Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപ വെളുപ്പിച്ചെന്ന ആരോപണം: അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടെന്ന് വിജിലൻസ്; എൻഫോഴ്‌സ്‌മെന്റിനെ കേസിൽ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശം; പ്രോസിക്യൂഷൻ അനുമതി ലഭിച്ചാലുടൻ വി.കെ. ഇബ്രാഹിം കുഞ്ഞ് കൈക്കൂലി വാങ്ങിയോ എന്നന്വേഷിക്കുമെന്ന് വിജിലൻസ്

നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപ വെളുപ്പിച്ചെന്ന ആരോപണം: അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടെന്ന് വിജിലൻസ്; എൻഫോഴ്‌സ്‌മെന്റിനെ കേസിൽ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശം; പ്രോസിക്യൂഷൻ അനുമതി ലഭിച്ചാലുടൻ വി.കെ. ഇബ്രാഹിം കുഞ്ഞ് കൈക്കൂലി വാങ്ങിയോ എന്നന്വേഷിക്കുമെന്ന് വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നോട്ടു നിരോധനം നടപ്പാക്കിയ സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പത്തു കോടി രൂപ വെളുപ്പിച്ചെടുത്തെന്ന ആരോപണം പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി. ചന്ദ്രിക ദിനപത്രം അക്കൗണ്ടിലേക്ക് 10 കോടി വന്നിട്ടുണ്ടന്ന് വിജിലൻസ് അറിയിച്ചതോടെയാണിത്. അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാലുടൻ മുൻ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് കൈക്കൂലി വാങ്ങിയോയെന്ന കാര്യം അന്വേഷിക്കുമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.പാലാരിവട്ടം മേൽപ്പാല നിർമ്മാണം ഉൾപ്പെടെയുള്ള സർക്കാരിന്റെ പദ്ധതികളിൽ നിന്ന് വി കെ ഇബ്രാഹിം കുഞ്ഞിനും ടി ഒ സൂരജിനും ലഭിച്ച അഴിമതിപ്പണമാണിതെന്നു ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദ്ദേശം. ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

വിജിലൻസിന്റെ പരിധിയിൽ മാത്രം വരുന്ന കേസല്ല ഇതെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ കാലത്ത് 2016 നവംബർ 16ന് പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായ പി. എ അബ്ദുൾ സമീർ പഞ്ചാബ് നാഷണൽ ബാങ്ക് മാർക്കറ്റ് റോഡ് ബ്രാഞ്ചിലെ ചന്ദ്രികയുടെ പേരിലുള്ള അക്കൗണ്ടിൽ പത്ത് കോടി രൂപയും എസ്‌ബിഐ കലൂർ ശാഖയിൽ വൻതുകയും നിക്ഷേപിച്ചതായാണ് ഹർജിയിലെ ആരോപണം.

മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജുമായി ചേർന്ന് നടത്തിയ പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിൽ നിന്നും ലഭിച്ച തുക വെളുപ്പിക്കലാണ് ഇതിന് പിന്നിലെ ലക്ഷ്യം. പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം. സർക്കാർ അനുമതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP