Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായത് സിപിഎം പ്രവർത്തകരായ കെ ബൈജുവും ദീപ് ചന്ദും; കൊലയാളി സംഘത്തിൽ പെട്ടയാളാണ് ദീപ് ചന്ദെന്ന് അന്വേഷണ സംഘം; കൊലയാളികൾ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടു വാളും ഒരു മഴുവും കണ്ടെടുത്തു

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായത് സിപിഎം പ്രവർത്തകരായ കെ ബൈജുവും ദീപ് ചന്ദും; കൊലയാളി സംഘത്തിൽ പെട്ടയാളാണ് ദീപ് ചന്ദെന്ന് അന്വേഷണ സംഘം; കൊലയാളികൾ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടു വാളും ഒരു മഴുവും കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്‌പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ കെ.ബൈജു, ദീപ് ചന്ദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ ദീപ് ചന്ദ് കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

ബൈജു ഗൂഢാലോചനയിലും ആയുധങ്ങൾ ഒളിപ്പിക്കാനും കൂട്ടുനിന്നയാളാണെന്നും പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. രണ്ടു വാളും ഒരു മഴുവും പൊലീസ് കണ്ടെടുത്തു. കൊലയാളികൾ ഉപയോഗിച്ച ആയുധങ്ങളാണ് ഇപ്പോൾ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. നേരത്തെ കണ്ടെത്തിയ ആയുധങ്ങളും ഷുഹൈബിന്റെ ശരീരത്തിലെ മുറിവുകളും തമ്മിൽ ബന്ധമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഷുഹൈബ് വധക്കേസ് അന്വേഷിക്കാൻ സിബിഐ എത്തിയേക്കുമെന്ന സൂചന ലഭിച്ചതോടെയാണു കൂടുതൽ ജാഗ്രത പുലർത്താൻ പൊലീസ് തയാറായത്. ഹൈക്കോടതിയിൽ നിന്നടക്കം രൂക്ഷ വിമർശനം വന്നതിനു പിന്നാലെ വാളുകളും ബോംബുകളും പിടിച്ചെടുത്ത പൊലീസ് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിവരെ പോകാനാണു കോൺഗ്രസ് തീരുമാനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

കേസിൽ ഹൈക്കോടതിയിൽ നിന്നടക്കം രൂക്ഷ വിമർശനം വന്നതിനു പിന്നാലെ വാളുകളും ബോംബുകളും പിടിച്ചെടുത്ത പൊലീസ് മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. സിബിഐ അന്വേഷണം നേടിയെടുക്കാൻ സുപ്രീം കോടതിവരെ പോകാനാണ് കോൺഗ്രസ് തീരുമാനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സിബിഐയുടെ നിലപാടും കോടതിയെ അറിയിക്കും.

പൊലീസ് അന്വേഷണത്തിൽ കടുത്ത അതൃപ്തിയാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. നിലവിലുള്ള രീതിയിൽ അന്വേഷണം മുൻപോട്ട് പോയാൽ സിബിഐ വരുമെന്ന് ഉറപ്പായതോടെ കൂടുതൽ അറസ്റ്റ് നടത്താനും ആയുധങ്ങൾ കണ്ടെടുക്കാനും പൊലീസ് തയ്യാറായി. ഇത് സിപിഎം പൊലീസ് ഒത്തുകളിയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നടന്ന അസാധാരണമായ അന്വേഷണ പുരോഗതി കോടതിയെ ബോധ്യപ്പെടുത്തി സിബിഐ അന്വേഷണത്തിന് തടയിടാനാണ് സർക്കാർ നീക്കം. എന്നാൽ ഷുഹൈബിന്റെ കുടുംബത്തിനോടൊപ്പം ചേർന്ന് സുപ്രീം കോടതിവരെ നിയമപോരാട്ടം തുടരുമെന്ന് കോൺഗ്രസും പറയുന്നു.

ഏത് അന്വേഷണം നടത്താനും സർക്കാർ തയ്യാറാണെന്ന നിയമമന്ത്രിയുടെ ഉറപ്പ് മുഖ്യമന്ത്രി തള്ളി കളഞ്ഞതും ഹർജിക്കാർ കോടതിയെ ബോധ്യപ്പെടുത്തും. സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസിൽ കേരള പൊലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ലെന്ന വിശ്വാസത്തിൽ ഉറച്ച് നിൽക്കുകയാണ് ഷുഹൈബിന്റെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP