കേരളത്തിൽ നിർബന്ധിത മതപരിവർത്തനമില്ലെന്ന് മുഖ്യമന്ത്രി; ഹിന്ദുമതത്തിൽ നിന്ന് വിട്ടുപോയവർ തിരിച്ചുവരുന്നതിൽ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി; ഘർവാപ്പസിക്ക് പിന്തുണയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി
തിരുവനന്തപുരം: കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അത് നടക്കുകയുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിഎച്ച്പിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന മതപരിവർത്തന ചടങ്ങായ ഘർവാപ്പസിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ഇടപെടലിന്റെ ആവശ്യം ഇപ്പോഴില്ല. അത് വേണ്ടി വന്നാൽ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഘർവാപ്പസിയിൽ അഭിപ്രായം പറഞ്ഞത്. ഇത്തരം വിവാദങ്ങളിൽ നിന്ന് കേരളം എന്നും അകന്നു നിന്നു. എല്ലാ വിഭാഗം ആളുകളും ഉയർന്ന ചിന്താഗതിക്കാരാണ്. നിർബന്ധിത മതപരിവർത്തനം ഒരു കാലത്തും കേരളത്തിൽ നടന്നിട്ടില്ല. ഇപ്പോഴും അത് നടക്കുന്നില്ല. കേരളത്തിലെ നല്ല സാമൂഹികാന്തരീക്ഷം തുടരണം. അത് തുടരുമെന്ന് ഉറപ്പുമുണ്ട്. സർക്കാർ ഇടപെടേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതിനിടെ ഘർ വാപ്പസിയെ അനുകൂലിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശക്തമായി രംഗത്തുവന്നു. ഹിന്ദുമതത്തിൽ നിന്ന് മടങ്ങിപ്പോയവർ സ്വന്തം മതത്തിലേക്ക് തിരിച്ചുവരുന്നതിൽ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ടിപ്പു സുൽത്താന്റെ കാലം മുതൽ രാജ്യത്ത് മതപരിവർത്തനമുണ്ടെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ മതപുനർ പരിവർത്തനമെന്ന പേരിൽ ഘർ വാപ്പസി വ്യാപകമായ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. വിഎച്ച്പിയുടെ നേതൃത്വത്തിൽ ഹിന്ദുമതത്തിൽ നിന്ന് വിട്ടുപോയവർ തിരിച്ചു വരുന്നതിൽ ഒരു തെറ്റുമില്ലെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
കേരളത്തിലെ പ്രധാന വ്യക്തി ഘർ വാപ്പസിയെ പിന്തുണച്ച് രംഗത്ത് വരുന്നത് ആദ്യമായാണ്. ആലപ്പുഴയിലെ ഒരു ഗ്രാമത്തിലെ മുപ്പതോളം പേർ കഴിഞ്ഞ ദിവസം ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ക്രിസ്മസ് ദിനത്തിൽ കൂടുതൽ പേരെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വരുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിട്ടുമുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഘർ വാപ്പസിയുമായി ബന്ധപ്പെട്ട ചടങ്ങുകൾ സംഘടിപ്പിക്കും. ഹിന്ദു ഹെൽപ്പ് ലൈനിന്റെ കീഴിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ വിഎച്ച്പി ഏകോപിപ്പിക്കുന്നത്.
ഹിന്ദുമതം വിട്ടുപോയവരെ തിരിച്ചുകൊണ്ടു വരാൻ സംഘപരിവാർ ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. ബിജെപി എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മതപരിവർത്തന ചടങ്ങുകൾ ഏറെ വിവാദവുമായി. പാർലമെന്റ് വരെ പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഈ സാഹചര്യത്തിൽ ഡിസംബർ 25 അലിഗഡിൽ സംഘടിപ്പിക്കാനിരുന്ന ഘർ വാപ്പസി ചടങ്ങ് ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ കേരളമടക്കമുള്ള ഇടങ്ങളിൽ ഘർവാപ്പസിയുമായി മുന്നോട്ട് പോകാനാണ് ആർഎസ്എസ് തീരുമാനം. ഇതിനെയാണ് എസ്എൻഡിപി പിന്തുണയ്ക്കുന്നത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ചർച്ചകൾക്കും വഴിവയ്ക്കും.
കേരളത്തിൽ ഘർവാപ്പസി ചടങ്ങ് നടന്നത് കേന്ദ്ര സർക്കാരും സമ്മതിച്ചിട്ടുണ്ട്. പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ മത പരിവർത്തനത്തിന് എതിരെ പരാതിയുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നാണ് കേന്ദ്രം വിശദീകരിച്ചത്. അതിനിടെ മതപരിവർത്തനം നിയമം മൂലം നിരോധിച്ചിട്ടില്ലാത്തതിനാൽ ഘർ വാപ്പസിക്കെതിരെ സംസ്ഥാന സർക്കാരിന് നടപടി എടുക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മതപരിവർത്തന നിരോധന നിയം വരാത്തിടത്തോളം കാലം ഘർ വാപ്പസി കേരളത്തിൽ സജീവമാക്കാനാണ് ഹിന്ദു ഹെൽപ്പ് ലൈനിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ആലപ്പുഴ കളിച്ചനെല്ലൂർ ഗ്രാമത്തിൽനിന്നുമാത്രം എട്ട് കുടുംബങ്ങളിൽ നിന്നായി മുപ്പതുപേരാണ് ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്. ക്രിസ്ത്യൻ മതവിശ്വാസികളായിരുന്ന ഇവർക്ക് കളിച്ചനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽവച്ചാണ് ഹിന്ദു ഹെൽപ്പ് ലൈനിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തന്നെയാണ് സംസ്ഥാനത്തും മതപരിവർത്തന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വിഎച്ച്പിയുടെ ധർമ്മ പ്രചാർ എന്ന ഘടകമാണ് ഇതിന് പിന്നിൽ. ഇതിന്റെ പ്രവർത്തനങ്ങളെ ഹിന്ദു ഹെൽപ്പ് ലൈനാണ് ഏകോപിപ്പിക്കുന്നത്. ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ഇതിന്റെ വൈബ് സൈറ്റിലുണ്ട്. അതിനിടെ, ആലപ്പുഴ ജില്ലയിൽ ഇന്നും ഘർവാപ്പസി നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കായംകുളത്താണ് ഇന്ന് ചടങ്ങുകൾ നടന്നത്. മൂന്നു കുടുംബങ്ങളിലെ 11 പേരെയാണ് മതം മാറ്റിയത്. ബുധനാഴ്ച രാവിലെ കായംകുളം വാരണപ്പള്ളി ഇഴവൂർ യക്ഷിയമ്മൻ ക്ഷേത്രത്തിൽ വച്ചായിരുന്നു മതംമാറ്റ ചടങ്ങ്.
നിർബന്ധിച്ചും, പ്രലോഭിപ്പിച്ചും ഹിന്ദു ധർമ്മത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ട എല്ലാവർക്കും തിരിച്ച് ഹിന്ദു ധർമ്മത്തിലേക്ക് വരുവാനുള്ള അവസരമാണ് ഇതെന്നാണ് ഹിന്ദു ഹെൽപ് ലൈൻ പറയുന്നത്. വാട്സ് അപ്പ് പോലുള്ള സോഷ്യൽ മീഡിയ വഴിയും കേരളത്തിൽ ഘർ വാപ്പസിയുടെ പ്രചാരണം നടക്കുന്നുണ്ട്. സ്ഥിരമായി നടത്തുന്ന പരിപാടിയാണ് ഘർ വാപ്പസി എന്നാണ് സംഘ പരിവാർ നേതൃത്വം പറയുന്നത്. ആരേയും മതം മാറ്റുന്നില്ലെന്നും തെറ്റിദ്ധാരണകളുടേയും പ്രലോഭനങ്ങളുടേയും ഭാഗമായി പിരിഞ്ഞു പോയ സഹോദരങ്ങളെ തിരിച്ചു കൊണ്ടുവരലാണ് ഇതെന്നും നേതൃത്വം പറയുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ചടങ്ങുകൾ സംഘടിപ്പിച്ചത്.
അതിനിടെ കേരളത്തിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന വാർത്ത ഗൗരവമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാനുസൃതമായി ഈ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.എന്നാൽ അതേസമയം, ആലപ്പുഴയിലും കൊല്ലത്തും നടന്നത് നിർബന്ധിത മതപരിവർത്തനം അല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും വിശദീകരിച്ചിട്ടുണ്ട്.
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍