അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്; പദ്ധതികൾക്ക് തുരങ്കം വെയ്ക്കുന്ന സ്ഥാപിത താത്പര്യക്കാരെ അകറ്റി നിർത്തണമെന്ന് കത്തിലെ പ്രധാന ആവശ്യം; അട്ടിമറിച്ചത് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും നിർദ്ദേശം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ അലനുവദിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് മുൻകോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ വി എം സുധീരന്റെ കത്ത്. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആദിവാസി സ്ത്രി സംഘടനയായ തായ്കൂല സംഘത്തിന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് ഇവർക്ക് നീതി ലഭ്യമാക്കണമെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ( എൻ.ആർ. എൽ.എം) കുടുബശ്രി മിഷൻ വഴി നടത്തി വന്ന പദ്ധതികൾ തുരങ്കം വെയ്ക്കാൻ ചില സ്ഥാപിത താൽപര്യക്കാർ ബോധപൂർവം ശ്രമിക്കുന്നെന്ന് സുധരൻ കത്തിൽ പറയുന്നു.
ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ മേൽനോട്ടത്തിൽ നടത്തിവന്ന ആദിവാസി മേഖലയിലെ പ്രശ്നങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെടണം. പദ്ധതിയുടെ പ്രവർത്തനഫലമായി ഭൂമി കൈയേറ്റ കേസുകളിൽ നിയമ സഹായം ലഭിച്ചപ്പോൾ മുതൽ ഇക്കൂട്ടർ നീക്കങ്ങൾ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപിത താത്പര്യങ്ങളുള്ള ആളുകളെ മാറ്റി പൊലീസിൽ നൽകിയ പരാതികളെ കുറിച്ച് ഐ.ജി. റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ച് സത്യസന്ധമായ അന്വേഷണവും ഫലപ്രദമായ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിനു ശേഷം നടപ്പിലാക്കിയ പ്രസ്തുത ക്ഷേമ പദ്ധതികൾ ബോധപൂർവം തകർക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിചേർക്കുന്നു. മുഖ്യമന്ത്രിക്കും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനുൾപ്പടെയുള്ളവർക്ക് പകർപ്പ് സമർപ്പിച്ചാണ് സുധീരന്റെ കത്ത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെ:-
പ്രിയപ്പെട്ട മുഖ്യമന്ത്രി,
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീ സംഘടനയായ തായ്കുല സംഘത്തിന്റെ സെക്രട്ടറി ശ്രീമതി മരുതി മാരിയുടെ അപേക്ഷ അടിയന്തിര നടപടിക്കായി ഇതോടൊപ്പം അയക്കുന്നു.
2012-2013 വർഷത്തിൽ അട്ടപ്പാടിയിൽ ഉണ്ടായ വ്യാപകമായ ശിശുമരണങ്ങളെ തുടർന്ന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻ. ആർ. എൽ. എം) കുടുംബശ്രീ മിഷൻ വഴി നടത്തിവരുന്ന അട്ടപ്പാടി ആദിവാസി സമഗ്രപദ്ധതി അട്ടിമറിക്കാനുള്ള സംഘടിത നീക്കം ആശങ്കാജനകമാണ്.
ഏറ്റവും ദാരിദ്ര്യവും ദുരിതവും അനുഭവിച്ചു വരുന്ന ആദിവാസി സ്ത്രീകളുടെയും സ്ഥാപനങ്ങളുടെയും വളർച്ചയിൽ ഊന്നൽ നൽകിയിട്ടുള്ള പ്രവർത്തനം നടത്തിവരുന്ന ഈ പദ്ധതി ഗുണപരമായ മാറ്റത്തിന് ഇടവരുത്തിയിട്ടുണ്ട്.
ആദിവാസിമേഖലയ്ക്ക് വേണ്ടി കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലങ്ങൾ ആദിവാസി സമൂഹത്തിലേക്ക് എത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണല്ലോ. ഉദ്യോഗസ്ഥരിലും രാഷ്ട്രീയ തലത്തിലുള്ളവരിലും പെട്ട ഒരു വലിയ വിഭാഗം കരാറുകാരുമായി ചേർന്ന് ഈ പാവങ്ങളെ ചൂഷണം ചെയ്തു വരുന്ന രീതിയിൽ നിന്ന് മാറ്റത്തിന് തുടക്കം കുറിച്ചത് എൻ.ആർ.എൽ.എം. വന്നതിനു ശേഷമാണ്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൽ നിന്നും നിയോഗിക്കപ്പെട്ട ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ മേൽനോട്ടത്തിൽ നടന്ന ആദിവാസി ശാക്തീകരണ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ ചില സ്ഥാപിത താല്പര്യക്കാരാണ് ഇപ്പോൾ ഈ പദ്ധതിയെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത്.
പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമികയ്യേറ്റ കേസുകളിൽ നിയമ സഹായം ആരംഭിച്ചപ്പോൾ മുതലാണ് പദ്ധതിക്കെതിരെ ഇക്കൂട്ടർ നീക്കങ്ങൾ തുടങ്ങിയത്.വനവിഭവങ്ങളുടെ ശേഖരണവും വിൽപ്പനയും ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിൽ നേരിട്ട് നടത്തുന്നതും ഇടത്തട്ടുകാരുടെ പ്രകോപനത്തിന് ഇടവരുത്തി.ഈ പദ്ധതിയുമായി ബന്ധപ്പെട്ട ബ്ലോക്ക് സമിതി ഭാരവാഹികളോട് അപമര്യാദയായി പെരുമാറിയതിനും ഭീഷണിപ്പെടുത്തിയതിനും ജാതീയമായി അധിക്ഷേപിച്ചതിനും ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പദ്ധതിയുടെ ഘടനയിലും പ്രവർത്തനരീതിയിലും മാറ്റം വരുത്താതിരിക്കുക, ആദിവാസി,. വിരുദ്ധ നിലപാട് സ്വീകരിച്ചുവരുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മൂപ്പൻസ് കോ-ഓഡിനേഷൻ കമ്മിറ്റി, കാട് കാപ്പ, തായ്കുല സംഘം, ആദിവാസി ആക്ഷൻ കൗൺസിൽ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദിവസങ്ങളായി രാപ്പകൽ സമരം നടന്നു വരികയാണ്.ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രസ്തുത പദ്ധതി നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അതോടൊപ്പം തന്നെ പൊലീസിൽ നൽകിയിട്ടുള്ള പരാതികളെ കുറിച്ച് ഐ.ജി. റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ച് സത്യസന്ധമായ അന്വേഷണവും ഫലപ്രദമായ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണ്.പൊലീസ്, തദ്ദേശഭരണം, റവന്യൂ, പട്ടികവർഗ്ഗം, വനം എന്നീ വകുപ്പുകളുടെ ഭാഗത്തുനിന്നും നീതിപൂർവമായ നടപടികൾ ഉറപ്പുവരുത്തുന്നതിന് വേണ്ടത് ഉടനടി ചെയ്യണമെന്നും താല്പര്യപ്പെടുന്നു.ജനമനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷം ബഹു. ഹൈക്കോടതി തന്നെ ഇടപെട്ട് ഇതുവരെ നടപ്പാക്കിയ ആദിവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന ഉത്തരവ് പ്രാബല്യത്തിലുള്ളപ്പോഴാണ് നിലവിലുള്ള നല്ലൊരു പദ്ധതിയെ തന്നെ ഇല്ലാതാക്കാൻ സംഘടിത ശ്രമം നടക്കുന്നത്.
അതുകൊണ്ട് ഇക്കാര്യത്തിൽ അടിയന്തിരവും ഫലപ്രദമായ നടപടി എത്രയും വേഗത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന കാര്യം ശ്രദ്ധയിൽ പെടുത്തുന്നു.
സ്നേഹപൂർവ്വം
വി എം.സുധീരൻ
പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി
പകർപ്പ്
ശ്രീ. ഇ. ചന്ദ്രശേഖരൻ
ബഹു. റവന്യൂ വകുപ്പ് മന്ത്രി
ശ്രീ. കെ.ടി. ജലീൽ
ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
ശ്രീ. എ.കെ. ബാലൻ
ബഹു. നിയമ-പട്ടികജാതി-പട്ടികവർഗ്ഗക്ഷേമ വകുപ്പ് മന്ത്രി
ശ്രീ. കെ. രാജു
ബഹു. വനം വകുപ്പ് മന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍