വെറുതെ മലകളെ ഓഫ് റോഡ് ഡ്രൈവിങ് നടത്തി നശിപ്പിക്കാൻ, മാലിന്യക്കൂമ്പാരമാക്കാൻ, മലകളിടിച്ചുപൊളിച്ചുണ്ടാക്കിയ റിസോർട്ടുകളിൽ വേനലിൽ ഏ.സി.യിൽ ഇരുന്ന് മദ്യം കുടിക്കാൻ സഞ്ചാരികളെ നിങ്ങളെന്തിന് ഇടുക്കിയുടെ മലമുകളിൽ വരുന്നു? ഇടുക്കിയുടെ ദുരന്തകാണ്ഡം - രണ്ടാം അദ്ധ്യായം
ജിജോ കുര്യൻ
'മൂന്നാർ ടൗൺ... സമയം രാത്രി 1 മണി, അങ്ങോട്ടോ ഇങ്ങോട്ടോ പോകുവാൻ കഴിയാതെ നരകിച്ചു ഒരു ദിവസം.. ഭക്ഷണമില്ല, പമ്പുകളിൽ ഇന്ധനമില്ല, താമസിക്കുവാൻ മുറികളില്ല,കാറിൽ നിന്നും പുറത്തിറങ്ങാനാകതെ ട്രാഫിക്കിൽ പെട്ടു അനങ്ങാൻ വയ്യാതെ മൂന്നാർ. മൂന്നാർ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്'- കഴിഞ്ഞ സെപ്റ്റംബറിലെ പൂജാഅവധിക്കാലത്തെ ഒരു അനുഭവസാക്ഷ്യമാണ്. (ചിത്രം കാണുക) ശാന്തമായി വാഹനങ്ങൾ വിട്ട് മലയും കാടും കയറുന്നവർക്ക് മാത്രമാണ് ഇടുക്കിയിൽ എന്തെങ്കിലും കാണാനുള്ളത്. അല്ലാത്തവർക്ക് അവിടുത്തെ കാഴ്ചയും അനുഭവവും (തേയിലത്തോട്ടങ്ങൾ, തണുപ്പ്, മലകൾ) ആതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിലോ, വയനാടൻ റൂട്ടിലോ, നിലമ്പൂർ-ഗൂടല്ലൂർ റൂട്ടിലോ, നെല്ലിയാമ്പതി റൂട്ടിലോ, വാഗമൺ വഴിയിലോ, ഗവിയിലോ ഒക്കെ കിട്ടും. ഒരു സ്ഥലത്ത് 100 വണ്ടികൾക്കേ കയറാൻ പറ്റുകയുള്ളു എന്നു കരുതുക, അവിടെ ഒരുലക്ഷം വണ്ടികൾ വന്നാൽ എന്താകും അവസ്ഥ? അവർക്കു വേണ്ട ഭക്ഷണം, ഇന്ധനം, താമസം, പ്രാഥമികസൗകര്യങ്ങൾ ഇന്നവ എവിടെനിന്ന് കണ്ടെത്തും? ഇതൊക്കെയാണ് ഇപ്പോൾ ഇടുക്കിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പ്രദേശത്തിനും അതിന്റെ ഭൂമിശാസ്ത്രവും പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. അതൊന്നും പരിഗണിക്കാത നമുക്ക് ഇവിടേയും സുഗമമായി വണ്ടിയുമായി കയറിചെല്ലാനുള്ള സൗകര്യം വേണം, താമസിക്കാനുള്ള സൗകര്യം വേണം- അത് മാത്രമാണ് മലയാളിയുടെ വിനോദസഞ്ചാര ചിന്ത.
വെറുതെ മലകളെ ഓഫ് റോഡ് ഡ്രൈവിങ് നടത്തി നശിപ്പിക്കാൻ, മാലിന്യക്കൂമ്പാരമാക്കാൻ, മലകളിടിച്ചുപൊളിച്ചുണ്ടാക്കിയ റിസോർട്ടുകളിൽ വേനലിൽ ഏ.സി.യിൽ ഇരുന്ന് മദ്യം കുടിക്കാൻ സഞ്ചാരികളെ നിങ്ങളെന്തിന് ഇടുക്കിയുടെ മലമുകളിൽ വരുന്നു? അത് താഴെ എറണാകുളത്തോ തിരുവനന്തപുരത്തോ ഹോട്ടലുകളുടെ ഏ.സി. മുറിയിൽ ഇരുന്ന് ആകാമല്ലോ. ഇപ്പോൾ തന്നെ മൂന്നാറിന്റെ താഴ്‌വാരം അടിമാലി ലോറേഞ്ച് പോലെ വേനലിൽ ചൂടുപിടിക്കുന്നു. പള്ളിവാസൽ-ചിന്നക്കനാൽ പ്രദേശം മുഴുവൻ വൻ ഫ്‌ലാറ്റുകളാണ്. ചരിത്രത്തിൽ ആദ്യമായി പോയ മാസത്തിൽ മൂന്നാറിലെ ചൂട് 35ഡിഗ്രിയിൽ എത്തി. ഇനിയൊരു കുറിഞ്ഞിപ്പൂക്കാലത്തിനപ്പുറം മൂന്നാർ നിലനിൽക്കുമോ എന്നുപോലും ഭയക്കുന്നു.
ടൂറിസവുമായി ബന്ധപ്പെട്ട് നടന്ന ഇടുക്കിയിലെ ഏറ്റവും വലിയ പ്രകൃതിനാശം മലകളുടേതാണ്. മലകൾ ഒട്ടുംശാസ്ത്രീയമല്ലാതെ ഭീകരമായ രീതിയിൽ വെട്ടിപ്പൊളിച്ചാണ് റോഡുകൾ നൂറുകണക്കിന് നിർമ്മിച്ചത്. 50%ത്തിൽ കൂടുതൽ ചരിവുള്ള മലകൾ കുത്തനെ ഇടിച്ച് വഴിവെട്ടിയപ്പോൾ മണ്ണിടിച്ചിലും മലയുടെ തകർച്ചയും നിത്യക്കാഴ്‌ച്ചയായി. റിസോർട്ടുകൾ നിർമ്മിച്ചപ്പോഴും ഈ രീതിയിലുള്ള മലയിടിക്കലാണ് നടന്നത്. പശ്ചിമഘട്ടത്തിൽ ഒരു വഴി എങ്ങനെ നിർമ്മിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇടുക്കിയുടെ അതിർത്തിയിലെ ഇല്ലിക്കക്കല്ലിലേയ്ക്ക് വെട്ടിക്കേറ്റിയ വഴി. ഓടിക്കയറുമ്പോൾ വാഹനങ്ങൾ തന്നെ കിതച്ചുനിന്നുപോകുന്നു. മഴക്കാലത്ത് വന്മലയിടിച്ചിലും. ഏതാനും വർഷങ്ങൾക്ക് അപ്പുറം ഇല്ലിക്കക്കല്ലിന്റെ മുകളിൽ കയറിയെത്താൻ ചുരുങ്ങിയത് 2 മണിക്കൂറെങ്കിലും കാട്ടുവഴികളിൽ കൂടി ചെങ്കുത്തായി കയറണമായിരുന്നു. കാര്യങ്ങൾ മാറാൻ തുടങ്ങിയത് 2000 ത്തിന് ഇപ്പുറത്തേയ്ക്കാണ്. പ്രകൃത്യാ ദുർബലമായ ഇല്ലിക്കന്റെ ചുവട്ടിൽ മൂന്നിലവ് ഭാഗത്ത് വലിയ പറമടകൾ വന്നു. ലോക്കൽ ആളുകളൊന്നുമല്ല, ടോമിൻ ജെ. തച്ചങ്കിരി അടക്കമുള്ള വൻടീമുകളുടെതാണ്. അവിടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങി. അത് ഇല്ലിക്കനെ മുഴവനായി പിടിച്ചുകുലുക്കി. ഏതാണ് 10 വർഷങ്ങൾക്കു മുൻപ് കുടക്കല്ലിന്റെ ഒരു പാളി അടർന്നുവീണു. ഭാഗ്യത്തിന് ദുരന്തം ഒഴിവായി. പിന്നെ രണ്ട് വർഷം മുൻപാണ് മൂന്നിലവ്-അടുക്കം എന്നീ രണ്ട് വശത്തുനിന്നും രണ്ട് ടാറിട്ട വഴികൾ ഇല്ലിക്കന്റെ മുകളിലേക്ക് വെട്ടിക്കേറ്റുന്നത്. വഴിവന്നതോടെ സഞ്ചാരികളുടെ ഒഴുക്കായി. വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ആ ചെങ്കുത്തായ മലമുകളിലേക്ക്. വന്നവർ മലമുകളിലും പുൽമേടുകളിലും പ്ലാസ്റ്റിക്ക് കുപ്പിയും പേപ്പർ പ്ലേറ്റുകളും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞു പോയി. അതിനേക്കാൾ വലിയ ദുരന്തം ഇതിനോടകം 3 ചെറുപ്പക്കാർ മലയിൽ നിന്ന് വീണ് മരിച്ചുവെന്നതാണ്. അന്യനാട്ടിൽ നിന്നും മലകയറ്റം പരിചയമില്ലാത്ത ചെറുപ്പക്കാർ വന്ന് അപകടകരമായ ആ മലയുടെ മുകളിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുന്നു. എല്ലാത്തിനും വഴിയൊരുക്കി കൊടുത്ത പ്രാദേശികഭരണകൂടവും ടൂറിസം വകുപ്പും. (മൂന്നാർ വഴി വികസിപ്പിക്കുന്ന ചിത്രം കാണാം: ഒരു മലയിടിച്ച് ഒരു ഇടതൂർന്ന വനമുള്ള താഴ്‌വരയിലേക്കിടുന്നു. മുതിരപ്പുഴയാറിന്റെ ഉത്ഭവമാണ് ആ താഴ്‌വരയിൽ നിന്നാണ്. ഇങ്ങേസൈഡിൽ താഴ്‌വരയിലേക്ക് വൻഹോട്ടൽ മാലിന്യം തള്ളിയിരിക്കുന്നു).
വാഗമൺ മൊട്ടക്കുന്നുകൾക്ക് രണ്ടു വർഷം മുൻപുള്ള ഗതിയല്ല ഇപ്പോൾ ഈ വർഷകാലത്തിൽ പോലും. രണ്ടു വർഷം മുൻപ് അവിടം സന്ദർശിക്കുമ്പോൾ ഈ നാശത്തിന് ആരംഭം കുറിച്ചതായി കണ്ടിരുന്നു. ഈ സ്ഥിതിയാവില്ല ഇനി രണ്ടു വർഷം കൂടി കഴിയുമ്പോൾ. ആളുകൾ യഥേഷ്ടം കൂട്ടമായി മൊട്ടക്കുന്നുകളിൽ ഉത്സവപ്പറമ്പ് പോലെ കയറി മേയുന്നു. യാതൊരു പ്ലാനിംഗും ഇല്ലാതെ DTPC തന്നെ മൊട്ടക്കുന്നുകൾ വെട്ടിപ്പൊളിച്ച് റോഡും മിന്നൽരക്ഷാ ചാലകവും ബോർഡും സ്ഥാപിക്കുന്നു, കുന്നുകളുടെ പ്രകൃതിദത്തമായ ഭംഗി നശിപ്പിച്ചു കൊണ്ടുതന്നെ. ആളുകൾ ചവിട്ടിനടന്ന് പുൽമേടുകൾ നടവഴിപോലെ ചരൽക്കുന്നാവുന്നു (ചിത്രം കാണുക). ആ വഴിയിൽ മഴവെള്ളം ഒഴുകി മണ്ണൊലിച്ച് കുന്നുകളിൽ ചെളിവെള്ളച്ചാലുകൾ രൂപപ്പെട്ട് കുന്ന് തന്നെ സാവകാശം ഇല്ലാതാവുന്നു. വേനൽ ആയാൽ പുല്ലുകൾ ഉണങ്ങി ചരൽ തെളിഞ്ഞ തരിശുനിലങ്ങളാണ് ഇപ്പോൾ വാഗമൺ. പശ്ചിമഘട്ടത്തിലെ സവിശേഷമായ ഒരു ഭൂവിഭാഗമാണ് പുൽമേടുകൾ. വാഗമൺ മൊട്ടക്കുന്നുകൾ അവയുടെ പ്രകൃതിദത്തമായ രൂപപ്പെടലിൽ തന്നെ വളരെ ലോലവും പാരിസ്ഥിതിക പ്രാധാന്യം ഉള്ളവയുമാണ്. അവിടെ നിന്നാണ് മീനച്ചിൽ നദിയുടെ പ്രധാന നീരൊഴുക്കുകൾ രൂപപ്പെടുന്നത്. മൊട്ടക്കുന്നുകൾ നശിക്കുമ്പോൾ മീനച്ചിലിൽ കാലവർഷത്തിൽ ചെളിവെള്ളം കുത്തിയൊഴുകി മലവെള്ളപാച്ചിൽ രൂപപ്പെടുകയും, വേനലിൽ അത് വറ്റിവരളുകളും ചെയ്യും. പശ്ചിമഘട്ടത്തിലെ പുൽമേടുകൾ നീർച്ചാലുകൾ രൂപപ്പെടുന്നതിൽ പ്രകൃതിദത്തമായി ഒരു സ്പഞ്ജിന്റെ ധർമ്മം നിർവ്വഹിക്കുന്നു. മഴക്കാലത്ത് ഭൂമിയിൽ നേരിട്ട് പതിക്കുന്ന വെള്ളം ശക്തിയായി മണ്ണിൽ വീഴാതെ അവ സ്വീകരിച്ച് വളരെ സാവകാശം കുന്നുകൾക്ക് ഇടയിൽ രൂപപ്പെട്ടിരിക്കുന്ന ഷോലവനങ്ങൾക്ക് വിട്ടുകൊടുക്കുന്നു. ഷോലവനങ്ങൾക്കുള്ളിലാണ് തെളിനീരുനിറയുന്ന നീരുറവകൾ രൂപപ്പെടുന്നത്. കാടിന്റെ ഇലച്ചാർത്ത് അതിനെ വെയിൽ നിന്ന് മറച്ച് സൂക്ഷിക്കും, കുളിരാർന്ന ഒരു ഫ്രിഡ്ജ് പോലെ. ഇങ്ങനെയുള്ള പല നീർച്ചാലുകൾ ഒഴുകിച്ചേർന്നാണ് നദി രൂപപ്പെടുന്നത്. സാധാരണയായി പുൽമേടുകൾ അവയുടെ ഒരടി പുറംമണ്ണിന് താഴേക്ക് പശിമയില്ലാത്ത ചരൽക്കുന്നാണ് (വിശേഷിച്ച് വാഗമൺ കുന്നുകൾ). പുല്ലുകളുടെ വേരുകൾ സൃഷ്ടിക്കുന്ന ജൈവീക വലയും അവയുടെ ഇലകൾ വീണ് രൂപപ്പെട്ട പശിമയുള്ള മേൽമണ്ണുമാണ് പുൽമേടുകളെ ആ രൂപത്തിൽ മൊട്ടക്കുന്നുകളായി പിടിച്ചുനിർത്തുന്നത്. പുല്ലുകൾ നശിച്ചാൽ, മൊട്ടക്കുന്നുകൾ വെട്ടിത്തുറന്ന് നിർമ്മാണം നടത്തിയാൽ, നിരന്തരം വെള്ളമൊഴുകി ആ ചരൽക്കുന്നുകൾ നിസ്സാര കാലയളവിൽ തന്നെ ഇല്ലാതാകും. ഈ ദുരന്തമാണ് ഇപ്പോൾ പരുന്തുംപറയിലും രാമക്കൽമേട്ടിലും വാഗമണ്ണിലുമൊക്കെ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ പോക്ക് പോയാൽ സർവ്വനാശമാണ് ഈ കുന്നുകളുടെ ഗതി.
സഞ്ചാരികൾ മലമുകളിൽ എത്തിക്കുന്ന മാലിന്യമാണ് മറ്റൊരു വലിയ പ്രശ്‌നം. അത് പ്ലാസ്റ്റിക് കുപ്പികളും കാരീബാഗുകളുമായി എല്ലാ മലയിലും മേടുകളിലും വഴിവക്കിലും കാട്ടിലും ചിതറിക്കിടക്കുന്നു. മൂന്ന് വർഷം മുൻപ് വാഗമൺ മൊട്ടക്കുന്നുകളിൽ നിന്ന് ഞങ്ങൾ 30 പേരുടെ ഒരു സംഘം ഒരു ദിവസം കൊണ്ട് പെറുക്കിക്കൂട്ടിയത് 45ചാക്ക് (ഇടിച്ചൊതുക്കി) പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്. സീസൻ കാലത്ത് മൂന്നാറിന്റെ റിസോർട്ടുകളിൽ താങ്ങാൻ വരുന്നവർ കക്കൂസുകളിൽ നിക്ഷേപിച്ച് പോകുന്ന മലമൊക്കെ എവിടെയാണ് ഒഴുകിയെത്തുന്നത് എന്ന് അറിയാൻ മുതിരപ്പുഴയാറിനോടും എ.റ്റി.പി. സ്‌കൂളിലെ പാവപ്പെട്ടവന്റെ കുട്ടികളോടും ഇടുക്കിക്കാടുകളോടും താഴ്‌വാരങ്ങളോടും ചോദിക്കണം. സംസാരിക്കാൻ കഴിവുള്ള കുട്ടികൾ മാത്രം അവരുടെ സ്‌കൂളിന് മുറ്റത്തേയ്ക്ക് ചൂണ്ടിക്കാട്ടി റിസോർട്ടുകൾ ഒഴുക്കിവിട്ട മലം കാട്ടിത്തരും. മുതിരപ്പുഴയറിന്റെ തീരത്തെ 59സ്ഥാപനങ്ങൾക്ക് ദേവികുളം റവന്യൂ ഡിവിഷൻ ഓഫീസർ നോട്ടീസ് കൊടുത്തത് എന്തായി ആവോ! പെരിയാറിന്റെ കൈവഴികളാണ് മുതിരപ്പുഴയാറും കാല്ലാർകുട്ടിയുമൊക്കെ. കല്ലാർകുട്ടിയുടെ ഉത്ഭവസ്ഥാനമായ 'നല്ലതണ്ണി' ഒരുനാൾ ശുദ്ധജലത്തിന്റെ മഹിമ കൊണ്ട് ആ പേര് തമിഴനിൽ നിന്ന് സ്വീകരിച്ചതാണ്. ഇന്ന് 'നല്ലതണ്ണി' മൂന്നാറിന്റെ ഡംപിങ് യാർഡ് ആണ് (ചിത്രം കാണുക). തേയിലത്തോട്ടത്തിന് വേണ്ടി ഗവന്മേന്റ്റ് കൊടുത്ത പാട്ടഭൂമി KDHPC എന്ത് അധികാരത്തിൽ പ്രാദേശിക ഭാരണകൂടത്തിന് മാലിന്യപ്പറമ്പായി കൊടുത്തു എന്ന് ചോദിക്കരുത്. അതൊക്കെ ഓരോ ഒത്തുകളികൾ. കാട്ടുമൃഗങ്ങൾ തിന്നും ദുർഗന്ധം വമിച്ചും പുഴയിൽ ഒഴുകിയും താങ്ങാവുന്നതിൽ അപ്പുറത്തായ മാലിന്യത്തിന് എതിരെ ചില പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ നല്ലതണ്ണിയിലെ മാലിന്യത്തിന് മേൽ JCB കൊണ്ട് കുറെ മണ്ണ് വെട്ടിയിട്ടു. ഇനി കാലങ്ങൾ അത് മണ്ണിനടിയിൽ കിടന്ന് അഴുക്കായി ഊറിയൂറി വരും.
ഇതൊക്കെ കൂടാതെയാണ് ഓഫ്-റോഡ് ഡ്രൈവിങ് എന്നും പറഞ്ഞ് ചില കൂട്ടർ സ്വസ്ഥമായ ഈ മലമുകളിൽ എത്തുന്നത്. അതൊക്കെ വമ്പന്മാരുടെ കുട്ടിക്കളിയാണ്. ഫോർവീലർ ഓഫ് -റോഡ് ഡ്രൈവിങ് ഒക്കെ നടത്തി ഉള്ള പുൽമേട്ടിലും മലയായ മലകളുടെ പുറത്തും കയറി, കുറച്ച് ഫോട്ടോകൾ എടുത്തും, അല്പം മദ്യം കുടിച്ചും മലയിറങ്ങി പാഞ്ഞുപോകുന്നു. എന്നിട്ട് വന്നു ഫേസ്‌ബുക്കിൽ കുറെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലൈക്കും കമന്റും വാങ്ങി ആത്മനിർവൃതി അടയുന്നു. പത്തു വർഷങ്ങൾക്ക് മുൻപ് വാഗമൺ മൊട്ടക്കുന്നിൽ വണ്ടിയോടിച്ചുകേറ്റി നശിപ്പിച്ച ഭാഗത്തെ പുല്ല് നട്ടുവളർത്താൻ പ്രകൃതിസ്‌നേഹികൾ ശ്രമിച്ച് പരാജയപ്പെട്ട് ആ മൊട്ടക്കുന്ന് ഇന്നും ഓഫ് -റോഡ് ഡ്രൈവിംഗിന്റെ മുറിവുമായി കിടക്കുന്നു. (ചിത്രങ്ങൾ കാണുക). ഇതൊക്കെ കൂടാതെ മലകയറി റാലിപോലെ എത്തുന്ന വലിയ ബുള്ളറ്റ് സഞ്ചാരിക്കൂട്ടങ്ങൾ ഉണ്ട്. അവർ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം ചില്ലറയല്ല. വാഹനങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ പോലും പശ്ചിമഘട്ടം പോലെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ആവശ്യംമുണ്ട്.
ഇനിയുമുണ്ട് മലിനീകരണം- അത് നഗരങ്ങളുടെ വിഴിപ്പുകളാണ്. തൊടുപുഴ-കട്ടപ്പന റോഡ്. കോതമംഗലം-അടിമാലി റോഡ്, നേര്യമംഗലം-ഇടുക്കി റോഡ്, മുണ്ടക്കയം-കുമളി റോഡ് എന്നിവയുടെ ഇരുവശങ്ങളിലുള്ള ഇടുക്കിക്കാടുകൾ നഗരത്തിന്റെ മാലിന്യം രാത്രികാലങ്ങളിൽ തള്ളാനുള്ള ഇടങ്ങൾ കൂടിയാണ്. അതിലൂടെ വണ്ടികളിൽ യാത്രചെയ്യുമ്പോൾ ചിലയിടങ്ങളിൽ എത്തുമ്പോൾ നാം അറിയാതെ മൂക്കുപൊത്തിപ്പോകും. തൊടുപുഴ, കോതമംഗലം, കഞ്ഞിരപ്പിള്ളി-മുണ്ടക്കയം എന്നിവടങ്ങളിലെ കോഴിക്കടകളുടെ വേസ്റ്റ്, അറവുശാലകളുടെ വേസ്റ്റ് എന്നിവ പതിവായി തള്ളുന്നത് ഈ കാടുകളിലാണ്. മൂന്നാർ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ രാത്രിയിൽ പോതമേട്ടിലേക്കും കാടിന്റെ ഉള്ളിലേക്കും പോകുന്ന ഓട്ടോകളും ജീപ്പുകളും ഇരുളിന്റെ മറവിൽ തള്ളുന്നത് സഞ്ചാരികളുടെയും നഗരത്തിന്റേയും മാലിന്യങ്ങൾ തന്നെയാണ്. പകലിന്റെ വെളിച്ചത്തിൽ അത് തിന്നുന്നത് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളും. അവിടെ നിന്നാണ് നദികൾ ഉത്ഭവിച്ച് ഈ മാലിന്യങ്ങളും പേറി ഒഴുകിയെത്തുന്നത്.
ഈ മണ്ണിൽ മനുഷ്യൻ പവിത്രമായി ചവിട്ടേണ്ട ചില പുണ്യയിടങ്ങളുണ്ടെന്ന് നമ്മൾ അറിയണം. എല്ലാ മലകളും കീഴടക്കാനുള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാനുള്ളതല്ല, എല്ലാ വനങ്ങളിലും മനുഷ്യന്റെ പാദസ്പർശം ഏൽക്കേണ്ടതില്ല.
Stories you may Like
- നാനോ കാറിൽ രത്തൻ ടാറ്റയ്ക്ക് പിഴച്ചത് എവിടെ?
- കള്ളപ്പണത്തിലെ ഭൂതത്തെ തുറന്നുവിട്ട് മുഖ്യസാക്ഷിയെ പേടിക്കുന്നത് ആര്?
- ഐപിഎൽ അടുത്ത അഞ്ചുവർഷത്തേക്ക് ടാറ്റ തന്നെ സ്പോൺസർ ചെയ്യും
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍