അഞ്ചരകോടിക്ക് വാങ്ങാമായിരുന്ന ഇടപാടിന് ആറരക്കോടി നൽകി ആർക്കും വേണ്ടാത്ത പ്രിയദർശനി ആശുപത്രി വാങ്ങി ഫാർമസി കോളേജ് തുടങ്ങിയതിൽ കള്ളക്കളി; സഹകരണമന്ത്രിയുടെ ഇടപെടലിൽ ദുരൂഹത; കൺസ്യൂമർ ഫെഡിനെ മുടിച്ച മറ്റൊരു ഇടപാട്
തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ അഴിമതിയിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനും പങ്കുണ്ടെന്ന് സൂചന. തൃശൂർ കേച്ചേരിയിലുള്ള ഫാർമസി കോളേജിന്റെ പേരിൽ കൺസ്യൂമർഫെഡിൽ നിന്ന് ഒഴുകിയത് കോടികളാണ്. ഇതിനായി മന്ത്രി കള്ളക്കളികൾ നടത്തിയെന്ന തെളിവുകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.
കേച്ചേരിയിലെ ഫാർമസി കോളേജിൽ 2015 മാർച്ച് 27, 28 തീയതികളിൽ പരിശോധന നടത്തിയതിന തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് സഹകരണ വകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണനും അഴിമതിയിൽ പങ്കുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 2011-13 കാലയളവിൽ കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ്തോമസ്, മാനേജിങ് ഡയറക്ടർ റിജി ജി നായർ, താൽക്കാലിക മാനേജിങ് ഡയറക്ടറുടെ പദവി വഹിച്ചിരുന്ന രജിസ്ട്രാർ വി.സനൽ കുമാർ എന്നിവർ നടത്തിയ കുംഭകോണം ' മറുനാടൻ മലയാളി' രേഖാമൂലം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേലി തന്നെ വിളവു തിന്നെന്ന പഴമൊഴി പോലെ സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണനും കൺസ്യൂമർഫെഡ് അഴിമതിയിൽ പങ്കുണ്ടെന്ന വിവരം പുറത്ത് വരുന്നത്.
കൺസ്യൂമർ ഫെഡ് ത്രിവേണി ഫാർമസി കോളേജിനായി തൃശൂർ കേച്ചേരിയിൽ സ്ഥലവും കെട്ടിടവും വാങ്ങിയ ഇടപാടിൽ ഒരു കോടിയിലധികം രൂപ അധികമായി നൽകിയതിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് ദുരൂഹമാണെന്നാണ് കൺസ്യൂമർ ഫെഡിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന പ്രിയദർശിനി സഹകരണ ആശുപത്രിയാണ് ഫാർമസി കോളേജിനായി വാങ്ങിയത് . ഇതിൽ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ അമിത താത്പര്യവും അംഗീകാരവുമുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. വില്പന നടക്കുന്ന വേളയിൽ മുന്‍മന്ത്രി കെ.പി. വിശ്വനാഥൻ ആയിരുന്നു പ്രിയദർശിനി ആശുപത്രിയുടെ പ്രസിഡന്റ്. അതിന് മുമ്പ് സി.എൻ. ബാലകൃഷ്ണനായിരുന്നു പ്രസിഡന്റ്. ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശം അനുസരിച്ച് കൺസ്യൂമർ ഫെഡ് വിജിലൻസ് വിഭാഗം ഇൻസ്പെക്ഷൻ ഓഫീസർ ദിനേശ് ലാലും സംഘവുമാണ് അന്വേഷണം നടത്തിയത്. കൺസ്യൂമർ ഫെഡ് അഴിമതി സംബന്ധിച്ച അന്വേഷണം മന്ത്രിതലത്തിലേക്ക് നീളുന്ന ഘട്ടത്തിലായിരുന്നു തച്ചങ്കരിക്ക് സ്ഥാനചലനമുണ്ടായത്.
2008ൽ തൃശൂരിലെ കേച്ചേരിയിൽ സ്ഥാപിതമായ പ്രിയദർശിനി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ 2 ഏക്കർ സ്ഥലവും കെട്ടിടവും ഫർണിച്ചറുകളും 2012ലാണ് കൺസ്യൂമർഫെഡ് ആറു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ടു രൂപയ്ക്ക് വാങ്ങുന്നത്. പ്രിയദർശനി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ നിക്ഷേപം ലഭിക്കാതെ വന്ന സാഹചര്യത്തിൽ സഹകാരികൾ കേസിനു പോകുകയും ഈ സ്ഥലം ജപ്തി ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പ്രകാരം അഞ്ചു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ടു രൂപയാണ് പ്രിയദർശിനി ഹോസ്പിറ്റൽ സഹകാരികൾക്ക് നൽകേണ്ട ബാധ്യത. ഈ ബാധ്യതയുള്ള സ്ഥലമാണ് കോടതി ഉത്തരവിൽ പറഞ്ഞതിനേക്കാൾ ഒരു കോടി അധികം നൽകി ഏറ്റെടുക്കാൻ കൺസ്യൂമർഫെഡ് തീരുമാനിക്കുന്നത്. കൺസ്യൂമർഫെഡ് ഉന്നത ഉദ്യോഗസ്ഥരുടേയും സഹകരണവകുപ്പ് മന്ത്രിയായ സി.എൻ.ബാലകൃഷ്ണന്റെയും അനുമതിയോടു കൂടിയാണ് പ്രമാണം കൺസ്യൂമർഫെഡിന് രജിസ്റ്റർ ചെയ്ത് നൽകുന്നത്.
ഇനി ഇക്കാര്യത്തിൽ സഹകരണ വകുപ്പ് മന്ത്രിയുടെ റോൾ. പ്രിയദർശിനി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ലിമിറ്റഡിന്റെ മുൻ പ്രസിഡന്റ് സി.എൻ.ബാലകൃണനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഈ സ്ഥാപനത്തിന് അഞ്ചരക്കോടിയുടെ ബാധ്യതയുണ്ടായത്. കൺസ്യൂമർഫെഡിന്റെ ബൈലാ പ്രകാരം ഫാർമസി കോളേജ് തുടങ്ങുന്നതിന് അനുമതിയില്ല. തന്റെ കാലത്ത് ഉണ്ടാക്കിയ ബാധ്യത കൺസ്യൂമർഫെഡിന്റെ തലയിൽ കെട്ടിവച്ചാണ് പ്രിയദർശിനിയെ ഫാർമസി കോളേജാക്കി മാറ്റിയത്. അതും കോടതി പറഞ്ഞതിനേക്കാൾ ഒരു കോടി രൂപ അധികം നൽകി. പ്രിയദർശിനി ഹോസ്പിറ്റലിന്റെ 2 ഏക്കർ സ്ഥലം കൺസ്യൂമർഫെഡ് വാങ്ങിയതിൽ ഉന്നതരുടെ പങ്ക് ദുരൂഹവും സംശായസ്പദവുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രിയദർശിനിയിലെ ബാധ്യത കൊടുത്തു തീർക്കേണ്ടവരുടെ ലിസ്റ്റ് പ്രകാരം നിക്ഷേപകർക്ക് പണം മടക്കി കൊടുത്തതിന്റെ ബാക്കിയായി 20 ലക്ഷത്തോളം ബാക്കിയുണ്ട്. തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ പ്രത്യേക അക്കൗണ്ടിലാണ് ഈ തുക.
ഇങ്ങനെ അധികമായി നൽകിയ ഒരു കോടിയും തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ പക്കലുള്ള 20 ലക്ഷം രൂപയും ഫാർമസി കോളേജ് മോടി പിടിപ്പിക്കാൻ ചെലവാക്കിയ 3 കോടിരൂപയും ഫാർമസി കോളേജിൽ നടന്ന അനധികൃതനിയമനങ്ങളിലും മന്ത്രി സി.എൻ ബാലകൃഷ്ണന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലാണ് റിപ്പോർട്ട്. പ്രിയദർശിനി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കെ.പി.വിശ്വനാഥൻ ആണ്. 2012 മെയ് മാസം 23 ആം തീയതിയാണ് കെ.പി.വിശ്വനാഥനും ജോസ്പോളും ചേർന്ന് കൺസ്യൂമർഫെഡ് എം.ഡി. റിജി നായർക്ക് 2 ഏക്കർ സ്ഥലം തീറാധാരാമായി എഴുതി നൽകുന്നത്. കൺസ്യൂമർഫെഡിലെ പകൽകൊള്ളയുടെ അമരക്കാരനായിരുന്ന റിജി ജി നായർ ഇടപെട്ടാൽ തന്നെ ഇടപാടിൽ അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപാടും നടന്നിരിക്കുന്നത്.
പ്രിയദർശനി സഹകരണ ആശുപത്രിലിമിറ്റഡിന്റെ ഭൂമിയും കെട്ടിടങ്ങളും അതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും അടക്കമാണ് ആറരക്കോടിക്ക് കൺസ്യൂമർഫെഡ് വാങ്ങിയത്. എന്നാൽ ഇതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും കൺസ്യൂമർഫെഡിലെ ഉന്നത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലേലം ചെയ്തു. ഇതിന്റെ തുകയെ പറ്റി പരാമർശമില്ല. കൂടാതെ സ്കാനിങ്, എക്സറേ മെഷീനുകൾ എന്നിവ 13.25 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്. ഈ ഇടപാടിലും വൻ അഴിമതിയാണ് നടന്നത്. കൺസ്യൂമർഫെഡിനെ നശിപ്പിച്ച് കുളം തോണ്ടിയ ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താൻ് സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മൗനാനുവാദമുണ്ടായിരുന്നുവെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് കേച്ചേരി ഫാർമസി കോളേജിൽ നടത്തിയ ഈ അന്വേഷണ റിപ്പോർട്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍