പ്രതീക്ഷ തകർന്നപ്പോൾ അഭയം തേടിയത് മദ്യപാനത്തിൽ; മനോവിഷമം നിത്യ രോഗിയാക്കിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് രണ്ടു തവണ; വീട്ടുകാർ രക്ഷിച്ചെടുത്ത സോമന്റെ ജീവൻ തട്ടിയെടുത്ത് ശ്വാസകോശരോഗം; ബാധ്യതകൾ പെരുകി മൂന്ന് കൊല്ലം മുമ്പ് നാടുവിട്ട കൃഷ്ണൻ കുട്ടിയും; മതികെട്ടാനിലെ കുടിയിറക്ക് ദുരിതം ഉറ്റവർ കരഞ്ഞു പറയുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: പ്രതീക്ഷകളെല്ലാം ആസ്ഥാനത്തായപ്പോൾ സോമൻ അഭയം കണ്ടെത്തിയത് മദ്യപാനത്തിൽ. നഷ്ടബോധത്തെത്തുടർന്നുള്ള മനോവിഷമം വഴിതുറന്നത് രോഗശയ്യയിലേയ്ക്കും. രണ്ടുവട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴും രക്ഷിച്ചെടുത്ത ജീവൻ തട്ടിയെടുത്തത് ശ്വാസകോശ രോഗം. ബാദ്ധ്യതകൾ പെരുകിയപ്പോൾ പിടിച്ചുനിൽക്കാനാവാതെ കൃഷ്ണൻകുട്ടി നാടുവിട്ടിട്ട്് മൂന്നുവർഷം. മതികെട്ടാൻ കുടിയിറക്ക് തങ്ങൾക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതമെന്ന് ഉറ്റവർ.
വലിയ പ്രതീക്ഷകളുമായിട്ടാണ് രാജക്കാട് എൻ ആർ സിറ്റി മാങ്കുഴിക്കൽ കൃഷ്ണൻകുട്ടിയും സേനാപതി തൊട്ടിക്കാനം പുൽപ്പറമ്പിൽ സോമനും മതികെട്ടാനിൽ ഏലത്തോട്ടം വാങ്ങുന്നത്. ഇതിനായി താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റും കടംവാങ്ങിയുമൊക്കെയാണ് ഇരുവരും പണം സ്വരൂപിച്ചത്. കനകപ്പുഴയിൽ ഉണ്ടായിരുന്ന ഒരേക്കർ സ്ഥലവും ടൗണിലുണ്ടായിരുന്ന 15 സെന്റ് സ്ഥലവും വിറ്റുകിട്ടിയ തുകയും കൈയിലുണ്ടായിരുന്നതെല്ലാം നുള്ളിപ്പെറുക്കിയുമാണ് തോട്ടം വാങ്ങുന്നതിനായി കൃഷ്ണൻകുട്ടി പണം കണ്ടെത്തിയത്.വീട് നഷ്ടപ്പെട്ടപ്പോൾ കൂട്ടികളെ സ്വന്തം വീട്ടിലാക്കി,കൃഷ്ണൻകുട്ടിയും ഭാര്യ അമ്മിണിയും ഷെഡ് കെട്ടി മതികെട്ടാനിലെ തോട്ടത്തിൽ താമസമാക്കി.
തോട്ടം പണയപ്പെടുത്തി കൃഷിക്കായി ബാങ്കിൽ നിന്നും വായപയും എടുത്തു.ഇതിനടിയിൽ രണ്ട് പെൺകുട്ടികളുടെ വിവാഹവും നടത്തി.ഇതോടെ കുടുംബം നടുത്തെരുവിലായ അവസ്ഥ.ജീവിതം തിരികെ പിടിക്കുന്നതിനായി കൃഷ്ണൻകുട്ടി പിന്നീട് പെടാപ്പാടുപെടുകയായിരുന്നു. ഐ എസ് വിൽപ്പനയും മീൻ വിൽപ്പനയുമെല്ലാം നടത്തി. വീടിന്റെ വാടകയും ജീവിതത്തിച്ചിലവുകളുമെല്ലാം മാസം നല്ലൊരുതുക ആവശ്യമായിരുന്നു. കൂടുതൽ സമയവും തൊഴിലില്ലാത്ത അവസ്ഥയായിരുന്നു പിന്നീടുണ്ടായത്.60 പിന്നിട്ടതിനാൽ അധികം ആയാസമുള്ള ജോലികൾക്ക് പോകുന്നകുന്നതിനുള്ള ആരോഗ്യവസ്ഥിയും കൃഷ്ണൻകുട്ടിക്കില്ലായിരുന്നു.ഭാര്യ അമ്മിണി കൂലിവേലയ്ക്കും മറ്റും പോയിക്കിട്ടിരിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പിന്നീട് കുടുംബം കഴിഞ്ഞത്.
ഈ സാഹചര്യത്തിലാണ് മൂന്നുവർഷം മുമ്പ് കൃഷ്ണൻകുട്ടിയെ താമസസ്ഥലത്തുനിന്നും കാണാതാവുന്നത്.ബന്ധുക്കൾ രാജക്കാട് പൊലീസ് പരാതി നൽകിയെങ്കിലും ഇയാളെക്കുറിച്ച് ഇനിയും കൃത്യമായ വിവരമൊന്നും പുറത്തുവന്നിട്ടില്ല.രാജക്കാട് സ്റ്റേഷൻ പരിധിയിയിലെ അരിവിളംചാലിലാണ് ഇളയ മകളെ വിവാഹം കഴിച്ചിട്ടുള്ള സനൽ താമസിക്കുന്നത്.ഒരു വർഷം മുമ്പ് തിരുവനന്തപുരത്ത് കണ്ടെത്തിയ മൃതദ്ദേഹം കൃഷ്ണൻകുട്ടിയട്ടിയുടെതാണോ എന്നറിയാൻ രാജക്കാട് പൊലീസ് വിളിപ്പിച്ചിരുന്നെന്നും അല്ലെന്ന് പറഞ്ഞപ്പോൾ അന്വേഷണം തുടരുമെന്നും പറഞ്ഞ് പൊലീസ് തിരച്ചയച്ചുവെന്നും സനൽ മറുനാടനോട് വ്യക്തമാക്കി.
സോമൻ 5 ഏക്കർ ഏലത്തോട്ടമാണ് വാങ്ങിയത്.താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റുകിട്ടയ പണം ഇതിനായി വിനയോഗിച്ചു.ഇതിൽ രണ്ടര ഏക്കളോളം കടബാദ്ധ്യത മൂലം വിൽക്കേണ്ടിവന്നു.നാലര വർഷത്തോളം തോട്ടത്തിൽ പണിയെടുത്തെങ്കിലും കടബാദ്ധ്യത പിന്നെയും ബാക്കിയായി.സ്വന്തം വീട്ടിൽ നിന്നും വീതം കിട്ടിയ 50 സെന്റ് സ്ഥലമായിരുന്നു ആകെയുള്ള നീക്കിയിരുപ്പ്.കട ബാദ്ധ്യത തീർക്കുന്നതിനും കുടുബകാര്യങ്ങൾക്കും മറ്റുമായി സോമന് ഇതും വിൽക്കേണ്ടിവന്നു.പ്രതീക്ഷയെല്ലാം തകർത്ത് 2002-ൽ കുടിയറക്കപ്പെട്ടതോടെ സ്വന്തമായി കയറിക്കിടക്കാൻ ഇടമില്ലാതായി.കടുംബം പോറ്റാൻ കൂപ്പണിക്കിറങ്ങിയെങ്കിലും കിട്ടുന്നത് ഒന്നിനും തികയാത്ത അവസ്ഥ.ഇതിനും പുറമെ എല്ലാം നഷ്ടപ്പെട്ടതിന്റെ മനോവിഷമവും.പതിയെ സോമൻ മദ്യത്തിനടിമയായി.
ഏതാനും വർഷം മുമ്പ് വിഷം കഴിച്ച് ആത്മഹത്യചെയ്യുന്നതിനുള്ള നീക്കം സുഹൃത്ത് വിഫലമാക്കുകയായിരുന്നു.ഇതിനടയിൽ ശ്വാസംമുട്ടും കൂടി.ആശുപത്രിയിലെത്തിച്ച് ചികത്സ നൽകിയെങ്കിലും സ്ഥിരമായി ഓക്സിജൻ നൽകേണ്ട സ്ഥിതിയിലേയ്ക്ക് രോഗം മൂർച്ഛിച്ചു.വീട്ടിൽ ഓക്സിജൻ ട്യൂബും ഘടിപ്പിച്ചുകിടന്നപ്പോഴും ഇയാൾ ആത്മഹത്യയ്ക്കുശ്രമിച്ചിരുന്നു.ഒരു ദിവസം രാവിലെ ഭാര്യ ഓമന തൊഴിലുറപ്പ് ജോലിക്കുപോയിരുന്ന സമയത്ത് മുണ്ട് പിരിച്ച് ,കുടുക്കുണ്ടാക്കിയാണ് സോമൻ തൂങ്ങി മരിക്കുന്നതിന് ശ്രമം നടത്തിയത്.
പണിക്കുപോയിരുന്ന താൻ തിരിച്ചെത്തുമ്പോൾ ഭർത്താവ് മുറിയിലെ കഴുക്കോലിൽ കുരുക്കുകെട്ടുന്നതിനുള്ള ശ്രമത്തിലായിരുന്നെന്നും രോഗം മൂലം നിങ്ങൾ കഷ്ടപ്പെടുകയാണെന്നും അത് കണ്ടുനിൽക്കാനാവുന്നില്ലന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞ് അന്ന സോമൻ സങ്കടപ്പെട്ടിരുന്നെന്നും ഇതെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയാറുണ്ടെന്നും ഓമന പറഞ്ഞു.
8 മാസത്തോളം ഓക്സിജൻ ട്യൂബ് ഘടിപ്പിച്ചാണ് സോമൻ വീട്ടിൽ കഴിഞ്ഞിരുന്നത്.ഇക്കാലത്ത് ഓക്സിജന്‍ മാത്രമായി ഒരുദിവസം 1500 രൂപ മുടക്കായി എന്നും ഇതിന് പുറമെ മരുന്നിനും പണം ചെലവിട്ടിരുന്നെന്നും ഇത് സാമ്പത്തീക പ്രതിസന്ധി വർദ്ധിപ്പിച്ചുവെന്നും ഇവർ വ്യക്തമാക്കി.
2019- ഫെബ്രുവരി 10-നാണ് സോമൻ മരണപ്പെടുന്നത്.വീട് നഷ്ടപ്പെട്ടതോടെ സഹോദരൻ 5 സെന്റ് സ്ഥലം വീടുപണിയുന്നതിനായി സോമന് നിൽകിയിരുന്നു.ഇവിടെ ചെറിയ ഷെഡ് തല്ലിക്കൂട്ടിയായിരുന്നു വർഷങ്ങളോളം കുടുംബം താമസിച്ചിരുന്നത്.
ഇത് താമസയോഗ്യമല്ലാതായതോടെ ഓമനയും മകനും ഇപ്പോൾ സോമന്റെ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്.കുലിപ്പണിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് തോട്ടമുടമകളായിരുന്ന ഇവരുടെ ഇപ്പോഴത്തെ ജീവിതം.ഒരു തവണകൂടി വിളവെടുത്താൽ പരിഹരിക്കാവുന്ന സാമ്പത്തീക പ്രതിസന്ധിയായിരുന്നു തങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് സോമന്റെയും കൃഷ്ണൻകുട്ടിയുടെയും ബന്ധുക്കൾ വ്യക്തമാക്കുന്നത്.കുടിയിറക്കുമ്പോൾ ഏലത്തിന് കിലോയ്ക്ക് 1000 രൂപയോളം വിലയുണ്ടായിരുന്നെന്നും വിളവെടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാിരുന്നു കുടിയിറക്കെന്നും ഇവർ വ്യക്തമാക്കി.
ഇപ്പോഴും ജീവിതം വലിയ പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്.കുടിയിറക്കാണ്് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം.അർഹതപ്പെട്ട നഷ്ടപരിഹാരമോ പകരം ഭൂമിയോ നൽകുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്.സർക്കാർ നൽകിയ പട്ടയഭൂമിയിൽ നിന്നാണ് ഒരു നോട്ടീസുപോലും നൽകാതെ ഞങ്ങളെ ഇറക്കിവിട്ടത്.ഇത് അന്യായമാണ്.കോടതികൾ കയറിയിറങ്ങാൻ പണമില്ലാതിരുന്നതാണ് ഈ വഴിക്കുള്ള നീക്കത്തിന് തടസ്സമായത്.ഇത് സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം.ഈ ദുരിതജീവിതം അവസാനിപ്പിക്കാൻ ഞങ്ങളെ സഹായിക്കണം.ഇരുവരുടെയും ഉറ്റവർ ആവശ്യപ്പെട്ടു.
Stories you may Like
- അരുൺ സക്കറിയ താരമായി; മേദകാനത്ത് 'അരിക്കൊമ്പൻ' എത്തുമ്പോൾ
- ഇനി പ്രശ്നമുണ്ടാക്കിയാൽ കുങ്കിയാനയാക്കുന്നത് പരിഗണനയിൽ
- അരിക്കൊമ്പന്റെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ
- ഹേ റാമിൽ കാണിച്ചിരിക്കുന്ന ആ മൂന്ന് തലയോട്ടികൾ ഞാൻ ഗുണാ കേവിൽ നിന്നെടുത്തതാണ്
- ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറായി മാറിയ ലൂസിക്ക് സംഭവിച്ചത് എന്ത്?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍