വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടത്തിന് ലക്ഷങ്ങൾ കോഴവാങ്ങി പ്രവർത്താനാനുമതി നൽകി പഞ്ചായത്ത്; പള്ളിവാസൽ പഞ്ചായത്തിലെ അനധികൃത നിർമ്മാണത്തിന് ചൂട്ടുപിടിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്; റിസോർട്ട് പ്രവർത്തിപ്പിക്കാൻ ലൈസൻസ് അനുവദിച്ചിട്ടുള്ളത് ഹൈക്കോടതി ഉത്തരവും നിലവിലെ നിയമങ്ങളും കാറ്റിൽപ്പറത്തി; സംഭവം വിവാദമായതോടെ അന്വേഷണവുമായി റവന്യൂ വകുപ്പും; ടൂറിസത്തിന്റെ മറവിൽ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നത് ഇങ്ങനെയാണ്
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: അനധികൃത നിർമ്മാണത്തിന്റെ പേരിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടത്തിന് ലക്ഷങ്ങൾ കോഴവാങ്ങി പഞ്ചായത്ത് അധികൃതർ റിസോർട്ട് ഗണത്തിൽ ഉൾക്കൊള്ളിച്ച് പ്രവർത്താനാനുമതി നൽകിയതായി ആക്ഷേപം. സംഭവത്തിൽ റവന്യൂ അധികൃതർ അന്വേഷണം ആരംഭിച്ചു. 2016ൽ ജൂൺ 6-ന് 178/16 നമ്പറായി പള്ളിവാസൽ വില്ലേജിൽ നിന്ന് സ്റ്റോപ് മെമോ നൽകിയ കെട്ടിടത്തിനാണ് പഞ്ചായത്ത്, ഹൈക്കോടതി ഉത്തരവും നിലവിലെ നിയമങ്ങളും കാറ്റിൽപ്പറത്തി റിസോർട്ട് പ്രവർത്തിപ്പിക്കാൻ ലൈസൻസ് അനുവദിച്ചിട്ടുള്ളത്. റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകാൻ പാടില്ല എന്ന കോടതി ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് ലൈസൻസ് നൽകിയിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം നടപ്പിലാക്കുക മാത്രമാണ് ഇക്കാര്യത്തിൽ തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഇടപെടലെന്നാണ് സെക്രട്ടി ഇത് സംമ്പന്ധിച്ച് വിവരങ്ങളാരാഞ്ഞ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.ഇക്കാര്യം ശരിവയ്ക്കുന്ന മിനിട്സിന്റെ കോപ്പിയും പുറത്തുവന്നിട്ടുണ്ട്. ഭരണ -പ്രതിപക്ഷഭേതമന്യേ കെട്ടിടത്തിന് ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ പഞ്ചായത്തംഗങ്ങൾ ഒറ്റക്കെട്ടായിരുന്നെന്നാണ് മിനിട്സ് വ്യക്തമാക്കുന്നൽ നിർവ്വഹണ ഉദ്യോഗസ്ഥരുടെ സാമ്പത്തീക താൽപര്യവും കടന്നുകൂടിയിട്ടുണ്ടെന്നാണ് സൂചന. പള്ളിവാസൽ സ്വദേശി ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ഇടുക്കി പഞ്ചായത്ത് ഡയറക്ടർക്കും പരാനൽകിയിട്ടുണ്ട്. അനധികൃതനിർമ്മാണങ്ങളും അതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പള്ളിവാസൽ വില്ലേജിലെ ഭൂമിപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നതെന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന ആക്ഷേപം.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരാപേക്ഷ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത് എന്നും ലൈസൻസ് നൽകിയതിൽ സമഗ്രമായ അന്വേഷണം വേണമെന്നും എന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യവും ഉയർന്നിട്ടുണ്ട്. പള്ളിവാസൽ പഞ്ചായത്തിൽ നിരവധിറിസോർട്ടുകളും ടൂറിസം അനുബന്ധ സ്പൈസസ് ഉൾപ്പടെ നൂറുകണക്കിന് സ്ഥാപനങ്ങളുമാണ് നിലവിലുള്ളത്.ലൈസൻസ് ഉള്ളതും ഇല്ലാത്തതും ഇതിൽപെടും.2019 മെയ് 29 പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ സാധാരണയോഗത്തിൽ 8/1 നമ്പർ തീരുമാനമായാണ് ജോസ് വി. കെ എന്നയാളുടെ ഉടമസ്ഥതയിലുള്ള പള്ളിവാസൽ പഞ്ചായത്ത് 9/15(1) നമ്പർ കെട്ടിടത്തിന് ലൈസൻസ് അനുവദിക്കാൻ തീരുമാനിക്കുന്നത്.2019 മെയ് 30 ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി 2016-2017മുതൽ നികുതി അടക്കുന്ന തന്റെ കെട്ടിടം റിസോർട്ടായി പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ലൈസൻസ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പരിശോധിക്കുകയും 2016 മെയ് 26 ലെ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ആ3 638/2016 നമ്പർ ഉത്തരവ് വരുന്നതിന് മുൻപ് കെട്ടിട നമ്പർ അനുവദിച്ച കെട്ടിടം ആയതിനാൽ ഉത്തരവ് ഈ കെട്ടിടത്തിന് ബാധകമല്ല എന്ന് സെക്രട്ടറി പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കുകയുമായിരുന്നു.
2016 ജൂണിൽ പള്ളിവാസൽ വില്ലേജ് ഓഫീസിൽ നിന്ന് സ്റ്റോപ് മെമോനൽകിയിരുന്നതായും പറയുന്നു .ലൈസൻസിന് ആവശ്യമായ ചട്ടപ്രകാരമുള്ള അപേക്ഷയും അനുബന്ധ രേഖകളും ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലും 6ലക്ഷത്തോളം രൂപ പ്രതിവർഷ നികുതിയടക്കുന്ന സ്ഥാപനമായതിനാലും റവന്യൂവകുപ്പ് നിർമ്മാണം അനധികൃതമായി ഉള്ളതാണ് എന്ന് കണ്ടെത്താത്തതിനാലും റിസോർട്ട് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ലൈസൻസ് നൽകുന്നതിന് സെക്രട്ടറിയോട് യോഗം ഐക്യകണ്ഠ്യേന ആവശ്യപ്പെടുകയായിരുന്നു.റവന്യൂ വകുപ്പിന്റെ നിരാപേക്ഷ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ള 2010 ജനുവരിയിൽ ഇറക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇത്തരത്തിലുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ഉണ്ടായിട്ടുള്ളത് .സമാനരീതിയിൽ മറ്റു കെട്ടിടങ്ങൾക്കും ഇത്തരത്തിലുള്ള ചട്ടവിരുദ്ധമായ അനുമതിയും ലൈസൻസും നൽകിയിട്ടുണ്ടോ എന്നും സമഗ്രമായ അന്വേഷണം നടക്കുന്നതായിട്ടാണ് റവന്യുവകുപ്പ് അധികൃതരിൽ നിന്നും ലഭിച്ച വിവരം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍