ഷാപ്പിലെ കറിവെപ്പുകാരനായിരിക്കുമ്പോഴേ കാഞ്ഞ ബുദ്ധി; വട്ടിപ്പലിശക്കാരുടെ പ്രിയങ്കരൻ സ്വന്തമായി കൊള്ള തുടങ്ങിയപ്പോൾ വസ്തുഇടപാടുകാരെ ഒതുക്കാൻ പ്രയോഗിച്ചത് വ്യാജപീഡനക്കേസും; മണർകാട് സ്വദേശി ബിജുവിനെ ചങ്ങനാശേരിയിലെ ഷോപ്പിങ് കോംപ്ലക്സ് കൈമാറ്റകച്ചവടത്തിലൂടെ ചതിച്ച് സ്വന്തമാക്കിയത് 9 കോടിയുടെ വസ്തുക്കൾ; ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റിയിട്ട് ബിജുവിനെതിരെ പീഡനപരാതിയും; മണർകാട്ടെ ഷൈലോക് മാലം സുരേഷിന്റെ തട്ടിപ്പുകൾ: പരമ്പര തുടരുന്നു
ആർ പീയൂഷ്
കോട്ടയം: കൊള്ളപ്പലിശക്കാരൻ മാലം സുരേഷ് എന്ന കെ.വി സുരേഷ് കോടികൾ വിലവരുന്ന മണർകാട് ജങ്ഷനിലെ കണ്ണായ സ്ഥലവും ഷോപ്പിങ് കോംപ്ലക്സും സ്വന്തമാക്കിയത് ചതിയിലൂടെയായിരുന്നു. കഴിഞ്ഞ ഭാഗത്തിൽ ചങ്ങനാശ്ശേരി മുൻ നഗര സഭാ ചെയർമാൻ നെടിയകാലാ പറമ്പിൽ തോമസ് ജോസഫിന്റെ ആദിത്യാ ടവർ എന്ന ഷോപ്പിങ് കോംപ്ലക്സ് മാലം സുരേഷ് തട്ടിയെടുത്ത കഥ എഴുതിയിരുന്നു. ഈ ഷോപ്പിങ് കോംപ്ലക്സ് കാട്ടി വൻ തട്ടിപ്പ് നടത്തിയ കഥയാണ് ഈ ഭാഗത്തിൽ എഴുതുന്നത്. മണർകാട് തെങ്ങുംതുരുത്തേൽ ടി.എം മാത്യു എന്ന ബിജുവിന്റെ സ്ഥലമാണ് ഷോപ്പിങ് കോംപ്ലക്സ് മാറ്റ കച്ചവടത്തിലൂടെ ചതിയിൽ പെടുത്തി മാലം സുരേഷ് സ്വന്തമാക്കിയത്. 8 കോടി 16 ലക്ഷത്തി 30,000 രൂപ വിലമതിക്കുന്ന മണർകാട്ടേയും തിരുവനന്തപുരത്തേയും വസ്തുവകകളാണ് മാലം സുരേഷ് തട്ടിയെടുത്തത്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പിന്റെ കഥ ഇങ്ങനെ:
2011 ൽ ബിജുവിനെ സുരേഷ് സമീപിക്കുകയും ചങ്ങനാശ്ശേരി നഗരമധ്യത്തിൽ മുപ്പത്തിഎട്ടര സെന്റ് സ്ഥലവും 36,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോപ്പിങ് കേംപ്ലക്സ് വിൽക്കാൻ പോകുകയാണെന്നും താൽപര്യമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. പ്രതിമാസം ഈ ഷോപ്പിങ് കോംപ്ലക്സിൽ നിന്നും 6 ലക്ഷം രൂപയോളം വാടക കിട്ടുന്നുണ്ട് എന്നും ബിജുവിനോട് പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സ് വാങ്ങാനുള്ള പണം തന്റെ കയ്യിൽ ഇല്ലാ എന്ന് ബിജു മാലം സുരേഷിനോട് പറഞ്ഞു. എന്നാൽ പണം വേണമെന്നില്ല പകരം മണർകാടുള്ള ബിജുവിന്റെ വസ്തുക്കൾ തന്നാൽ മതിയെന്ന് സുരേഷ് അറിയിച്ചു.
അതനുസരിച്ച് പരസ്പരം കച്ചവടം സംസാരിക്കുകയും സുരേഷിന്റെ സ്ഥലത്തിനും കെട്ടിടത്തിനും കൂടി 14.5 കോടി രൂപ വില പറയുകയും ബിജുവിന്റെ മണർകാട് ജംഗ്ഷനിലുള്ള സ്ഥലത്തിൽ നിന്നു 1 ഏക്കർ 32 സെന്റ് സ്ഥലം 5.29 കോടി വില വച്ചും തിരുവനന്തപുരത്തുള്ള വസ്തു 55 ലക്ഷം രൂപ വില വച്ചും മൊത്തം 5 കോടി 84 ലക്ഷം രൂപയ്ക്കുള്ള വസ്തുക്കളും ബാക്കി പണമായും മൊത്തം 14.5 കോടി രൂപ ബിജു നൽകുമ്പോൾ സുരേഷിന്റെ സ്ഥലവും കെട്ടിടവും എഴുതി നൽകുമെന്നായിരുന്നു വ്യവസ്ഥ. വസ്തുക്കളുടെ വില കഴിഞ്ഞുള്ള തുക കണ്ടെത്താനായി ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തി പണം സമാഹരിക്കാമെന്ന് സുരേഷ് ബിജുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
സുരേഷിന്റെ വാക്കുകൾ വിശ്വസിച്ചു ബിജു 2011 ജനുവരി മാസത്തിൽ സുരേഷുമായി വസ്തു കൈമാറ്റ കരാറിൽ ഏർപ്പെടുകയും 5 കോടി 84 ലക്ഷം (അഞ്ചുകോടി എൺപത്തി നാല് ലക്ഷം) രൂപ വരുന്ന വസ്തുക്കൾ സുരേഷിന്റെ പേരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. ആധാരം എഴുത്ത് കഴിഞ്ഞപ്പോൾ ബാക്കി 9 കോടിക്കടുത്തു വരുന്ന സംഖ്യ ചങ്ങനാശ്ശേരി കെട്ടിടവും വസ്തുവും പണയം വച്ചാൽ കിട്ടില്ലെന്നും അതുകൊണ്ട് മറ്റു വഴിയിൽ പണം സമാഹരിക്കാനും ബിജുവിനോട് പറഞ്ഞു. 5 കോടി 84 ലക്ഷം രൂപയുടെ വസ്തുക്കൾ ഈ സമയം സുരേഷിന്റെ പേരിലായതിനാൽ ബിജുവിന് വേറെ വഴിയില്ലാതെ വന്നതുകൊണ്ട് മണർകാട് ഉണ്ടായിരുന്ന 4 പ്ലോട്ട് വസ്തുക്കൾ കൂടി സുരേഷിന്റെ പേരിലേക്ക് 1 കോടി 36 ലക്ഷം രൂപ കണക്കാക്കി എഴുതിക്കൊടുത്തു.
അങ്ങനെ മൊത്തം 7 കോടി 20 ലക്ഷം രൂപയുടെ വസ്തുക്കൾ സുരേഷിന്റെ കൈവശം ചെന്നു ചേർന്നു. കൂടാതെ മണർകാട്ടെ ബിജുവിന്റെ ഷോപ്പിങ് കോംപ്ലക്സായ ടി.സി.എം ടവറിന്റെ രണ്ടാം നിലയിൽ രണ്ടായിരം സ്ക്വയർ ഫീറ്റിന് അടുത്ത കെട്ടിട ഭാഗവും സുരേഷ് എഴുതി വാങ്ങി. ആകെ മൊത്തം 8,16,30,000/ (എട്ടു കോടി പതിനാറു ലക്ഷത്തി മുപ്പതിനായിരം) രൂപയുടെ വസ്തുക്കൾ സുരേഷ് ഇത്തരത്തിൽ കൈവശപ്പെടുത്തിയ ശേഷം ബിജുവിന് പകരമായി കൊടുക്കാമെന്നു പറഞ്ഞ ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സും വസ്തുവും എഴുതി കൊടുക്കാൻ തയ്യാറായില്ല. പിന്നീട് ഈ വസ്തു വകകൾ സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റുകയും ചെയ്തു. സുരേഷിനോട് തന്റെ വസ്തുവകകൾ തിരികെ നൽകാൻ ബിജു ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും വ്യാജ സ്ത്രീപീഡന കേസ് കൊടുക്കുകയും ചെയ്തു. ഇങ്ങനെയാണ് മാലം സുരേഷ് മണർകാടു കെ.കെ റോഡിന്റെ വശത്തുള്ള കോടികൾ വിലമതിക്കുന്ന വേസ്തുവകകൾ സ്വന്തമാക്കിയത്.
നഷ്ടപ്പെട്ട വസ്തുവകകൾ പിടിച്ചെടുക്കാൻ ബിജു തന്നാൽ കഴിയുന്നതെല്ലാം ചെയ്തിട്ടും ഒന്നും നടന്നില്ല. ബിജുവിന്റെ തറവാട് വീട് സുരേഷ് ഇടിച്ചു നിരത്തി വിറ്റു. ഈ സ്ഥലം കച്ചവടത്തിനായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പൊലീസും അധികാര വർഗ്ഗവും എല്ലാം സുരേഷിന്റെ ചൊൽപ്പടിയിലായിരുന്നു. പലതവണ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടി മണർകാട് പൊലീസ് സ്റ്റേഷനിൽ തെളിവുകളടക്കം പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഒടുവിൽ സ്വകാര്യ അന്യായത്തിന്മേൽ സുരേഷിനെതിരെ കോടതി കേസെടുത്തു. കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. അതേ സമയം ടിസി.എം ടവറിൽ നിലവിലുള്ള വാടകക്കാരെ ശല്യപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒഴിവാക്കി ടവർ മൊത്തമായി സ്വന്തമാക്കാനുള്ള ശ്രമമവും സുരേഷ് നടത്തുകയാണ്.
മണർകാട് സ്വദേശിയായ മാലം സുരേഷ് എന്ന കെ.വി സുരേഷ് അതി ക്രൂരനായ കൊള്ളപ്പലിശക്കാരനാണ്. ഷെക്സ്പിയർ കഥകളിലെ ഷൈലോക്കിനെ കാളും ക്രൂരനാണ് ഇയാൾ. നിസാര തുക പലശിക്ക നൽകി ലക്ഷങ്ങൾ പിരിച്ചെടുക്കുകയും ഒടുവിൽ ഈടു വച്ച വസ്തുക്കൾ സ്വന്തമാക്കുകയുമാണ് രീതി. മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി.
നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്. എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്.
(മണർകാട്ടെ ഷൈലോക് അഥവാ കൊടുംക്രൂരൻ! മണർകാട് മാലം സുരേഷ് നടത്തിയ വട്ടിപ്പലിശ കൊള്ളയുടെ പരമ്പര തുടരും....)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്