Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി; തന്നെ പിന്തുണച്ചവരെ ജില്ലാ നേതൃത്വം തരം താഴ്‌ത്തി'; ഡിവൈഎഫ്‌ഐയ്ക്ക് രാജിക്കത്ത് സമർപ്പിച്ച് ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ പരാതി സമർപ്പിച്ച യുവതി; സംഘനയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും വിശദീകരണം

'സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി; തന്നെ പിന്തുണച്ചവരെ ജില്ലാ നേതൃത്വം തരം താഴ്‌ത്തി'; ഡിവൈഎഫ്‌ഐയ്ക്ക് രാജിക്കത്ത് സമർപ്പിച്ച് ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ പരാതി സമർപ്പിച്ച യുവതി; സംഘനയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: 'തന്നെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി. പിന്തുണച്ചവരെ ജില്ലാ നേതൃത്വം തരം താഴ്‌ത്തുകയും ചെയ്തു'. ഡിവൈഎഫ്‌ഐയ്ക്ക് പരാതി സമർപ്പിച്ച് ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ പരാതി നൽകിയ യുവതി. താൻ രാജി വെക്കുന്നത് ഡിവൈഎഫ്‌ഐയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണെന്ന് വ്യക്തമാക്കിയാണ് സംഘടനാ ജില്ലാ നേതൃ യോഗത്തിൽ യുവതി രാജിക്കത്ത് സമർപ്പിച്ചത്.

സമൂഹ മാധ്യമം വഴി മോശമായ ഭാഷയിൽ തന്നെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കിയ നടപടിയിലും യുവതി പ്രതിഷേധം അറിയിക്കുകയുണ്ടായി. യുവതി ആദ്യം പരാതി നൽകിയ വേളയിൽ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് പി.കെ ശശി എംഎൽഎയെ സസ്‌പെൻഡ്. പി.കെ ശ്രീമതിയും എ.കെ ബാലനും ഉൾപ്പെട്ട അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് സിപിഎം പി.കെ ശശിക്കെതിരെ നടപടി സ്വീകരിച്ചത്.

പി.കെ ശശിക്കെതിരെ നടപടി വേണമെന്ന് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ ലൈംഗികാതിക്രമം നടന്നതായി കമ്മീഷന്റെ റിപ്പോർട്ടിൽ പരാമർശമില്ല. പാർട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പാർട്ടി കൈക്കൊള്ളുന്ന എന്ത് തീരുമാനവും സ്വീകരിക്കാൻ തയ്യാറാണെന്നും പി.കെ ശശി പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP