ഇവിടെ ഹോം സയൻസും ശരിക്കും സയൻസ് തന്നെ! ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാൻ പോലും കുട്ടികൾക്ക് സ്വാതന്ത്ര്യമില്ല; 5 വിഷയം പഠിപ്പിക്കേണ്ടിടത്ത് 6 വിഷയം പഠിപ്പിച്ച് വഴിവിട്ട പരിഷ്ക്കാരം; പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ; ഇവിടെ സർക്കാരും എംബസിയും ഇടപെടണം; ഈ സ്കൂളിന്റെ പ്രൗഡി തിരിച്ചുപിടിക്കണമെന്നും ഇന്ത്യൻ സമൂഹം; കോവിഡ് കാലത്തും കൂവൈറ്റിൽ വിദ്യാഭ്യാസ കൊള്ള; മറുനാടൻ പരമ്പര അവസാന ഭാഗം

എം റിജു
തിരുവനന്തപുരം: മലയാളികൾ അടക്കമുള്ള ഇന്ത്യൻ സമൂഹത്തിന് ഗൾഫിൽ ഇത്രയേറെ സ്വീകാര്യത കിട്ടാനുള്ള പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ മികവ് തന്നെയാണ്. എന്തുകാര്യത്തിൽ വിട്ടുവീഴ്ച ചെയ്താലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അരുത്. കാരണം അത് പാളിയാൽ പിന്നെ നാം ഇല്ല. ഈ ഒരു തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റിൽ നടക്കുന്ന തെറ്റായ നടപടികൾ പുറം ലോകത്തെ അറിയിക്കാൻ ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും തീരുമാനിച്ചത്. അടിയന്തരമായ തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അവർ ഇന്ത്യൻ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനുമൊക്ക അയച്ച പരാതിയിൽ വ്യക്തമാക്കുന്നു.
ഹോംസയൻസ് ഒരു സയൻസ് ആണോ
പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ലെന്ന് ശ്രീനിവാസൻ കഥാപാത്രം പറയുന്നപോലെ , ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈത്ത് സീനിയർ സാൽമിയിലെ പ്രിൻസിപ്പൽ ഡോ ബിനുമോൻ വാസുദേവന്റെ അഭിപ്രായത്തിൽ ഹോം സയൻസും ഒരു സയൻസാണ്! പത്താംക്ലാസ് കഴിഞ്ഞ് കുട്ടികൾ ഇന്റവ്യുവിന് വരുമ്പോൾ അവരുടെ അഭിരുചിക്ക് അനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പ്രിൻസിപ്പൽ അനുവദിക്കാറില്ലെന്നാണ് രക്ഷിതാക്കൾ വ്യാപകമായി പരാതിപ്പെടുന്നത്. പലപ്പോഴും കുട്ടിയുടെ മേൽ പ്രിൻസിപ്പൽ വിഷയം അടിച്ചേൽപ്പിക്കയാണ്. വിവിധ മേഖലകളിലായി ബാച്ചുകൾ ഫില്ലുചെയ്യുന്നതിലാണ് അവരുടെ ശ്രദ്ധ. അല്ലാതെ കുട്ടിയുടെ അഭിരുചിയും താൽപ്പര്യവും അല്ല. ബയോ മാതസ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിക്ക് ഇങ്ങനെ മാത്സ് ഒഴിവാക്കി ഹോംസയൻസ് കൊടുത്തത് നേരത്തെ വിവാദമായിരുന്നു. ഹോംസയൻസും ഒരു സയൻസ് ആണത്രേ. അതുപോലെ സൈക്കോളജിയുംമാത്സിന് പകരംകൊടുക്കാറുണ്ട്.
സാധാരണ അഞ്ചുവിഷയങ്ങളാണ് കുട്ടികൾ പ്ലസ്ടുവിന് ഇവിടെ പഠിക്കേണ്ടത്. എന്നാൽ പ്രിൻസിപ്പിൽ ഇത് ആറു വിഷയം ആക്കി. അതായത് ഒരു സബ്ജക്റ്റ് കൂടി കുട്ടികൾ അഡീഷണലായി പഠിക്കണം. അതിന് അദ്ദേഹം പറയുന്ന ന്യായീകരണം, കുട്ടി ആറുവിഷയം പഠിച്ചാൽ ഏതെങ്കിലും ഒന്നിൽ തോറ്റുപോയാലും പ്രശ്നമില്ലല്ലോ, ബാക്കി അഞ്ചണ്ണം ഉണ്ടല്ലോ എന്നാണ്. അതുകൊണ്ടുതന്നെ പഠനത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ പോലും സിക്ത്ത് ഓപ്ഷൻ പഠിക്കേണ്ടി വരുന്നു.
ഇത് തന്റെ കരുതൽ ആയാണ് പ്രൻസിപ്പൽ പറയുന്നത്. ഭാവിയിൽ വീഴുമെന്ന് കരുതി ഇപ്പോഴേ വടിയും കുത്തി നടക്കേണ്ടതുണ്ടോ എന്നാണ്, ഇതേക്കുറിച്ച് ഒരു രക്ഷിതാവ് ചോദിച്ചത്. പുറമെ നിഷ്ക്കളങ്കമെന്ന് തോന്നുമെങ്കിലും ബുക്ക് പബ്ലിഷിങ്ങ് കമ്പനികളെ സഹായിക്കാനുള്ള ശ്രമമാണ് പ്രിൻസിപ്പലിന്റെ ആറു വിഷയ ഭ്രമം എന്നാണ് ചില അദ്ധ്യാപകർ തന്നെ പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് ഇങ്ങനെ സ്കൂളിലേക്ക് എത്തുന്നത്. ഈ വിഷയങ്ങളിലൊക്കെ വർഷങ്ങളായി രക്ഷിതാക്കൾക്കും ഒരു വിഭാഗം അദ്ധ്യാപർക്കും പരാതിയുണ്ട്. പക്ഷേ അവരുടെ പരാതികളിൽ നടപടികൾ മാത്രം ഒന്നും ഉണ്ടാകുന്നില്ല.
പ്രിൻസിപ്പലിന്റെ സർട്ടിഫിക്കേറ്റ് പരിശോധിക്കണം!
സാധാരണ വിദ്യാർത്ഥികളുടെ സർട്ടിഫിക്കേറ്റ് പരിശോധിക്കാൻ കുടി ചുമതലപ്പെട്ട വ്യക്തിയാണെല്ലോ പ്രിൻസിപ്പൽ. എന്നാൽ ഈ സ്കൂളിൽ പ്രിസിപ്പലിന്റെ സർട്ടിഫിക്കേറ്റ് പരിശോധിക്കണം എന്നാണ് ഒരു വിഭാഗം അദ്ധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. വിദേശകാര്യ വകുപ്പിനും ഇന്ത്യൻ എംബസിക്കുമൊക്കെ നൽകിയ പരാതിയിലും അവർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിൽ നിന്ന് എടുത്ത ബിഎസ്സി സുവോളജി തൊട്ട് 11 ബിരുദങ്ങൾ പ്രിൻസിപ്പലിന്റെ അക്കൗണ്ടിലുണ്ട്. എംഎസ്സി (സുവോളജി), എംഫിൽ (സുവോളജി), എംഫിൽ ( എജുക്കേഷൻ), എംഡ് (നാച്ച്വറൽ സയൻസ്), എംഎസ്സി ( സൈക്കോളജി), എംഎ ( പൊളിറ്റിക്കൽ സയൻസ്), എംബിഎ ( എച്ച് ആർ), പിജി ഡിപ്ലോമ ഇൻ സ്കുൾ ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ്, ഡിപ്ലോമ (യോഗ), പിഎച്ച്്ഡി ( എജുക്കേഷൻ) ഇങ്ങനെ നീളുന്നു ബിനുമോൻ വാസുദേവന്റെ ബിരുദങ്ങൾ. പരസ്പര വിരുദ്ധമായ സബജ്കറ്റുകളാണ് ഇവയെന്നത് നോക്കണം. അതുമാത്രമല്ല, ഇത്രയും ബിരുദവും ഡോക്ടറേറ്റുമൊക്കെയുള്ള ഒരു വ്യക്തിക്ക് വേണ്ട അക്കാദമിക്ക് ബ്രില്ല്യൻസ് അദ്ദേഹത്തിന് തൊട്ടു തീണ്ടിയിട്ടില്ല എന്നാണ് സഹപ്രവർത്തകരിൽ ചിലർ പറയുന്നത്. ഇത്രയും വർഷത്തിനിടെ അദ്ദേഹം ഒരു ക്ലാസിൽപോലും പഠിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മറ്റ് അദ്ധ്യാപകർ പറയുന്നു.
മികച്ച അദ്ധ്യാപകനുള്ള വൈസ് പ്രസിഡന്റിന്റെ അവാർഡ് വാങ്ങിയത് ഡോ ബിനുമോൻ പറയാറുണ്ട്. എന്നാൽ അവാർഡ് സർട്ടിഫിക്കേറ്റിൽ ഡോ ബിനുമോൻ എന്നില്ല. വെറും ബിനുമോനാണ്. ഇത്രയും വലിയ അവാർഡിലൊക്കെ ഈ രീതിയിൽ അക്ഷരത്തെറ്റ് വരുമോ എന്നാണ് ചോദ്യം. അതുകൊണ്ടുതന്നെയാണ് ഈ യോഗ്യതകൾ ഒക്കെ പ്രിൻസിപ്പളിന് ഉണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് രക്ഷിതാക്കളും ഒരു വിഭാഗം അദ്ധ്യാപകരും ആവശ്യപ്പെടുന്നത്.
മാനേജ്മെന്റിനെപ്പോലും മറികടന്നുകൊണ്ട് സമ്പുർണ്ണമായ ഏകാധിപത്യമാണ് ഇദ്ദേഹത്തിന്റെ ശൈലി. എതിർക്കുന്നവർക്ക് പണി പോകും. വൈസ് പ്രിൻസിപ്പൽ തസ്തികയിൽവരെ ഇരുന്നിരുന്ന ആരാധ്യനായ ഒരു അദ്ധ്യാപകൻ ഇങ്ങനെ രാജിവെച്ചു പോയിട്ടുണ്ട്. നിരവധി അദ്ധ്യാപകർ ഇങ്ങനെ സ്വയം രാജിവെച്ച് പോകാൻ നിർബന്ധിതമാവുകയോ അല്ലെങ്കിൽ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തുഛമായ ശമ്പളത്തിന് പത്തിരുപത് വർഷത്തോളം ഈ സ്കൂളിൽ ജോലി ചെയ്തിരുന്നു ഒരു ഡൈവ്രറെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ട സംഭവം നേരത്തെ വിവാദമായിരുന്നു. ഇന്നും ഇവിടെ ഡ്രൈവർമാർ പീഡനം അനുഭവിക്കയാണ്. ഈ കോവിഡ് കാലത്തും ഡ്രൈവർമാരെ പുറം ജോലിക്ക് നിയമിക്കുന്നത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷേ അവർക്ക് ഇത് പുറത്തുപറയാൻ പേടിയാണ്. കാരണം പ്രതികരിച്ചാൽ പിന്നെ ശമ്പളം പോലും ഉണ്ടാവില്ല.
അതുപോലെ തന്നെ തന്റെ ഇഷ്ടക്കാരെ രക്ഷിച്ച് എടുക്കാനും ഡോ ബിനുമോന് ബഹുമിടുക്കാണെന്നതിന് പഴയ ചില സംഭവങ്ങൾ ഉദാഹരണം. ഇദ്ദേഹത്തിന്റെ ഡ്രൈവർ സകൂളിലെ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയത് മുമ്പ് വിവാദമായിരുന്നു. രക്ഷിതാക്കൾ ഇയാളെ പൊലീസ് എൽപ്പിക്കാൻ ഒരുങ്ങവെ, രക്ഷിച്ച് നാട്ടിലേക്ക് അയച്ചത് പ്രിൻസിപ്പൽ തന്നെയാണെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അദ്ധ്യാപകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ത്രീ പീഡന പരാതികളിൽ കർശന ശിക്ഷയുള്ള കുവൈറ്റിൽനിന്ന് ഇയാൾ രാക്കുരാമാനം രക്ഷപ്പെടുക ആയിരുന്നു.പക്ഷേ സംഭവത്തിൽ കുറേക്കാലം കേസ് ഉണ്ടായിരുന്നു. പൊലീസ് സ്കൂളിൽ എത്തി മൊഴി എടുക്കുകയും ചെയ്തിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും പബ്ലിക്ക് റിലേഷൻ വർക്കുകൾക്ക് പ്രിൻസിപ്പൽ ബഹുമിടുക്കനാണ്. മീഡിയാ ശ്രദ്ധ കിട്ടുന്ന പരിപാടികൾ ഇടക്കിടെ സ്കൂളിൽ ആരങ്ങേറാറുണ്ട്. ഇത് വല്ലാതെ വർധിച്ച് അക്കാദമിക്ക് പ്രവർത്തനങ്ങളെ ബാധിക്കും എന്ന ഘട്ടം വന്നതോടെ ഇപ്പോൾ മനേജ്മെന്റ് തന്നെ കടിഞ്ഞാൺ ഇട്ടിരിക്കയാണ്. സ്കൂളിലെ ചാരിറ്റി ബോക്സിന്റെ കഥയും രസകരമാണ്. കുട്ടികൾ കൈയിലുള്ള പണം പാവങ്ങളെ സഹായിക്കാനായി ചാരിറ്റി ബോക്സിൽ നിക്ഷേപിക്കുന്നതിൽ തെറ്റു പറയാൻ ആവില്ല. പക്ഷേ ടീച്ചർമാർ എല്ലാദിവസവും നിർബന്ധിച്ച് പണം ഇടീക്കുന്ന രീതിയാണ് ഇവിടെ.പണം ഇടാത്ത കുട്ടികളെ വഴക്കു പറയുകയും വെയിലത്ത് നിർത്തിക്കുകയും ചെയ്യും.
ഈ പണം ഒക്കെ ഉപയോഗിച്ച് പാവപ്പെട്ട കാൻസർ രോഗികളെയും മറ്റും സഹായിക്കുന്നുണ്ട്. ഇവരെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ഫോട്ടോയെടുത്ത് നല്ല പബ്ലിസിറ്റി കൊടുക്കം. രക്ഷിതാക്കളിൽനിന്ന് എല്ലാ അവശ്യസാധനങ്ങളും വാങ്ങി പാക്ക് ചെയ്ത് ലേബർക്യാമ്പിലും മറ്റു കൊണ്ടുപോയി വിതരണം ചെയ്യുന്ന പരിപാടികൾ വേറെയും. ഇങ്ങനെയുള്ള പബ്ലിസിറ്റിയിൽനിന്നാണ് ഇദ്ദേഹത്തിന് അവാർഡ് ഒക്കെ കിട്ടിയതെന്നാണ് പറയുന്നത്. അല്ലാതെ അക്കാദമിക്ക് രംഗത്തുള്ള മിടുക്കുകൊണ്ടല്ല.
നിലനിൽക്കണം ഈ സ്കുൾ അഭിമാനത്തോടെ
ഏറ്റവും ശ്രദ്ധേയായ ഒരു കാര്യം പ്രിൻസിപ്പലിന്റെ നടപടികളെ വിമർശിക്കുന്ന എല്ലതരം രക്ഷിതാക്കളും സകൂൾ മാനേജ്മെന്റിന് എതിരെയോ സ്പോർസർക്കെതിരെയോ കാര്യമായ പരാതികൾ ഒന്നും പറയുന്നില്ല എന്നതാണ്. പലപ്പോഴും മനേജ്മെന്റിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് പ്രിൻസിപ്പൽ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുകയാണ് വേണ്ടത് എന്ന് മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രിൻസിപ്പലിന് ആവുന്നു. ഇന്ത്യൻ കമ്യൂണിറ്റി സ്കുൾ കുവൈത്തിന് സാൽമിയയെ കൂടാതെ മറ്റ് മൂന്ന് ബ്രാഞ്ചുകൾ കൂടിയുണ്ട്. ജൂനിയർ സാൽമിയ, അമാൻ സാൽമിയ, ഖൈത്താൻ കമ്യൂണിറ്റി സ്കുൾ എന്നിവിടങ്ങളിൽ. അവിടെയൊന്നും ഇത്ര ഗുരതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ല എന്ന് ഓർക്കുമ്പോൾ തന്നെ പ്രശ്നം വ്യക്തികളുടേതാണെന്ന് വ്യക്തമാവുകയാണ്.
ഈ സാഹചര്യത്തിലാണ് രക്ഷിതാക്കളും ഒരു വിഭാഗം അദ്ധ്യാപകരും അടിയന്തരമായ ചില പരിഷ്ക്കരണ നടപടികൾ ആവശ്യപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനം ഇപ്പോഴത്തെ ഏകാധിപത്യ രീതികൾ മാറി സ്കുൾ ജനാധിപത്യത്തിന്റെ പാതയിലേക്ക് നീങ്ങണം എന്നാണ്. അതിന്റെ ആദ്യ പടിയായി പാരൻസ് കൗൺസിലുകൾ പുനഃസ്ഥാപിക്കണം. നിലവിൽ രക്ഷാകർത്താക്കൾക്ക് തമ്മിൽ കാണുന്നില്ല. ഗൗരവമായി എടുക്കേണ്ട പലകാര്യങ്ങളിലും കൂട്ടായ അഭിപ്രായം ഉണ്ടാകുന്നില്ല. സ്കൂളിന് നേരയുണ്ടായ വിവിധ ആരോപണങ്ങളിൽ സമഗ്രമായ ഒരു അന്വേഷണം വേണമെന്നും ഇവർ പറയുന്നു.
62 വർഷം കുവൈററിൽ ഒരു ഇന്ത്യൻ സ്കൂൾ തുടങ്ങുന്നത് സത്യത്തിൽ ദീർഘവീക്ഷണത്തോട് കൂടിയുള്ള വലിയൊരു വിദ്യാഭ്യാസ വിപ്ലവം തന്നെയായിരുന്നു. അഞ്ചും പത്തും പലരിൽ നിന്നായി പിരിച്ചെടുത്ത് എളിയ നിലയിൽ തുടങ്ങിയ സകൂളിന് വലിയ പാരമ്പര്യമാണ് ഉള്ളത്. മിടുക്കരായ ആയിരക്കണക്കിന് വിദ്യാർത്ഥികളെ സൃഷ്്ടിക്കാൻ ഈ സ്കൂളിന് ആയി. പകലന്തിയോളം ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ മക്കളെ വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന ഒരിടം ആയിരുന്നു ഇന്ത്യൻ സ്കൂളുകൾ. ആ പാരമ്പര്യവും അക്കാദമിക നിലവാരവും എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണം എന്നാണ് രക്ഷിതാക്കളും, സ്കൂളിനെ സ്നേഹിക്കുന്ന പൂർവ വിദ്യാർത്ഥികളും പറയുന്നത്. ഇന്ത്യക്കാരുടെ അഭിമാനമായിരുന്നു ഈ സ്കൂൾ അങ്ങനെ തന്നെ തുടരാനായി ഇന്ത്യൻ എംബസിയുടെയും വിദേശകാര്യ വകുപ്പിന്റെയുമൊക്കെ ശക്തമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്നാണ് കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ പൊതു നിലപാട്.ഇതും സംബന്ധിച്ച് നവമാധ്യമങ്ങളിൽ ചർച്ചയും സജീവമാണ്. ഈ ആരോപണങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൽ ബിനുമോന്റെ പ്രതികരണം മറുനാടൻ മലയാളി ആരാഞ്ഞെങ്കിലും ലഭ്യമായിട്ടില്ല.
( അവസാനിച്ചു)
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്