തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ചമുതൽ കുടിവെള്ള വിതരണം തടസ്സപ്പെടും; 15ന് രാത്രിവരെ അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ പമ്പിങ് നിർത്തി വെക്കുന്നത് നവീകരണത്തിന്റെ ഭാഗമായി; ബദൽ സംവിധാനങ്ങൾ സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടും. അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, കുടിവെള്ളം പമ്പ് ചെയ്യുന്ന പമ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് വിതരണം മുടങ്ങുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈ സാഹചര്യം നേരിടാൻ ബദൽ സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ടർ അഥോറിറ്റി, കോർപ്പറേഷൻ, പൊലീസ്, സേനാവിഭാഗങ്ങൾ, സിആർപിഎഫ്, ഫയർ ഫോഴ്സ് എന്നിവരുടേത് ഉൾപ്പടെയുള്ള ടാങ്കറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരു വാർഡിന് ഒരു ടാങ്കർ എന്ന നിലയിൽ ടാങ്കർ സേവനം ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അറുപതോളം ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും. കുടിവെള്ളം അതാത് മേഖലകളിൽ സംഭരിക്കുന്നതിനായി ടാങ്കുകൾ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ലഭ്യമാക്കും. കോളനി പ്രദേശങ്ങൾ, ജല സംഭരണി ഇല്ലാത്ത മറ്റു പ്രദേശങ്ങൾ തുടങ്ങി ടാങ്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ കോർപ്പറേഷൻ കണ്ടെത്തുന്നതാണ്. ഗ്രാമ പഞ്ചായത്തുകളിൽ നിന്നുൾപ്പടെ എല്ലാ താലൂക്കുകളിൽ നിന്നും പരമാവധി ടാങ്കുകൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ, ബദൽ സംവിധാനങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച് വിശദവിവരങ്ങളടങ്ങിയ കുറിപ്പ് മന്ത്രി ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾക്ക് താഴെ പ്പറയുന്ന കൺട്രോൾ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കൺട്രോൾ റൂം നമ്പറുകൾ താഴെ പറയുന്നവയാണ്. തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313 അരുവിക്കര: 9496000685
കടകംപള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ കുടിവെള്ളം പമ്പ ചെയ്യുന്ന പമ്പ് നവീകർണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഡിസംബർ 13 ഉച്ചയ്ക്ക് 2 മണി മുതൽ 15ന് രാത്രി വരെ തടസപ്പെടും. ഈ സാഹചര്യം നേരിടാൻ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ടർ അഥോറിറ്റി, കോർപ്പറേഷൻ, പൊലീസ്, സേനാവിഭാഗങ്ങൾ, സിആർപിഎഫ്, ഫയർ ഫോഴ്സ് എന്നിവരുടേത് ഉൾപ്പടെയുള്ള ടാങ്കറുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ടാങ്കറുകളും ജല വിതരണത്തിനായി ലഭ്യമാക്കും. സ്വകാര്യ ടാങ്കർ ലോറി ഉടമകളുടെ യോഗം വിളിക്കുവാൻ തിരുവനന്തപുരം മേയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു വാർഡിന് ഒരു ടാങ്കർ എന്ന നിലയിൽ ടാങ്കർ സേവനം ലഭ്യമാക്കും. അറുപതോളം ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും. കുടിവെള്ളം അതാത് മേഖലകളിൽ സംഭരിക്കുന്നതിനായി ടാങ്കുകൾ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ലഭ്യമാക്കും. കോളനി പ്രദേശങ്ങൾ, ജല സംഭരണി ഇല്ലാത്ത മറ്റു പ്രദേശങ്ങൾ തുടങ്ങി ടാങ്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ കോർപ്പറേഷൻ കണ്ടെത്തുന്നതാണ്. ഗ്രാമ പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ എല്ലാ താലൂക്കുകളിൽ നിന്നും പരമാവധി ടാങ്കുകൾ ലഭ്യമാക്കും. ഇരുന്നൂറിലധികം ടാങ്കുകൾ ഇത്തരത്തിൽ സ്ഥാപിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 11 ആം തീയതി സ്ഥാപിക്കുന്ന ടാങ്കുകളിൽ 12 ന് രാവിലെ മുതൽ വെള്ളം നിറച്ച് തുടങ്ങും. ഈ ജലം 13ന് ജല വിതരണം നിർത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ശുദ്ധജലവിതരണം തടസ്സപ്പെടുന്ന സമയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് ഭാഗികമായി ജലവിതരണം നടത്തുന്നതാണ്. ആർ.സി.സി.യിലും ശ്രീചിത്രയിലും ടാങ്കർ ലോറികൾ വഴി ബദൽ സംവിധാനം ഒരുക്കുന്നതാണ്. അത്യാവശ്യ സർവ്വീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഇതു കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്തുവാനായി കേരള വാട്ടർ അഥോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പി.റ്റി.പി. നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ-വാളക്കാട് എന്നീ സ്ഥലങ്ങളിലുള്ള വെന്റിങ് പോയിന്റുകളിൽ നിന്നും ജലവിതരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ പമ്പ് സെറ്റുകൾക്കും അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങൾക്കും 20 വർഷത്തിന്റെ കാലപ്പഴക്കമുണ്ട്. പ്രസ്തുത പമ്പുകൾക്ക് കാലപ്പഴക്കവും തേയ്മാനവും മൂലം ഡിസ്ചാർജ്ജും ശേഷിയും കുറയുകയും ഇതുമൂലം തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള ശുദ്ധജല വിതരണത്തിൽ പലപ്പോഴും കുറവു സംഭവിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഭാവിയിലേക്കുള്ള ആവശ്യം കൂടി കണക്കിലെടുത്ത് ശുദ്ധീകരണശാല നവീകരിക്കുവാൻ തീരുമാനിക്കുന്നത്.
കാലപ്പഴക്കം ചെന്ന പ്രസ്തുത പമ്പ് സെറ്റുകൾ മാറ്റുന്നതിനും ശുദ്ധീകരണശാല നവീകരിക്കുന്നതിനും അനുബന്ധ ഇലക്ട്രിക് സാമഗ്രികൾ മാറ്റുന്നതിനും വേണ്ടി നാലു ഘട്ടങ്ങളിലായി ശുദ്ധീ കരണശാലയുടെ പ്രവർത്തനം നിർത്തിവെയ്ക്കേണ്ടതായി വരും. ഇതിന്റെ ആദ്യ ഘട്ടമായി 13.12.2019 ഉച്ചയ്ക്ക് രണ്ടു മണിമുതൽ 14.12.2019 വെളുപ്പിന് 2 മണി വരെ 74 എം.എൽ.ഡി. ശുദ്ധീകരണശാലയുടെയും അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിവരെ 86 എം.എൽ.ഡി. ശുദ്ധീകരണ ശാലയുടെയും പ്രവർത്തനം താല്ക്കാലികമായി നിർത്തിവെയ്ക്കേണ്ടി വരും.
ഇതുമൂലം കവടിയാർ, പേരൂർക്കട, പൈപ്പിന്മൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി., ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർനഗർ, നന്തൻകോട്, ദേവസ്വം ബോർഡ്, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോ പാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, സിആർപിഎഫ്., എന്നീ പ്രദേശങ്ങളിൽ 13/12/2019 ഉച്ചയ്ക്ക് 2 മണി മുതൽ പൂർണ്ണമായും ജലവിതരണം മുടങ്ങുകയും, 14/12/2019 ഉച്ചയ്ക്ക് 1.00 മണിക്ക് പണികൾ പൂർത്തീകരിച്ച് പമ്പിങ് പുനരാരംഭിച്ച് 15-ാം തീയതി രാത്രിയോടുകുടി ജലവിതരണം പൂർവ്വ സ്ഥിതിയിലെത്തുന്നതാണ്.
തിരുമല, പി.റ്റി.പി. നഗർ, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാച്ചാണി, നെട്ടയം, മലമുകൾ, കുലശേഖരം, വലിയവിള, കൊടുങ്ങാനൂർ, കുണ്ടമൺഭാഗം, പുന്നയ്ക്കാമുഗൾ, മുടവന്മുഗൾ, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, ത്യക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ, ഐരാണിമുട്ടം, തമ്പാനൂർ, ഈസ്റ്റ്ഫോർട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളിൽ 13-12-2019-ഉച്ചയ്ക്ക് 2.00 മണിമുതൽ പൂർണ്ണമായും ജലവിതരണം മുടങ്ങുകയും 14-12-2019 വെളുപ്പിന് 2.00 മണിയോടുകൂടി പണികൾ പൂർത്തീകരിച്ച് പംമ്പിങ് പുനരാ രംഭിച്ച് അന്നേ ദിവസം രാത്രിയോടുകൂടി ജലവിതരണം പൂർവ്വസ്ഥിതിയിലെത്തുന്നതാണ്.
പൊതുജനങ്ങൾക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾക്ക് താഴെ പ്പറയുന്ന കൺട്രോൾ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കൺട്രോൾ റൂം നമ്പറുകൾ താഴെ പറയുന്നവയാണ്.
തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313
അരുവിക്കര: 9496000685
തിരുവനന്തപുരത്തിന്റെ ഭാവിയിലേക്കുള്ള കുടിവെള്ള സാധ്യതകളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാണ് ഈ നവീകരണ പ്രവർത്തികൾ. ഇതിലൂടെ 10 ങഘഉ അധികം നഗരത്തിലേക്കെത്തിക്കാൻ കഴിയും. ഈ പ്രത്യേക സാഹചര്യത്തിൽ ജലം പാഴാക്കാതെയും പരമാവധി ജലം നേരത്തെ തന്നെ സംഭരിച്ച് വച്ചും സഹകരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
കടകംപള്ളി സുരേന്ദ്രന്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്