ഷാപ്പിലെ കറിവെപ്പുകാരനായിരിക്കുമ്പോഴേ കാഞ്ഞ ബുദ്ധി; വട്ടിപ്പലിശക്കാരുടെ പ്രിയങ്കരൻ സ്വന്തമായി കൊള്ള തുടങ്ങിയപ്പോൾ വസ്തുഇടപാടുകാരെ ഒതുക്കാൻ പ്രയോഗിച്ചത് വ്യാജപീഡനക്കേസും; മണർകാട് സ്വദേശി ബിജുവിനെ ചങ്ങനാശേരിയിലെ ഷോപ്പിങ് കോംപ്ലക്സ് കൈമാറ്റകച്ചവടത്തിലൂടെ ചതിച്ച് സ്വന്തമാക്കിയത് 9 കോടിയുടെ വസ്തുക്കൾ; ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റിയിട്ട് ബിജുവിനെതിരെ പീഡനപരാതിയും; മണർകാട്ടെ ഷൈലോക് മാലം സുരേഷിന്റെ തട്ടിപ്പുകൾ: പരമ്പര തുടരുന്നു

ആർ പീയൂഷ്
കോട്ടയം: കൊള്ളപ്പലിശക്കാരൻ മാലം സുരേഷ് എന്ന കെ.വി സുരേഷ് കോടികൾ വിലവരുന്ന മണർകാട് ജങ്ഷനിലെ കണ്ണായ സ്ഥലവും ഷോപ്പിങ് കോംപ്ലക്സും സ്വന്തമാക്കിയത് ചതിയിലൂടെയായിരുന്നു. കഴിഞ്ഞ ഭാഗത്തിൽ ചങ്ങനാശ്ശേരി മുൻ നഗര സഭാ ചെയർമാൻ നെടിയകാലാ പറമ്പിൽ തോമസ് ജോസഫിന്റെ ആദിത്യാ ടവർ എന്ന ഷോപ്പിങ് കോംപ്ലക്സ് മാലം സുരേഷ് തട്ടിയെടുത്ത കഥ എഴുതിയിരുന്നു. ഈ ഷോപ്പിങ് കോംപ്ലക്സ് കാട്ടി വൻ തട്ടിപ്പ് നടത്തിയ കഥയാണ് ഈ ഭാഗത്തിൽ എഴുതുന്നത്. മണർകാട് തെങ്ങുംതുരുത്തേൽ ടി.എം മാത്യു എന്ന ബിജുവിന്റെ സ്ഥലമാണ് ഷോപ്പിങ് കോംപ്ലക്സ് മാറ്റ കച്ചവടത്തിലൂടെ ചതിയിൽ പെടുത്തി മാലം സുരേഷ് സ്വന്തമാക്കിയത്. 8 കോടി 16 ലക്ഷത്തി 30,000 രൂപ വിലമതിക്കുന്ന മണർകാട്ടേയും തിരുവനന്തപുരത്തേയും വസ്തുവകകളാണ് മാലം സുരേഷ് തട്ടിയെടുത്തത്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പിന്റെ കഥ ഇങ്ങനെ:
2011 ൽ ബിജുവിനെ സുരേഷ് സമീപിക്കുകയും ചങ്ങനാശ്ശേരി നഗരമധ്യത്തിൽ മുപ്പത്തിഎട്ടര സെന്റ് സ്ഥലവും 36,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോപ്പിങ് കേംപ്ലക്സ് വിൽക്കാൻ പോകുകയാണെന്നും താൽപര്യമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. പ്രതിമാസം ഈ ഷോപ്പിങ് കോംപ്ലക്സിൽ നിന്നും 6 ലക്ഷം രൂപയോളം വാടക കിട്ടുന്നുണ്ട് എന്നും ബിജുവിനോട് പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സ് വാങ്ങാനുള്ള പണം തന്റെ കയ്യിൽ ഇല്ലാ എന്ന് ബിജു മാലം സുരേഷിനോട് പറഞ്ഞു. എന്നാൽ പണം വേണമെന്നില്ല പകരം മണർകാടുള്ള ബിജുവിന്റെ വസ്തുക്കൾ തന്നാൽ മതിയെന്ന് സുരേഷ് അറിയിച്ചു.
അതനുസരിച്ച് പരസ്പരം കച്ചവടം സംസാരിക്കുകയും സുരേഷിന്റെ സ്ഥലത്തിനും കെട്ടിടത്തിനും കൂടി 14.5 കോടി രൂപ വില പറയുകയും ബിജുവിന്റെ മണർകാട് ജംഗ്ഷനിലുള്ള സ്ഥലത്തിൽ നിന്നു 1 ഏക്കർ 32 സെന്റ് സ്ഥലം 5.29 കോടി വില വച്ചും തിരുവനന്തപുരത്തുള്ള വസ്തു 55 ലക്ഷം രൂപ വില വച്ചും മൊത്തം 5 കോടി 84 ലക്ഷം രൂപയ്ക്കുള്ള വസ്തുക്കളും ബാക്കി പണമായും മൊത്തം 14.5 കോടി രൂപ ബിജു നൽകുമ്പോൾ സുരേഷിന്റെ സ്ഥലവും കെട്ടിടവും എഴുതി നൽകുമെന്നായിരുന്നു വ്യവസ്ഥ. വസ്തുക്കളുടെ വില കഴിഞ്ഞുള്ള തുക കണ്ടെത്താനായി ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തി പണം സമാഹരിക്കാമെന്ന് സുരേഷ് ബിജുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
സുരേഷിന്റെ വാക്കുകൾ വിശ്വസിച്ചു ബിജു 2011 ജനുവരി മാസത്തിൽ സുരേഷുമായി വസ്തു കൈമാറ്റ കരാറിൽ ഏർപ്പെടുകയും 5 കോടി 84 ലക്ഷം (അഞ്ചുകോടി എൺപത്തി നാല് ലക്ഷം) രൂപ വരുന്ന വസ്തുക്കൾ സുരേഷിന്റെ പേരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. ആധാരം എഴുത്ത് കഴിഞ്ഞപ്പോൾ ബാക്കി 9 കോടിക്കടുത്തു വരുന്ന സംഖ്യ ചങ്ങനാശ്ശേരി കെട്ടിടവും വസ്തുവും പണയം വച്ചാൽ കിട്ടില്ലെന്നും അതുകൊണ്ട് മറ്റു വഴിയിൽ പണം സമാഹരിക്കാനും ബിജുവിനോട് പറഞ്ഞു. 5 കോടി 84 ലക്ഷം രൂപയുടെ വസ്തുക്കൾ ഈ സമയം സുരേഷിന്റെ പേരിലായതിനാൽ ബിജുവിന് വേറെ വഴിയില്ലാതെ വന്നതുകൊണ്ട് മണർകാട് ഉണ്ടായിരുന്ന 4 പ്ലോട്ട് വസ്തുക്കൾ കൂടി സുരേഷിന്റെ പേരിലേക്ക് 1 കോടി 36 ലക്ഷം രൂപ കണക്കാക്കി എഴുതിക്കൊടുത്തു.
അങ്ങനെ മൊത്തം 7 കോടി 20 ലക്ഷം രൂപയുടെ വസ്തുക്കൾ സുരേഷിന്റെ കൈവശം ചെന്നു ചേർന്നു. കൂടാതെ മണർകാട്ടെ ബിജുവിന്റെ ഷോപ്പിങ് കോംപ്ലക്സായ ടി.സി.എം ടവറിന്റെ രണ്ടാം നിലയിൽ രണ്ടായിരം സ്ക്വയർ ഫീറ്റിന് അടുത്ത കെട്ടിട ഭാഗവും സുരേഷ് എഴുതി വാങ്ങി. ആകെ മൊത്തം 8,16,30,000/ (എട്ടു കോടി പതിനാറു ലക്ഷത്തി മുപ്പതിനായിരം) രൂപയുടെ വസ്തുക്കൾ സുരേഷ് ഇത്തരത്തിൽ കൈവശപ്പെടുത്തിയ ശേഷം ബിജുവിന് പകരമായി കൊടുക്കാമെന്നു പറഞ്ഞ ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സും വസ്തുവും എഴുതി കൊടുക്കാൻ തയ്യാറായില്ല. പിന്നീട് ഈ വസ്തു വകകൾ സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റുകയും ചെയ്തു. സുരേഷിനോട് തന്റെ വസ്തുവകകൾ തിരികെ നൽകാൻ ബിജു ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും വ്യാജ സ്ത്രീപീഡന കേസ് കൊടുക്കുകയും ചെയ്തു. ഇങ്ങനെയാണ് മാലം സുരേഷ് മണർകാടു കെ.കെ റോഡിന്റെ വശത്തുള്ള കോടികൾ വിലമതിക്കുന്ന വേസ്തുവകകൾ സ്വന്തമാക്കിയത്.
നഷ്ടപ്പെട്ട വസ്തുവകകൾ പിടിച്ചെടുക്കാൻ ബിജു തന്നാൽ കഴിയുന്നതെല്ലാം ചെയ്തിട്ടും ഒന്നും നടന്നില്ല. ബിജുവിന്റെ തറവാട് വീട് സുരേഷ് ഇടിച്ചു നിരത്തി വിറ്റു. ഈ സ്ഥലം കച്ചവടത്തിനായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പൊലീസും അധികാര വർഗ്ഗവും എല്ലാം സുരേഷിന്റെ ചൊൽപ്പടിയിലായിരുന്നു. പലതവണ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടി മണർകാട് പൊലീസ് സ്റ്റേഷനിൽ തെളിവുകളടക്കം പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഒടുവിൽ സ്വകാര്യ അന്യായത്തിന്മേൽ സുരേഷിനെതിരെ കോടതി കേസെടുത്തു. കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. അതേ സമയം ടിസി.എം ടവറിൽ നിലവിലുള്ള വാടകക്കാരെ ശല്യപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒഴിവാക്കി ടവർ മൊത്തമായി സ്വന്തമാക്കാനുള്ള ശ്രമമവും സുരേഷ് നടത്തുകയാണ്.
മണർകാട് സ്വദേശിയായ മാലം സുരേഷ് എന്ന കെ.വി സുരേഷ് അതി ക്രൂരനായ കൊള്ളപ്പലിശക്കാരനാണ്. ഷെക്സ്പിയർ കഥകളിലെ ഷൈലോക്കിനെ കാളും ക്രൂരനാണ് ഇയാൾ. നിസാര തുക പലശിക്ക നൽകി ലക്ഷങ്ങൾ പിരിച്ചെടുക്കുകയും ഒടുവിൽ ഈടു വച്ച വസ്തുക്കൾ സ്വന്തമാക്കുകയുമാണ് രീതി. മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി.
നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്. എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്.
(മണർകാട്ടെ ഷൈലോക് അഥവാ കൊടുംക്രൂരൻ! മണർകാട് മാലം സുരേഷ് നടത്തിയ വട്ടിപ്പലിശ കൊള്ളയുടെ പരമ്പര തുടരും....)
Stories you may Like
- മാലം സുരേഷിന്റെ സംരക്ഷകർ ബിഷപ്പുമാരും സിപിഎമ്മുകാരും
- ചീട്ട്കളി ക്ലബ്ബിന് ഒത്താശ ചെയ്ത എസ്എച്ച്ഒയ്ക്കെതിരെ അന്വേഷണം
- മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
- ചീട്ടുകളി സംഘവുമായി മണർകാട് ഇൻസ്പെക്ടർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്
- മണർകാട്ടെ ഷൈലോക്കിന്റെ കെണിയിൽ വീണ തോമസ് ജോസഫിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- അതുവരെ കണ്ട സ്വപ്നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ
- 'സിനിമ കണ്ടവർ നിർമ്മാതാവിന്റെ അക്കൗണ്ടിലേക്ക് 140 രൂപ ഇട്ടുകൊടുക്കുന്നു'; ഈ അനുഭവം ആവേശവും ഒപ്പം അതിശയവും; പ്രതികരണവുമായി സംവിധായകൻ ജിയോബേബി
- വൈറ്റ്ഹൗസിൽ സമഗ്രമാറ്റത്തിനൊരുങ്ങി ബെയ്ഡൻ; ആദ്യം മാറ്റിയത് 'ഡയറ്റ് കോക്' കോളിങ് ബെൽ; സംവിധാനം നടപ്പാക്കിയത് ട്രംപിന്റെ കാലത്ത്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്