സർക്കാറിൽനിന്ന് കിട്ടിയ 25 ലക്ഷം പോക്കറ്റ് മണിയാക്കിയ ഡൽഹി ഭാരവാഹികൾ; റോഡപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബ സഹായ നിധിയിൽനിന്നു കയ്യിട്ടു വാരിയെന്നും ആക്ഷേപം; കുടുംബമേള തട്ടിപ്പ്, സ്പോർട്സ് തട്ടിപ്പ, സുവനീർ തട്ടിപ്പ്, ടൂർ ഫണ്ട് തട്ടിപ്പ്, സമ്മേളന ഫണ്ടു തട്ടിപ്പ്... വിവിധ പ്രസ് ക്ലബുകളിലായി കാലാകലാങ്ങളിലായി നടന്ന അഴിമതികളുടെ വിവരങ്ങൾ ഞെട്ടിക്കുന്നത്; 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്ക്ലബുകൾ'; മറുനാടൻ പരമ്പര ഇന്നുമുതൽ
മറുനാടൻ മലയാളി ടീം
തിരുവനന്തപുരം: ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ! ലോകത്തിലെ സകല അഴിമതികളും ക്രമക്കേടുകളും വാർത്തയാക്കുകയും സമൂഹത്തിന് ദിശാബോധവും നൽകേണ്ട ഒരു വിഭാഗമാണ് മാധ്യമ പ്രവർത്തകർ. പക്ഷേ അതേ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയിലും ( കേരളാ യൂണിയൻ ഓഫ് വർക്കിങ്ങ് ജേർണലിസ്റ്റ്) പ്രസ്ക്ലബുകളിലും നടക്കുന്ന അഴിമതികളുടെയും തട്ടിപ്പുകളുടെതും വാർത്തകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും.
സർക്കാറിൽനിന്ന് കിട്ടിയ കാൽക്കോടിരൂപ പോക്കറ്റ് മണിയാക്കിയതും റോഡപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബ സഹായ നിധിയിൽ നിന്ന് കൈയിട്ടുവാരിയതുമൊക്കെയുള്ളയാണ് ഡൽഹിയിൽനിന്നുള്ള വാർത്തകൾ. പുളിമൂട്ടിലെ കേസരി സ്മാരക മന്ദിരം നവീകരണത്തിന്റെ പേരിൽ നടന്നത് തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിൽ നന്നത് വൻ അഴിമതി. ഇവിടെ ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് കിട്ടിയ 25 ലക്ഷം രൂപ ഏതു വഴി പോയെന്ന് ആർക്കും അറിയില്ല. എറണാകുളത്ത് മാധ്യമ പ്രവർത്തകരല്ലാത്തവർക്ക് നിബ് അവാർഡുകൾ സമ്മാനിച്ചു ഭാരവാഹികൾ വൻ തുകകൾ കൈപ്പറ്റിയത് നേരത്തെ വിവാദമായിരുന്നു.വ്യവസായികളായ സി.കെ.മേനോൻ, ബോബി ചെമ്മണ്ണൂർ, ഇറോം ഗ്രൂപ്പ് എംഡി, തൃശൂരിലെ സാലി, മതപ്രഭാഷകൻ കെ.പി.യോഹന്നാൻ എന്നിവരാണ് അവാർഡ് കോഴയ്ക്ക് ഇരകളായത്. കുടുംബമേള തട്ടിപ്പ്, സ്പോർട്സ് തട്ടിപ്പ, സുവനീർ തട്ടിപ്പ്, ടൂർ ഫണ്ട് തട്ടിപ്പ്, സമ്മേളന ഫണ്ടു തട്ടിപ്പ്... വിവിധ പ്രസ്ക്ലബുകളിലായി കാലാകലാങ്ങളിലായി നടന്ന അഴിമതികളുടെ കഥകൾ കേട്ടാൽ ഞെട്ടിപ്പോകും!
ഏറ്റവും വിചിത്രം പത്രപ്രവർത്തക യൂണിയന്റെയും അതാത് പ്രസ്ക്ലബുകളുടെയും നേതൃത്വത്തിൽ പേരിന് ഒരു അന്വേഷണം നടക്കുന്നുവെന്നല്ലാതെ ഇതിൽ യാതൊരു നടപടിയും ഉണ്ടാവാറില്ല എന്നതാണ്. ചില പ്രധാന കേസുകൾ മാത്രമാണ് വിജിലൻസിലും കോടതിയിയിലും എത്താറുള്ളത്. എന്നിട്ടും ഇതേക്കുറിച്ച് പുറം ലോകത്തിന് ഒന്നും അറിയില്ല. കാരണം എല്ലാവരും ചേർന്ന് ഇത് മൂടിവെക്കും. മാധ്യമപ്രവർത്തകർ തന്നെ പ്രതിയായ കേസ് എങ്ങനെയാണ് മാധ്യമങ്ങളിൽ വരിക! ഒന്നോർത്തുനോക്കൂ, പൊലീസ് അസോസിയേഷനിലോ, ബാർ അസോസിയേഷനിലോ മറ്റോ ആണ് ഇതുപോലൊരു ക്രമക്കേട് നടന്നത് എങ്കിൽ നമ്മുടെ മാധ്യമ ശിങ്കങ്ങൾ എങ്ങനെ ഉറഞ്ഞു തുള്ളുമായിരുന്നു.
അക്ഷരാർഥത്തിൽ കേരളത്തിലെ ഫോർത്ത് എസ്റ്റേറ്റിൽ കാടുകയറുകയാണ്. 90 ശതമാനം മാധ്യമ പ്രവർത്തകരും ഈ തരികിടകൾ ഇല്ലാതാവണമെന്നും കാര്യങ്ങൾ സുതാര്യമാവണമെന്നും ആഗ്രഹിക്കുന്നവരാണ്.
അതുകൊണ്ടുതന്നെ കേരള പത്രപ്രവർത്തക യൂണിയനിലെ എല്ലാ പ്രവർത്തകരെയും ഒന്നടങ്കം വിമർശിക്ാൻ മറുനാടൻ മലയാളി ഉദ്ദേശിക്കുന്നില്ല. പക്ഷേ എത് അഴിമതിയുടെയും ക്രമക്കേടിന്റെയും വാർത്തകൾ, അത് പത്രപ്രവർത്തകർ നടത്തിയാലും ന്യായധിപന്മാരും രാഷ്ട്രീയക്കാരും നടത്തിയാലും പുറംലോകം അറിയണമെന്നും അതാണ് യഥാർഥ മാധ്യമ ധർമ്മമെന്നും കരുതന്നതുകൊണ്ടാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നുത്. 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്ക്ലബുകൾ', പരമ്പര ഇന്നുമുതൽ.
ഇന്ദ്രപ്രസ്ഥത്തിലെ വിശേഷാൽ പരുന്തുകൾക്ക് അഴിമതി പൊൻതൂവലുകൾ
ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിൽ നിന്നു ടുജി, കൽക്കരി കുംഭകോണങ്ങൾ ധാർമിക രോഷത്തോടെ മലയാള വാർത്താ ചാനലുകളിലും പത്രങ്ങളിലും വിളമ്പിയ പ്രമുഖരുടെ തനിനിറം വെളിപ്പെട്ടതു കെയുഡബ്ല്യൂജെ സർക്കാർ ഫണ്ട് വെട്ടിപ്പു പുറത്തു വന്നതോടെയാണ്. പ്രസ് ക്ലബ് ഓഫിസ്, ലൈബ്രറി എന്നീ പദ്ധതികൾ സമർപ്പിച്ചു കേരള സർക്കാരിൽ നിന്നു കെയുഡബ്ല്യൂജെ ഡൽഹി ഘടകം 2012 സെപ്റ്റംബറിൽ കൈപ്പറ്റിയ 25 ലക്ഷം രൂപ ഭാരവാഹികൾ പോക്കറ്റ് മണിയാക്കിയതോടെയാണ് വിവാദം തുടങ്ങിയത്. വികസനാവശ്യത്തിനു നൽകിയ തുക സംഘടനാ കാര്യങ്ങൾക്കു ചെലവിടാൻ ധനകാര്യ സെക്രട്ടറി അനുമതി നൽകിയെന്നു തെറ്റിദ്ധരിപ്പിച്ചാണു തോന്നിയ പടി ചെലവിടാൻ തുടങ്ങിയത്. അനുമതിയിൽ സംശയം തോന്നി രേഖ ആവശ്യപ്പെട്ടവരെ സംഘടനാ വിരുദ്ധരായി മുദ്രകുത്തി. അങ്ങനെയൊരു അനുമതിയും രേഖയുമില്ലെന്നു പിന്നീടു വിവരാവകാശ രേഖകളിൽ വ്യക്തമായി.
ഇതിനൊപ്പം കേരള ഹൗസിലെ മീഡിയ റൂം ബ്യൂറോയാക്കി ന്യൂസ് 18 സംഘത്തിന്റെ നടപടി കൂടി ചേർന്നതോടെ കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിൽ ഭിന്നത രൂക്ഷമായി. അഴിമതി നടത്തിയ ഭാരവാഹികളും ഫണ്ട് ദുർവിനിയോഗത്തിൽ ഗുണഭോക്താക്കളായ അനുചര സംഘവും ന്യൂസ് 18 ബ്യൂറോക്കാരും സംഘടിച്ചതോടെ എതിർചേരിയും രൂപമെടുത്തു. റോഡപകടത്തിൽ മരിച്ച സനിൽ ഫിലിപ്പിന്റെ കുടുംബ സഹായ നിധിയിൽ നിന്നു വരെ ഭാരവാഹികൾ കയ്യിട്ടു വാരിയെന്നു വെളിപ്പെട്ടതോടെ അഴിമതിക്കാരെ വെറുതെ വിടേണ്ടെന്ന അഭിപ്രായ രൂപീകരണവുമുണ്ടായി. ഇതേ തുടർന്നു കെയുഡബ്ല്യൂജെ വാട്സാപ് ഗ്രൂപ്പിൽ ചേരിതിരിഞ്ഞു വാഗ്വാദം പതിവായി.
സർക്കാർ ഫണ്ടു നിക്ഷേപിച്ച ഫെഡറൽ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന് ചില അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടു. കണക്കു കാണണമെന്നു ആവശ്യപ്പെട്ടവർക്കെതിരെ ജാതിയും മതവും വരെ പറഞ്ഞായി ആക്ഷപം. ഡൽഹി ഘടകത്തിന്റെ അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു 19 അംഗങ്ങൾ കെയുഡബ്ല്യൂജെ സംസ്ഥാന നേതൃത്വത്തിനു രേഖാമൂലം പരാതി നൽകി. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ ഡൽഹി വിഷയം കയ്യാങ്കളിയിൽ കലാശിച്ചതോടെ മൂന്നു മുൻ സംസ്ഥാന അധ്യക്ഷന്മാരെ അന്വേഷണ കമ്മിഷനായി നിയമിച്ചു. തെളിവെടുപ്പിനായി ഡൽഹിയിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ 55,000 രൂപ ഡൽഹി ഘടകത്തിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയതായി മനസിലാക്കിയത്. നാരായണൻ നിയോഗിച്ച അന്വേഷണ സംഘം സംഘടനയ്ക്കു നാണക്കേടുണ്ടാകാതെ കാത്തു. ഡൽഹി ഘടകത്തിനു ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചു. സനിൽ ഫിലിപ്പ് കുടുംബ സഹായ നിധി വെട്ടിപ്പും സർക്കാർ ഫണ്ട് വെട്ടിപ്പുമെല്ലാം കമ്മിഷൻ കണ്ടില്ലെന്നു നടിച്ചു.
സംസ്ഥാന നേതൃത്വം അഴിമതിക്കു കൂട്ടു നിന്നതോടെ സംഘടനാ തലത്തിൽ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നു മനസിലാക്കി ഡൽഹിയിലെ അംഗങ്ങൾ പിആർഡിക്കും വിജിലൻസിനും പരാതി നൽകി. സമൂഹ മാധ്യമങ്ങളിൽ ഡൽഹി കെയുഡബ്ല്യൂജെ അഴിമതി വാർത്തകൾ വന്നതോടെ യൂണിയൻ ഭാരവാഹികളുടെ ചെമ്പു തെളിഞ്ഞു. വിവരമറിഞ്ഞു കേരള ഹൈക്കോടതിയിലെ അഭിഭാഷകർ പ്രശ്നത്തിൽ ഇടപെട്ടു. ലീഗൽ ലിറ്ററസി കൗൺസിൽ സെക്രട്ടറി ജതിൻ ദാസ് ഹൈക്കോടതിയൽ നൽകിയ പൊതു താൽപര്യ ഹർജിയോടെ കെയുഡബ്ല്യൂജെ ഊരാക്കുടുക്കിലായി. പ്രസിഡന്റായിരുന്ന തോമസ് ഡൊമിനിക്, സെക്രട്ടറിയായിരുന്ന പി.കെ.മണികണ്ഠൻ, ട്രഷറായിരുന്ന പ്രസൂൻ കണ്ടത്ത് എന്നിവർ ഹൈക്കോടതി കേസിൽ പ്രതികളായി.
പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതിയിൽ നിന്നു നോട്ടീസ് ലഭിച്ചതോടെ വിജിലൻസും പിആർഡിയും അന്വേഷണം തുടങ്ങി. 2011 മുതൽ പ്രസ് ക്ലബുകൾക്ക് അനുവദിച്ച സർക്കാർ ഫണ്ട് വിനിയോഗം അന്വേഷിക്കാനായി പിആർഡി ഇൻസ്പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. സമിതിക്കു മുന്നിൽ കണക്കു സമർപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെ പല പ്രസ് ക്ലബുകൾക്കും. നിർദ്ദേശാനുസരണം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റ് സഹിതമുള്ള വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചത് കോഴിക്കോട് പ്രസ് ക്ലബ് മാത്രമാണ്. ഡൽഹി കെയുഡബ്ല്യൂജെ, തിരുവനന്തപുരം പ്രസ് ക്ലബ്, കേസരി സ്മാരക ട്രസ്റ്റ്, ആലപ്പുഴ പ്രസ് ക്ലബ് എന്നിവർ ഒരു രേഖയും സമർപ്പിച്ചിട്ടില്ല. കോട്ടയം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, പ്രസ് ക്ലബുകൾ സമർപ്പിച്ച വിനിയോഗ വിവരങ്ങൾക്കു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റുമില്ല.
കെയുഡബ്ല്യൂജെയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന വിജിലൻസ് അന്വേഷണത്തിനു തടയിടാൻ ഭാരവാഹികൾ മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാക്കളുടെ കാലുപിടിക്കുന്നുണ്ട്. ഹൈക്കോടതിയിൽ കേസുള്ളതിനാൽ സർക്കാരിനു തൽക്കാലം നടപടി വൈകിക്കാമെന്നല്ലാതെ കോടതിയിൽ വസ്തുതകൾക്ക് അനുസരിച്ചു സത്യവാങ്മൂലം നൽകാതെ കഴിയില്ലെന്നു കെയുഡബ്ല്യൂജെ ഭാരവാഹികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
(തുടരും: അടുത്തലക്കം: ട്രസ്റ്റിന്റെ പേരു മാറ്റൂ; കേസരിയുടെ മാനം കാക്കൂ)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്