രവീന്ദ്രൻ പട്ടയം വിവാദം കൊണ്ട് നേട്ടം സിപിഐ നേതാക്കൾക്ക്; പട്ടയം റദ്ദാക്കി റവന്യു വകുപ്പ് ഇറക്കിയ ഉത്തരവും നേതാക്കൾക്ക് കീശ വീർപ്പിക്കാൻ; സർവ്വീസിൽ നിന്ന് വിരമിക്കാൻ 15 മിനിട്ട് മാത്രമുള്ളപ്പോൾ സസ്പെൻഷൻ ഉത്തരവ് നൽകിയത് ആർക്കുവേണ്ടി? എം.ഐ.രവീന്ദ്രൻ മറുനാടനോട് മനസ് തുറക്കുന്നു

പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ മേഖലയിലെ രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ വ്യാജ പട്ടയങ്ങളായിരുന്നോ, അതോ ഭാഗികമായി മാത്രം വ്യാജനോ? 1999 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് ഉയർന്നിരുന്ന ആരോപണം. സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതാണ് വിഷയത്തെ ഒരിക്കൽക്കൂടി ഇടുക്കിയിൽ ചൂടേറിയ ചർച്ചയാക്കിയത്.
മൂന്നാറിലെ കെ ഡി എച്ച് ഉൾപ്പെടെ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ വിതരണം ചെയ്തിട്ടുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി, പുതിയ പട്ടയങ്ങൾ വിതരണം നടത്തുന്നതിനായി സർക്കാർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. 1999 ൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ പ്രകാരം എന്ന നിലയ്ക്ക് അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടർക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഭൂമിക്ക് അർഹരാണെങ്കിൽ അവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് നിലവിലെ ചട്ടപ്രകാരം പട്ടയം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം നിലവിൽ 270-ളം പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പിലാവില്ലന്ന് വ്യക്തമായതോടെ നടപടികൾ പൂർത്തീകരിക്കാൻ 3 മാസത്തെ സമയം കൂടി സർക്കാർ നീട്ടി നൽകി.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ല കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർ ദേവികുളം ആർഡിഒ ഓഫീസിൽ എത്തി രവീന്ദ്രൻ പട്ടയങ്ങൾ കൈവശമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ പൂതിയ പട്ടയം നേടിയെടുക്കുന്നതിന് കടമ്പകൾ ഏറെയാണ്. അതുകൊണ്ട് തന്നെ രവീന്ദ്രൻ പട്ടയമുള്ള ഭൂമി കൈവശമുള്ളവരിൽ ഏറെപ്പേരും അങ്കലാപ്പിലാണ്. ഈ പശ്ചാത്തലത്തിൽ,പട്ടയ വിതരണത്തിന്റെ പിന്നാമ്പുറ കഥകൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ് എം.ഐ.രവീന്ദ്രൻ. പരമ്പരയുടെ രണ്ടാം ഭാഗം:
സർക്കാർ വിചാരിച്ചാൽ താൻ നൽകിയ പട്ടയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തീർപ്പാക്കാമായിരുന്നു എന്ന് എം.ഐ.രവീന്ദ്രൻ ഉറപ്പിച്ചു പറയുന്നു. ഇത് ഇപ്പോഴും പരിഹരിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത് സിപിഐയിലെ നേതാക്കൾക്ക് പണം സമ്പാദിക്കുന്നതിനാണെന്നും അദ്ദേഹം ആരോപിച്ചു.
റവന്യൂവകുപ്പ് ഭരിക്കുന്നത് സിപിഐയുടെ സർവ്വീസ് സംഘടനയായ ജോയിന്റ് കൗൺസിലാണ്. പട്ടയങ്ങൾ റദ്ദാക്കുമെന്ന് കാണിച്ച് ഇപ്പോൾ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത് വൻ അഴിമതി ലക്ഷ്യമിട്ടാണ്. സാധാരണക്കാർക്കാണ് താൻ പട്ടയം നൽകിയിരുന്നത്. പലരും ഈ ഭൂമി പണം കൊടുത്തുവാങ്ങി റിസോർട്ടുകളും മറ്റും സ്ഥാപിച്ചു. ഇതിനായി കോടികൾ മുടക്കിയവരുണ്ട്. പട്ടയങ്ങൾ റദ്ദാക്കുന്ന സാഹചര്യം ഇവരെ പ്രതിസന്ധിയിലാക്കും. അപ്പോൾ പുതിയ പട്ടയം ലഭിക്കാൻ ഇവർ സമീപിക്കുമെന്ന് നേതാക്കൾക്ക് അറിയാം. ഇത് ഇവരുടെ പോക്കറ്റിൽ വൻതുകകൾ എത്തുന്നതിനും വഴിയൊരുക്കും, രവീന്ദ്രൻ ആരോപിച്ചു.
പെരിങ്ങാശേരി രവീന്ദ്രൻ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ പട്ടയം രവീന്ദ്രൻ എന്ന് പറഞ്ഞാൽ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാവും. ലോക വ്യാപകമായി മലയാളികൾക്ക് ഇപ്പോൾ പട്ടയം രവീന്ദ്രൻ എന്ന പേരിൽ തന്നെ അറിയാം. ചാനലിലും പത്രത്തിലുമെല്ലാം അമ്മാതിരി വാർത്തകളാണ് വന്നിട്ടുള്ളത്. ഇതിന് ഉത്തരവാദി റവന്യൂ വകുപ്പാണ്. സാമ്പത്തിക ബുദ്ധിമുട്ടില്ലായിരുന്നെങ്കിൽ പണ്ടെ റവന്യൂവകുപ്പിനെതിരെ മാനനഷ്ടത്തിന് കോടതിയെ സമീപിക്കുമായിരുന്നു, രവീന്ദ്രൻ പറഞ്ഞു.
താൻ നൽകിയ പട്ടയങ്ങൾ വ്യാജമല്ലെന്നും, താനോ അന്നിരുന്ന കളക്ടറോ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലന്നും ലാന്റ് അസൈമെന്റ് കമ്മറ്റി അംഗീകാരത്തോടെയാണ് പട്ടയം നൽകിയതെന്നും രവീന്ദ്രൻ അവകാശപ്പെടുന്നു. ഈ പട്ടയങ്ങൾ സംബന്ധിച്ച് നിലവിലുള്ള നിയമപ്രശ്നങ്ങൾ ഒരു ഉത്തരവിലൂടെ സർക്കാരിന് പരിഹരിക്കാൻ കഴിയും. ഇത് നീട്ടിക്കൊണ്ടുപോകുന്നത് ഈ പട്ടയം 'പൊന്മുട്ടയിടുന്ന താറാവ് ' ആണെന്ന് മനസ്സിലാക്കിയവരാണ്. വിവാദങ്ങൾക്ക് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നുമാണ് എംഐ രവീന്ദ്രന്റെ വാദം. സിപിഐയെയാണ് രവീന്ദ്രൻ പ്രതിക്കൂട്ടിലാക്കുന്നത്.
സർവ്വീസിൽ നിന്ന് വിരമിക്കാൻ 15 മിനിട്ട് മാത്രമുള്ളപ്പോൾ സ്പെഷ്യൽ മെസഞ്ചർ മുഖേന തനിക്ക് സസ്പെൻഷൻ ഉത്തരവ് എത്തിച്ചു. പക്ഷേ പിറ്റേമാസം മുതൽ ഒരു രൂപ കുറയാതെ പെൻഷൻ കിട്ടുന്നുണ്ട്. വിരമിക്കൽ ചടങ്ങ് നടക്കുന്ന സ്ഥലത്ത്, സഹപ്രവർത്തകരുടെയും ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യത്തിൽ സസ്പെൻഷൻ ഉത്തരവ് കൈമാറിയത് ആർക്കുവേണ്ടിയായിരുന്നു എന്നത് ഇപ്പോഴും മനസ്സിലായിട്ടില്ല.
ഭൂമിപതിവ് ചട്ടമുൾപ്പെടെ റവന്യൂവകുപ്പിലെ നിലവിലുള്ള നിയമങ്ങൾ മന്ത്രിയെക്കാൾ കൂടുതൽ പഠിച്ചിട്ടുള്ള തന്നെ വ്യാജനെന്ന് മുദ്രകുത്താൻ ശ്രമം നടന്നിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഇത്തരത്തിൽ പ്രസ്താവനയും ഇറക്കിയിരുന്നു. മുൻ മന്ത്രി എം എം മണി അടക്കമുള്ളവർ എതിർത്തപ്പോൾ ആരോപണം അദ്ദേഹം മയപ്പെടുത്തി.
ഈ വിവാദം ഇത്രയും നാൾ മാധ്യമങ്ങളിൽ ചർച്ചയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് റവന്യൂ ഉദ്യോഗസ്ഥരിൽ ചിലരും രാഷ്ട്രീയ നേതാക്കളുമാണെന്നതാണ് യാഥാർത്ഥ്യം. ഇത് പോക്കറ്റ് വീർപ്പിക്കുന്നതിനുള്ള പിടിവള്ളിയാണെന്ന് തിരിച്ചറിവ് ഇക്കൂട്ടർക്കുണ്ട്. ഓരോ തവണ പട്ടയത്തെക്കുറിച്ച് മാധ്യമ വാർത്തകൾ പ്രത്യക്ഷപ്പെടുമ്പോഴും വൻകിടക്കാരിൽ പലരും വകുപ്പ് ഭരിക്കുന്ന നേതാക്കളെയും ഉദ്യോഗസ്ഥരയെയും കണ്ട് 'തൃപ്തി'പ്പെടുത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
താൻ അവധിയിലായിരുന്ന സമയത്ത് തന്റെ പേരും ഒപ്പുമിട്ട് പട്ടയം നൽകിയിട്ടുണ്ട്. ഇത് വിജിലൻസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് ഉത്തരവാദി ആരാണെന്ന് ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല. താൻ നൽകിയ പട്ടയം സംബന്ധിച്ച് നിയമ പ്രശ്നങ്ങൾ ഇപ്പോഴത്തെ സർക്കാർ നീക്കം വഴി പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇത് പരിഹരി്ക്കാതിരിക്കാൻ പിന്നിൽ ഇപ്പോഴെ ചരടുവലികൾ ആരംഭിച്ചിട്ടുണ്ടാവും.
മൂന്നാറിലെ ഭൂമിപ്രശ്നങ്ങൾ പരിഹരിച്ചാൽ നഷ്ടം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമാണെന്ന് പകൽ പോലെ വ്യക്തം. ഇവിടുത്തെ ഭൂമിപ്രശനം ഇവർക്ക് കറവപശുവാണ്. ഇതുകൊണ്ടുതന്നെ പുതിയ പട്ടയവിതരണം എത്രത്തോളം ഫലപ്രാപ്തിയിൽ എത്തുമെന്ന കാര്യം കണ്ടറിയണം, രവീന്ദ്രൻ ചൂണ്ടിക്കാട്ടി. പട്ടയം നൽകാനുണ്ടായ സാഹചര്യവും നേരിട്ട വെല്ലുവിളികളെ കുറിച്ചും രവീന്ദ്രൻ വിശദീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ മുന്നിലെ ബാരിക്കേഡുകൾ നീക്കിയത് ബ്രിട്ടനെ ഞെട്ടിച്ചു; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു; ഇന്ത്യ കൊടുത്ത പണിയിൽ നടുങ്ങി ബ്രിട്ടൻ
- 'ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്, ജീവിതം മടുത്തു'; മസ്ക്കത്തിലുള്ള പിതൃസഹോദരിക്ക് അനുമോൾ അയച്ച അവസാന സന്ദേശത്തിൽ നിറയുന്നത് വിജേഷിന്റെ പീഡനങ്ങൾ; ഭാര്യയെ കൊന്നു പുതപ്പിൽ ഒളിപ്പിച്ച വിജേഷ് ബന്ധുക്കളോട് പറഞ്ഞത് നഴ്സറിയിൽ വാർഷികമെന്ന് പറഞ്ഞ് അനുമോൾ പോയെന്ന്
- ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ, ഞാൻ മടുത്തു അമ്മേ; എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം; കാഞ്ചിയാറിൽ ഭർത്താവ് കൊലപ്പെടുത്തുന്നതിന് മുമ്പ് അനുമോൾ പിതൃസഹോദരിക്ക് അയച്ച സന്ദേശം ഇങ്ങനെ; ഭർത്താവ് ബിജേഷ് മൊബൈൽ ഉപേക്ഷിച്ച് അതിർത്തി കടന്നെന്ന് സൂചന
- ഫാരിസിനെതിരായ റെയ്ഡ് രാഷ്ട്രീയ ഉന്നതരുടെ ഉറക്കം കെടുത്തുന്നു; ഭൂമാഫിയയിലേക്ക് അന്വേഷണം നീളുമ്പോൾ വിറയ്ക്കുന്നത് എല്ലാ കക്ഷിയിലും പെട്ട ഉന്നതർ; സിനിമാ രംഗത്തള്ളവരും ആദായനികുതി വകുപ്പിന്റെ റഢാറിൽ; ഫാരിസിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്ളാറ്റും കണ്ടുകെട്ടി
- ഓസ്ട്രേലിയയിൽ നിന്നും വേരുകൾ തേടി സുബിനി കേരളത്തിലെത്തി; ജനിച്ച മണ്ണും ദത്തെടുക്കാൻ സഹായം നൽകിയവരെയും കാണാൻ: ജനിച്ച് ആറാം മാസം ഓസ്ട്രേലിയയിലെത്തിയ സുബിനി ഹെയ്ഡിന്റെ കഥ
- തലശ്ശേരി ബിഷപ്പിന്റെ വിരട്ട് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു! ഭീഷണിപ്പെടുത്തിയിട്ടും നിലപാട് മാറ്റാതെ ബിഷപ്പ് ഉറച്ചു നിന്നതോടെ അനുനയിപ്പിക്കാൻ സർക്കാറിന്റെ അതിവേഗ ഇടപെടൽ; നാല് മാസമായി മുടങ്ങിക്കിടന്ന റബ്ബർ ഉൽപ്പാദന സബ്സിഡി അനുവദിച്ച് സർക്കാർ; കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തി തുടങ്ങി
- 'എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും'; മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച് സൂറത്ത് കോടതി; ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കോടതി; ജാമ്യം നേടി രാഹുൽ; വിധിക്കെതിരെ അപ്പീൽ നൽകും
- വമ്പൻ തിരിച്ചുവരവിനൊരുങ്ങി സാന്ദ്രാ തോമസ് പ്രൊഡക്ഷൻ; 'നല്ല നിലാവുള്ള രാത്രി 'റിലീസിനൊരുങ്ങുന്നു; തനി നാടൻ ആഘോഷത്തിന്റെ താളവുമായി ആദ്യ ഗാനം 'താനാരോ തന്നാരോ' പുറത്തിറങ്ങി
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്