Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അശ്ലീലച്ചുവയോടെ യുവതിയോട് ഫോണിലൂടെ സംസാരം: വിനായകൻ കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘം; ശബ്ദം തൻേത് തന്നെ; സംസാരിച്ചത് യുവതിയോടല്ല പുരുഷനോടെന്നും വാദിച്ച് നടൻ; സൈബർ സെൽ വിവരങ്ങൾ കിട്ടിയ ശേഷം തുടർനടപടി

അശ്ലീലച്ചുവയോടെ യുവതിയോട് ഫോണിലൂടെ സംസാരം: വിനായകൻ കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘം; ശബ്ദം തൻേത് തന്നെ; സംസാരിച്ചത് യുവതിയോടല്ല പുരുഷനോടെന്നും വാദിച്ച് നടൻ; സൈബർ സെൽ വിവരങ്ങൾ കിട്ടിയ ശേഷം തുടർനടപടി

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ഫോൺ വിളിച്ച യുവതിയെ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന കെസിൽ നടൻ വിനായകൻ കുറ്റം സമ്മതിച്ചെന്ന് അന്വേഷണസംഘം. ഫോൺ രേഖയിലെ ശബ്ദം തന്റേത് തന്നെയെന്ന് വിനായകൻ സമ്മതിച്ചു. എന്നാൽ, യുവതിയോടല്ല താൻ സംസാരിച്ചതെന്നും മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നുമാണ് വിനായകന്റെ വാദം. സംഭാഷണം നടക്കുമ്പോൾ യുവതിയോടൊപ്പം ഒരു സുഹൃത്തു കൂടി ഉണ്ടായിരുന്നു . ഫോൺ റെക്കോർഡ്സുമായി ബന്ധപ്പെട്ട സൈബർ സെൽ വിവരങ്ങൾ കിട്ടാൻ ഇനിയും വൈകും. അതിനുശേഷം മാത്രമേ കുറ്റപത്രം കൽപ്പറ്റ സിജെഎം കോടതിയിൽ സമർപ്പിക്കുകയുള്ളുവെന്ന് അന്വേഷണസംഘം അറിയിച്ചു.

കേസിൽ വിനായകൻ ജാമ്യമെടുത്തിരുന്നു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. കൽപറ്റ പൊലീാണ് കേസ് എടുത്തിരിക്കുന്നത്. കോട്ടയം പാമ്പാടി സ്റ്റേഷൻ പരിധിയിലെ താമസക്കാരിയാണു പരാതിക്കാരി. കുറച്ചു നാൾ മുൻപ് കൽപറ്റയിൽ ഒരു പരിപാടിക്കു ക്ഷണിക്കാൻ വിനായകനെ ഫോൺ വിളിച്ചപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്നാണു പരാതി.

സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. വിനായകൻ ഫോണിൽ മോശമായി സംസാരിച്ചുവെന്നാരോപിച്ച് യുവതി നേരത്തെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതേസമയം, തന്നോട് അപമര്യാദമായി ഒരാൾ സംസാരിച്ചപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് താൻ ചെയ്തത് എന്നാണ് നടന്റെ ന്യായം. ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടന്റെ പ്രതികരണം. പരിപാടിക്ക് ക്ഷണിക്കാനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലൈംഗികാധിക്ഷേപം നടത്തി എന്നതാണ് നടനെതിരെയുള്ള പരാതി.

വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങൾ സംഭവത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതെന്ന് വിനായകൻ ആരോപിച്ചു. ഫോൺ സംഭാഷണം ആദ്യം മുതൽക്കേ കേൾക്കാതെയാണ് എല്ലാവരും പ്രതികരിക്കുന്നത്. കേസുമായി യുവതി മുന്നോട്ട് പോവുകയാണ് എങ്കിൽ നിയമപരമായി തന്നെ നേരിടുമെന്നും നടൻ വ്യക്തമാക്കി.

താൻ സ്ത്രീകളോട് ഒരിക്കലും മോശമായി പെരുമാറുന്ന ആളല്ലെന്ന് വിനായകൻ പറയുന്നു. സ്ത്രീകളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് താൻ. 'എന്താണ് ഇവർ പറയുന്നത്, പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ, പിടിച്ചോട്ടെ, ജയിലിൽ കിടക്കണോ, എനിക്കെന്താ' എന്നും വിനായകൻ പ്രതികരിച്ചു. കൽപ്പറ്റ പൊലീസാണ് യുവതിയുടെ പരാതിയിൽ വിനായകന് എതിരെ കേസ് എടുത്തിരിക്കുന്നത്.

യുവതിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് വിനായകന് മേലെ ചുമത്തിയിരിക്കുന്നത്. വിവാദം ഫോൺ സംഭാഷണത്തിന്റെ ഓഡിയോ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. അശ്ലീല ചുവയോടെ വിനായകൻ സംസാരിച്ചു എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിനായകനെ അറസ്റ്റ് ചെയ്യേണ്ടി വരും എന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP