അവനോട് അധികം ചങ്ങാത്തം വേണ്ടെന്ന് ഞാൻ അവളോട് പറഞ്ഞതാ എന്ന് പ്രതികരണത്തിന് കാരണമെന്ത് ? അമിറുൾ ഇസ്ലാമിനെ പിടികൂടിയത് അറിയിച്ചപ്പോൾ അവൻ മാത്രമല്ല ഒരുത്തൻ കൂടിയുണ്ട് എന്ന് രാജേശ്വരി പറഞ്ഞതിലും ദുരൂഹത മാറുന്നില്ല; പെൻക്യാമറയിലെ ദൃശ്യങ്ങളെ കുറിച്ചും നാട്ടുകാർക്ക് സംശയം; ആരായിരുന്നു കടക്കാരനോട് പറഞ്ഞ മകളുടെ ശത്രു? ജിഷാ കൊലപാതകത്തിൽ ഇന്നും സംശയങ്ങൾ ഏറെ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി:'എന്റെ മകൾക്ക് ശത്രുക്കളുണ്ട്, ഞങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ ആരൊക്കെയോ വീട്ടിൽ കയറുന്നു, സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നു, അതുകൊണ്ടാ ഇത് വാങ്ങുന്നേ്-ജിഷ കൊല്ലപ്പെട്ട ശേഷം വീട്ടിൽ നിന്നും കണ്ടെടുത്ത പെൻക്യാമറ വാങ്ങിനെത്തിയപ്പോൾ കടയുടമയോട് കൊല്ലപ്പെട്ട ജിഷുടെ മാതാവ് രാജേശ്വരി പറഞ്ഞത് ഇങ്ങിനെ.
ഇതേ പെൻക്യാമറയുമായി കൊല്ലപ്പെടുന്നതിന് ഒരുമാസം മുമ്പ് ജിഷ കടയുടമയേ സമീപിച്ചിരുന്നു. ക്യാമറ പ്രവർത്തിപ്പിക്കുന്നതിനേക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് ജിഷ തന്റെ സ്ഥാപനത്തിൽ എത്തിയതെന്നാണ് ഇയാൾ ഇതേക്കുറിച്ച് പുറത്തുവിട്ട വിവരം. ഇതിന് ശേഷം ഒരിക്കൽകൂടി ജിഷയും മാതാവും കൂടി കടയുടമയെ സന്ദർശിച്ചതായി പരക്കെ പ്രചാരണമുണ്ടായി. ജിഷ കൊല്ലപ്പെട്ട ശേഷമാണ് ഇക്കാര്യം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. ഇതേത്തുടർന്ന് താൻ കടയുടമയെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നെന്നും ഈ പ്രചാരണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായയി എന്നും കേസിലെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പ്രാദേശിക മാധ്യമ പ്രവർത്തകരിൽ ഒരാൾ മറുനാടനോട് വ്യക്തമാക്കി.
നിലവിൽ പുറത്ത് വന്ന വിവരങ്ങൾ പ്രകാരം ഈ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ക്യാമറ ശരിയല്ലന്നും ഒന്നും കാണാൻ പറ്റുന്നില്ലന്നും ജിഷ പരാതിപ്പെട്ടെന്നും തന്നിട്ടുപോയാൽ ശരിയാക്കി വയ്ക്കാമെന്ന് താൻ അറിയിച്ചപ്പോൾ പറ്റില്ലന്നും പ്രധാന വിവരങ്ങൾ ഇതിലുണ്ടെന്നും ഇത് മറ്റാരും കാണാൻ പാടില്ലന്നും രാജേശ്വരി വ്യക്തമാക്കിയെന്നും തുടർന്ന് ക്യാമറ തിരിച്ചുവാങ്ങി ഇവർ സ്ഥലം വിടുകയായിരുന്നെന്നും കടയുടമ തന്നോട് വെളിപ്പെടുത്തിയെന്നാണ് മാധ്യമ പ്രവർത്തകൻ നൽകുന്ന വിവരം.
ജിഷ കൊല്ലപ്പെട്ട ശേഷം വീട്ടിൽ നടത്തിയ തിരച്ചിലിൽ പെൻക്യാമറ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ജിഷയുടെയും മാതാവിന്റെയും ചിത്രങ്ങൾ മാത്രമേ ലഭിച്ചുള്ളു എന്നാണ് പൊലീസ് പുറത്ത് വിട്ട വിവരം.ശത്രുക്കൾ ഉണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തിലും ജിഷ ക്യാമറ ഉപയോഗിച്ചിരുന്നില്ലന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. പൊലീസിന്റെ ഈ നിഗമനം നാട്ടുകാർ അന്നേ തള്ളിയിരുന്നു. പുറത്ത് പ്രചരിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം മൂന്നാമത്തെ സന്ദർശനത്തിൽ കടയുടമയോട് പ്രധാനപ്പെട്ടത് എന്ന് വെളിപ്പെടുത്തി, ജിഷയും മാതാവും കാണാൻ കാത്തിരുന്ന ആ ദൃശ്യം എന്തായിരുന്നു, ഇവർക്ക് മാത്രമറിയുന്ന പെൻക്യാമറിയിലെ ആ ദൃശ്യങ്ങൾ എങ്ങിനെ അപ്രത്യക്ഷമായി, പൊലീസാണോ ഇത് നശിപ്പിച്ചത് തുടങ്ങി ഇപ്പോഴും ഇത് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്.
ജിഷ കൊല്ലപ്പെട്ട ദിവസം അവശയായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റും വഴി രാജേശ്വരി വെളിപ്പെടുത്തിയ 'അവൻ' ഏതാണെന്ന കാര്യത്തിൽ ഇപ്പോഴും നാട്ടുകാർക്ക് ഒരു എത്തും പിടിയുമില്ല.'അവനോട് അധികം ചങ്ങാത്തം വേണ്ടെന്ന് ഞാൻ അവളോട് പറഞ്ഞതാ'എന്നാണ് രാജേശ്വരി അന്ന് പറഞ്ഞ മുഴുവൻ വാചകമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ രാജേശ്വരിക്ക് കൂടി അറിയാവുന്ന ആൺ സുഹൃത്ത് ജിഷക്ക് ഉണ്ടായിരുന്നെന്നും ഒരുപക്ഷേ ഇയാൾക്ക് കൊലയുമായി ബന്ധമുണ്ടാവാമെന്നും സംശയിക്കുന്നവരും ഏറെയാണ്.പ്രതി അമിറുൾ ഇസ്ലാമിനെ പിടികൂടിയത് അറിയിച്ചപ്പോൾ അവൻ മാത്രമല്ല ഒരുത്തൻ കൂടിയുണ്ട് എന്ന് തരത്തിൽ രാജേശ്വരി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത് നാട്ടുകാരുടെ ഈ വഴിക്കുള്ള സംശയം വർദ്ധിപ്പിച്ചു.
മുഹമ്മദ് അനാറുൾ ഇസ്ലാം എന്ന യുവാവിനെയും പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നെന്നും ഇയാളെ പിന്നീട് പുറംലോകം കണ്ടിട്ടില്ലന്നും മറ്റുമുള്ള അഭ്യൂഹങ്ങളും വ്യാപകമായിരുന്നു.രാജേശ്വരി വെളിപ്പെടുത്തിയ 'അവൻ 'ഇയാളാണോ എന്ന് സംശയവും പലരും പങ്കിട്ടിരുന്നു.എന്നാൽ പൊലീസ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ അടിപിടികേസിൽ പ്രതിയാണ് മുഹമ്മദ് അനാറുൾ എന്നും ഈ കേസിൽ ഇയാൾക്ക് പലവട്ടം സമൻസ് അയച്ചിട്ടും ഇതുവരെ കൈപ്പറ്റിയിട്ടില്ലന്നും അതിനാൽ ഇയാൾ ജീവനോടെ ഉണ്ടോ എന്ന കാര്യം ഉറപ്പിക്കാനാവില്ലന്നുമാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
താനല്ല, അനാറാണ് ജിഷയെ കൂടുതൽ ഉപദ്രവിച്ചതെന്ന് അമിറുൾ പൊലീസിനട് വെളിപ്പെടുത്തിയതായും മാധ്യമങ്ങളിൽ വാർത്ത പരന്നിരുന്നു.രക്തം കണ്ടാൽ കുഴഞ്ഞുവീഴുന്ന രോഗിയാണ് അമിറുൾ എന്ന് തോക്കുസ്വാമിയെന്നപ്പെടുന്ന സ്വാമി ഹിമവൽ ഭദ്രാനന്ദുടെ നേർസാക്ഷ്യവും മറ്റാരോ കൂടി കേസിൽ ഉൾപ്പെട്ടുണ്ടെന്ന പ്രചാരണത്തിന് കരുത്തേകുന്നു. തനിക്കൊപ്പം ജയിലിലുണ്ടായിരുന്ന അവസരത്തിൽ സഹതടവുകാരന്റെ കൈവിരൽ മുറിഞ്ഞ് രക്തമൊഴുകുന്നത് കണ്ടപ്പോൾ അമിറുൾ മയങ്ങി വീണെന്നാണ് ജയിൽ മോചനത്തിന് ശേഷം ഹിമൽ ഭദ്രാനന്ദ മാധ്യമങ്ങളുമായി പങ്കിട്ടവിവരം.
ജിഷകൊല്ലപ്പെട്ട മുറിയിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ കൈവിരൽപ്പാട് ആരുടേതാണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലന്നാണ് ലഭ്യമായ വിവരം.ജിഷയുടെ ശരീരത്തിൽ കടിയേറ്റ പാട് കണ്ടെത്തിയിരുന്നു.പല്ലിന് വിടവുള്ളയാളാണ് ഈ കൃത്യം നടത്തിയതന്ന് എന്നാിരുന്നു അന്ന് പൊലീസിന്റെ അനുമാനം. ജിഷ തായ്ക്കോണ്ട പഠിച്ചതാണെന്നും ഒരാൾക്കൊന്നും അവളെ കീഴ്പ്പെടുത്താൻ പറ്റില്ലന്നുള്ള രാജേശ്വരിയുടെ അന്നത്തെ വിലിരുത്തലും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോൾ എവിടെയോ അല്പം 'സ്പെല്ലിങ് മിസ്റ്റേക്കില്ലേ 'എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?
അനാറുൾ ഹസ്സൻ വെറും സാങ്കൽപിക കഥാപാത്രമെന്നാണ് പൊലീസിന്റെ അവസാനവട്ട വെളിപ്പെടുത്തൽ.കേസിൽ കൂടിച്ചേരാത്ത കണ്ണികൾ നിരവധി അവശേഷിക്കുമ്പോൾ ഇതെങ്ങിനെ വിശ്വസിക്കുമെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.ഒന്നു കളിയാക്കിച്ചിരിച്ചതിന് ആ നരുന്ത് ചെറുക്കൻ ആ പെണ്ണിനെ കൊല്ലുമോ,അതിന് അവനേക്കൊണ്ട് പറ്റുമോ തുടങ്ങി ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ നാട്ടുകാർക്ക് മുന്നിൽ ഇപ്പോഴും അവശേഷിക്കുന്നു.
ഈ അരും കൊലക്കുള്ള കാരണം .....? തുടരും......
(രാജ്യത്തെ നടുക്കിയ അരും കൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമ വിദ്യാർത്ഥിനി ജിഷയുടേത്. നവംബർ അവസാനമോ ഡിസംബർ ആദ്യ മോ ഈ കേസിൽ വിധി ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തിൽ ഈ സംഭവത്തിന്റെ എല്ലാവശങ്ങളെയും പരാമർശിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗമാണ് ഇത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍