Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാറിൽ തൂങ്ങിമരിച്ച വിദ്യാർത്ഥിനി നിരവധി തവണ പീഡനത്തിനിരയായി; കാമുകനും കുടുംബസുഹൃത്തും അടക്കം മൂന്ന് പേർ പെൺകുട്ടിയെ മാറി മാറി പീഡിപ്പിച്ചിരുന്നതായി റിപ്പോർട്ട്: മൂന്ന് പേരെയും അറസ്റ്റ് ചെയ്ത പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു

വാളയാറിൽ തൂങ്ങിമരിച്ച വിദ്യാർത്ഥിനി നിരവധി തവണ പീഡനത്തിനിരയായി; കാമുകനും കുടുംബസുഹൃത്തും അടക്കം മൂന്ന് പേർ പെൺകുട്ടിയെ മാറി മാറി പീഡിപ്പിച്ചിരുന്നതായി റിപ്പോർട്ട്: മൂന്ന് പേരെയും അറസ്റ്റ് ചെയ്ത പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു

മറുനാടൻ മലയാളി ബ്യൂറോ

വാളയാർ: വാളയാറിൽ 16കാരി തൂങ്ങി മരിച്ചത് ലൈംഗിക ചൂഷണത്തെ തുടർന്ന്. പെൺകുട്ടി നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയായതായി റിപ്പോർട്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനും കുടുംബ സുഹൃത്തും അടക്കം മൂന്ന് പേർ അറസ്റ്റിലായി. ഇവർക്കെതിരെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു. ജയപ്രകാശ് (38), മുഹമ്മദാലി (44), മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർത്ഥി വിപിൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ജയപ്രകാശും മുഹമ്മദാലിയും പലപ്പോഴും വീട്ടിലെത്താറുണ്ടായിരുന്നുവെന്നും ഇവർ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചെന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് വാളയാർ കനാൽപ്പിരിവ് ഉപ്പുകുഴി പരേതനായ രാജേന്ദ്രന്റെ മകളും പ്‌ളസ് വൺ വിദ്യാർത്ഥിനിയുമായ സുരഭി വീടിനുള്ളിൽ തൂങ്ങി മരിക്കുന്നത്. അനിയൻ കളിക്കാനും അമ്മ സുഗന്ധി ജോലിക്കും പോയതിനാൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം.

അഞ്ചുവർഷം മുമ്പ് പെൺകുട്ടിയുടെ അച്ഛന്റെ മരണ ശേഷം കുടുംബ സുഹൃത്തായ ജയപ്രകാശ് അടുപ്പം മുതലെടുത്ത് പലപ്പോഴും വീട്ടിലെത്താറുണ്ടായിരുന്നു. ഇയാൾ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചു. പെൺകുട്ടിയുടെ മരണസമയത്തും അതിനു മുൻപും ജയപ്രകാശ് ഇവരുടെ കുടുംബത്തോടൊപ്പമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. അറസ്റ്റിലായ വിപിൻ, പെൺകുട്ടിയെ പ്രണയം നടിച്ച് കബളിപ്പിച്ച ശേഷം ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. സ്‌കൂളിൽ പോകുന്ന വഴിയിലും പിന്നീട് വീട്ടിലെത്തുമ്പോഴും ഇയാൾ കുട്ടിയെ പിന്തുടർന്നെത്തി ഉപദ്രവിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. ബന്ധുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്ത ശേഷം രാത്രി വൈകിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ജയപ്രകാശ് ഓട്ടോ ഡ്രൈവറാണ്. മുഹമ്മദാലി കൂലിപ്പണിക്കാരനും. മൂവരിൽ നിന്നുമുള്ള പീഡനം സഹിക്കാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റ നിഗമനം.

പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിഐ ആർ. ഹരിപ്രസാദ്, എസ്‌ഐ പി.എം. ലിബി എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP