ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം; ഞാൻ ജീവിച്ചിരിക്കെ കാവ്യയെ രണ്ടാം ഭാര്യയാക്കാമെന്ന് മോഹിക്കേണ്ടെന്ന് മഞ്ജു; എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ എന്ന് ദിലീപ്: കാവ്യയുടേയും ദിലീപിന്റെയും ഒരു മുറിയിലെ സംഗമത്തിന്റെയും മഞ്ജു ചാക്കോച്ചന്റെ നായിക ആയി പകവീട്ടിയതിന്റെയും കഥപറഞ്ഞ് പല്ലിശ്ശേരി
പല്ലിശ്ശേരി
ദിലീപിന്റെ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 20
ദിലീപിന്റെ ഭീഷണിയും മഞ്ജുവിന്റെ സിനിമയും
മഞ്ജു വാര്യരെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്നും അവൾ സിനിമയിലേക്ക് തിരിച്ചു വരുന്നത് തനിക്കും കാവ്യക്കും പാരയായി മാറുമെന്നും ദിലീപ് വിശ്വസിച്ചു. അതുകൊണ്ടാണ് നേരിട്ടും അല്ലാതെയും മഞ്ജുവിനെ അഭിനയിപ്പിക്കാതിരിക്കാൻ ശ്രമിച്ചത്. ആദ്യം മഞ്ജു അഭിനയിക്കുന്ന സിനിമ രഞ്ജിത്ത്-മോഹൻലാൽ- മഞ്ജു- ആന്റണി പെരുവമ്പാവൂർ ടീമിന്റേതാണ്. രഞ്ജിത്തിന്റെ അടുത്ത് ദിലീപും വേണ്ടപ്പെട്ടവരും സങ്കട ഹർജിയും ദയാഹർജിയും മറ്റു പല പ്രലോഭനങ്ങളും നിരത്തി. ഒടുവിൽ രഞ്ജിത്ത് തന്റെ പ്രോജക്ടിൽ നിന്നും പിന്മാറി. അതിനു വേറെയും പല കാരണങ്ങളും പറഞ്ഞു കേൾക്കുകയുണ്ടായി.
മഞ്ജുവിന്റെ പുറകെ ദിലീപുണ്ടെന്നും തന്നെ തകർക്കാനാണ് അയാൾ ശ്രമിക്കുന്നതെന്നും അവർക്കും മനസ്സാലായി. എങ്കിൽ പിന്നെ അഭിനയിക്കാൻ തന്നെ മഞ്ജു തീരുമാനിച്ചു. യാതൊരു വിട്ടുവീഴ്ചയും അഭിനയത്തിന്റെ കാര്യത്തിൽ ഇല്ലെന്ന് ദിലീപ് മനസ്സിലാക്കി. മഞ്ജുവിന്റെ സിനിമകൾ നടക്കാതിരിക്കാൻ വലിയ വില ദിലീപിനു നൽകേണ്ടി വന്നു. എന്നാൽ റോഷൻ ആൻഡ്രൂസ് മഞ്ജിവിനെ നായികയാക്കി ഹൗ ഓൾഡ് ആർയു അനൗൺസ് ചെയ്തപ്പോൾ ഒരു രീതിയിലും ദിലീപിനു ക്ഷമിക്കാൻ കഴിഞ്ഞില്ല.
നേരിട്ടു കാര്യം അവതരിപ്പിക്കുന്നതിനു പകരം തനിക്കു പ്രിയപ്പെട്ട ദൂതന്മാരെ റോഷൻ ആൻഡ്രൂസിന്റെ അടുത്തേക്കയച്ചു. എന്നാൽ മഞ്ജു വാര്യർ അഭിനയിക്കാൻ സമ്മതിച്ചെന്നും അതുകൊണ്ട് പോജക്ടറ്റ് നടക്കുമെന്നും റോഷൻ വ്യക്തമാക്കി. ദിലീപ് റോഷനെ നേരിട്ടു വിളിച്ചു. മഞ്ജു അഭിനയിച്ചാൽ തനിക്കും കുടുംബത്തിനും ഉണ്ടാകാൻ ബുദ്ധിമുട്ടുകളെക്കുറിച്ച് ദിലീപ് തുറന്നു പറഞ്ഞു. ഞാനായിട്ട് ഒന്നിനും എതിരു നിൽക്കുന്നില്ല. മഞ്ജുവിന് അഭിനയിക്കാനാണ് താൽപ്പര്യം. നല്ലൊരു റോളാണ് ഈ ചിത്രത്തിൽ. മഞ്ജുവിന്റെ തിരിച്ചു വരവ് അതിലും ഗംഭീരമാകുന്ന കഥാപാത്രം.
ദിലീപിന് സഹിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ റോഷൻ ആൻഡ്രൂസും ദിലീപും വാക്കു തർക്കങ്ങളോടെ പിരിഞ്ഞു. അവൾ എന്റെ ഭാര്യയായി ജീവിക്കുന്ന കാലം വരെ അഭിനയിക്കില്ല. വെല്ലുവിളിയോടെ ദിലീപ് തന്റെ നിലപാടു വ്യക്തമാക്കി. എങ്കിൽ ഞാൻ അഭിനയിച്ചിരിക്കും. ദിലീപിന്റെ ഭീഷണി അറിഞ്ഞു മഞ്ജു വാര്യർ തന്റെ നിലപാട് വിളിച്ചറിയിച്ചു. മഞ്ജുവിന്റെ തീരുമാനം അറിഞ്ഞ ദിലീപ് അനുരഞ്ജനത്തിന്റെ ഭാഗമായി വേണ്ടപ്പെട്ട ദൂതന്മാരെ മഞ്ജുവിന്റെ അടുത്തേക്കു അയച്ചു ദിലീപിന്റെ ആഗ്രഹം അവർ തുറന്നു പറഞ്ഞു.
എനിക്ക് ആരോടും വാശിയോ വിദ്വേഷമോ ഇല്ല. പ്രത്യേകിച്ച് ദിലീപേട്ടനോട്. ഈ സിനിയിൽ മാത്രമല്ല ഒരു സിനിമയിലും അഭിനയിക്കാതരിക്കാം. പഴയതു പോലെ ദിലീപേട്ടന്റെ ഭാര്യയായി മീനുവിന്റെ അമ്മയായി വിട്ടിനുള്ളിൽ ഒതുങ്ങി കൂടാം. എന്റെ നിബന്ധന അനുസരിച്ചാൽ മാത്രം.
എന്ത് നിബന്ധന
കാവ്യയുമായ എല്ലാ ബന്ധവും അവസാനിപ്പിക്കണം. മറ്റൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല.
എന്നാൽ കാവ്യയെ ഉപേക്ഷിച്ച് ഒരു കോംപ്രമൈസിനും ദിലീപ് ഒരുക്കമായിരുന്നില്ല.
ഹൗ ഓൾഡ് ആർയു പ്രോജക്റ്റ് നടക്കാതിരിക്കാൻ നല്ലൊരു ശ്രമം നടത്തി. അവിടെ ദിലീപിന്റെ കുതന്ത്രങ്ങൾ വിജയിച്ചില്ല.
ഇതിനിടയിലാണ് കാവ്യയും ദിലീപും ഒരുമിച്ച് ഒരു മുറിയിൽ സന്തോഷം പങ്കിട്ട കാര്യം മഞ്ജുവിന്റെ കൂട്ടുകാരികളിൽ ഒരാൾ വിളിച്ചു പറഞ്ഞത്.
താൻ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു എന്ന് മഞ്ജുവിനു മനസ്സിലായി. അക്കാര്യം ദിലീപിനോട് നേരിട്ടു ചോദിച്ചു.
ദിലീപേട്ടാ, ഞാനൊരു വാർത്ത കേട്ടു. ഒരിക്കലും കേൾക്കാൻ പാടില്ലാത്ത വാർത്ത, അതു ശരിയാണോ?
ദിലീപ് ഉത്തരം പറയാതെ വഴുതി മാറി. കാവ്യക്ക് എതിരായി ഒരക്ഷരം സംസാരിച്ചില്ല. അത് മഞ്ജുവിനെ കൂടുതൽ വേദനിപ്പിച്ചു.
അവൾ എന്റെ നല്ല സുഹൃത്താണ്. തെറ്റിദ്ധാരണയുടെ പുറത്ത് ഞാനവളെ ഉപേക്ഷിക്കില്ല.
അതുനടക്കില്ല. ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം. ഞാൻ ജീവിച്ചിരിക്കെ കാവ്യയെ കൂടെ താമസിപ്പിക്കാമെന്നും രണ്ടാം ഭാര്യയാക്കാമെന്നും മോഹിക്കണ്ട.
എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ...
ഞാൻ ജീവിച്ചിരിക്കെ ഈ മോഹം നടക്കില്ല. അങ്ങനെ എന്തെങ്കിലും ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ മറന്നേക്ക്.
അന്ന് അവരുടെ പിണക്ക രാത്രികളിലേക്ക് ഒരു ദിവസം കൂടി വന്നു ചേർന്നു. ഭാര്യയും ഭർത്താവും എന്ന നിലയിൽ നിന്നും ഇരുവരും രണ്ടു ശക്തികളായി നിന്നു. അഭിമാനം പണയപ്പെടുത്തി ഈ ഒരു കുടുംബ ജീവിതം വേണ്ടെന്ന നിലപാടായിരുന്നു മഞ്ജുവിന്. മഞ്ജുവിന്റെ ധീരമായ നിലപാടുകൾക്ക് മുന്നിൽ ശ്രീകുമാർ മേനോൻ ഉണ്ടെന്ന് ദിലീപ് സംശയിച്ചു. ആ സംശയം വളരുകയും ചെയ്തു.
ഒരു ദിവസം ഉടുവസ്ത്രം മാത്രം സ്വന്തമാക്കി മഞ്ജു വാര്യർ സ്വന്തം വീട്ടിലേക്കു പോയി. തൃശ്ശൂരിൽ നിന്നും കാഞ്ഞാണി റൂട്ടിൽ ഏതാനും കിലോമീറ്റർ അകലെയാണ് മനോഹരമായ പുള്ള് എന്ന ഗ്രാമം. ദിലീപിനെയും മകളെയും ഉപേക്ഷിച്ചു മഞ്ജു വാര്യർ വീടുവിട്ടുറങ്ങി. അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നൊക്കെ ഇരുവരെയും സ്നേഹിക്കുന്നവർ പരസ്പരം ചോദിച്ചു.
മഞ്ജു വാര്യർക്ക് വേണ്ടി ഒരു വിഭാഗവും ദിലീപിനു വേണ്ടി മറ്റൊരു വിഭാഗവും വാദിച്ചു. പതിനാറു വർഷം ഭർത്താവിനും മകൾക്കും വേണ്ടി ജീവച്ചിരുന്ന മഞ്ജു വാര്യർ ഇപ്പോഴെന്തിനാണ് ഇരുവരെയും ഉപേക്ഷിച്ചു പോയത്. ദിലീപിനോട് എന്തെങ്കിലും രീതിയിൽ അമർഷമോ നീരസമോ സൗന്ദര്യപ്പിണക്കമോ ഉണ്ടായതിന് മകളെ ഉപേക്ഷിച്ചത് എന്തിനാണ്?
ഇരുവരെയും സ്നേഹിക്കുന്നവർ മൂന്നാമന്റെ റോൾ ഏറ്റെടുത്തു. എന്തു പ്രശ്നമായാലും പറഞ്ഞു തീർക്കാവുന്നതേയുള്ളൂ. രണ്ടു പേർക്കും പരസ്പരം കാര്യങ്ങൾ തുറന്നു പറഞ്ഞ് തീർക്കാവുന്ന പ്രശ്നം പൊതു സമൂഹത്തിലേക്കും പത്ര മാധ്യമങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പരസ്പരം പഴിപറഞ്ഞ് കുറ്റങ്ങളും കുറവുകളും നാട്ടുകാരെ അറിയിക്കരുതെന്ന അപേക്ഷയോടെ ചിലർ മഞ്ജുവിനെ വീട്ടിൽ ചെന്നു കണ്ടു.
എനിക്കു ഒരൊറ്റ ഡിമാന്റ് മാത്രമേ ഉള്ളൂ. ദിലീപേട്ടന്റെ ഭാര്യാ സ്ഥാനത്ത് ഞാനല്ലാതെ മറ്റൊരു സ്ത്രീ ഉണ്ടാകാൻ പാടില്ല. എന്നാൽ ദിലീപേട്ടൻ അക്കാര്യത്തിൽ മറുപടി പറഞ്ഞില്ല. ഞാൻ കേട്ടതെല്ലാം ശരിയാണെന്നു മനസ്സിലായി. ഭർത്താവിനെ പങ്കു വയ്ക്കാൻ എനിക്കു കഴിയില്ല. ഞാൻ ഒരു വിവാദത്തിനുമില്ല. പരസ്പരം ചെളിവാരി എറിയാനും ആഗ്രഹിക്കുന്നില്ല. ഒന്നിച്ചു ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ സന്തോഷത്തോടെ വേർ പിരിയുന്നതാണു നല്ലത്.
വേർ പിരിയൽ സന്തോഷമല്ലല്ലോ... വേദനയല്ലേ?
വേദനിച്ചിട്ടെന്തു കാര്യം? മറ്റുള്ളവർക്ക് സന്തോഷം കിട്ടാമല്ലോ.
മഞ്ജുവിന്റെ ഡിമാന്റ് ദിലീപിനെ അറിയിച്ചു. ഇക്കാര്യം തങ്ങൾ ചർച്ച ചെയ്തതാണെന്നും അതിനുള്ള മറുപടി നൽകിയതാണെന്നുമായി ദിലീപ്.
കാര്യങ്ങൾ ആർക്കും പരിഹരിക്കാൻ കഴിയാത്ത വണ്ണം ഗുരുതരമായി.
പത്ര മാധ്യമങ്ങൾ മഞ്ജുവിന്റെ സിനിമാ പ്രവേശം ആഘോഷിച്ചു. വിവാഹത്തിനും മുമ്പ് അഭിനയിച്ച സിനികളെകുറിച്ച് പുകഴ്ത്തി എഴുതി.
മലയാള സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ.
അതോടെ ദിലീപിനു ഭ്രാന്തു പിടിച്ച അവസ്ഥ. മഞ്ജു ഒരിക്കലും തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നു മനസ്സിലാക്കിയ ദിലീപ് വേർപിരിയാനുള്ള തക്കകാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ വേർപിരിയണമെന്ന ആഗ്രഹം മഞ്ജു വാര്യർക്കുണ്ടായിരുന്നില്ല എന്നാണ് അവരുമായി ബന്ധപ്പെട്ടവിരിൽ നിന്നും അറിഞ്ഞത്.
ഒരു ഭാഗത്ത് ഇരുവരുടെയും ഈഗോ. മറു ഭാഗത്ത് ദിലീപിന്റെ ഒതുക്കൽ നാടകം. ഒരാൾ കൊല്ലാൻ ശ്രമിക്കുമ്പോൾ മറ്റേയാൾ കൊല്ലപ്പെടാതിരിക്കാൻ ശ്രമിക്കുന്നത് പോലെയായിരുന്നു മഞ്ജുവിന്റെ പ്രതിരോധം.
അവസാന ഭീഷണി എന്ന നിലയ്ക്ക് ഒരു പ്രാവശ്യം കൂടി സംവിധായകൻ റോഷൻ ആൻഡ്രൂസിനെ വിളിച്ചു ദിലീപും സംസാരിച്ചു. എത്രയോ നായികമാരെ റോഷനു കിട്ടും. മഞ്ജുവിനെ അഭിനയിപ്പിച്ച് ഞങ്ങളുടെ കുടുംബം തകർക്കാൻ ശ്രമിക്കരുത്. ന്റെ വാക്കുകൾ അനുസരിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടിവരും. റോഷൻ ആൻഡ്രൂസ് ഒന്നിനും വഴങ്ങിയില്ല. സിനിയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു തീയതിയും നിശ്ചയിച്ചു. ദിലീപിനെ വെല്ലവിളിച്ചു കൊണ്ടുതന്നെ.
ഒരിക്കൽ താൻ സിനിമയിൽ ഇല്ലാതാക്കാൻ ശ്രമിച്ച കുഞ്ചാക്കോ ബോബനാണ് മഞ്ജുവിന്റെ ഭർത്താവായി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ കഥ എന്താണെന്നറിയാനുള്ള ആകാംക്ഷയുണ്ടായി. ദിലീപിനെ ചിലർ തെറ്റിദ്ധരിപ്പിച്ചത് ദീലിപിന്റെ കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ ചെയ്യുന്നതെന്നാണ്. മഞ്ജു വാര്യർ ഭാര്യയാകുന്നു. പതിനഞ്ച് വയസ്സായ മകളുമുണ്ട്. കഥയെക്കുറിച്ചു മുഴുവൻ കാര്യങ്ങളും അറിഞ്ഞില്ലെങ്കിൽ പോലും ദിലീപ് മഞ്ജു വാര്യർ, മീനാക്ഷി ഈ മൂന്നു പേരെയാണ് ഹൗ ഓൾഡ് ആർഡയുവിൽ അവതരിപ്പിക്കുന്നതെന്നു ദിലീപിനോട് വ്യക്തമാക്കി.
അങ്ങിനെയാണ് ഭൂരിഭാഗം പത്ര മാധ്യമങ്ങളും സോഷ്യൽ മീഡിയായും പ്രചരിപ്പിച്ചത്. ഒരു തരം ഭീഷണിയോടെ കുഞ്ചാക്കോ ബോബനെ മഞ്ജുവിനടൊപ്പം അഭിനയിക്കാതിരിക്കാനും ദിലീപ് ശ്രമം നടത്തി. ഞാൻ ഒരു നടനാണ് എന്റെ ജോലി അഭിനയമാണ്. സംവിധായകൻ പറയുന്ന കാലം വരെ അഭിനയിക്കും. ഭീഷണി കൊണ്ട് ഇനി എന്നെ തോൽപ്പിക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ല. അവിടെയും ദിലീപിനു പരാജമായിരുന്നു.
ഷൂട്ടിങ് തുടങ്ങി അണിയറ പ്രവർത്തകരിൽ ഒരാളെ കയ്യിലെടുത്ത് ദിലീപ് ഹൗ ഓൾഡ് ആർ യു സിനിമയെ കുറിച്ച് കൂടതൽ അറിയാൻ ശ്രമിച്ചു. എന്നാൽ മുഴുവൻ കാര്യങ്ങളും സംവിധായകൻ ആരോടും പറഞ്ഞിരുന്നില്ല. അതേ സമയം മഞ്ജു വാര്യരുടെ ആഗ്രഹം കാരണമാണ് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയത്.
നിരുപമയാണ് ഹൗ ഓൾഡ് ആർ യു കേന്ദ്ര കഥാപാത്രം. നായികയും നായകനും ഒരാൾ തന്നെ എന്നു പറയുന്നതാണ് ശരി. അത്രക്കും ശക്തമായിരുന്നു മഞ്ജു വാര്യരുടെ നിരുപമ. 35 വയസ്സു വരെ മാത്രം അപേക്ഷിക്കാവുന്ന ഒരു ജോലിയിൽ 36 വയസ്സു തികഞ്ഞതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ട നിരുപമയിൽ നിന്നാണ് സിനിമ തുടങ്ങിയത്. ഭർത്താവും മകളുമായും ജീവിതം കൊണ്ടു പോയിരുന്ന, അവർ രണ്ടു പേരുമാണ് തന്റെ സ്വപ്നങ്ങളെന്നു വിശ്വസിച്ചിരുന്ന നിരുപമയുടെ വിജയഗാഥ. മറ്റുള്ള സ്ത്രീകൾക്കു പ്രചോദനവുമാണ് നിരുപമ.
ആരാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് കാലപരിധി നിശ്ചയിക്കുന്നതെന്ന ചോദ്യമാണ് ഈ സിനിമയുടെ ആകർഷണങ്ങളിൽ ഒന്ന്. സ്ത്രീയുടെ സ്വപ്നങ്ങൾക്ക് കാലപരിധി നിശ്ചയിക്കാൻ ആർക്കും കഴിയില്ലെന്ന് പറയുക മാത്രമല്ല അതു തെളിയിച്ചു കൊടുത്ത് നിരുപമ സ്ത്രീകളുടെ ആരാധനാ വിഗ്രഹമായി മാറി. മഞ്ജു വാര്യർ ഈ ഒരൊറ്റ കഥാപാത്രം കൊണ്ടു കുടുംബ പ്രേക്ഷകരുട കണ്ണിലുണ്ണിയായി മാറി. സിനിമയിലേക്കുള്ള തന്റെ രണ്ടാംവരവ് നിരുപമയിലൂടെ അതി ഗംഭീരമാക്കാൻ കഴിഞ്ഞതിൽ മഞ്ജു വാര്യർ അഭിമാനിച്ചു.
ഹൗഓൾഡ് ആർയു സിനിമയെ പല രീതിയിലും തകർക്കാൻ ദിലീപും ഫാൻസുകാരും ശ്രമം നടത്തി. സ്ത്രീകൾ കുടുംബസമേതം പല പ്രവശ്യം ഹൗ ഓൾഡ് ആർയു കാണാനെത്തിയപ്പോൾ ദിലീപിന്റെ തന്ത്രം പാളി.
സിനിമാ വിജയത്തിൽ നിന്നും വിജയത്തിലേക്കു കുതിച്ചു. പത്ര മാസികകൾ മഞ്ജു വാര്യരുടെ തിരിച്ചു വരവ് ആഘോഷമാക്കി. സ്പെഷ്യൽ ലേഖനങ്ങൾ പോലും പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഒരൊറ്റ സിനിമ കൊണ്ട് മഞ്ജു വാര്യർ കാണികളുടെ ഹൃദയം കീഴടക്കി. സിനിമയിലെ നിരുപമയുടേത് പോലൊരു തിരിച്ചുവരവ് സ്വപ്ന സമാനമായ രീതിയിൽ മഞ്ജുവിന്റെ ജീവിതത്തിലും സംഭവിച്ചു.
ദിലീപ് വെറുതെ ഇരുന്നില്ല. രണ്ടാമതൊരു സിനിമയിൽ മഞ്ജു അഭിനയിക്കാതിരിക്കാൻ കരുക്കൾ നീക്കി. പലരും ചോദിച്ചതാണ് മഞ്ജു വാര്യരുടെ ഡേറ്റ്. എന്നാൽ ദിലീപിന്റെ ഭീഷണിക്കു മുന്നിൽ എതിർത്തു നിൽക്കാനുള്ള ശക്തി അവർക്കുണ്ടായില്ല.
മഞ്ജു വാര്യർ രണ്ടാമത്തെ സിനിമയിൽ അഭിനയിക്കില്ല എന്ന് വിചാരിച്ച് ദിലീപ് സന്തോഷിച്ചിരുന്ന അവസരത്തിലാണ് മഞ്ജു അഭിനയിക്കുന്ന വാർത്ത പുറത്തു വന്നത്. താൻ പറഞ്ഞാൽ മോഹൻലാൽ അനുസരിക്കും എന്നു വിശ്വസിച്ച ദിലീപ് ആ രീതിയിൽ ഒരു ശ്രമം നടത്തി. ഓർക്കാപ്പുറത്ത് മോഹൻലാലിൽ നിന്നും ലഭിച്ച ചുട്ട മറുപിട ദിലീപിനെ എതിർ ക്യാമ്പിൽ എത്തിച്ചു. പണി കൊടുക്കേണ്ടവരുടെ പേരിന്റെ കൂടെ ദിലീപ് മോഹൻലാൽ എന്ന് എഴുതിച്ചേർത്തു.
Stories you may Like
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച മന്ത്രിവാഹനങ്ങൾക്കെതിരെയും നടപടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്