത്രമാണുള്ളതെന്നാണ് വനംവകുപ്പധികൃതർ നൽകുന്ന സൂചന.
അടിമാലി വെട്ടിക്കാട്ടിൽ ജോർജ്ജ്,കൊന്നത്തടി കിഴക്കെ വീട്ടിൽ സുകുമാരൻ ,സേനാപതി താഴത്തെ പുത്തൻപുരയ്ക്കൽ നാരായണൻ,ശാന്തൻപാറ മരുതുപറമ്പിൽ റോയി വറൂഗീസ് തുടങ്ങിയവരെല്ലാം കുടിയിറക്കിനെത്തുടർന്ന് കടക്കെണിയിലായവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.ആകെയുണ്ടായിരുന്ന ടാക്ടറാണ് കുടിയറക്കിന് ശേഷം ജോർജ്ജിന്റെ ജീവിതം പിടിച്ചുനിർത്തിയത്.അക്കാലത്ത് അടുത്തെങ്ങും ടാക്ടർ ഇല്ലാതിരുന്നതിനാൽ നിലമൊരുക്കാൻ നാട്ടുകാരായ കൃഷിക്കാർ ഏറെയും ആശ്രയിച്ചിരുന്നത് ജോർജ്ജിനെയായിരുന്നു.വീണ്ടും സ്ഥലം പാട്ടിനെടുത്ത് പലവിധ കൃഷികൾ നടത്തിയും കന്നുകാലിയെ വളർത്തിയുമൊക്കെയാണ് നാരാണൻ ഈ പ്രതിസന്ധിയിൽ നിന്നും ഏറെക്കുറെ കരകയറിയത്.കഷ്ടി ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നെങ്കിലും ഇവരുൾപ്പെടെയുള്ള കർഷകരിൽ ഭൂരിഭാഗവും ഇന്നും വലിയ കടബാദ്ധ്യതയുമായിട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
കുടിയറക്കിൽ ദുരിതം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുകയോ പകരം ഭൂമി നൽകുകയോ വേണമെന്ന് പരക്കെ ആവശ്യമുയർന്നെങ്കിലും മാറിമാറി വന്ന സർക്കാരുകൾ ഇക്കാര്യം പരിഗണിച്ചില്ല.കുടിയിറക്കിന് ശേഷം തലസ്ഥാനത്തെത്തി കണ്ടപ്പോൾ,പട്ടയഭൂമി ഉള്ളതായുള്ള വിവരം താൻ അറിഞ്ഞിരുന്നില്ലന്നാണ് കെ സുധാകരൻ പ്രതികരിച്ചതെന്ന് ഭൂമിപ്രശ്നത്തിൽ സജീവ ഇടപെടൽ നടത്തിവന്നിരുന്ന വെട്ടിക്കാട്ടിൽ ജോർജ്ജ് അറിയിച്ചു.
ഇനി ദുരിതബാധിതകരുടെ പ്രതീക്ഷ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിലാണ്.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള എൽ ഡി എഫ് നേതാക്കളുടെ ശ്രദ്ധയിലേയ്ക്ക് ഈ വിഷയം എത്തിക്കുന്നതിനാണ് അണിയറയിൽ നീക്കം നടക്കുന്നത്. ഏലം കൃഷിക്ക് ഉപയുക്തമാവുന്ന തരത്തിലുള്ള ഭൂമി സർക്കാർ വിട്ടുനൽകുകയാണെങ്കിൽ ഇതിൽ പണിയെടുത്തെങ്കിലും കടബാദ്ധ്യതയിൽ നിന്നും കരകയറാനാവുമെന്നാണ് ഭൂമി നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
നഷ്ടപ്പെട്ട ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കോവിഡ് കാലമെത്തിയതോടെ ഭൂമി നഷ്ടപ്പട്ട് ,കൂലിപ്പണിയിലേയ്ക്ക് ഇറങ്ങേണ്ടി വന്നവർ വരെ പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുകയാണ്.കർഷകരുടെ ഈ ദുരിതക്കണ്ണീർ സർക്കാർ കണ്ടില്ലന്ന് നടിക്കരുത്.ഈ പ്രശ്നം പരിഹരിക്കാനായാൽ അത് പിണറായി സർക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നായി മാറും.സംശയമില്ല.
(അവസാനിച്ചു)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍