വിഴിഞ്ഞം അദാനിക്ക് കൊടുത്തില്ലെങ്കിൽ പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് മുഖ്യമന്ത്രി; തുറമുഖ പദ്ധതിയിൽ 300 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്: സ്വപ്ന പദ്ധതിയെ ചൊല്ലി രാഷ്ട്രീയവിവാദം തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള അവസാന അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളതെന്നും അവസരം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പദ്ധതി നടത്തിപ്പും നിർമ്മാണവും അദാനി ഗ്രൂപ്പിന് നൽകിയിട്ടില്ലെങ്കിൽ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
അതിനിടെ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിന് പിന്നിൽ 300 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. അദാനിയുമായി നേരത്തെ ഉറപ്പിച്ച കച്ചവടമാണിത്. കരാറിൽ അദാനിക്ക് കൊള്ളലാഭം കൊയ്യാൻ ആനുകൂല്യങ്ങൾ ചെയ്തുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. കെ.വി തോമസിന്റെ ചർച്ചയിലാണ് അഴിമതിക്ക് ധാരണയായതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ വിഴിഞ്ഞം പദ്ധതിക്ക് ഇടതുമുന്നണി എതിരല്ലെന്നും വി എസ് കൂട്ടിച്ചേർത്തു.
എന്നാൽ വിമർശനം എന്തുണ്ടായാലും പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ നിലപാട്. വിഴിഞ്ഞം പദ്ധതിക്കെതിരെ സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറി 6,000 കോടി രൂപയുടെ അഴിമിതിയാരോപണമാണ് ഉന്നയിച്ചത്. എന്നാൽ പദ്ധതിയുടെ ആകെ ചെലവ് 7700 കോടിയാണ്. ജനങ്ങളോട് നീതി പുലർത്തുന്ന തീരുമാനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. വിഴിഞ്ഞം സംബന്ധിച്ച ഏതു തരത്തിലുമുള്ള പഴികൾ കേൾക്കാൻ താൻ തയാറാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
വിഴിഞ്ഞത്തിനായി 206.87 ഏക്കർ സ്ഥലം വാങ്ങിയതിന് 524 കോടി രൂപയാണ് ചെലവഴിച്ചത്. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി പാട്ടത്തിന് കൊടുക്കുന്നില്ല. പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് മാത്രമാണ് നൽകുന്നത്. ഭൂമി കച്ചവടം നടത്തുന്നുവെന്ന ആരോപണം വെറും പ്രചരണം മാത്രമാണ്. വിഴിഞ്ഞം പാട്ടത്തിന് കൊടുക്കാൻ എൽ.ഡി.എഫാണ് ശ്രമിച്ചത്. പി.പി.പി മോഡലിലാണ് പദ്ധതി നടപ്പാക്കുന്നത്. വാണിജ്യ മേഖലയിൽ നിന്നുള്ള വരുമാനം ഏഴാം വർഷം മുതൽ സംസ്ഥാനത്തിന് ലഭിക്കും. 15ാം വർഷം മുതൽ വാണിജ്യ രഹിതമേഖലയിൽ നിന്നുള്ള വരുമാനം ഒരു വർഷം ഒരു ശതമാനം വർധനയോടെ ലഭിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി രഹസ്യമായി നടപ്പാക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ, രഹസ്യ ടെണ്ടർ വിളിച്ചിട്ടില്ല. പദ്ധതിയുടെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി മുംബൈയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ലക്ഷങ്ങൾ മുടക്കി രാജ്യത്തെയും വിദേശത്തെയും എട്ടു പത്രങ്ങളിൽ പരസ്യം നൽകി. ആദ്യ ടെണ്ടറിൽ ആരും പങ്കെടുത്തില്ല. രണ്ടാമത്തെ ടെണ്ടറിൽ അദാനി ഗ്രൂപ്പ് മാത്രമാണ് പങ്കെടുത്തത്. നിരവധി തുറമുഖങ്ങൾ നിർമ്മിച്ചും നടത്തിയും പരിചയമുള്ള കമ്പനിയാണിത്. എൽ.ഡി.എഫ് ഉന്നയിച്ച എല്ലാ തരത്തിലുമുള്ള ആരോപണങ്ങളും സർക്കാർ വിശദമായി പരിശോധിച്ചിരുന്നു.
ജനങ്ങൾ ആഗ്രഹിക്കുന്നത് വികസനമാണ്. പുതിയ തലമുറയോട് നീതി പുലർത്തേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാറിന് നടപ്പാക്കാൻ സാധിക്കാത്ത വിഴിഞ്ഞം തുറമുഖ പദ്ധതിയാണ് യു.ഡി.എഫ് യാഥാർഥ്യമാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടതു സർക്കാറിന്റെ കാലത്ത് തുറമുഖ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയാണ് ഇപ്പോൾ അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ എം. വിജയകുമാർ. അദ്ദേഹത്തിനോ ഇടതു സർക്കാറിനോ പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല. ഇതു കൊണ്ടാണ് എൽ.ഡി.എഫ് പദ്ധതിക്കെതിരെ രംഗത്തു വരുന്നതെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വിഴിഞ്ഞം അദാനിക്ക് നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതി : വി എസ്
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനിച്ചതിനു പിന്നിൽ കോടികളുടെ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു.
കേരളത്തിന്റെയും, രാജ്യത്തിന്റെയും താൽപര്യം സംരക്ഷിച്ചുകൊണ്ട് ലാന്റ് ലോർഡ് പോർട്ടായി നടപ്പാക്കാവുന്ന പദ്ധതി, പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി നരേന്ദ്രമോദിയുടെ വിശ്വസ്തനും, രാജ്യത്തെ ഒന്നാംകിട കോർപ്പറേറ്റുകളിൽ ഒരാളുമായ അദാനിക്ക് നൽകിയത് നേരത്തെ തന്നെ ഉറപ്പിച്ച കച്ചവടത്തിന്റെ ഫലമാണെന്നും വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി എസ്.
7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപയാണ്. ഇതിൽ തന്നെ 1635 കോടി അദാനിക്ക് സർക്കാർ ഗ്രാന്റായി നൽകുകയും വേണം. അതായത്, പദ്ധതിക്കായി അദാനി മുതൽമുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. പദ്ധതി തുകയുടെ മൂന്നിലൊന്നിൽ താഴെ മാത്രം. ഇതാകട്ടെ നേരത്തെ എൽഡിഎഫ് സർക്കാർ ബാങ്കുകളുടെ കൺസോർഷ്യം വഴി സമാഹരിക്കാൻ തീരുമാനിച്ച 2500 കോടിയിലേതിനേക്കാൾ കുറവുമാണ്.
കോൺഗ്രസ് നേതാവ് കെവി തോമസ് എംപിയുടെ വസതിയിൽ വച്ച് അദാനിയുമായി മുഖ്യമന്ത്രിയും, തുറമുഖമന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ച നടത്തിയതും ആ ചർച്ചയിൽ മുന്നൂറ് കോടിയുടെ കോഴ ഇടപാട് ഉണ്ടായതും സംബന്ധിച്ച് നേരത്തെ തന്നെ വാർത്ത വന്നിട്ടുള്ളതാണ്. ഇത്രയും ഉദ്യോഗസ്ഥർ പങ്കെടുത്ത മീറ്റിങ് ആണെങ്കിൽ അതിന് മിനുട്സ് ഉണ്ടാകേണ്ടതാണ്. അത്തരമൊരു മിനുട്സ് ഈ മീറ്റിംഗിൽ ഇല്ലാ എന്നാണ് തുറമുഖ മന്ത്രി നിയമസഭയിൽ പറഞ്ഞിരിക്കുന്നത്. ഇതിനർത്ഥം അദാനിയുമായി നടത്തിയ ചർച്ച ഒരു ഡീൽ തന്നെയാണെന്ന് വ്യക്തമാണ്.
എൽഡിഎഫ് സർക്കാർ ലാന്റ് പോർട്ടായി നിർമ്മിക്കുന്നതിനും, അതിന്റെ പ്രവർത്തനം മാത്രം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിനുമാണ് ടെണ്ടർ വിളിച്ചത്. ആ ടെണ്ടറിൽ പങ്കെടുത്ത അദാനിയെ സുരക്ഷാ അനുമതി ഇല്ലെന്ന പേരുപറഞ്ഞ് ഒഴിവാക്കിയത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരാണ്. കേരളത്തിലെ ജനങ്ങൾക്ക് തൊഴിൽ സാധ്യതയും, വരുമാനവും വർദ്ധിപ്പിക്കുന്നതിനും, രാജ്യസുരക്ഷയ്ക്കും വേണ്ടി കൊണ്ടുവന്ന ലാന്റ് ലോർഡ് പോർട്ട് എന്ന പദ്ധതി അട്ടിമറിച്ച് സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം കൊയ്യുന്നതിനും, കേരളത്തെ കൊള്ളയടിക്കുന്നതിനും വേണ്ടി ഇപ്പോൾ യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ പദ്ധതി അതേ അദാനിക്ക് തന്നെയാണ് നൽകിയിരിക്കുന്നത്. ഇത് പദ്ധതിക്ക് പിന്നിൽ മറിഞ്ഞ കോടിക്കണക്കിന് രൂപയുടെ കോഴയിലേക്ക് വിരൽചൂണ്ടുന്നതാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ പദ്ധതിയും, ടെണ്ടർ ഡോക്യുമെന്റും യുഡിഎഫ് സർക്കാർ ഇപ്പോൾ അദാനിക്ക് നൽകിയിരിക്കുന്ന വിഴിഞ്ഞം പദ്ധതിയും, ടെണ്ടർ ഡോക്യുമെന്റും, കൺസഷൻ എഗ്രിമെന്റും തമ്മിൽ താരതമ്യം ചെയ്ത് ജനങ്ങളുടെ മുന്നിൽ എത്തിക്കണമെന്ന് ഞാൻ മാദ്ധ്യമങ്ങളോട് ആവശ്യപ്പെടുന്നു. എൽഡിഎഫ് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. ഏതറ്റം വരെയും പോയി അത് നടപ്പിലാക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. വെറും 2454 കോടി രൂപ മാത്രം മുതൽമുടക്കി അദാനി ഈ പദ്ധതി തട്ടിയെടുക്കുമ്പോൾ കേരളത്തിന്റെ സ്വപ്നപദ്ധതി കേരളത്തിനെ മുടിപ്പിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു.
കേരളത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പിഴിഞ്ഞം പദ്ധതിയായി വിഴിഞ്ഞം പദ്ധതി അധ:പതിച്ചിരിക്കുന്നു. ഇതിന്റെ കറവക്കാർ നരേന്ദ്ര മോദിയും, ഉമ്മൻ ചാണ്ടിയുമാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. പ്രബുദ്ധകേരളം ഇവർക്ക് ചുട്ട മറുപടി നൽകും. കോഴപ്പണം മാത്രം ആഗ്രഹിക്കുന്ന, ജനങ്ങളുടെ താൽപര്യത്തിന് പുല്ലുവില കൽപ്പിക്കുന്ന ഒരു സർക്കാരിൽ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാൻ കഴിയുകയില്ലെന്ന് വി എസ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്